ഇംഗ്ലണ്ടിൽ ജീവിക്കുമ്പോളും, ഒരു ഇന്ത്യാക്കാരനായിരിക്കുന്നതിൽ അഭിമാനം തോന്നിയ അവസരങ്ങൾ ഒരുപാടുണ്ടായിട്ടുണ്ട് കഴിഞ്ഞ നാലു വർഷങ്ങളിൽ. ഇംഗ്ലണ്ടിലെ ഏത് ഹോസ്പിറ്റലിൽ പോയാലും, ഡോക്ടർമാരിൽ പകുതിയും ഇന്ത്യൻ വംശജരായിരിക്കും. നഴ്സുമാരുടെ കാര്യം പിന്നെ പറയുകയേ വേണ്ട. HSBC ബാങ്ക്, മൊബൈൽ -ഇന്റെർനെറ്റ് സർവീസ് പ്രൊവഡേർസുൾപ്പടെ, ഇവിടുത്തെ ഏത് പ്രമുഖ കമ്പനികളുടെയും കസ്റ്റമർ സർവീസിൽ വിളിച്ചാലും പോകുന്നത് മുംബൈയിലേയോ, ഹൈദരാബദിലേയോ, ബാംഗ്ലൂരിലേയോ കോൾ സെന്ററുകളിൽ. (ഒരിക്കൽ ടോക്ക്-ടോക് ഇന്റർനെറ്റ് കസ്റ്റമർ സർവീസിൽ വിളിച്ചപ്പോൾ, മലയാളത്തിൽ കാര്യങ്ങൾ പറയാൻ പോലും അവസരമുണ്ടായി).
ഏതൊരു ഐ.ടി. കമ്പനികളിലെയും പകുതിയിലേറെയും സ്റ്റാഫ് ഇന്ത്യക്കാർ തന്നെ. എന്തിനേറെ, ഒരു ചെറിയൊരു “ഇന്ത്യൻ റെസ്റ്റോറന്റോ, ഇന്ത്യൻ ടേക് ഏവേയൊ” ഇല്ലാത്ത ഒരു ടൌണുകളും ഇംഗ്ലണ്ടിലുണ്ടാകില്ല. ഡയനാ രാജകുമാരി താമസിച്ചിരിന്ന, ലണ്ടനിലെ ഏറ്റവും വിലയേറിയ പ്രോപ്പർട്ടികളിലൊന്നായ ‘കെൻസിംഗ്ടൺ പാലസ്’ പോലും ബ്രിട്ടനിലെ തന്നെ ഏറ്റവും വലിയ പണക്കാരൻ എന്ന പദവി അലങ്കരിക്കുന്ന ഇന്ത്യക്കാരനായ ഉരുക്ക് വ്യവസായി ലക്ഷ്മി മിത്തലിന്റെ കൈവശമാണ് ഇപ്പോൾ.
നൂറ്റാണ്ടുകളോളം തങ്ങളുടെ കോളനിയായിരുന്ന ഒരു രാജ്യം, പതുക്കെ തങ്ങളെ ‘വിഴുങ്ങുന്നൊരു’ ശക്തിയായി മാറുന്നത് ബ്രിട്ടൻ ഒരു പേടിയോടെയാണ് കാണുന്നത്. അതുകൊണ്ട് തന്നെയായിരിക്കണം, ബി.ബി.സിയും, മറ്റ് ചാനലുകളും ഇൻഡ്യയെ സംബന്ധിക്കുന്ന ഏതൊരു പരിപാടിയും - എന്തിനേറെ, ഇൻഫോസിസിനെ കുറിച്ചോ, അംബാനിയേകുറിച്ചോയുള്ള വാർത്തയാണങ്ങങ്കിലും പശ്ചാതലം കാണിക്കുന്നത്, ഇൻഡ്യയിലെ ഒരു ചേരിയോ, വ്രുത്തിഹീനമായ ഒരു തെരുവോ ആകുന്നത്. ഇപ്പോൾ നമ്മൾ തന്നെ എറിഞ്ഞ് കൊടുത്ത കോമൺ വെൽത്ത് ഗെയിംസ് എന്ന വടിയുപയോഗിച്ച് വീണ്ടും കഴിഞ്ഞ കുറേ ആഴ്ചകളായി നമ്മൾ തല്ല് കൊള്ളുകയായിരുന്നു. അറപ്പുളവാക്കുന്ന ഗെയിംസ് വില്ലേജിന്റെ പടങ്ങൾ ലോക മാധ്യമങ്ങളെല്ലാം വീണ്ടും വീണ്ടും കാണിച്ചുകൊണ്ടിരുന്നു. ബി.ബിസിയുടെ ബ്രേക്ഫാസ്റ്റ് ഷോകളിലെ സ്ഥിരം ചർച്ചാവിഷയമായി മാറി, ഇൻഡ്യയുടെ പിടിപ്പ് കേട്. ഓരോ ഇൻഡ്യക്കാരനും, പ്രത്യേകിച്ചും, പ്രവാസികൾ ലോകത്തിനു മുന്നിൽ നാണം കെട്ടു. പണ്ടാരമടങ്ങാൻ, ഇതൊന്നു തീർന്ന് കിട്ടിയിരുന്നെങ്കിലെന്ന് വരെ ഒടുവിൽ തോന്നി തുടങ്ങി.
അങ്ങനെയിരിക്കെ, ഇന്നലെ.. പതിവു പോലെ വീകെൻഡിലെ കറങ്ങലുകളൊക്കെ കഴിഞ്ഞ് വീടണയാനൊരുങ്ങുമ്പോളായിരുന്നു, സുഹ്രത്തിന്, പബ്ബിൽ പോയൊരു ബിയറടിക്കണമെന്നൊരാഗ്രഹം പൊട്ടി മുളച്ചത്.! ഇംഗ്ല്ലീഷുകാരുടെ ‘ചായക്കടയായ’ പബ്ബിൽ പോയിരുന്നുള്ള കള്ള് കുടിയിൽ പൊതുവെ വലിയ താല്പര്യമില്ലങ്കിൽ കൂടിയും, ഇന്നലെയെന്തോ അവൻ പറഞ്ഞപ്പോൾ, ശരി, എങ്കിൽ ഒരു ബിയറുമടിച്ച് , സ്ക്രീനിൽ വല്ല ക്ലബിന്റേം ഫുട്ബോൾ മാച്ചും കണ്ട് അര മണിക്കൂറിരിക്കാമെന്നും പറഞ്ഞ് വീടിനടുത്തുള്ള പബ്ബിലേക്ക് കയറി. പതിവ്പോലെ തന്നെ, നല്ല തിരക്ക്. പുറത്തെ ഗാർഡനിലെ ടി.വിയുടെ മുന്നിലെ ആൾകൂട്ടം കണ്ട്, എന്തൂട്ടാ പരിപാടിന്ന് നോക്കിയപ്പോളാണ് പിടി കിട്ടിയത്. അത് തന്നെ.. നമ്മ്ടെ കോമൺ വെൽത് ഗെയിംസ് ഉദ്ഘാടന ചടങ്ങ്!. നമ്മളെ കണ്ടാലേ ആർക്കും മനസിലാകും ഇൻഡ്യക്കാരാണന്ന്. ഇവിടെയിരുന്ന് ഇവമ്മാരുടെ കളിയാക്കൽ കേൾക്കുന്നേക്കാൾ പതുക്കെ മുങ്ങുന്നതാ നല്ലതെന്ന് തോന്നിയെങ്കിലും, വന്ന സ്ഥിതിക്കൊരു ബിയറ്ടിക്കാമെന്ന് തീരുമാനിച്ചു. സ്ക്രീനിൽ ഉദ്ഘാടന ചടങ്ങുകൾ തുടങ്ങി. ഇത്രയേറെ പഴി കേട്ട ഒരു ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങാണന്ന് വിശ്വസിക്കാനായില്ല!. ഇൻഡ്യക്കാർക്ക് ഈ ഗെയിംസ് നടത്താൻ കൊടുത്തവനെ ചവിട്ടണമെന്ന് പറഞ്ഞുകൊണ്ടിരുന്ന സായിപ്പന്മാർ അവിശ്വസിനീയതയോടെ സ്ക്രീനിൽ നിന്ന് കണ്ണെടുക്കാതെ, ബിയർ ഗ്ലാസ് പോലും താഴെ വച്ച്, ഹരിഹരൻ ‘സ്വാഗതം’ പാടുന്നതും, ആയിരത്തിൽ പരം സ്കൂൾ കുട്ടികൾ അതിനനസുഅരിച്ച് ഒരു ഒഴുക്കിലെന്നോണം പരിപാടികൾ അവതരിപ്പിക്കുന്നതും നോക്കിയിരുന്നു.
യോഗയെപറ്റിയുള്ള അവതരണവും, ‘ദ് ഗ്രേറ്റ് ഇൻഡ്യൻ ജേർണി’ യിലൂടെ റിക്ഷാക്കാരനെയും, തൊഴിലാളികളെയും, അംബാസിഡർ കാറുമുൾപ്പടെ ഇൻഡ്യയുടെ ‘റിയൽ ക്രോസ് സെക്ഷൻ’ കണ്ടപ്പോൾ ബി.ബി.സിയുടെ അവതാരകൻ പറഞ്ഞു, “യെസ്. ദി ഇസ് ഇൻഡ്യ’. മെമ്മറൈസിംഗ് പ്രസന്റേഷൻ.!“ വേദിയുടെ നടുക്കുള്ള കൂറ്റൻ ഹീലിയം ബലൂണിൽ ദ്രശ്യങ്ങൾ മാറി മറിയുമ്പോൾ, ‘എക്സലന്റ്, വണ്ടർഫുൾ..’ തുടങ്ങി സ്ഥിരം കമന്റുകളിലൂടെയാണങ്കിലും, സായിപ്പ് ഒടുവിൽ സമ്മതിച്ചു, ഒരുമിച്ച് നിന്നാൽ, ഇന്ത്യക്കാർക്ക് ഒന്നും അസാധ്യമല്ലന്ന്!. ‘ഓ യാരോ’ യും, ‘ജയ് ഹോ’യുമായി ഒടുവിൽ റഹ്മാനെത്തിയപ്പോളേക്കും, കൂടെയുണ്ടായിരുന്ന സുഹ്രത്ത്, ടിപ്പികൽ ഇൻഡ്യൻ സ്റ്റൈലിൽ തന്നെ ഒരു വിസിലടിച്ച് ആവേശം പ്രകടിപ്പിച്ചു. ആ പബ്ബിലുണ്ടായിരുന്ന രണ്ട് ഇന്ത്യാക്കാരായ ഞങ്ങൾക്ക് ഒടുവിൽ പബ്ബിന്റെ മാനേജർ രണ്ട് ഗ്ലാസ്സ് ബിയർ തന്ന് കൊണ്ട് പറഞ്ഞു.” ബീ പ്രൌഡ് ഓഫ് യുവർ കണ്ഡ്രി. യു ഗൈസ് വെൽ ഡൺ.! അടുത്തത് ഞങ്ങളുടെ അവസരമാണ്, 2012 ഒളിമ്പിക്സ്. ഗെയിംസൊക്കെ കുഴപ്പമില്ലാതെ നടന്നേക്കും, പക്ഷേ, ഇൻഡ്യയെ പോലെയത്ര സാംസ്കാരിക വൈവിധ്യങ്ങളില്ലാത്ത ഞങ്ങൾക്ക് ഇതുപോലൊരു ഉദ്ഘാടന ചടങ്ങ് ശരിക്കും വെല്ല് വിളിയായിരിക്കും.”
ഇത് വരെയുള്ള എല്ലാ ആരോപണങ്ങൾക്കും, നാണക്കേടുകൾക്കും, ഒടുവിൽ ഇങ്ങനെയെങ്കിലും മറുപടി കൊടുക്കാനായി.! ഒടുവിൽ ഇൻഡ്യ തെളിയിച്ചു, നമ്മുക്കും ഇങ്ങനെ ചിലതൊക്കെ ചെയ്യൻ കഴിയുമെന്ന്. അതേ, ഇതാണ് ഇൻഡ്യ
Monday, 4 October 2010
Thursday, 16 September 2010
യാത്രയ്ക്കൊടുവിൽ...
കഴിഞ്ഞ വർഷം സെപ്റ്റംബർ 16നായിരുന്നു, സജിത്തിനെ അവസാനമായി കണ്ടത്. ആദ്യമായി കണ്ടതും, അതിന് രണ്ട് ദിവസം മുൻപ് മാത്രം.!
രണ്ടാഴ്ചത്തെ അവധിയുമായി നാട്ടിലേക്കുള്ള യാത്ര. ദുബായ് വരെയുള്ള ഏഴരമണിക്കുർ യാത്രയുടെ ക്ഷീണം കാരണം, ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എമിറേറ്റ്സ് വിമാനത്തിൽ കയറിയിരുന്നതേ കണ്ണടഞ്ഞു. അടുത്ത സീറ്റിലാരോ വന്നിരുന്ന്, ഇൻ ഫ്ലൈറ്റ് മാഗസിനുകൾ മറിച്ച് നോക്കുകയും ഫോണിൽ സംസാരിക്കുകയും ചെയ്യുന്നുണ്ട്. വിമാനം ടേക്കോഫ് ചെയ്ത്, പതുക്കെ ഒരു മയക്കത്തിലേക്ക് വീണുകൊണ്ടിരുന്നപ്പോൾ, അടുത്തിരുന്നയാൾ പതുക്കെ തോണ്ടി.
“ചേട്ടൻ നാട്ടിലേക്കാണോ?”
ഇതാരടേ ഒരു കോമൺസെൻസുമില്ലാത്ത ഈ ചങ്ങാതി എന്നറിയാൻ കണ്ണ് തുറന്ന് നോക്കി. എന്റെയൊക്കെ അതേ പ്രായം തോന്നിക്കുന്ന ഒരു കക്ഷി. ഇവനാണോ എന്നെ കേറി ചേട്ടാന്ന് വിളിച്ചത്!
“നാട്ടിലേക്കല്ല, ഒന്ന് സൌത്താഫ്രിക്ക വരെ പോകുവാ. തിരുവനന്തപുരത്തേക്കുള്ള ഈ വിമാനത്തിലിരിക്കുന്ന ആളോട്, നാട്ടിൽ പോകുവാണോന്ന് ചോദിക്കണ്ട വല്ല കാര്യോമുണ്ടോ മാഷെ..?”
എന്റെ മറുപടി കേട്ട്, ആൾ ഒരു ചമ്മിയ ചിരിയോടെ പറഞ്ഞു.. ”അല്ല ചേട്ടാ, ഇനി മൂന്നാല് മണിക്കൂറിങ്ങനെയിരുന്ന് ബോറടിക്കണ്ടല്ലോന്നൊർത്ത്.. വെറുതെയൊന്ന് പരിചയപ്പെടാൻ വേണ്ടി ചോദിച്ചതാ..”
ഞാൻ കൂടുതലൊന്നും പറയുന്നതിന് മുൻപ് തന്നെ ആൾ സ്വയം പരിചയപ്പെടുത്തി. പേര് സജിത്ത്. ത്രശ്ശൂരടുത്താണ് വീട്. ‘ലിഫ്റ്റ് ടെക്നോളജി കോഴ്സ്’ കഴിഞ്ഞ്, ദുബായിലൊരു കമ്പനിയിൽ ജോലി ചെയ്യുന്നു.
“ഈ ലിഫ്റ്റ് ടെക്നോളജീന്ന് വച്ചാ സാധനങ്ങള് ലിഫ്റ്റ് ചെയ്യുന്ന ഒരുജ്ജാതി പണിയാന്ന് ഇവിടെയെത്തിയപ്പോളാ ഭായി മനസിലായെ..”
തനി ത്രശ്ശൂർ ശൈലിയിലുള്ള സജിത്തിന്റെ സംസാരം എനിക്കൊരു നേരമ്പോക്കായി. ഞാനും സ്വയം പരിചയപ്പെടുത്തി. അതിനിടയിൽ എയർ ഹോസ്റ്റസ് ഭക്ഷണവും, ഡ്രിങ്ക്സുമായെത്തി. “ഒരു ചെറ്ത് പൂശുന്നോ ഗഡീ..? നാട്ടിലേക്കൊക്കെ പോവല്ലേ.. ഒന്ന് ഞെരിപ്പാകട്ടേന്നെ.” സജിത് എന്നെ നോക്കി കണ്ണിറുക്കി. “കണ്ണൂരുകാരനായ താനെന്തിനാ തിരുവനന്തപുരത്തേക്കുള്ള ഫ്ലൈറ്റെടുത്തെ ഗഡീ..?”
“ത്രശ്ശൂരുള്ള താനുമെന്തിനാ തിരുവനന്തപുരത്തേക്ക് പോകുന്നെ.. നെടുമ്പാശേരിയല്ലേ അടുത്ത്..? മറുപടിയായി ഞാനും തിരിച്ചൊരു ചോദ്യം ചോദിച്ചു.
ഗ്ലാസ്സിലെ വിസ്കി പതുക്കെ നുണഞ്ഞ്കൊണ്ട് സജിത്ത് നിർത്താതെ സംസാരിച്ചുകൊണ്ടിരുന്നു. ഒരു പി.എസ്.സി ഇന്റർവ്യൂ അറ്റൻഡ് ചെയ്യാനാണ് നേരെ തിരുവനന്തപുരത്തേക്ക് പോകുന്നത്. കല്യാണം കഴിഞ്ഞിട്ട് ഒരു വർഷമാകുന്നതേയുള്ളു. 3 വർഷത്തെ പ്രണയത്തിനൊടുവിൽ, വീട്ടുകാരുടെ എതിർപ്പുകൾക്കിടയിലാണ് സജിത്ത് മഞ്ജുവിനെ സ്വന്തമാക്കിയത്. മഞ്ജു ഒരു കമ്പ്യൂട്ടർ സെന്ററിൽ ജോലി ചെയ്യുന്നു. അപ്രതീക്ഷിതമായാണ് പി.എസ്.സി ഇന്റർവ്യൂന് വിളിക്കുന്നത്. അതുകൊണ്ട് എമർജൻസി ലീവെടുത്ത് പോകുന്നതാണ്.
“ഇപ്പോളത്തെ പണികൊണ്ട് ഗൾഫിൽ നിന്നിട്ട് വല്യ കാര്യമൊന്നുമില്ല. ഈ ജോലി കിട്ടിയാൽ നാട്ടിൽ തന്നെ സെറ്റാകണം. കിട്ടാൻ ചാൻസുണ്ട് ട്ടോ. നമ്മള് മറ്റേതാന്നേ..യേത്? റിസർവേഷൻ കാറ്റഗറിയേ.. ഞാനിപ്പോ വരുന്ന കാര്യം ചുള്ളത്തിക്കറിയില്ല. നാളെ ഇന്റർവ്യൂ കഴിഞ്ഞ് അടുത്ത ട്രെയിൻ പിടിച്ചാ അവൾടെ കമ്പ്യൂട്ടർ സെന്ററടക്കുമ്പോളേക്കും അവിടെയെത്തും. ഒരു സർപ്രൈസാകട്ടന്നേ.. അല്ലാ, ഭായി പറഞ്ഞില്ലല്ലോ, എന്തുട്ടാ തിരോന്തരത്ത് കേസ്കെട്ട്?.”
“എനിക്കൊരു മോളുണ്ടായി സജിത്തേ. അവളെ കാണാൻ പോകുവാണ്. ഭാര്യയുടെ വീട് തിരുവനന്തപുരത്താണ്.” ഞാൻ പറഞ്ഞു.
“ആഹാ..കൊള്ളാലോ..എന്നിട്ടാണോ ചുള്ളൻ മിണ്ടാണ്ടിരിക്കണെ..ചിലവുണ്ടേ ഭായി’
“പെങ്ങളേ..ഒരു പെഗ്ഗോടെ തര്വോ.. ദാഹിച്ചിട്ട് വയ്യ”
അതിനിടെ അതിലെ വന്ന ഒരു എയർഹോസ്റ്റസിനെ തോണ്ടികൊണ്ട് സജിത്ത് ചോദിച്ചു. എനിക്ക് ചിരിയടക്കാനായില്ല. “പ്ലീസ് ബീ പേഷ്യന്റ് സർ, ഐ വിൽ കം ബാക്”. ഈർഷ്യതയോടെ പറഞ്ഞ് എയർഹോസ്റ്റസ് പോയി.
“ക്ടാവ് കൊള്ളാലോടാ.. മലയാളം മനസിലായല്ലോ.”
സജിത്തിന്റെ തമാശകളും കേട്ടിരുന്ന് അങ്ങനെ മൂന്നര മണിക്കൂർ പോയതറിഞ്ഞില്ല. പുലർച്ചെ തിരുവനന്തപുരം എയർപോർട്ടിലിറങ്ങി, എമിഗ്രേഷൻ കൌണ്ടറിലേക്കുള്ള നീണ്ട ക്യൂ വരെ, സജിത് പണ്ടേയുള്ളഒരു സുഹ്രത്തിനോടെന്നപോലെ എന്നോട് സംസാരിച്ച്കൊണ്ടിരുന്നു. എമിഗ്രേഷൻ ക്ലിയറൻസ് കഴിഞ്ഞ്, ബാഗേജ് വരുന്നതും കാത്ത് നിൽക്കുമ്പോൾ ഒരു ബാഗും തോളിലിട്ട് സജിത് വീണ്ടുമെത്തി.
“ലണ്ടൻ ഭായി, ലഗ്ഗേജെടുത്ത് വക്കാൻ വല്ല്ല ഹെല്പൂം വേണോ?, എനിക്കീ ഹാൻഡ് ബാഗ് മാത്രേയുള്ളു, പെണ്ണിന് കുറച്ച് ലൊട്ട് ലൊടുക്ക് ഗിഫ്റ്റ്കളേ.. പിന്നെ ദേ ഇതും” ഡ്യൂട്ടിഫ്രീ ഷോപ്പിന്റെ കവറ് കാണിച്ച് കൊണ്ട് സജിത്.
“വേണ്ട സജിത്തേ, താൻ പൊക്കോ. എവിടേലും ഡ്രോപ് ചെയ്യണേ പറ, എന്റെ അമ്മായിഅപ്പൻ പുറത്ത് വണ്ടിം കൊണ്ട് നിൽക്ക്കുന്നുണ്ട്.”
“വേണ്ട ഭായി, എന്റെ കുറേ പഴ്യ ടീമുകളിവിടെയുണ്ട്.. അവമ്മാരുണ്ടാകും പുറത്ത്. അപ്പോ, നമ്മ്ക്കിനി എപ്പോളേലും ലണ്ടൻ ജംക്ഷനിൻ വച്ച് കാണാംട്ടോ.” കൈ തന്ന് സജിത് പോയി.
3ആഴ്ച മുൻപുണ്ടായ മോളുമൊത്ത് കേക്ക് മുറിച്ച് അന്ന് ഞങ്ങൾ ആദ്യത്തെ വെഡിംഗ് ആനിവേഴ്സറി ആഘോഷിച്ചു.
കണ്ണൂരിലെ എന്റെ വീട്ടിലേക്ക് പോകാനായി അടുത്ത ദിവസം രാവിലെ പപ്പ തമ്പാനൂർ സ്റ്റേഷനിൽ എന്നെയെത്തിച്ചു. രാവിലെ ആറരമണിയായതേയുള്ളുവ്വെങ്കിലും സഹിക്കാൻ പറ്റാത്ത ചൂട്. വിയർത്തൊഴൂകുന്നു. ‘പരശുറാമിനാകെ‘ രണ്ട് എ.സി കോച്ചുകളേയുള്ളു, അതിന് റിസർവേഷനൊന്നും വേണ്ട. പിന്നീട് ടി.ടി.ആർ വരുമ്പോ എക്സ്ട്രാ ഫെയർ അവർക്ക് കൊടുത്താൽ മതിയെന്ന് ടികറ്റ് കൌണ്ടറിലിരുന്നയാൾ പറഞ്ഞു. പാർക്കിംഗിന്റെ പ്രശ്നമുള്ളത്കൊണ്ട് പപ്പ ലഗേജൊക്കെ ട്രയിനുള്ളിലാക്കി തിരിച്ച് പോയി. ട്രെയിൻ പോകാൻ ഇനിയും പതിനഞ്ച് മിനിറ്റോളമുണ്ട്. സ്റ്റേഷനിലെ ടീസ്റ്റാളിൽ നിന്നൊരു കാപ്പിയുംകുടിച്ച്, പ്രത്രത്താളുകൾ മറിക്കുമ്പോൾ പുറകിൽന്നാരോ വിളിച്ചു.
“ഡേയ്, ലണ്ടൻ ഭായ്..”
തിരിഞ്ഞ് നോക്കിയപ്പോൾ കക്ഷി തന്നെ. സജിത്. തലേന്ന് കണ്ട അതേ വേഷത്തിൽ, എമിറേറ്റ്സിന്റെ ടാഗ് പോലും കളയാത്ത അതേ ബാഗും തൂക്കി തിരക്ക് പിടിച്ചുള്ള വരവാണ്.
“താനപ്പോൾ ഇന്നലെ പോയില്ലെ.?” തെല്ലൊരത്ഭുതത്തോടെ, കൌതുകത്തോടെ ഞാൻ ചോദിച്ചൂ.
“എന്റളീയാ ഒന്നും പറയണ്ടാ, എന്റെ കയ്യിലെ ഡ്യൂട്ടിഫ്രീ കവറ് കണ്ടപ്പോ ആ ശവികള് പിടിച്ച പിടുത്തം, രണ്ട് കുപ്പിം തീർന്നപ്പോ, ഇന്നലെ പാതിരാത്രി കഴിഞ്ഞാ വിട്ടത്.. ബൈ ദ് ബൈ, ഒരു ദിവസം നിന്നപ്പോളേക്കും ഭായിയെ ഭാര്യാ വീട്ടുകാര് പായ്ക്ക് ചെയ്തോ.? “
“ഇല്ലടോ, അവരെല്ലാം മൂന്ന് ദിവസം കഴിയുമ്പോൾ കണ്ണൂർക്ക് വരും, മോൾടെ മാമ്മോദീസയുണ്ട്.” ഞാൻ പറഞ്ഞു.
സജിത്തും എന്നോടൊപ്പം കയറി. ഗൾഫ് വിശേഷങ്ങൾ, മലയാളസിനിമ തുടങ്ങി സജിത്തിന് സംസാരിക്കാൻ വിഷയങ്ങൾക്കൊരു പഞ്ഞവുമില്ലായിരുന്നു. ഇടക്ക് ടികറ്റ് ചെക്കർ വന്നു.
“ദെന്തൂട്ടാ സാറേ, ഈ എക്സ്ട്രാ മേടിക്കണ നൂറ്റമ്പത് രൂപേടെ തണുപ്പൊന്നുമീ ഏസിക്കില്ലല്ലോ.. സാറിനിയാ ലാലൂനെ കാണുമ്പോ പറ ട്ടോ വണ്ടിലെ ഏസിയൊക്കെ കമ്പ്ലയന്റാണന്ന്.”
ടികറ്റ് ചെക്കർ അന്തംവിട്ട് സജിത്തിനെ നോക്കി ചോദിച്ചു. “ഏത് ലാലുനെ...?
“നമ്മ്ടെയാ മറ്റേ കന്നാലിയേ.. ലാലു പ്രസാദ്..”
ടികറ്റ് ചെക്കറ് പോലും ചിരിച്ചു പോയി.
“ഇപ്പോ മമതയാ സുഹ്രത്തേ മന്ത്രി. ശരി, ഞാൻ പറഞ്ഞേക്കാം.”
സജിത്തിന്റെ സ്റ്റോക്കൊരിക്കലും കാലിയാകത്തത്കൊണ്ട് യാത്രയുടെ മടുപ്പേ തോന്നിയില്ല.
“യൂറോപ്പിലെ തണുപ്പിൽ ജീവിക്കുന്ന നിങ്ങൾക്കൊന്നും നാട്ടിലെ ഈ പച്ചപ്പ് കാണുമ്പോ ഗൾഫ്കാരെപോലെ ഒരു കുളിരു തോന്നണുണ്ടാകില്ല, അല്ലേ ഭായി..?” പുറകിലേക്കോടി മറയുന്ന പച്ച പാടങ്ങൾ കണ്ട്കൊണ്ട് ട്രെയിനിന്റെ വാതിലിനടുത്ത് നിൽകുമ്പോൾ സജിത് പറഞ്ഞു.
വടയും ചായയും വാങ്ങി കഴിച്ചും, സജിത്തിന്റെ നേരമ്പോക്കുകൾ കേട്ടൂകൊണ്ടുമിരുന്ന് എറണാകുളമെത്തിയതറിഞ്ഞില്ല. ഞങ്ങളിരുന്ന കമ്പാർട്മെന്റ് ആളുകളെകൊണ്ട് നിറഞ്ഞു.
“ഭായിടെ നമ്പർ താ. ഞാനിനി കണ്ണൂരോ, ലണ്ടനിലോ വരേണ്ടി വന്നാ ഭായിയെ കോണ്ടാക്ട് ചെയ്യാല്ലോ..“
ഞാനെന്റെ നമ്പർ കൊടുത്തു. സജിത്തിന്റെ ഫോൺ ബാറ്ററി തീർന്ന് ഓഫായത്കൊണ്ട് ഒരു പേപ്പറിൽ അവൻ നമ്പർ കുറിച്ചെടുത്തു. സജിത്തിന്റെ നമ്പർ ചോദിച്ചപ്പോൾ, തലേന്ന് തിരുവനന്തപുരത്തെന്നെടുത്ത പുതിയ കണക്ഷനാണ്, നമ്പർ ഓർമ്മയില്ലന്നും, വീട്ടിലെത്തി ഫോൺ ചാർജ് ചെയ്താലുടനെ എന്നെ വിളിക്കാമെന്നും പറഞ്ഞു. കുറെദിവസങ്ങളായുള്ള യാത്രയുടെ ക്ഷീണവും, ഉച്ചവെയിലും കാരണം സജിത്തിന്റെ കത്തിവക്കലിനിടയിലും ഞാനറിയാതെ മയങ്ങിപോയിരുന്നു.
“ട്രാാ എന്റെ ബാഗ്..നിൽക്കടാാ അവിടേ..”
സജിത്തിന്റെ അലർച്ച കേട്ട് ഞാൻ ഞെട്ടി കണ്ണ് തുറന്നു. സജിത്തിന്റെ ബാഗുമായി ഒരാൾ വാതിലിന് നേരെ ഓടുന്നത് ഒരു മിന്നായം പോലെ ഞാൻ കണ്ടു. പുറകെ സജിത്തും. ഒരു നിമിഷം കൊണ്ട് അയാൾ, ഓടികൊണ്ടിരുന്ന ട്രെയിനിന്റെ വാതിലിലൂടെ പുറത്തേക്ക് ചാടി. ട്രെയിൻ ത്രശ്ശുർ സ്റ്റേഷനെത്താറായിരുന്നത് കൊണ്ട് വേഗത കുറഞ്ഞാണ് ഓടിക്കൊണ്ടിരിക്കുന്നത്.. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകാതെ ഞാൻ പകച്ച് നിൽകുമ്പോൾ, സജിത്തും അയാളുടെ പിന്നാലെ ഓടി ട്രെയിനിന് വെളിയിലേക്ക് ചാടുന്നത് കണ്ടു. ഓടി വാതിലിനടുത്തെത്തിയപ്പോളേക്കും ഒരു കൂട്ടമാളുകൾ വാതിലിനടുത്ത് തടിച്ച്കൂടി പുറത്തേക്കെത്തി നോക്കി നിൽക്കുന്നു. ആളുകളെ വകഞ്ഞ്മാറ്റി ഒരുവിധം ഞാൻ പുറത്തേക്ക് നോക്കി. ദൂരെ പുറകിലായി റെയിൽ വേ ട്രാക്കിനരികിലെ പാറക്കഷണങ്ങൾക്കിടയിൽ നിന്നും എഴുന്നേൽക്കാൻ ശ്രമിക്കുന്ന ഒരു രൂപം കണ്ടു. ട്രെയിൻ സ്റ്റേഷൻ പ്ലാറ്റ് ഫോറത്തിലേക്ക് കയറിയിരുന്നു.
“ഓടുന്ന വണ്ടിടെ എതിർദിശയിലാ ചങ്ങായി ചാടിയിരിക്കുന്നെ..നല്ല വീഴ്ചയാ വീണതെന്ന് തോന്നുന്നു.. വിമാനത്തിന്റെ സ്റ്റികറു പോലും പൊളിക്കാത്ത ബാഗും വച്ച് ട്രെയിനിൽ കേറിയാ ഗൾഫ്കാരനാന്ന് കള്ളന് ആരേലും പറഞ്ഞ് കൊടുക്കണോ.” പുറകിൽ നിന്നാരോ പറഞ്ഞു.
ട്രെയിൻ ഒരുവിധം സ്പീഡ് കുറഞ്ഞ്, നിൽക്കാറായപ്പോൾ ഞാൻ ചാടിയിറങ്ങി പുറകിലേക്കോടി. ട്രെയിനിൽ കയറിപറ്റാനും, ഇറങ്ങാനും തിരക്ക് കൂട്ടുന്ന യാത്രക്കാരുടെയും, ഉച്ച ഭക്ഷണം വിതരണം ചെയ്യുന്ന കച്ചവടക്കാരെയും തിരക്കിനിടയിലൂടെ പ്ലാറ്റ്ഫോമിന്റെ അങ്ങേയറ്റം വരെ ഞാനോടി നോക്കി. സജിത് വീണ സ്ഥലം പ്ലാറ്റ്ഫോമിന് കുറച്ച് പുറകിലായിരുന്നിരിക്കണം. അവിടെയെങ്ങും ആരുമുണ്ടായിരുന്നില്ല. അടുത്ത് കണ്ട പോർട്ടറോട് ഞാൻ അനേഷിച്ചു. അയാൾ കൈ മലർത്തി. ഈയിടെയായി ട്രെയ്നിൽ മോഷണവും പിടിച്ച്പറിയുമൊക്കെ സാധാരണമാണന്നും, സ്റ്റേഷൻ മാസ്റ്ററുടെ മുറിയിൽ ചെന്ന് പരാതിപ്പെടാനുമായിരുന്നു അയാൾടെ മറുപടി. അപ്പോളാണ് സീറ്റിനടിയിലും, മുകളിലെ റാക്കിനുള്ളിലുമൊക്കെയായിരിക്കുന്ന എന്റെ പെട്ടിയുടെം ബാഗിന്റെയും കാര്യമോർമ്മ വന്നത്. പാസ്പോർട്ടുൾപ്പടെയുണ്ടതിൽ. ട്രെയിൻ പുറപ്പെടാറുമായിരിക്കുന്നു.. എനിക്കൊന്നും ചെയ്യാനില്ലായിരുന്നു. വല്ലാത്തൊരു നിസ്സഹായവസ്തയോടെ ഞാൻ തിരിച്ച് നടന്നു. ഹ്രദയത്തിൽ ഒരു കല്ല് കയറ്റി വച്ചത്പോലെ തോന്നി എനിക്ക്. വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു ത്രശ്ശുർ മുതലുള്ള യാത്ര.
ഒരു യാത്രക്കിടെ എവിടെ നിന്നോ വന്ന്, കുറച്ച് മണിക്കൂറുകൾകൊണ്ട്, നല്ലൊരു സുഹ്രത്തിനേപോലെ തോന്നിപ്പിച്ച്, അതിലേറെ വേദന ബാക്കിവച്ച് മറ്റൊരു യാത്രക്കിടെ എവിടെയോ അപ്രത്യക്ഷനായ ഒരാൾ.! ലോകത്തിലുള്ള സകലകാര്യങ്ങളെപറ്റിയും ഞങ്ങൾ സംസാരിച്ചെങ്കിലും, സജിത്തിനേപറ്റി കൂടുതൽ ചോദിച്ചുമില്ല, പറഞ്ഞതുമില്ലായിരുന്നു ; ത്രശ്ശൂരെവിടെയാണന്ന് പോലും. വീഴ്ചയിൽ നല്ല പരിക്ക് പറ്റിയിട്ടുണ്ടാകാം. എങ്കിലും, പാസ്പോർട്ടും, മഞ്ജുവിനുള്ള സമ്മാനങ്ങളുമുള്ള ആ ബാഗ് തിരിച്ച് കിട്ടിയിട്ടുണ്ടാകുമോ..? തിരിച്ച് ദുബായിക്ക് പോയിട്ടുണ്ടാകുമോ..? അതോ, സജിത് ആഗ്രഹിച്ചത് പോലെ, ഒരു സർക്കാർ ജോലിയുമായി നാട്ടിൽ സെറ്റായിട്ടുണ്ടാകുമോ..? നാട്ടിലെ ആ യാത്രയിൽ ഞാനുപയോഗിച്ചിരുന്ന, സജിത്തിനു കൊടുത്ത നമ്പർ ഇപ്പോൾ പപ്പയുടെ കൈയിലാണ്. ഇപ്പോളും,വിളിക്കുമ്പോൾ ഇടക്ക് വെറുതെ പപ്പയോട് ചോദിക്കാറുണ്ട് - സജിത്ത് ന്ന് പേരുള്ള ആരെങ്കിലും വിളിച്ചിരുന്നോ..?
രണ്ടാഴ്ചത്തെ അവധിയുമായി നാട്ടിലേക്കുള്ള യാത്ര. ദുബായ് വരെയുള്ള ഏഴരമണിക്കുർ യാത്രയുടെ ക്ഷീണം കാരണം, ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എമിറേറ്റ്സ് വിമാനത്തിൽ കയറിയിരുന്നതേ കണ്ണടഞ്ഞു. അടുത്ത സീറ്റിലാരോ വന്നിരുന്ന്, ഇൻ ഫ്ലൈറ്റ് മാഗസിനുകൾ മറിച്ച് നോക്കുകയും ഫോണിൽ സംസാരിക്കുകയും ചെയ്യുന്നുണ്ട്. വിമാനം ടേക്കോഫ് ചെയ്ത്, പതുക്കെ ഒരു മയക്കത്തിലേക്ക് വീണുകൊണ്ടിരുന്നപ്പോൾ, അടുത്തിരുന്നയാൾ പതുക്കെ തോണ്ടി.
“ചേട്ടൻ നാട്ടിലേക്കാണോ?”
ഇതാരടേ ഒരു കോമൺസെൻസുമില്ലാത്ത ഈ ചങ്ങാതി എന്നറിയാൻ കണ്ണ് തുറന്ന് നോക്കി. എന്റെയൊക്കെ അതേ പ്രായം തോന്നിക്കുന്ന ഒരു കക്ഷി. ഇവനാണോ എന്നെ കേറി ചേട്ടാന്ന് വിളിച്ചത്!
“നാട്ടിലേക്കല്ല, ഒന്ന് സൌത്താഫ്രിക്ക വരെ പോകുവാ. തിരുവനന്തപുരത്തേക്കുള്ള ഈ വിമാനത്തിലിരിക്കുന്ന ആളോട്, നാട്ടിൽ പോകുവാണോന്ന് ചോദിക്കണ്ട വല്ല കാര്യോമുണ്ടോ മാഷെ..?”
എന്റെ മറുപടി കേട്ട്, ആൾ ഒരു ചമ്മിയ ചിരിയോടെ പറഞ്ഞു.. ”അല്ല ചേട്ടാ, ഇനി മൂന്നാല് മണിക്കൂറിങ്ങനെയിരുന്ന് ബോറടിക്കണ്ടല്ലോന്നൊർത്ത്.. വെറുതെയൊന്ന് പരിചയപ്പെടാൻ വേണ്ടി ചോദിച്ചതാ..”
ഞാൻ കൂടുതലൊന്നും പറയുന്നതിന് മുൻപ് തന്നെ ആൾ സ്വയം പരിചയപ്പെടുത്തി. പേര് സജിത്ത്. ത്രശ്ശൂരടുത്താണ് വീട്. ‘ലിഫ്റ്റ് ടെക്നോളജി കോഴ്സ്’ കഴിഞ്ഞ്, ദുബായിലൊരു കമ്പനിയിൽ ജോലി ചെയ്യുന്നു.
“ഈ ലിഫ്റ്റ് ടെക്നോളജീന്ന് വച്ചാ സാധനങ്ങള് ലിഫ്റ്റ് ചെയ്യുന്ന ഒരുജ്ജാതി പണിയാന്ന് ഇവിടെയെത്തിയപ്പോളാ ഭായി മനസിലായെ..”
തനി ത്രശ്ശൂർ ശൈലിയിലുള്ള സജിത്തിന്റെ സംസാരം എനിക്കൊരു നേരമ്പോക്കായി. ഞാനും സ്വയം പരിചയപ്പെടുത്തി. അതിനിടയിൽ എയർ ഹോസ്റ്റസ് ഭക്ഷണവും, ഡ്രിങ്ക്സുമായെത്തി. “ഒരു ചെറ്ത് പൂശുന്നോ ഗഡീ..? നാട്ടിലേക്കൊക്കെ പോവല്ലേ.. ഒന്ന് ഞെരിപ്പാകട്ടേന്നെ.” സജിത് എന്നെ നോക്കി കണ്ണിറുക്കി. “കണ്ണൂരുകാരനായ താനെന്തിനാ തിരുവനന്തപുരത്തേക്കുള്ള ഫ്ലൈറ്റെടുത്തെ ഗഡീ..?”
“ത്രശ്ശൂരുള്ള താനുമെന്തിനാ തിരുവനന്തപുരത്തേക്ക് പോകുന്നെ.. നെടുമ്പാശേരിയല്ലേ അടുത്ത്..? മറുപടിയായി ഞാനും തിരിച്ചൊരു ചോദ്യം ചോദിച്ചു.
ഗ്ലാസ്സിലെ വിസ്കി പതുക്കെ നുണഞ്ഞ്കൊണ്ട് സജിത്ത് നിർത്താതെ സംസാരിച്ചുകൊണ്ടിരുന്നു. ഒരു പി.എസ്.സി ഇന്റർവ്യൂ അറ്റൻഡ് ചെയ്യാനാണ് നേരെ തിരുവനന്തപുരത്തേക്ക് പോകുന്നത്. കല്യാണം കഴിഞ്ഞിട്ട് ഒരു വർഷമാകുന്നതേയുള്ളു. 3 വർഷത്തെ പ്രണയത്തിനൊടുവിൽ, വീട്ടുകാരുടെ എതിർപ്പുകൾക്കിടയിലാണ് സജിത്ത് മഞ്ജുവിനെ സ്വന്തമാക്കിയത്. മഞ്ജു ഒരു കമ്പ്യൂട്ടർ സെന്ററിൽ ജോലി ചെയ്യുന്നു. അപ്രതീക്ഷിതമായാണ് പി.എസ്.സി ഇന്റർവ്യൂന് വിളിക്കുന്നത്. അതുകൊണ്ട് എമർജൻസി ലീവെടുത്ത് പോകുന്നതാണ്.
“ഇപ്പോളത്തെ പണികൊണ്ട് ഗൾഫിൽ നിന്നിട്ട് വല്യ കാര്യമൊന്നുമില്ല. ഈ ജോലി കിട്ടിയാൽ നാട്ടിൽ തന്നെ സെറ്റാകണം. കിട്ടാൻ ചാൻസുണ്ട് ട്ടോ. നമ്മള് മറ്റേതാന്നേ..യേത്? റിസർവേഷൻ കാറ്റഗറിയേ.. ഞാനിപ്പോ വരുന്ന കാര്യം ചുള്ളത്തിക്കറിയില്ല. നാളെ ഇന്റർവ്യൂ കഴിഞ്ഞ് അടുത്ത ട്രെയിൻ പിടിച്ചാ അവൾടെ കമ്പ്യൂട്ടർ സെന്ററടക്കുമ്പോളേക്കും അവിടെയെത്തും. ഒരു സർപ്രൈസാകട്ടന്നേ.. അല്ലാ, ഭായി പറഞ്ഞില്ലല്ലോ, എന്തുട്ടാ തിരോന്തരത്ത് കേസ്കെട്ട്?.”
“എനിക്കൊരു മോളുണ്ടായി സജിത്തേ. അവളെ കാണാൻ പോകുവാണ്. ഭാര്യയുടെ വീട് തിരുവനന്തപുരത്താണ്.” ഞാൻ പറഞ്ഞു.
“ആഹാ..കൊള്ളാലോ..എന്നിട്ടാണോ ചുള്ളൻ മിണ്ടാണ്ടിരിക്കണെ..ചിലവുണ്ടേ ഭായി’
“പെങ്ങളേ..ഒരു പെഗ്ഗോടെ തര്വോ.. ദാഹിച്ചിട്ട് വയ്യ”
അതിനിടെ അതിലെ വന്ന ഒരു എയർഹോസ്റ്റസിനെ തോണ്ടികൊണ്ട് സജിത്ത് ചോദിച്ചു. എനിക്ക് ചിരിയടക്കാനായില്ല. “പ്ലീസ് ബീ പേഷ്യന്റ് സർ, ഐ വിൽ കം ബാക്”. ഈർഷ്യതയോടെ പറഞ്ഞ് എയർഹോസ്റ്റസ് പോയി.
“ക്ടാവ് കൊള്ളാലോടാ.. മലയാളം മനസിലായല്ലോ.”
സജിത്തിന്റെ തമാശകളും കേട്ടിരുന്ന് അങ്ങനെ മൂന്നര മണിക്കൂർ പോയതറിഞ്ഞില്ല. പുലർച്ചെ തിരുവനന്തപുരം എയർപോർട്ടിലിറങ്ങി, എമിഗ്രേഷൻ കൌണ്ടറിലേക്കുള്ള നീണ്ട ക്യൂ വരെ, സജിത് പണ്ടേയുള്ളഒരു സുഹ്രത്തിനോടെന്നപോലെ എന്നോട് സംസാരിച്ച്കൊണ്ടിരുന്നു. എമിഗ്രേഷൻ ക്ലിയറൻസ് കഴിഞ്ഞ്, ബാഗേജ് വരുന്നതും കാത്ത് നിൽക്കുമ്പോൾ ഒരു ബാഗും തോളിലിട്ട് സജിത് വീണ്ടുമെത്തി.
“ലണ്ടൻ ഭായി, ലഗ്ഗേജെടുത്ത് വക്കാൻ വല്ല്ല ഹെല്പൂം വേണോ?, എനിക്കീ ഹാൻഡ് ബാഗ് മാത്രേയുള്ളു, പെണ്ണിന് കുറച്ച് ലൊട്ട് ലൊടുക്ക് ഗിഫ്റ്റ്കളേ.. പിന്നെ ദേ ഇതും” ഡ്യൂട്ടിഫ്രീ ഷോപ്പിന്റെ കവറ് കാണിച്ച് കൊണ്ട് സജിത്.
“വേണ്ട സജിത്തേ, താൻ പൊക്കോ. എവിടേലും ഡ്രോപ് ചെയ്യണേ പറ, എന്റെ അമ്മായിഅപ്പൻ പുറത്ത് വണ്ടിം കൊണ്ട് നിൽക്ക്കുന്നുണ്ട്.”
“വേണ്ട ഭായി, എന്റെ കുറേ പഴ്യ ടീമുകളിവിടെയുണ്ട്.. അവമ്മാരുണ്ടാകും പുറത്ത്. അപ്പോ, നമ്മ്ക്കിനി എപ്പോളേലും ലണ്ടൻ ജംക്ഷനിൻ വച്ച് കാണാംട്ടോ.” കൈ തന്ന് സജിത് പോയി.
3ആഴ്ച മുൻപുണ്ടായ മോളുമൊത്ത് കേക്ക് മുറിച്ച് അന്ന് ഞങ്ങൾ ആദ്യത്തെ വെഡിംഗ് ആനിവേഴ്സറി ആഘോഷിച്ചു.
കണ്ണൂരിലെ എന്റെ വീട്ടിലേക്ക് പോകാനായി അടുത്ത ദിവസം രാവിലെ പപ്പ തമ്പാനൂർ സ്റ്റേഷനിൽ എന്നെയെത്തിച്ചു. രാവിലെ ആറരമണിയായതേയുള്ളുവ്വെങ്കിലും സഹിക്കാൻ പറ്റാത്ത ചൂട്. വിയർത്തൊഴൂകുന്നു. ‘പരശുറാമിനാകെ‘ രണ്ട് എ.സി കോച്ചുകളേയുള്ളു, അതിന് റിസർവേഷനൊന്നും വേണ്ട. പിന്നീട് ടി.ടി.ആർ വരുമ്പോ എക്സ്ട്രാ ഫെയർ അവർക്ക് കൊടുത്താൽ മതിയെന്ന് ടികറ്റ് കൌണ്ടറിലിരുന്നയാൾ പറഞ്ഞു. പാർക്കിംഗിന്റെ പ്രശ്നമുള്ളത്കൊണ്ട് പപ്പ ലഗേജൊക്കെ ട്രയിനുള്ളിലാക്കി തിരിച്ച് പോയി. ട്രെയിൻ പോകാൻ ഇനിയും പതിനഞ്ച് മിനിറ്റോളമുണ്ട്. സ്റ്റേഷനിലെ ടീസ്റ്റാളിൽ നിന്നൊരു കാപ്പിയുംകുടിച്ച്, പ്രത്രത്താളുകൾ മറിക്കുമ്പോൾ പുറകിൽന്നാരോ വിളിച്ചു.
“ഡേയ്, ലണ്ടൻ ഭായ്..”
തിരിഞ്ഞ് നോക്കിയപ്പോൾ കക്ഷി തന്നെ. സജിത്. തലേന്ന് കണ്ട അതേ വേഷത്തിൽ, എമിറേറ്റ്സിന്റെ ടാഗ് പോലും കളയാത്ത അതേ ബാഗും തൂക്കി തിരക്ക് പിടിച്ചുള്ള വരവാണ്.
“താനപ്പോൾ ഇന്നലെ പോയില്ലെ.?” തെല്ലൊരത്ഭുതത്തോടെ, കൌതുകത്തോടെ ഞാൻ ചോദിച്ചൂ.
“എന്റളീയാ ഒന്നും പറയണ്ടാ, എന്റെ കയ്യിലെ ഡ്യൂട്ടിഫ്രീ കവറ് കണ്ടപ്പോ ആ ശവികള് പിടിച്ച പിടുത്തം, രണ്ട് കുപ്പിം തീർന്നപ്പോ, ഇന്നലെ പാതിരാത്രി കഴിഞ്ഞാ വിട്ടത്.. ബൈ ദ് ബൈ, ഒരു ദിവസം നിന്നപ്പോളേക്കും ഭായിയെ ഭാര്യാ വീട്ടുകാര് പായ്ക്ക് ചെയ്തോ.? “
“ഇല്ലടോ, അവരെല്ലാം മൂന്ന് ദിവസം കഴിയുമ്പോൾ കണ്ണൂർക്ക് വരും, മോൾടെ മാമ്മോദീസയുണ്ട്.” ഞാൻ പറഞ്ഞു.
സജിത്തും എന്നോടൊപ്പം കയറി. ഗൾഫ് വിശേഷങ്ങൾ, മലയാളസിനിമ തുടങ്ങി സജിത്തിന് സംസാരിക്കാൻ വിഷയങ്ങൾക്കൊരു പഞ്ഞവുമില്ലായിരുന്നു. ഇടക്ക് ടികറ്റ് ചെക്കർ വന്നു.
“ദെന്തൂട്ടാ സാറേ, ഈ എക്സ്ട്രാ മേടിക്കണ നൂറ്റമ്പത് രൂപേടെ തണുപ്പൊന്നുമീ ഏസിക്കില്ലല്ലോ.. സാറിനിയാ ലാലൂനെ കാണുമ്പോ പറ ട്ടോ വണ്ടിലെ ഏസിയൊക്കെ കമ്പ്ലയന്റാണന്ന്.”
ടികറ്റ് ചെക്കർ അന്തംവിട്ട് സജിത്തിനെ നോക്കി ചോദിച്ചു. “ഏത് ലാലുനെ...?
“നമ്മ്ടെയാ മറ്റേ കന്നാലിയേ.. ലാലു പ്രസാദ്..”
ടികറ്റ് ചെക്കറ് പോലും ചിരിച്ചു പോയി.
“ഇപ്പോ മമതയാ സുഹ്രത്തേ മന്ത്രി. ശരി, ഞാൻ പറഞ്ഞേക്കാം.”
സജിത്തിന്റെ സ്റ്റോക്കൊരിക്കലും കാലിയാകത്തത്കൊണ്ട് യാത്രയുടെ മടുപ്പേ തോന്നിയില്ല.
“യൂറോപ്പിലെ തണുപ്പിൽ ജീവിക്കുന്ന നിങ്ങൾക്കൊന്നും നാട്ടിലെ ഈ പച്ചപ്പ് കാണുമ്പോ ഗൾഫ്കാരെപോലെ ഒരു കുളിരു തോന്നണുണ്ടാകില്ല, അല്ലേ ഭായി..?” പുറകിലേക്കോടി മറയുന്ന പച്ച പാടങ്ങൾ കണ്ട്കൊണ്ട് ട്രെയിനിന്റെ വാതിലിനടുത്ത് നിൽകുമ്പോൾ സജിത് പറഞ്ഞു.
വടയും ചായയും വാങ്ങി കഴിച്ചും, സജിത്തിന്റെ നേരമ്പോക്കുകൾ കേട്ടൂകൊണ്ടുമിരുന്ന് എറണാകുളമെത്തിയതറിഞ്ഞില്ല. ഞങ്ങളിരുന്ന കമ്പാർട്മെന്റ് ആളുകളെകൊണ്ട് നിറഞ്ഞു.
“ഭായിടെ നമ്പർ താ. ഞാനിനി കണ്ണൂരോ, ലണ്ടനിലോ വരേണ്ടി വന്നാ ഭായിയെ കോണ്ടാക്ട് ചെയ്യാല്ലോ..“
ഞാനെന്റെ നമ്പർ കൊടുത്തു. സജിത്തിന്റെ ഫോൺ ബാറ്ററി തീർന്ന് ഓഫായത്കൊണ്ട് ഒരു പേപ്പറിൽ അവൻ നമ്പർ കുറിച്ചെടുത്തു. സജിത്തിന്റെ നമ്പർ ചോദിച്ചപ്പോൾ, തലേന്ന് തിരുവനന്തപുരത്തെന്നെടുത്ത പുതിയ കണക്ഷനാണ്, നമ്പർ ഓർമ്മയില്ലന്നും, വീട്ടിലെത്തി ഫോൺ ചാർജ് ചെയ്താലുടനെ എന്നെ വിളിക്കാമെന്നും പറഞ്ഞു. കുറെദിവസങ്ങളായുള്ള യാത്രയുടെ ക്ഷീണവും, ഉച്ചവെയിലും കാരണം സജിത്തിന്റെ കത്തിവക്കലിനിടയിലും ഞാനറിയാതെ മയങ്ങിപോയിരുന്നു.
“ട്രാാ എന്റെ ബാഗ്..നിൽക്കടാാ അവിടേ..”
സജിത്തിന്റെ അലർച്ച കേട്ട് ഞാൻ ഞെട്ടി കണ്ണ് തുറന്നു. സജിത്തിന്റെ ബാഗുമായി ഒരാൾ വാതിലിന് നേരെ ഓടുന്നത് ഒരു മിന്നായം പോലെ ഞാൻ കണ്ടു. പുറകെ സജിത്തും. ഒരു നിമിഷം കൊണ്ട് അയാൾ, ഓടികൊണ്ടിരുന്ന ട്രെയിനിന്റെ വാതിലിലൂടെ പുറത്തേക്ക് ചാടി. ട്രെയിൻ ത്രശ്ശുർ സ്റ്റേഷനെത്താറായിരുന്നത് കൊണ്ട് വേഗത കുറഞ്ഞാണ് ഓടിക്കൊണ്ടിരിക്കുന്നത്.. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകാതെ ഞാൻ പകച്ച് നിൽകുമ്പോൾ, സജിത്തും അയാളുടെ പിന്നാലെ ഓടി ട്രെയിനിന് വെളിയിലേക്ക് ചാടുന്നത് കണ്ടു. ഓടി വാതിലിനടുത്തെത്തിയപ്പോളേക്കും ഒരു കൂട്ടമാളുകൾ വാതിലിനടുത്ത് തടിച്ച്കൂടി പുറത്തേക്കെത്തി നോക്കി നിൽക്കുന്നു. ആളുകളെ വകഞ്ഞ്മാറ്റി ഒരുവിധം ഞാൻ പുറത്തേക്ക് നോക്കി. ദൂരെ പുറകിലായി റെയിൽ വേ ട്രാക്കിനരികിലെ പാറക്കഷണങ്ങൾക്കിടയിൽ നിന്നും എഴുന്നേൽക്കാൻ ശ്രമിക്കുന്ന ഒരു രൂപം കണ്ടു. ട്രെയിൻ സ്റ്റേഷൻ പ്ലാറ്റ് ഫോറത്തിലേക്ക് കയറിയിരുന്നു.
“ഓടുന്ന വണ്ടിടെ എതിർദിശയിലാ ചങ്ങായി ചാടിയിരിക്കുന്നെ..നല്ല വീഴ്ചയാ വീണതെന്ന് തോന്നുന്നു.. വിമാനത്തിന്റെ സ്റ്റികറു പോലും പൊളിക്കാത്ത ബാഗും വച്ച് ട്രെയിനിൽ കേറിയാ ഗൾഫ്കാരനാന്ന് കള്ളന് ആരേലും പറഞ്ഞ് കൊടുക്കണോ.” പുറകിൽ നിന്നാരോ പറഞ്ഞു.
ട്രെയിൻ ഒരുവിധം സ്പീഡ് കുറഞ്ഞ്, നിൽക്കാറായപ്പോൾ ഞാൻ ചാടിയിറങ്ങി പുറകിലേക്കോടി. ട്രെയിനിൽ കയറിപറ്റാനും, ഇറങ്ങാനും തിരക്ക് കൂട്ടുന്ന യാത്രക്കാരുടെയും, ഉച്ച ഭക്ഷണം വിതരണം ചെയ്യുന്ന കച്ചവടക്കാരെയും തിരക്കിനിടയിലൂടെ പ്ലാറ്റ്ഫോമിന്റെ അങ്ങേയറ്റം വരെ ഞാനോടി നോക്കി. സജിത് വീണ സ്ഥലം പ്ലാറ്റ്ഫോമിന് കുറച്ച് പുറകിലായിരുന്നിരിക്കണം. അവിടെയെങ്ങും ആരുമുണ്ടായിരുന്നില്ല. അടുത്ത് കണ്ട പോർട്ടറോട് ഞാൻ അനേഷിച്ചു. അയാൾ കൈ മലർത്തി. ഈയിടെയായി ട്രെയ്നിൽ മോഷണവും പിടിച്ച്പറിയുമൊക്കെ സാധാരണമാണന്നും, സ്റ്റേഷൻ മാസ്റ്ററുടെ മുറിയിൽ ചെന്ന് പരാതിപ്പെടാനുമായിരുന്നു അയാൾടെ മറുപടി. അപ്പോളാണ് സീറ്റിനടിയിലും, മുകളിലെ റാക്കിനുള്ളിലുമൊക്കെയായിരിക്കുന്ന എന്റെ പെട്ടിയുടെം ബാഗിന്റെയും കാര്യമോർമ്മ വന്നത്. പാസ്പോർട്ടുൾപ്പടെയുണ്ടതിൽ. ട്രെയിൻ പുറപ്പെടാറുമായിരിക്കുന്നു.. എനിക്കൊന്നും ചെയ്യാനില്ലായിരുന്നു. വല്ലാത്തൊരു നിസ്സഹായവസ്തയോടെ ഞാൻ തിരിച്ച് നടന്നു. ഹ്രദയത്തിൽ ഒരു കല്ല് കയറ്റി വച്ചത്പോലെ തോന്നി എനിക്ക്. വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു ത്രശ്ശുർ മുതലുള്ള യാത്ര.
ഒരു യാത്രക്കിടെ എവിടെ നിന്നോ വന്ന്, കുറച്ച് മണിക്കൂറുകൾകൊണ്ട്, നല്ലൊരു സുഹ്രത്തിനേപോലെ തോന്നിപ്പിച്ച്, അതിലേറെ വേദന ബാക്കിവച്ച് മറ്റൊരു യാത്രക്കിടെ എവിടെയോ അപ്രത്യക്ഷനായ ഒരാൾ.! ലോകത്തിലുള്ള സകലകാര്യങ്ങളെപറ്റിയും ഞങ്ങൾ സംസാരിച്ചെങ്കിലും, സജിത്തിനേപറ്റി കൂടുതൽ ചോദിച്ചുമില്ല, പറഞ്ഞതുമില്ലായിരുന്നു ; ത്രശ്ശൂരെവിടെയാണന്ന് പോലും. വീഴ്ചയിൽ നല്ല പരിക്ക് പറ്റിയിട്ടുണ്ടാകാം. എങ്കിലും, പാസ്പോർട്ടും, മഞ്ജുവിനുള്ള സമ്മാനങ്ങളുമുള്ള ആ ബാഗ് തിരിച്ച് കിട്ടിയിട്ടുണ്ടാകുമോ..? തിരിച്ച് ദുബായിക്ക് പോയിട്ടുണ്ടാകുമോ..? അതോ, സജിത് ആഗ്രഹിച്ചത് പോലെ, ഒരു സർക്കാർ ജോലിയുമായി നാട്ടിൽ സെറ്റായിട്ടുണ്ടാകുമോ..? നാട്ടിലെ ആ യാത്രയിൽ ഞാനുപയോഗിച്ചിരുന്ന, സജിത്തിനു കൊടുത്ത നമ്പർ ഇപ്പോൾ പപ്പയുടെ കൈയിലാണ്. ഇപ്പോളും,വിളിക്കുമ്പോൾ ഇടക്ക് വെറുതെ പപ്പയോട് ചോദിക്കാറുണ്ട് - സജിത്ത് ന്ന് പേരുള്ള ആരെങ്കിലും വിളിച്ചിരുന്നോ..?
Saturday, 14 August 2010
ചരിത്രം ആവർത്തിക്കുമ്പോൾ..
നല്ല വെയിലുള്ളൊരു ദിവസമായിരുന്നത്കൊണ്ട് കുറേ നേരം ഞണ്ട് പിടിച്ചും, കടലിൽ പോയി ചാടി മറിഞ്ഞുമെന്നതൊഴിച്ചാൽ പ്രത്യേകതകളൊന്നുമില്ലാത്ത ഒരു വീകെൻഡ്. അതിന്റെ ക്ഷീണമകറ്റാൻ ഒരു ബീയറും, കപ്പേം, സ്രാവ് കറീമടിച്ച് 11മണിയായപ്പോളെ നിദ്ര പ്രാപിച്ചു. സൈലന്റ് മോഡിലിടാൻ മറന്ന് പോയ മൊബൈലിന്റെ വിളി കേട്ടാണ് ചാടിയെണീറ്റത്. സമയം നോക്കിയപ്പോൾ 12 കഴിഞ്ഞു.
ഇതേത് പിശാശാ ഈ പാതിരാക്ക്!
“ഡാ,നീയൊന്നിങ്ങോട്ട് പെട്ടന്ന് വരണം..”
സോബിനാണ്.
ഇംഗ്ലണ്ടിലെ മറ്റിടങ്ങളിലേ പോലെ, കുടിയേറ്റക്കാരുടെ സാന്നിധ്യം കൊണ്ട് അത്രക്കങ്ങ്ട് ‘കളങ്കപ്പെടാതിരിക്കുന്ന’(നാലും മൂന്ന് ഏഴ് മലയാളികൾ മാത്രമായ ഞങ്ങളെപ്പോലെ ചിലരുടെ സാന്നിധ്യ്യമൊഴിച്ചാൽ) ഡോളിഷ് എന്ന ശുദ്ധ ഇംഗ്ല്ലീഷ് ഗ്രാമത്തിലും ഒരു മലയാളി അസ്സോസിയേഷനുള്ള സാദ്ധ്യതകളെ ഊന്നിപ്പറഞ്ഞ് കൊണ്ട് അടുത്തിടെ ലാൻഡ് ചെയ്ത മൂന്ന് യുവ ബാച്ച്ലേർസിലൊരുവൻ.
ഈ കൊശവനിതെന്തിനെ കേടാ പോലും..
“എന്താടാ..കിടന്നുറങ്ങുന്ന ആളെ വിളിച്ചെണീപ്പിച്ച്.. ഈ പാതിരാക്ക്..
“നീ വന്നേ പറ്റൂ..ഞാനൊരു പ്രശ്നത്തിലാ അളിയാ.”
“ഹും..ഈ ശനിയാഴ്ച പാതിരാക്കുള്ള നിന്റെ പ്രശ്നം എന്തായാലും പുലിവാലായിരിക്കും.. അതുകൊണ്ട് എന്നെ വിട്ട് പിടി മോനേ ”
“അതല്ല്ലളിയാ, നീയൊന്ന് വന്നേ പറ്റൂ, ഒരു അഞ്ച് മിനിറ്റിനുള്ളിൽ നീയിവിടെ വന്നില്ലേൽ, പോലീസ് സ്റ്റേഷനിലോ, ജയിലിലോ വച്ചേ നിനക്കിനിയെന്നെ കാണാൻ പറ്റൂ.”
ദൈവമേ.. ഇവനിതെന്ത് ഏടാകൂടത്തിലാണോ തലവച്ചത്! ഇങ്ങനെ കിടന്ന് കരയുമ്പോ പോകാതിരിക്കുന്നതെങ്ങനെ. കാര്യമൊരു ബിയറേ അടിച്ചിട്ടുള്ളൂവെങ്കിലും, ആരെയാ പൊക്കേണ്ടേന്ന് നോക്കി റോഡായ റോഡ് മുഴുവനും പോലീസ് കുറ്റിയടിച്ച് നിക്കുന്ന ഈ ശനിയാഴ്ച രാത്രിൽ പുറത്തിറങ്ങുന്നതെങ്ങനെ.! എന്തേലും പറഞ്ഞ് ഒഴിവാക്കെന്ന ഭാര്യയുടെ അഭിപ്രായത്തെ നിഷ്കരുണം അവഗണിച്ച്, ഒടുവിൽ അര മൈൽ അകലെ പാർക്ക് ചെയ്തിരിക്കുന്ന കാറുമെടുത്ത് സോബിന്റെ വീട്ടിലേക്ക് വിട്ടു. സുഹ്രത്തുക്കൾ എപ്പോളും അങ്ങനെയാണല്ലോ. പാരയായിട്ട് വന്നാലും ഉപേക്ഷിക്കാൻ പറ്റാതെ..
സോബിൻ താമസിക്കുന്ന ബിൽഡിംഗിന്റെ ഗേറ്റിലെത്തിയപ്പോളെ കണ്ടു - അങ്ങോടുമില്ല, ഇങ്ങോട്ടുമില്ല എന്ന നിലയിൽ ഒരു കാർ പകുതി ഗെയ്റ്റിനുള്ളിലായി കിടക്കുന്നു. അവന്റെ സഹ മുറിയനും, ഇൻഡ്യൻ ലൈസൻസ് ‘ഇന്റർനാഷണൽ’ ആക്കി കൊണ്ട് വന്ന, ആ കാറിന്റെ ഓണറുമായ ജെഫിനെ കാണാനുമില്ല.
എന്തോ കളഞ്ഞ അണ്ണാനേപ്പോലെ സോബിൻ കാറിനടുത്ത് നിൽക്കുന്നു. വണ്ടി റോഡ് സൈഡിലൊതുക്കി പുറത്തിറങ്ങി സോബിനോട് കാര്യം ചോദിച്ചു.
“അളിയാ എന്നെ തെറി പറയല്ല്. ഇന്ന് ഞങ്ങക്ക് രണ്ടാൾക്കും ഓഫാരുന്നു. കുറേ നാളായല്ലോന്നോർത്ത് ഞങ്ങളൊന്ന് കൂടാൻ തീരുമാനിച്ചു.’
“അതിന്”?
“അത്..അവൻ ... ജെഫിൻ..നേരത്തേ ഓഫായി പോയി. എനിക്കൊരു സിഗരറ്റ് വലിക്കാതെ ഉറങ്ങാനും പറ്റണില്ല.ആ ഡേഷ് മോനോട് കുറേ പറഞ്ഞ് നോക്കി. അവൻ മൈൻഡ് ചെയ്യണില്ലടാ. ഞാനൊരു സിഗരറ്റ് എങ്ങനേലുമൊപ്പിക്കാൻ നമ്മ്ടെ 24 അവറ് ടെസ്കോയിലേക്കൊന്ന് പോകാൻ നോക്കിയതാ. പക്ഷേ പണി കിട്ടി.. വിചാരിച്ച പോലെ വണ്ടി നീങ്ങണില്ലഡേ.. വണ്ടി അകത്തേക്ക് കേറ്റാൻ പറ്റാത്തോണ്ട് ഈ ബിൽഡിംഗില് താമസിക്കണ കൊറേ പേര് ഓൾ റെഡി വന്ന് എന്നെ തെറി വിളിച്ചിട്ട് റോഡിൽ വണ്ടിമീട്ട് കേറി പോയിട്ടുണ്ട്. ഇനിം നിന്നാ ആരേലും പോലീസില് വിളിച്ച് പറയും. അതാ നിന്നെ വിളിച്ചെ.. ”
“അതെന്തേ വണ്ടിക്കെന്തേലും പ്രശ്നമുണ്ടോ..”?
“ഇല്ലടാ. വണ്ടിയൊക്കെ കണ്ടീഷനല്ലേ. ഇന്നലെ സാർവീസിംഗ് കഴിഞ്ഞതല്ലേയുള്ളൂ. പക്ഷേ പ്രശ്നം എനിക്ക് ശരിക്കും ഡ്രൈവിംഗറിയില്ലന്നേ..”
എന്താ പറയണ്ടേ ഇവനോട്.. എനിക്ക് ചിരിക്കാതിരിക്കാനായില്ല. ചിരിച്ചു. പൊട്ടിചിരിച്ചു. എങ്ങനെ ചിരിക്കാതിരിക്കും..!
കാരണം..
-----------------------------
വർഷങ്ങൾക്ക് മുൻപ്, രണ്ടായിരത്തി ഏഴ് മാർച്ച് മാസത്തിൽ.. ഒരു വ്യാഴാഴ്ച രാത്രി. മസ്കറ്റിൽ.
പതിവ് പോലെ വീകെൻഡ് സദസിൽ, സ്ഥിരം കുറ്റികളായ പ്രേം ജിത്ത്, സത്യേട്ടൻ, മനോഹരേട്ടൻ എല്ലാവരുമുണ്ട്.
“രാമ..രഘുരാമാ.. നാമിനിയും നടക്കാം..
രാവിന്നു മുൻപേ കനൽ കാട് താണ്ടാം...”
എന്ന് തുടങ്ങി...
“ഒടുവിൽ നാമെത്തിയീ ജന്മ ശൈലത്തിന്റെ കൊടുമുടിയിൽ ഇവിടാരുമില്ലേ..”
എന്ന് പ്രേംജിത്ത് പാടിയെത്തിയപ്പോഴേക്കും എല്ലാവരും തന്നെ, എന്റെ കൈപ്പുണ്യത്തിൽ വിരിഞ്ഞ കപ്പയും ബീഫും കഴിച്ച് ഒരു സൈഡായി കഴിഞ്ഞിരുന്നു.
“ഇവിടെ ഒരു ഡേഷുമില്ല്ല.. മതിയാക്ക് “
ഞാൻ പാത്രങ്ങളൊക്കെ എടുത്ത് കിച്ചണിൽ വച്ച്, സോഫയിൽ ചുരുണ്ട് കൂടാനുള്ള ഒരുക്കങ്ങൾ നടത്തി.
ഒരു കുറ്റിയെങ്കിലും കിട്ടുമോന്ന് നോക്കി പ്രേംജിത്ത് ഒഴിഞ്ഞ സിഗരറ്റ് കൂടുകളൊക്കെ തപ്പി നോക്കികൊണ്ടിരിക്കുന്നു.
“ഡാ,നിന്റെ പർട്ടിക്ക് വിളിച്ച് വരുത്തീട്ടവസാനം ഒരു പൊക എടുക്കാനൊരു സിഗരറ്റ് കുറ്റി പോലുമില്ല. എങ്ങനേലുമൊരു സിഗരൊറ്റൊപ്പിച്ചില്ലേ നീയെന്റെ തനി സ്വഭാവമറിയും..”
സിഗരറ്റ് കിട്ടാത്തത് കൊണ്ട് പ്രേംജിത്ത് ഉടക്കിലാണ്. അത് കിട്ടാതെ ഇവനുറങ്ങില്ലന്ന് എനിക്കുമറിയാം. പക്ഷേ ഈ പാതിരാക്ക് എവിടെ പോയി സിഗരറ്റൊപ്പിക്കാൻ..
“ഡാ, മജാൻ ഹോട്ടലിലെ ഡാൻസ് ബാർ അടച്ചിട്ടുണ്ടാവില്ല. അവിടെ സിഗരറ്റ് കിട്ടും. നീ പോയെരെണ്ണം മേടിച്ചിട്ട് വാടാ..അപ്പോളേക്കും ഞാനിവളെയൊന്ന് സെറ്റപ്പാക്കാം”
പ്രേംജിത്ത് ഇന്റെർ നെറ്റിലേക്ക് കേറി കഴിഞ്ഞു.
“പത്ത് പതിനഞ്ച് മിനിറ്റ് ഇനി ഈ രാത്രില് മജാൻ ഹോട്ടല് വരെ നടക്കാനോ.. പോയേ അവ്ടെന്ന്..” ഞാനൊഴിവാക്കനുള്ള അവസാന ശ്രമവും നടത്തി നോക്കി.
“നീ നടക്ക്ണ്ട.. മോഹനേട്ടന്റെ വണ്ടിയെടുത്ത് വിട്. ഇന്നാ കീ.”
എനിക്ക് നേരെ ചൊവ്വേ ഡ്രൈവിംഗ് അറിയില്ലന്ന് എനിക്ക് മാത്രമല്ലേ അറിയു. എങ്കിലും, നേരത്തെ കഴിച്ച ‘നെപ്പോളിയൻ’ തന്ന ആത്മവിശ്വാസത്തിൽ, രണ്ടും കല്പിച്ച് കീയുമെടുത്തിറങ്ങി.
ഒന്നരമണി കഴിഞ്ഞിരിക്കുന്നു. കുറേ നേരത്തെ ശ്രമത്തിനൊടുവിൽ മോഹനേട്ടന്റെ ‘കൊറോള’ സ്റ്റാർട്ട് ചെയ്തു. പക്ഷേ പാർക്ക് ചെയ്തിരിക്കുന്ന വേറെ വണ്ടികളുടേയിടയിലൂടെ പുറത്ത് റോഡിലിറക്കണം. ഫസ്റ്റ് ഗിയറിലിട്ട് എടുക്കാൻ തുടങ്ങുമ്പോളെ വണ്ടി ഓഫായി പോകുന്നു. കുറേ നേരത്തെ പരിശ്രമത്തിനു ശേഷം ഒരു വിധം ഗേറ്റ് വരെ വണ്ടി എത്തിച്ചപ്പോൾ... പെട്ടന്ന് ഒരു വെളിച്ചം കണ്ണിലേക്കടിച്ചു, ഒപ്പം നീണ്ട ഹോണടിയും. ഒരു കാർ ഗേറ്റിനുള്ളിലേക്ക് വരുന്നതാണ്. അപ്പോളാണോർമ്മ വന്നത് - ഞാൻ ഈ കാറിന്റെ ലൈറ്റ് പോലുമിട്ടിട്ടില്ല. എവിടെയാ ലൈറ്റിന്റെ സ്വിച്ചെന്നറിഞ്ഞാലല്ലേ ഓൺ ചെയ്യാൻ പറ്റു.
‘നെപ്പോളിയന്റെ’ ധൈര്യമെല്ലാം പതുക്കെ ആവിയായി . ഞാൻ വിയർത്തും തുടങ്ങി. റിവേർസ് എടൂക്കാൻ നോക്കുമ്പോളൊക്കെ വണ്ടി ഓഫായി പോകുന്നു. അത് വരെ അറിയാമായിരുന്ന ഡ്രൈവിംഗിന്റെ ബാലപാഠങ്ങൾ പോലും അപ്പോൾ മറന്നു. ഒന്നും ചെയ്യാനാകുന്നില്ല. പ്രേംജിത്തിനെയോ, മോഹനേട്ടനെയോ വിളിക്കാമെന്നോർത്ത് നോക്കിയപ്പോൾ, ഫോൺ പോലുമെടൂത്തിട്ടില്ല. എതിരെ കിടക്കുന്ന കാറിന്റെ ഡ്രൈവർ അക്ഷമനായി കൈ വെളിയിലിട്ട് അറബിയിൽ എന്തൊക്കെയോ പറയുന്നുമുണ്ട്. ഒന്നാമതേ മദ്യപിച്ചിട്ടുണ്ട്. പിന്നെ ലൈസൻസ് പോലുമില്ലാതെ, ഡ്രൈവിംഗറിയാതെ, ഒരു അറബിയുടെ മുന്നിൽ.. ഈ രാത്രിയീൽ.. എന്റെ കണ്ണിൽ ഇരുട്ട് കയറി തുടങ്ങി. പോലീസിനെ അയാൾ വിളിക്കണ്ട കാര്യം പോലുമില്ല, എപ്പോൾ വേണമെങ്കിലും അല്ലാതെയുമെത്താം, കാരണം അയാളൂടെ അര കിലോമിറ്റർ നീളമുള്ള ബീഎംഡബ്ല്യ്യു കാറ് പകുതി റോഡ് ബ്ലോക്ക് ചെയ്താണ് കിടക്കുന്നത്.
എന്തും വരട്ടേയെന്ന് കരുതി ഞാൻ പുറത്തിറങ്ങി. അറിയാവുന്ന അറബിയും, ഇംഗ്ലീഷും വച്ച് അയാൾടെ കാറിനടുത്ത് ചെന്ന് ക്ഷമ പറഞ്ഞൂ.
“യൂ ദ്രിങ്ക്?” എന്റെ ശ്വാസമടിച്ചപ്പോളെ അയാൾ ചോദിച്ചു.
“ഒൺലി വൺ ബിയർ. ബട്ട് മൈ ഫ്രണ്ട് വാണ്ട് സിഗരറ്റ്. ഐ ഗോ ഷോപ്പ്. ബട്ട് കാർ കമ്പ്ലയന്റ്.”
ഞാനും അയാൾക്ക് മനസിലാകുന്ന ഇംഗ്ലീഷിൽ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി.
“യൂ ലൈയർ. യൂ ദോണ്ട് നോ ദ്രൈവിംഗ്.” പക്ഷേ അയാൾക്ക് സത്യം മനസിലായി.
എങ്കിലും, ഇടക്കെപ്പോളൊക്കെയോ ഞങ്ങളെ കണ്ടിട്ടൂള്ള, ആ ബിൽഡിംഗിലെ തന്നെ അന്തേവാസിയായ, ആ നല്ല അയൽക്കാരൻ ഒടുവിൽ ദയ തോന്നി ഇറങ്ങി വന്ന് എന്റെ കയിൽ നിന്ന് കീ മേടിച്ച് കാർ റിവേർസെടുത്ത് പഴയ സ്ഥിതിയിലാക്കി. എന്റെ ശ്വാസം നേരെ വീണു. അറബിയിലും, ഇംഗ്ലീഷിലും, മലായാളത്തിലുമെല്ലാം ഒരു നൂറ് നന്ദി ഞാൻ പറഞ്ഞു.
“ഇഫ് യൂ ദ്രിങ്ക്, യു നോ ഡ്രൈവ് . ഓക്കെ?” കീ എന്റെ കൈയിൽ തന്നുകൊണ്ട് അയാൾ പറഞ്ഞു.
“നോ.. നെവർ. ഐ സ്റ്റോപ്പ്ട് ഡ്രിംങ്കിങ് കമ്പ്ലിറ്റലി.”
ജീവൻ തിരിച്ച് കിട്ടിയ ഞാൻ, ബാക്കി തെറി മൊത്തം പ്രേംജിത്തിനെ വിളിക്കാനായി ഓടി ഫ്ല്ലാറ്റിനുള്ളിലേക്ക് കേറി.
-------------
“എന്തുവാടേ . നീ കുറേ നേരായല്ലോ കെടന്ന് ചിരിക്കണെ.. നിനക്കീ വണ്ടിയെട്ത്തൊന്ന് മാറ്റിയിടാൻ പറ്റ്വോ?.. അതിനാ നിന്നെ ഞാൻ വിളിച്ചത്..അല്ലാതെ നിന്റെ ഇളി കാണാനല്ല“
സോബിന് ക്ഷമ നശിച്ചു. അതിനിടയിൽ തന്നെ, വേറൊരു കാർ ഗേറ്റിലെത്തി അകത്ത് കയറാനാകാതെ ഹോണടിക്കാൻ തുടങ്ങിയിരുന്നു. സോബിന്റെ കയിൽ നിന്നും കീ മേടിച്ച് ഞാൻ കാർ റിവേർസെടുത്ത് പഴയ പാർക്കിംഗ് സ്ഥലത്തിട്ടു.
“ഇഫ് യൂ ദ്രിങ്ക്, യു നോ ഡ്രൈവ് . ഓക്കെ?”
സോബിനൊരു വാണിംഗ് കൊടുത്ത് ഞാൻ കാറുമെടുത്ത് വീട്ടിലേക്ക് മടങ്ങി.
ഇതേത് പിശാശാ ഈ പാതിരാക്ക്!
“ഡാ,നീയൊന്നിങ്ങോട്ട് പെട്ടന്ന് വരണം..”
സോബിനാണ്.
ഇംഗ്ലണ്ടിലെ മറ്റിടങ്ങളിലേ പോലെ, കുടിയേറ്റക്കാരുടെ സാന്നിധ്യം കൊണ്ട് അത്രക്കങ്ങ്ട് ‘കളങ്കപ്പെടാതിരിക്കുന്ന’(നാലും മൂന്ന് ഏഴ് മലയാളികൾ മാത്രമായ ഞങ്ങളെപ്പോലെ ചിലരുടെ സാന്നിധ്യ്യമൊഴിച്ചാൽ) ഡോളിഷ് എന്ന ശുദ്ധ ഇംഗ്ല്ലീഷ് ഗ്രാമത്തിലും ഒരു മലയാളി അസ്സോസിയേഷനുള്ള സാദ്ധ്യതകളെ ഊന്നിപ്പറഞ്ഞ് കൊണ്ട് അടുത്തിടെ ലാൻഡ് ചെയ്ത മൂന്ന് യുവ ബാച്ച്ലേർസിലൊരുവൻ.
ഈ കൊശവനിതെന്തിനെ കേടാ പോലും..
“എന്താടാ..കിടന്നുറങ്ങുന്ന ആളെ വിളിച്ചെണീപ്പിച്ച്.. ഈ പാതിരാക്ക്..
“നീ വന്നേ പറ്റൂ..ഞാനൊരു പ്രശ്നത്തിലാ അളിയാ.”
“ഹും..ഈ ശനിയാഴ്ച പാതിരാക്കുള്ള നിന്റെ പ്രശ്നം എന്തായാലും പുലിവാലായിരിക്കും.. അതുകൊണ്ട് എന്നെ വിട്ട് പിടി മോനേ ”
“അതല്ല്ലളിയാ, നീയൊന്ന് വന്നേ പറ്റൂ, ഒരു അഞ്ച് മിനിറ്റിനുള്ളിൽ നീയിവിടെ വന്നില്ലേൽ, പോലീസ് സ്റ്റേഷനിലോ, ജയിലിലോ വച്ചേ നിനക്കിനിയെന്നെ കാണാൻ പറ്റൂ.”
ദൈവമേ.. ഇവനിതെന്ത് ഏടാകൂടത്തിലാണോ തലവച്ചത്! ഇങ്ങനെ കിടന്ന് കരയുമ്പോ പോകാതിരിക്കുന്നതെങ്ങനെ. കാര്യമൊരു ബിയറേ അടിച്ചിട്ടുള്ളൂവെങ്കിലും, ആരെയാ പൊക്കേണ്ടേന്ന് നോക്കി റോഡായ റോഡ് മുഴുവനും പോലീസ് കുറ്റിയടിച്ച് നിക്കുന്ന ഈ ശനിയാഴ്ച രാത്രിൽ പുറത്തിറങ്ങുന്നതെങ്ങനെ.! എന്തേലും പറഞ്ഞ് ഒഴിവാക്കെന്ന ഭാര്യയുടെ അഭിപ്രായത്തെ നിഷ്കരുണം അവഗണിച്ച്, ഒടുവിൽ അര മൈൽ അകലെ പാർക്ക് ചെയ്തിരിക്കുന്ന കാറുമെടുത്ത് സോബിന്റെ വീട്ടിലേക്ക് വിട്ടു. സുഹ്രത്തുക്കൾ എപ്പോളും അങ്ങനെയാണല്ലോ. പാരയായിട്ട് വന്നാലും ഉപേക്ഷിക്കാൻ പറ്റാതെ..
സോബിൻ താമസിക്കുന്ന ബിൽഡിംഗിന്റെ ഗേറ്റിലെത്തിയപ്പോളെ കണ്ടു - അങ്ങോടുമില്ല, ഇങ്ങോട്ടുമില്ല എന്ന നിലയിൽ ഒരു കാർ പകുതി ഗെയ്റ്റിനുള്ളിലായി കിടക്കുന്നു. അവന്റെ സഹ മുറിയനും, ഇൻഡ്യൻ ലൈസൻസ് ‘ഇന്റർനാഷണൽ’ ആക്കി കൊണ്ട് വന്ന, ആ കാറിന്റെ ഓണറുമായ ജെഫിനെ കാണാനുമില്ല.
എന്തോ കളഞ്ഞ അണ്ണാനേപ്പോലെ സോബിൻ കാറിനടുത്ത് നിൽക്കുന്നു. വണ്ടി റോഡ് സൈഡിലൊതുക്കി പുറത്തിറങ്ങി സോബിനോട് കാര്യം ചോദിച്ചു.
“അളിയാ എന്നെ തെറി പറയല്ല്. ഇന്ന് ഞങ്ങക്ക് രണ്ടാൾക്കും ഓഫാരുന്നു. കുറേ നാളായല്ലോന്നോർത്ത് ഞങ്ങളൊന്ന് കൂടാൻ തീരുമാനിച്ചു.’
“അതിന്”?
“അത്..അവൻ ... ജെഫിൻ..നേരത്തേ ഓഫായി പോയി. എനിക്കൊരു സിഗരറ്റ് വലിക്കാതെ ഉറങ്ങാനും പറ്റണില്ല.ആ ഡേഷ് മോനോട് കുറേ പറഞ്ഞ് നോക്കി. അവൻ മൈൻഡ് ചെയ്യണില്ലടാ. ഞാനൊരു സിഗരറ്റ് എങ്ങനേലുമൊപ്പിക്കാൻ നമ്മ്ടെ 24 അവറ് ടെസ്കോയിലേക്കൊന്ന് പോകാൻ നോക്കിയതാ. പക്ഷേ പണി കിട്ടി.. വിചാരിച്ച പോലെ വണ്ടി നീങ്ങണില്ലഡേ.. വണ്ടി അകത്തേക്ക് കേറ്റാൻ പറ്റാത്തോണ്ട് ഈ ബിൽഡിംഗില് താമസിക്കണ കൊറേ പേര് ഓൾ റെഡി വന്ന് എന്നെ തെറി വിളിച്ചിട്ട് റോഡിൽ വണ്ടിമീട്ട് കേറി പോയിട്ടുണ്ട്. ഇനിം നിന്നാ ആരേലും പോലീസില് വിളിച്ച് പറയും. അതാ നിന്നെ വിളിച്ചെ.. ”
“അതെന്തേ വണ്ടിക്കെന്തേലും പ്രശ്നമുണ്ടോ..”?
“ഇല്ലടാ. വണ്ടിയൊക്കെ കണ്ടീഷനല്ലേ. ഇന്നലെ സാർവീസിംഗ് കഴിഞ്ഞതല്ലേയുള്ളൂ. പക്ഷേ പ്രശ്നം എനിക്ക് ശരിക്കും ഡ്രൈവിംഗറിയില്ലന്നേ..”
എന്താ പറയണ്ടേ ഇവനോട്.. എനിക്ക് ചിരിക്കാതിരിക്കാനായില്ല. ചിരിച്ചു. പൊട്ടിചിരിച്ചു. എങ്ങനെ ചിരിക്കാതിരിക്കും..!
കാരണം..
-----------------------------
വർഷങ്ങൾക്ക് മുൻപ്, രണ്ടായിരത്തി ഏഴ് മാർച്ച് മാസത്തിൽ.. ഒരു വ്യാഴാഴ്ച രാത്രി. മസ്കറ്റിൽ.
പതിവ് പോലെ വീകെൻഡ് സദസിൽ, സ്ഥിരം കുറ്റികളായ പ്രേം ജിത്ത്, സത്യേട്ടൻ, മനോഹരേട്ടൻ എല്ലാവരുമുണ്ട്.
“രാമ..രഘുരാമാ.. നാമിനിയും നടക്കാം..
രാവിന്നു മുൻപേ കനൽ കാട് താണ്ടാം...”
എന്ന് തുടങ്ങി...
“ഒടുവിൽ നാമെത്തിയീ ജന്മ ശൈലത്തിന്റെ കൊടുമുടിയിൽ ഇവിടാരുമില്ലേ..”
എന്ന് പ്രേംജിത്ത് പാടിയെത്തിയപ്പോഴേക്കും എല്ലാവരും തന്നെ, എന്റെ കൈപ്പുണ്യത്തിൽ വിരിഞ്ഞ കപ്പയും ബീഫും കഴിച്ച് ഒരു സൈഡായി കഴിഞ്ഞിരുന്നു.
“ഇവിടെ ഒരു ഡേഷുമില്ല്ല.. മതിയാക്ക് “
ഞാൻ പാത്രങ്ങളൊക്കെ എടുത്ത് കിച്ചണിൽ വച്ച്, സോഫയിൽ ചുരുണ്ട് കൂടാനുള്ള ഒരുക്കങ്ങൾ നടത്തി.
ഒരു കുറ്റിയെങ്കിലും കിട്ടുമോന്ന് നോക്കി പ്രേംജിത്ത് ഒഴിഞ്ഞ സിഗരറ്റ് കൂടുകളൊക്കെ തപ്പി നോക്കികൊണ്ടിരിക്കുന്നു.
“ഡാ,നിന്റെ പർട്ടിക്ക് വിളിച്ച് വരുത്തീട്ടവസാനം ഒരു പൊക എടുക്കാനൊരു സിഗരറ്റ് കുറ്റി പോലുമില്ല. എങ്ങനേലുമൊരു സിഗരൊറ്റൊപ്പിച്ചില്ലേ നീയെന്റെ തനി സ്വഭാവമറിയും..”
സിഗരറ്റ് കിട്ടാത്തത് കൊണ്ട് പ്രേംജിത്ത് ഉടക്കിലാണ്. അത് കിട്ടാതെ ഇവനുറങ്ങില്ലന്ന് എനിക്കുമറിയാം. പക്ഷേ ഈ പാതിരാക്ക് എവിടെ പോയി സിഗരറ്റൊപ്പിക്കാൻ..
“ഡാ, മജാൻ ഹോട്ടലിലെ ഡാൻസ് ബാർ അടച്ചിട്ടുണ്ടാവില്ല. അവിടെ സിഗരറ്റ് കിട്ടും. നീ പോയെരെണ്ണം മേടിച്ചിട്ട് വാടാ..അപ്പോളേക്കും ഞാനിവളെയൊന്ന് സെറ്റപ്പാക്കാം”
പ്രേംജിത്ത് ഇന്റെർ നെറ്റിലേക്ക് കേറി കഴിഞ്ഞു.
“പത്ത് പതിനഞ്ച് മിനിറ്റ് ഇനി ഈ രാത്രില് മജാൻ ഹോട്ടല് വരെ നടക്കാനോ.. പോയേ അവ്ടെന്ന്..” ഞാനൊഴിവാക്കനുള്ള അവസാന ശ്രമവും നടത്തി നോക്കി.
“നീ നടക്ക്ണ്ട.. മോഹനേട്ടന്റെ വണ്ടിയെടുത്ത് വിട്. ഇന്നാ കീ.”
എനിക്ക് നേരെ ചൊവ്വേ ഡ്രൈവിംഗ് അറിയില്ലന്ന് എനിക്ക് മാത്രമല്ലേ അറിയു. എങ്കിലും, നേരത്തെ കഴിച്ച ‘നെപ്പോളിയൻ’ തന്ന ആത്മവിശ്വാസത്തിൽ, രണ്ടും കല്പിച്ച് കീയുമെടുത്തിറങ്ങി.
ഒന്നരമണി കഴിഞ്ഞിരിക്കുന്നു. കുറേ നേരത്തെ ശ്രമത്തിനൊടുവിൽ മോഹനേട്ടന്റെ ‘കൊറോള’ സ്റ്റാർട്ട് ചെയ്തു. പക്ഷേ പാർക്ക് ചെയ്തിരിക്കുന്ന വേറെ വണ്ടികളുടേയിടയിലൂടെ പുറത്ത് റോഡിലിറക്കണം. ഫസ്റ്റ് ഗിയറിലിട്ട് എടുക്കാൻ തുടങ്ങുമ്പോളെ വണ്ടി ഓഫായി പോകുന്നു. കുറേ നേരത്തെ പരിശ്രമത്തിനു ശേഷം ഒരു വിധം ഗേറ്റ് വരെ വണ്ടി എത്തിച്ചപ്പോൾ... പെട്ടന്ന് ഒരു വെളിച്ചം കണ്ണിലേക്കടിച്ചു, ഒപ്പം നീണ്ട ഹോണടിയും. ഒരു കാർ ഗേറ്റിനുള്ളിലേക്ക് വരുന്നതാണ്. അപ്പോളാണോർമ്മ വന്നത് - ഞാൻ ഈ കാറിന്റെ ലൈറ്റ് പോലുമിട്ടിട്ടില്ല. എവിടെയാ ലൈറ്റിന്റെ സ്വിച്ചെന്നറിഞ്ഞാലല്ലേ ഓൺ ചെയ്യാൻ പറ്റു.
‘നെപ്പോളിയന്റെ’ ധൈര്യമെല്ലാം പതുക്കെ ആവിയായി . ഞാൻ വിയർത്തും തുടങ്ങി. റിവേർസ് എടൂക്കാൻ നോക്കുമ്പോളൊക്കെ വണ്ടി ഓഫായി പോകുന്നു. അത് വരെ അറിയാമായിരുന്ന ഡ്രൈവിംഗിന്റെ ബാലപാഠങ്ങൾ പോലും അപ്പോൾ മറന്നു. ഒന്നും ചെയ്യാനാകുന്നില്ല. പ്രേംജിത്തിനെയോ, മോഹനേട്ടനെയോ വിളിക്കാമെന്നോർത്ത് നോക്കിയപ്പോൾ, ഫോൺ പോലുമെടൂത്തിട്ടില്ല. എതിരെ കിടക്കുന്ന കാറിന്റെ ഡ്രൈവർ അക്ഷമനായി കൈ വെളിയിലിട്ട് അറബിയിൽ എന്തൊക്കെയോ പറയുന്നുമുണ്ട്. ഒന്നാമതേ മദ്യപിച്ചിട്ടുണ്ട്. പിന്നെ ലൈസൻസ് പോലുമില്ലാതെ, ഡ്രൈവിംഗറിയാതെ, ഒരു അറബിയുടെ മുന്നിൽ.. ഈ രാത്രിയീൽ.. എന്റെ കണ്ണിൽ ഇരുട്ട് കയറി തുടങ്ങി. പോലീസിനെ അയാൾ വിളിക്കണ്ട കാര്യം പോലുമില്ല, എപ്പോൾ വേണമെങ്കിലും അല്ലാതെയുമെത്താം, കാരണം അയാളൂടെ അര കിലോമിറ്റർ നീളമുള്ള ബീഎംഡബ്ല്യ്യു കാറ് പകുതി റോഡ് ബ്ലോക്ക് ചെയ്താണ് കിടക്കുന്നത്.
എന്തും വരട്ടേയെന്ന് കരുതി ഞാൻ പുറത്തിറങ്ങി. അറിയാവുന്ന അറബിയും, ഇംഗ്ലീഷും വച്ച് അയാൾടെ കാറിനടുത്ത് ചെന്ന് ക്ഷമ പറഞ്ഞൂ.
“യൂ ദ്രിങ്ക്?” എന്റെ ശ്വാസമടിച്ചപ്പോളെ അയാൾ ചോദിച്ചു.
“ഒൺലി വൺ ബിയർ. ബട്ട് മൈ ഫ്രണ്ട് വാണ്ട് സിഗരറ്റ്. ഐ ഗോ ഷോപ്പ്. ബട്ട് കാർ കമ്പ്ലയന്റ്.”
ഞാനും അയാൾക്ക് മനസിലാകുന്ന ഇംഗ്ലീഷിൽ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി.
“യൂ ലൈയർ. യൂ ദോണ്ട് നോ ദ്രൈവിംഗ്.” പക്ഷേ അയാൾക്ക് സത്യം മനസിലായി.
എങ്കിലും, ഇടക്കെപ്പോളൊക്കെയോ ഞങ്ങളെ കണ്ടിട്ടൂള്ള, ആ ബിൽഡിംഗിലെ തന്നെ അന്തേവാസിയായ, ആ നല്ല അയൽക്കാരൻ ഒടുവിൽ ദയ തോന്നി ഇറങ്ങി വന്ന് എന്റെ കയിൽ നിന്ന് കീ മേടിച്ച് കാർ റിവേർസെടുത്ത് പഴയ സ്ഥിതിയിലാക്കി. എന്റെ ശ്വാസം നേരെ വീണു. അറബിയിലും, ഇംഗ്ലീഷിലും, മലായാളത്തിലുമെല്ലാം ഒരു നൂറ് നന്ദി ഞാൻ പറഞ്ഞു.
“ഇഫ് യൂ ദ്രിങ്ക്, യു നോ ഡ്രൈവ് . ഓക്കെ?” കീ എന്റെ കൈയിൽ തന്നുകൊണ്ട് അയാൾ പറഞ്ഞു.
“നോ.. നെവർ. ഐ സ്റ്റോപ്പ്ട് ഡ്രിംങ്കിങ് കമ്പ്ലിറ്റലി.”
ജീവൻ തിരിച്ച് കിട്ടിയ ഞാൻ, ബാക്കി തെറി മൊത്തം പ്രേംജിത്തിനെ വിളിക്കാനായി ഓടി ഫ്ല്ലാറ്റിനുള്ളിലേക്ക് കേറി.
-------------
“എന്തുവാടേ . നീ കുറേ നേരായല്ലോ കെടന്ന് ചിരിക്കണെ.. നിനക്കീ വണ്ടിയെട്ത്തൊന്ന് മാറ്റിയിടാൻ പറ്റ്വോ?.. അതിനാ നിന്നെ ഞാൻ വിളിച്ചത്..അല്ലാതെ നിന്റെ ഇളി കാണാനല്ല“
സോബിന് ക്ഷമ നശിച്ചു. അതിനിടയിൽ തന്നെ, വേറൊരു കാർ ഗേറ്റിലെത്തി അകത്ത് കയറാനാകാതെ ഹോണടിക്കാൻ തുടങ്ങിയിരുന്നു. സോബിന്റെ കയിൽ നിന്നും കീ മേടിച്ച് ഞാൻ കാർ റിവേർസെടുത്ത് പഴയ പാർക്കിംഗ് സ്ഥലത്തിട്ടു.
“ഇഫ് യൂ ദ്രിങ്ക്, യു നോ ഡ്രൈവ് . ഓക്കെ?”
സോബിനൊരു വാണിംഗ് കൊടുത്ത് ഞാൻ കാറുമെടുത്ത് വീട്ടിലേക്ക് മടങ്ങി.
Monday, 2 August 2010
ചില ലണ്ടൻ കാഴ്ചകൾ..
ജെറിയുടെ വീട്ടിലെ അല്പനേരത്തെ വിശ്രമത്തിനു ശേഷം അതികം വൈകാതെ തന്നെ പുറത്ത് പോകാൻ തീരുമാനിച്ചു. പക്ഷേ, കാലാവസ്ഥ പെട്ടന്ന് മാറുന്നതിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങി. തണുപ്പ് കൂടി വരുന്നു, ഒപ്പം ചാറ്റൽ മഴയും. ഭാര്യ അതോടെ ‘റിവേർസ് ഗിയറിട്ടു’. “ഈ തണുപ്പത്തും മഴയത്തും ഞാനെങ്ങോട്ടുമില്ല. ഞാനും കൊച്ചുമിവിടെയിരുന്നോളാം, നിങ്ങൾ പോയിട്ട് വാ..”
പക്ഷേ, ‘ജോയ് ആലുക്കാസുൾപ്പടെ‘ ഒരുപാട് ഇൻഡ്യൻ ജ്വല്ലറികളും, ടെക്സ്റ്റൈത്സുകളും, ഇൻഡ്യൻ റെസ്റ്റോറന്റുകളുമുള്ള ഈസ്റ്റ് ലണ്ടനിലൂടെയൊരു ചുറ്റിയടിക്കൽ മിസ്സാക്കണോ എന്ന ജെറിയുടെ ചോദ്യത്തിൽ കക്ഷി വീണു. ജെറിയുടെ കാറിലായിരുന്നു പിന്നീട് യാത്ര.
ഇൽഫോർഡ് മുതൽ തന്നെ ഒരു ‘മിനി-ഇൻഡ്യ’ യുടെ ലക്ഷണമാണ് എവിടേയും. റെസ്റ്റോറന്റുകൾ, ഗ്രോസറി കടകൾ, ജ്വല്ലറികൾ, മറ്റു കടകൾ..എല്ലാം കൊണ്ടും മുംബൈയിലെയോ, മദ്രാസിലെയോ തെരുവുകളിൽ ചെന്ന പ്രതീതി! റോഡിലെങ്ങും കാണുന്നതും ഏഷ്യൻ മുഖങ്ങൾ മാത്രം. അനധിക്രതമായി കുടിയേറിയവരും, വിസ കാലാവധി കഴിഞ്ഞവരും, നിരവധി മലയാളികളുൾപ്പടെ സ്റ്റുഡന്റ് വിസയിലെത്തിയ വിദ്യാർഥികളും, പിന്നെ ആഫ്രിക്കൻ രാജ്യങ്ങൾ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നൊക്കെ അഭയാർത്ഥികളായെത്തിയവരുമാണ് കൂടുതലും. ഇടക്കിടെ നടക്കുന്ന ഇമിഗ്രേഷൻ റെയ്ഡ്കളിൽ കുറേപേരെയൊക്കെ പിടികൂടുന്നുണ്ടങ്കിലും, ഗവണ്മെന്റിനും ഇല്ലിഗൽ ഇമിഗ്രന്റ്സിന്റെ കാര്യത്തിൽ കാര്യമായൊന്നും ചെയ്യാനാകുന്നില്ല ഇവിടെ.
കുറച്ച് വൈകി ബ്ലോഗ്ഗ് ലോകത്തെത്തിയ ആളായതുകൊണ്ട്, ഈയിടെ വായിച്ച കുറുമാന്റെ യുറോപ്പ് സ്വപ്നങ്ങളെപറ്റി പെട്ടന്നോർത്തു. അന്ന് ,പാരീസിനു പകരം ലണ്ടനിലായിരുന്നു കുറുമാൻ ഇറങ്ങിയിരുന്നതെങ്കിൽ, ചിലപ്പോൾ കൂറുമാന്റെ ബാക്കി ജീവിതം തന്നെ മാറി പോകുമായിരുന്നല്ലോ എന്നൊരു ചിന്ത, ഈസ്റ്റ് ലണ്ടൻ തെരുവുകളിലൂടെ പോകുമ്പോൾ മനസിൽ വരാതിരുന്നില്ല.
നേരത്തെ പറഞ്ഞ് പ്രലോഭിപ്പിച്ചതല്ലേയെന്നു കരുതി, ആദ്യം തന്നെ ഭാര്യയെ ‘ജോയ് ആലുക്കാസിന്റെ’ ലണ്ടൻ ഷോറൂമിൽ കൊണ്ട്പോകാമെന്ന് കരുതി ‘ഈസ്റ്റ് ഹാമിനടുത്ത’ ‘അപ്ടൺ പാർക്കിലേക്ക് പോയി. പ്രശസ്തമായ ‘ന്യുഹാം ഫുട്ബോൾ ക്ലബിന്റെ’ ഹോം സ്റ്റേഡിയം പോകൂന്ന വഴിയിൽ കാണാമായിരുന്നു. 10-15 മിനിറ്റ് കറങ്ങി നടന്ന് കണ്ട് പിടിച്ച പാർക്കിംഗിൽ കാർ നിർത്തി ‘world's No.1 Jweller‘ ന്റെ ലണ്ടൻ ഷോറും കണ്ടപ്പോളാണ് ഇതിത്രയൊക്കേയുള്ളു എന്നു മനസിലായത്. എന്തായലും, അവിടെ ചിലവഴിച്ച പത്തിരുപത് മിനുറ്റിന്റെ ക്ഷീണം തീർക്കാൻ തൊട്ടടുത്ത് കണ്ട നോർത്ത് ഇൻഡ്യൻ റെസ്റ്റോറന്റിൽ കയറി പാനി പൂരിയും, ഭേൽ പൂരിയുമൊക്കെയടിച്ച് പുറത്തിറങ്ങിയപ്പോളാണ് ‘ബിലാത്തി പട്ടണം മുരളിയേട്ടന്റെ’ വിളി വന്നത്. വൈകിട്ട് കാണാമെന്ന് പറഞ്ഞതാണ്, പക്ഷേ, ആൾക്ക് ഡ്യൂട്ടിക്ക് പോകേണ്ട സമയമായിരിക്കുന്നു. പറ്റിയാൽ എങ്കിൽ അടുത്ത ദിവസം കണാമെന്ന്പറഞ്ഞ് ഫോൺ വച്ചു.


,
തിരിച്ച് ഈസ്റ്റ് ഹാം വഴി പോകുമ്പോളാണ് പെട്ടന്ന് അത് കണ്ടത്! അതേ, അത് തന്നെ. ‘ചരിത്ര പ്രസിദ്ധമായ ലണ്ടൻ ബ്ലോഗ് മീറ്റ്’ നടന്ന ആശൈദോശൈ റെസ്സ്റ്റോറന്റ്.! വൈകിട്ടത്തെ ഭക്ഷണം എങ്കിൽ അവിടുന്നായാലോ എന്ന് ആലോചിച്ചപ്പോൾ, അവിടെ അത്ര പോരായെന്നും, പുതിയതായി തുടങ്ങിയ ‘ട്രാവങ്കൂർ ഹൌസ്‘ പരീക്ഷീക്കാമെന്നുമുള്ള ജെറിയുടെ അഭിപ്രായം പരിഗണിച്ച് അങ്ങോട്ട് വിട്ടു. രാത്രി ഭക്ഷണം കഴിക്കാറായില്ലാത്തത് കൊണ്ടും, കുറെ കാലത്തിനു ശേഷം കണ്ട്മുട്ടിയ വേറെയും ഒന്നു രണ്ട് ലണ്ടൻ സുഹ്രുത്തുക്കളുടെ കൂടെ ഒരു ‘സ്മാൾ കൂടൽ’ ഉണ്ടാകാൻ സാധ്യതയൂള്ളതിനാലും, പിന്നീട് വന്ന് കളക്ട് ചെയ്യാമെന്ന് പറഞ്ഞ് 'ട്രാവങ്കൂർ ഹൌസിൽ’ ഭക്ഷണം ഓർഡർ ചെയ്ത്, കുടുംബത്തെ ജെറിയുടെ വീട്ടിൽ തിരിച്ച് കൊണ്ട് ചെന്നാക്കി. ഈസ്റ്റ് ഹാമിലെ സുഹ്രുത്തുക്കളുടെ കൂടെ ‘ജാക്ക് ഡാനിയലുമൊത്ത്’ ചിലവഴിച്ച വൈകുന്നേരത്തിനു ശേഷം, രാത്രി വൈകി ഭക്ഷണവും കഴിഞ്ഞ് അടുത്ത ദിവസത്തെ സെന്റ്രൽ ലണ്ടൻ യാത്രക്കായി എല്ലാവരും ഉറങ്ങി.
ഏകദേശം കേരളത്തിലെ ഒരു ജില്ലയുടെ അത്രയും ഏരിയയിലുള്ള ലണ്ടൻ നഗരം ഒരു ദിവസം കൊണ്ട് കണ്ട് തീർക്കുക എന്നത് അസാധ്യമായ കാര്യമാണ്. എങ്കിലും, സഞ്ചാരിക്കൾക്ക് വേണ്ടിയുള്ള ലണ്ടൻ സൈറ്റ് സീയിംഗ് ബസിൽ കയറിയാൽ, പ്രധാനപെട്ട സ്ഥലങ്ങളിലൂടെയെങ്കിലും ഒന്നു പോയി വരാം. തലേന്നെ ഇന്റെർനെറ്റിൽ ‘ലണ്ടൻ സൈറ്റ് സീയിംഗ് ബസിൽ ' ടികറ്റ് ബുക്ക് ചെയ്തിരുന്നു. ജെറിയുടെ വീടിനടുത്ത ‘ന്യുബറി പാർക്ക്’ സ്റ്റേഷനിൽ നിന്നും, ട്യൂബ്’ എന്നറിയപ്പെടുന്ന ലണ്ടനിലെ പ്രധാന യത്രാ മാർഗമായ അണ്ടർഗ്രൌണ്ട് ട്രെയിനിൽ കയറി ബേക്കർ സ്ട്രീറ്റിൽ ഇറങ്ങി.

ഷെർലക് ഹോംസ് @ 221 ബേക്കർ സ്ട്രീറ്റ്
ഷെർലക് ഹോംസ് കഥകളിൽ, ഷെർലക് ഹോംസിന്റെ അഡ്രസ്സായി പറയുന്ന 221ബേക്കർ സ്ട്രീറ്റ്. സ്റ്റേഷന് പുറത്തിറങ്ങുമ്പോളെ കാണുന്നത് ഷെർലക് ഹോംസിന്റെ പ്രതിമയും, ഒരു ചെറു വിവരണവുമാണ്. ലോക പ്രശസ്തമായ ലണ്ടൻ വാക്സ് മ്യൂസിയം- 'madame tussauds', London Zoo എല്ലാം അവിടെ അടുത്താണ്. സമ്മർ ടൂറിസ്റ്റ് സീസണായത് കൊണ്ട് എങ്ങും സഞ്ചാരികളൂം, തിരക്കുമാണ്. വരുന്ന സൈറ്റ് സീയിംഗ് ബസുകളുടെയെല്ലാം ഓപ്പൺ ടോപ്പ് ഫ്ലോർ ഫുള്ളാണ്. 20മിനിറ്റോളം നീണ്ട കാത്തിരിപ്പിനോടുവിലാണ് ഒരു ‘സൈറ്റ് സീയിംഗ് ബസിൽ തുറന്ന രണ്ടാംനിലയിൽ എല്ലാവർക്കും സീറ്റ് കിട്ടിയത്. ലണ്ടനിലെ ഏറ്റവും തീരക്കേറിയതും,ചിലവേറിയതുമായ ഓക്സ്ഫോർഡ് സട്രീറ്റ്, സെന്റ് പോൾസ് കതീഡ്രൽ, ബക്കിംഹാം പാലസ്, ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ വസതിയായ 10 ഡൈണിംഗ് സ്ട്രീറ്റ്, ലോക സിനിമകളുടെ പ്രീമിയർ ഷോകളിലൂടെ പ്രശസ്തമായ ലസ്റ്റർ സ്കയർ (രാവണൻ സിനിമയുടെ ഉൾപ്പടെ) തുടങ്ങി ലണ്ടൻ നഗരത്തിലെ ഒരു വിധം എല്ലാ പ്രധാന സ്ഥലങ്ങളിലൂടെയും സൈറ്റ് സീയിംഗ് ബസ് കടന്ന് പോകും. ഓരോ പ്രധാന പോയന്റിലും സ്റ്റോപ്പ് ഉണ്ടാകും, അവിടെ ഇറങ്ങി നമ്മുടെ സൌകര്യം പോലെ കറങ്ങി നടന്ന് അടുത്ത ബസിൽ അതേ ടികറ്റ് ഉപയോഗിച്ച് വീണ്ടും കയറാം. ഓരോ സ്റ്റോപ്പിലും ഇറങ്ങി നടന്ന് എല്ലാം കണ്ട് പോകണമെങ്കിൽ 2 ദിവസത്തെയെങ്കിലും ടികറ്റ് എടുക്കണം.

ഒരു ദിവസത്തെ സഞ്ചാരത്തിനായി പുറപ്പെട്ട ഞങ്ങൾ ഇറങ്ങാൻ പ്ലാൻ ചെയ്ത ഒരേ ഒരു സ്റ്റോപ്പ് ലണ്ടൻ ഐ ആയിരുന്നു. ലണ്ടൻ ഐയുടെ ടികറ്റ് നേരത്തെ തന്നെ എടുത്തിരുന്നത് കൊണ്ട് ക്യൂ ഴിവാക്കാനായി. ലണ്ടൻ ഐയിലെ അര മണിക്കൂർ കറക്കവും കഴിഞ്ഞ്,തെംസ് നദിയിലൂടെയുള്ള ബോട്ട് യത്രയും, കഴിഞ്ഞപ്പോളേക്കും ആ ദിവസം കഴിഞ്ഞു. കറങ്ങി തിരിഞ്ഞ്, വിക്ടോറിയ സ്റ്റേഷനിലെ ഒരു പബ്ബിലിരുന്ന് ഒരു ബിയറും കഴിച്ച് ക്ഷീണം മാറ്റി വീണ്ടുമൊരു ലണ്ടൻ പര്യടനത്തിന് അങ്ങനെ സമാപനം കുറിച്ചു...
(നേരത്തെ തുടരും എന്നെഴുതി പോയത് കൊണ്ട് തീർക്കാൻ മാത്രമായൊരുപോസ്റ്റ്..:)




പക്ഷേ, ‘ജോയ് ആലുക്കാസുൾപ്പടെ‘ ഒരുപാട് ഇൻഡ്യൻ ജ്വല്ലറികളും, ടെക്സ്റ്റൈത്സുകളും, ഇൻഡ്യൻ റെസ്റ്റോറന്റുകളുമുള്ള ഈസ്റ്റ് ലണ്ടനിലൂടെയൊരു ചുറ്റിയടിക്കൽ മിസ്സാക്കണോ എന്ന ജെറിയുടെ ചോദ്യത്തിൽ കക്ഷി വീണു. ജെറിയുടെ കാറിലായിരുന്നു പിന്നീട് യാത്ര.
ഇൽഫോർഡ് മുതൽ തന്നെ ഒരു ‘മിനി-ഇൻഡ്യ’ യുടെ ലക്ഷണമാണ് എവിടേയും. റെസ്റ്റോറന്റുകൾ, ഗ്രോസറി കടകൾ, ജ്വല്ലറികൾ, മറ്റു കടകൾ..എല്ലാം കൊണ്ടും മുംബൈയിലെയോ, മദ്രാസിലെയോ തെരുവുകളിൽ ചെന്ന പ്രതീതി! റോഡിലെങ്ങും കാണുന്നതും ഏഷ്യൻ മുഖങ്ങൾ മാത്രം. അനധിക്രതമായി കുടിയേറിയവരും, വിസ കാലാവധി കഴിഞ്ഞവരും, നിരവധി മലയാളികളുൾപ്പടെ സ്റ്റുഡന്റ് വിസയിലെത്തിയ വിദ്യാർഥികളും, പിന്നെ ആഫ്രിക്കൻ രാജ്യങ്ങൾ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നൊക്കെ അഭയാർത്ഥികളായെത്തിയവരുമാണ് കൂടുതലും. ഇടക്കിടെ നടക്കുന്ന ഇമിഗ്രേഷൻ റെയ്ഡ്കളിൽ കുറേപേരെയൊക്കെ പിടികൂടുന്നുണ്ടങ്കിലും, ഗവണ്മെന്റിനും ഇല്ലിഗൽ ഇമിഗ്രന്റ്സിന്റെ കാര്യത്തിൽ കാര്യമായൊന്നും ചെയ്യാനാകുന്നില്ല ഇവിടെ.
കുറച്ച് വൈകി ബ്ലോഗ്ഗ് ലോകത്തെത്തിയ ആളായതുകൊണ്ട്, ഈയിടെ വായിച്ച കുറുമാന്റെ യുറോപ്പ് സ്വപ്നങ്ങളെപറ്റി പെട്ടന്നോർത്തു. അന്ന് ,പാരീസിനു പകരം ലണ്ടനിലായിരുന്നു കുറുമാൻ ഇറങ്ങിയിരുന്നതെങ്കിൽ, ചിലപ്പോൾ കൂറുമാന്റെ ബാക്കി ജീവിതം തന്നെ മാറി പോകുമായിരുന്നല്ലോ എന്നൊരു ചിന്ത, ഈസ്റ്റ് ലണ്ടൻ തെരുവുകളിലൂടെ പോകുമ്പോൾ മനസിൽ വരാതിരുന്നില്ല.
നേരത്തെ പറഞ്ഞ് പ്രലോഭിപ്പിച്ചതല്ലേയെന്നു കരുതി, ആദ്യം തന്നെ ഭാര്യയെ ‘ജോയ് ആലുക്കാസിന്റെ’ ലണ്ടൻ ഷോറൂമിൽ കൊണ്ട്പോകാമെന്ന് കരുതി ‘ഈസ്റ്റ് ഹാമിനടുത്ത’ ‘അപ്ടൺ പാർക്കിലേക്ക് പോയി. പ്രശസ്തമായ ‘ന്യുഹാം ഫുട്ബോൾ ക്ലബിന്റെ’ ഹോം സ്റ്റേഡിയം പോകൂന്ന വഴിയിൽ കാണാമായിരുന്നു. 10-15 മിനിറ്റ് കറങ്ങി നടന്ന് കണ്ട് പിടിച്ച പാർക്കിംഗിൽ കാർ നിർത്തി ‘world's No.1 Jweller‘ ന്റെ ലണ്ടൻ ഷോറും കണ്ടപ്പോളാണ് ഇതിത്രയൊക്കേയുള്ളു എന്നു മനസിലായത്. എന്തായലും, അവിടെ ചിലവഴിച്ച പത്തിരുപത് മിനുറ്റിന്റെ ക്ഷീണം തീർക്കാൻ തൊട്ടടുത്ത് കണ്ട നോർത്ത് ഇൻഡ്യൻ റെസ്റ്റോറന്റിൽ കയറി പാനി പൂരിയും, ഭേൽ പൂരിയുമൊക്കെയടിച്ച് പുറത്തിറങ്ങിയപ്പോളാണ് ‘ബിലാത്തി പട്ടണം മുരളിയേട്ടന്റെ’ വിളി വന്നത്. വൈകിട്ട് കാണാമെന്ന് പറഞ്ഞതാണ്, പക്ഷേ, ആൾക്ക് ഡ്യൂട്ടിക്ക് പോകേണ്ട സമയമായിരിക്കുന്നു. പറ്റിയാൽ എങ്കിൽ അടുത്ത ദിവസം കണാമെന്ന്പറഞ്ഞ് ഫോൺ വച്ചു.

,
തിരിച്ച് ഈസ്റ്റ് ഹാം വഴി പോകുമ്പോളാണ് പെട്ടന്ന് അത് കണ്ടത്! അതേ, അത് തന്നെ. ‘ചരിത്ര പ്രസിദ്ധമായ ലണ്ടൻ ബ്ലോഗ് മീറ്റ്’ നടന്ന ആശൈദോശൈ റെസ്സ്റ്റോറന്റ്.! വൈകിട്ടത്തെ ഭക്ഷണം എങ്കിൽ അവിടുന്നായാലോ എന്ന് ആലോചിച്ചപ്പോൾ, അവിടെ അത്ര പോരായെന്നും, പുതിയതായി തുടങ്ങിയ ‘ട്രാവങ്കൂർ ഹൌസ്‘ പരീക്ഷീക്കാമെന്നുമുള്ള ജെറിയുടെ അഭിപ്രായം പരിഗണിച്ച് അങ്ങോട്ട് വിട്ടു. രാത്രി ഭക്ഷണം കഴിക്കാറായില്ലാത്തത് കൊണ്ടും, കുറെ കാലത്തിനു ശേഷം കണ്ട്മുട്ടിയ വേറെയും ഒന്നു രണ്ട് ലണ്ടൻ സുഹ്രുത്തുക്കളുടെ കൂടെ ഒരു ‘സ്മാൾ കൂടൽ’ ഉണ്ടാകാൻ സാധ്യതയൂള്ളതിനാലും, പിന്നീട് വന്ന് കളക്ട് ചെയ്യാമെന്ന് പറഞ്ഞ് 'ട്രാവങ്കൂർ ഹൌസിൽ’ ഭക്ഷണം ഓർഡർ ചെയ്ത്, കുടുംബത്തെ ജെറിയുടെ വീട്ടിൽ തിരിച്ച് കൊണ്ട് ചെന്നാക്കി. ഈസ്റ്റ് ഹാമിലെ സുഹ്രുത്തുക്കളുടെ കൂടെ ‘ജാക്ക് ഡാനിയലുമൊത്ത്’ ചിലവഴിച്ച വൈകുന്നേരത്തിനു ശേഷം, രാത്രി വൈകി ഭക്ഷണവും കഴിഞ്ഞ് അടുത്ത ദിവസത്തെ സെന്റ്രൽ ലണ്ടൻ യാത്രക്കായി എല്ലാവരും ഉറങ്ങി.
ഏകദേശം കേരളത്തിലെ ഒരു ജില്ലയുടെ അത്രയും ഏരിയയിലുള്ള ലണ്ടൻ നഗരം ഒരു ദിവസം കൊണ്ട് കണ്ട് തീർക്കുക എന്നത് അസാധ്യമായ കാര്യമാണ്. എങ്കിലും, സഞ്ചാരിക്കൾക്ക് വേണ്ടിയുള്ള ലണ്ടൻ സൈറ്റ് സീയിംഗ് ബസിൽ കയറിയാൽ, പ്രധാനപെട്ട സ്ഥലങ്ങളിലൂടെയെങ്കിലും ഒന്നു പോയി വരാം. തലേന്നെ ഇന്റെർനെറ്റിൽ ‘ലണ്ടൻ സൈറ്റ് സീയിംഗ് ബസിൽ ' ടികറ്റ് ബുക്ക് ചെയ്തിരുന്നു. ജെറിയുടെ വീടിനടുത്ത ‘ന്യുബറി പാർക്ക്’ സ്റ്റേഷനിൽ നിന്നും, ട്യൂബ്’ എന്നറിയപ്പെടുന്ന ലണ്ടനിലെ പ്രധാന യത്രാ മാർഗമായ അണ്ടർഗ്രൌണ്ട് ട്രെയിനിൽ കയറി ബേക്കർ സ്ട്രീറ്റിൽ ഇറങ്ങി.

ഷെർലക് ഹോംസ് @ 221 ബേക്കർ സ്ട്രീറ്റ്
ഷെർലക് ഹോംസ് കഥകളിൽ, ഷെർലക് ഹോംസിന്റെ അഡ്രസ്സായി പറയുന്ന 221ബേക്കർ സ്ട്രീറ്റ്. സ്റ്റേഷന് പുറത്തിറങ്ങുമ്പോളെ കാണുന്നത് ഷെർലക് ഹോംസിന്റെ പ്രതിമയും, ഒരു ചെറു വിവരണവുമാണ്. ലോക പ്രശസ്തമായ ലണ്ടൻ വാക്സ് മ്യൂസിയം- 'madame tussauds', London Zoo എല്ലാം അവിടെ അടുത്താണ്. സമ്മർ ടൂറിസ്റ്റ് സീസണായത് കൊണ്ട് എങ്ങും സഞ്ചാരികളൂം, തിരക്കുമാണ്. വരുന്ന സൈറ്റ് സീയിംഗ് ബസുകളുടെയെല്ലാം ഓപ്പൺ ടോപ്പ് ഫ്ലോർ ഫുള്ളാണ്. 20മിനിറ്റോളം നീണ്ട കാത്തിരിപ്പിനോടുവിലാണ് ഒരു ‘സൈറ്റ് സീയിംഗ് ബസിൽ തുറന്ന രണ്ടാംനിലയിൽ എല്ലാവർക്കും സീറ്റ് കിട്ടിയത്. ലണ്ടനിലെ ഏറ്റവും തീരക്കേറിയതും,ചിലവേറിയതുമായ ഓക്സ്ഫോർഡ് സട്രീറ്റ്, സെന്റ് പോൾസ് കതീഡ്രൽ, ബക്കിംഹാം പാലസ്, ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ വസതിയായ 10 ഡൈണിംഗ് സ്ട്രീറ്റ്, ലോക സിനിമകളുടെ പ്രീമിയർ ഷോകളിലൂടെ പ്രശസ്തമായ ലസ്റ്റർ സ്കയർ (രാവണൻ സിനിമയുടെ ഉൾപ്പടെ) തുടങ്ങി ലണ്ടൻ നഗരത്തിലെ ഒരു വിധം എല്ലാ പ്രധാന സ്ഥലങ്ങളിലൂടെയും സൈറ്റ് സീയിംഗ് ബസ് കടന്ന് പോകും. ഓരോ പ്രധാന പോയന്റിലും സ്റ്റോപ്പ് ഉണ്ടാകും, അവിടെ ഇറങ്ങി നമ്മുടെ സൌകര്യം പോലെ കറങ്ങി നടന്ന് അടുത്ത ബസിൽ അതേ ടികറ്റ് ഉപയോഗിച്ച് വീണ്ടും കയറാം. ഓരോ സ്റ്റോപ്പിലും ഇറങ്ങി നടന്ന് എല്ലാം കണ്ട് പോകണമെങ്കിൽ 2 ദിവസത്തെയെങ്കിലും ടികറ്റ് എടുക്കണം.

ഒരു ദിവസത്തെ സഞ്ചാരത്തിനായി പുറപ്പെട്ട ഞങ്ങൾ ഇറങ്ങാൻ പ്ലാൻ ചെയ്ത ഒരേ ഒരു സ്റ്റോപ്പ് ലണ്ടൻ ഐ ആയിരുന്നു. ലണ്ടൻ ഐയുടെ ടികറ്റ് നേരത്തെ തന്നെ എടുത്തിരുന്നത് കൊണ്ട് ക്യൂ ഴിവാക്കാനായി. ലണ്ടൻ ഐയിലെ അര മണിക്കൂർ കറക്കവും കഴിഞ്ഞ്,തെംസ് നദിയിലൂടെയുള്ള ബോട്ട് യത്രയും, കഴിഞ്ഞപ്പോളേക്കും ആ ദിവസം കഴിഞ്ഞു. കറങ്ങി തിരിഞ്ഞ്, വിക്ടോറിയ സ്റ്റേഷനിലെ ഒരു പബ്ബിലിരുന്ന് ഒരു ബിയറും കഴിച്ച് ക്ഷീണം മാറ്റി വീണ്ടുമൊരു ലണ്ടൻ പര്യടനത്തിന് അങ്ങനെ സമാപനം കുറിച്ചു...
(നേരത്തെ തുടരും എന്നെഴുതി പോയത് കൊണ്ട് തീർക്കാൻ മാത്രമായൊരുപോസ്റ്റ്..:)




Thursday, 1 July 2010
ലണ്ടനിലേക്ക് - ‘ശിലായുഗത്തിലൂടെ’യൊരു യാത്ര -1
ലണ്ടനിലേക്കും, ലണ്ടനിലൂടെയുമുള്ള നിരവധി യാത്രാവിവരണങ്ങൾ സന്തോഷ് ജോർജ് കുളങ്ങര മുതൽ, ബൂലോക പ്രശസ്തരായ നിരക്ഷരൻ, കൊച്ച് ത്രേസ്യ, വിഷ്ണുലോകം, സിയ, പ്രദീപ് തുടങ്ങി ലണ്ടൻ മലയാളി ബ്ലോഗേർസിലെ കാരണവരായ ബിലാത്തിചേട്ടൻ വരെ നമ്മുക്ക് തന്നിട്ടുണ്ട്. ഒന്നര വർഷത്തോളം ലണ്ടൻ വാസിയായിരുന്നെങ്കിലും, അന്നൊന്നും ബ്ലോഗ് ലോകത്തേക്ക് തിരിഞ്ഞ് നോക്കിയിട്ടുമുണ്ടായിരുന്നില്ല. ഇനിയുമൊരു യാത്രാവിവരണത്തിന് പ്രസക്തിയില്ല എങ്കിലും, ഈയടുത്ത് നടത്തിയ ഒരു ലണ്ടൻ യാത്രയിലെ ചില അനുഭവങ്ങളും, കൌതുകങ്ങളും...
--------------------------------------------------------------
അടുക്കളയിൽനിന്നും, ഹാളിൽ നിന്നുമുള്ള കലപില ശബ്ദങ്ങൾ കേട്ടാണ്, തലേന്ന് സുഹ്രത്തിന്റെ മകന്റെ ബർത്ത്ഡേ പാർട്ടിക്ക് അർമ്മാദിച്ചതിന്റെ ക്ഷീണത്തിൽ മൂടിപ്പുതച്ച് സുഖമായുറങ്ങുവായിരുന്ന ഞാൻ പതുക്കെ കണ്ണ് തുറന്നത്.
“ഇതെത്ര നേരമായി വിളിക്കുന്നെന്റെ കൊച്ചേ, സമയം ദേ ഏഴ് കഴിഞ്ഞു. ഏഴരക്ക് ഇവിടുന്നെറങ്ങണംന്ന് പറഞ്ഞ് കിടന്നതാ”..
അമ്മ വാതിൽക്കൽ വന്നു വിളിക്കുന്നുമുണ്ട്. അപ്പോഴാ ഓർമ്മ വന്നത് - ഇന്ന് എല്ലവരെയും ലണ്ടൻ കാണിക്കാൻ കൊണ്ട്പോകാമെന്നേറ്റിരിക്കുവാണല്ലോ. പതുക്കെ എണിറ്റു. പോകുന്ന വഴിക്ക് കഴിക്കാനുള്ള ഭക്ഷണം പൊതികെട്ടുന്ന തിരക്കിലാണ് അമ്മയും ഭാര്യയും. കഴിഞ്ഞ കുറേ യാത്രകളിൽ ഭാര്യയുടെ വക ഈ പൊതികെട്ട് പരീക്ഷിണം എനിക്കുമിഷ്ടപെട്ടത്കൊണ്ട്, എന്റെ പൊതിയിൽ ഒരു കഷണം വറുത്ത മീൻ കൂടുതലായെടുത്തിട്ട് ഞാനും അവരെ സഹായിച്ചു.
എട്ട് മണിക്കെങ്കിലും പുറപ്പെടണമെന്ന് പ്ലാൻ ചെയ്തിരുന്നെങ്കിലും, എല്ലാവരുടെയും ഒരുക്കമൊക്കെ കഴിഞ്ഞ് ഇറങ്ങിയപ്പോൾ സമയം ഒമ്പതര. ഏകദേശം കണ്ണൂർ പട്ടണം പോലെ പരിചയമുണ്ട് ലണ്ടൻ നഗരവുമായെങ്കിലും, ഇതാദ്യമായാണ് ലണ്ടനിലേക്കൊരു ഡ്രൈവിംഗ്. പുറമെ കാണിക്കുന്നില്ലങ്കിലും അതിന്റെ ടെൻഷനോടെ, രണ്ട് ദിവസത്തെ താമസം സ്പോൺസർ ചെയ്ത, സുഹ്രുത്ത് ജെറിയുടെ ലണ്ടനിലെ അഡ്രസ്സിലെ പോസ്റ്റ്കോഡ് പല തവണ നേവിഗേറ്ററിൽ സെറ്റ് ചെയ്ത് റൂട്ടൊക്കെ ഉറപ്പ് വരുത്തി.
ഡോളിഷിനടുത്തെ പ്രധാന പട്ടണമായ എക്സിറ്റർ കഴിഞ്ഞപ്പോഴെ, നേവിഗേറ്ററിൽ നിന്നുള്ള കിളിനാദം ശരിയായ വഴിയിലൂടെയല്ല എന്നെ നാവിഗേറ്റ് ചെയ്യുന്നതെന്ന് മനസിലായി. M5 എന്ന മോട്ടോർവേയാണ് എക്സിറ്ററിൽ നിന്ന് ലണ്ടനിലേക്കുള്ള പ്രധാന പാത. പക്ഷെ, M5 യിലേക്ക് തിരിയേണ്ട ജംക്ഷൻ കഴിഞ്ഞിട്ടും നേവിഗേറ്റർ വീണ്ടും മുന്പോട്ട് തന്നെ നയിക്കുന്നു. ഒരു പന്തികേട് തോന്നിയത്കൊണ്ട്, ആദ്യം കണ്ട സൈഡ് റോഡിലേക്ക് കാറൊതുക്കി നേവിഗേറ്ററിൽ സെറ്റ് ചെയ്ത പോസ്റ്റ്കോഡും അഡ്രസ്സും വീണ്ടും നോക്കി. എല്ലാം ശരിയാണ്. ഒരു കുഴപ്പം മാത്രം- കഴിയൂന്നതും മോട്ടോർവേ ഒഴിവാക്കികൊണ്ടുള്ള വഴി തിരഞ്ഞെടുക്കാനാണ് നേവിഗേറ്റർ സെറ്റ് ചെയ്തിരുന്നത്!. വീണ്ടും M5 മോട്ടോർവേയിൽ എത്തണമെങ്കിൽ 13 മൈലോളം ദൂരം മുൻപോട്ട് പോയി,തിരിച്ച് വരണം!. വരുന്നിടത്ത് വച്ച് കാണമെന്നുള്ള വാശിയോടെ, കുറച്ച് കറങ്ങി തിരിഞ്ഞാണെങ്കിലും നേവിഗേറ്റർ ലക്ഷ്യ സ്ഥാനത്തെത്തിക്കുമെന്നുള്ള ഉറപ്പുള്ളത്കൊണ്ട്, M5 മോട്ടോർവേ ഉപേക്ഷിച്ച് വണ്ടി നേരെ വിട്ടു.
“നാട്ടിലെ ഹൈവേ ദേ, ഇത്പോലിരിക്കും. അങ്ങോട്ടും ഇങ്ങോട്ടും വണ്ടി വരും. ഒരു ബ്ലോക്ക് വന്നാൽ, ഇത് പോലെ ക്ഷമ കാണിച്ച് ക്യൂവിൽ നിൽക്കത്തൊന്നുമില്ല്ല, ഒരു ഗാപ് കണ്ടാൽ തോന്നുന്നവൻ ഇടിച്ച് കേറ്റും. പിന്നെ അങ്ങോടുമില്ല, ഇങ്ങോടുമില്ല...”
ചെറിയൊരു നാട്ട് വഴിയിലൂടെ ഓടികൊണ്ടിരുന്നപ്പോൾ, ചില റോഡ് മെയിന്റൻസ് ജോലികൾ കാരണമുള്ള ട്രാഫിക് ബ്ലോക്കിൽ കുറച്ച് നേരം കിടന്നപ്പോൾ പപ്പയുടെ കമന്റ്. ഇവിടെ വന്നപ്പോൾ മുതൽ എന്തിനെയും നാടുമായി താരതമ്യപെടുത്തി പറയുകയാണ് പപ്പയൂടെ ഒരു ഹോബി.
“നൂറ് കോടിയിൽ കൂടുതൽ ജനങ്ങളും, പ്യൂൺ മുതൽ മന്ത്രിമാർ വരെയുള്ളവരിൽ അഴിമതിയില്ലാത്ത ഒരാളെ പോലുംകണ്ട് കിട്ടാൻ പ്രയാസവുമുള്ള നമ്മുടെ രാജ്യം, ഇത്രയെങ്കിലുമായല്ലോ, പപ്പാ. അതോർത്ത് സമാധാനിക്ക്”
എങ്കിലും, മറ്റു വാഹനങ്ങൾ നമ്മുക്ക് കയറി പോകാൻ ക്ഷമാപൂർവ്വം സിഗ്നൾ തരുന്നതും, ചിലപ്പോൾ മറ്റൊരു വാഹനത്തിന് നമ്മളായി വഴി കൊടുത്താൽ ഇൻഡികേറ്റർ ഫ്ലാഷ് ചെയ്തും, കൈ ഉയർത്തിയും നന്ദി പറഞ്ഞ് പോകുന്ന സംസ്കാരം പപ്പായ്ക്ക് വീണ്ടും അത്ഭുതം!. ഇരു വശവും പച്ച പുതച്ച കുന്നിൻ ചെരുവുകളും, താഴ്വരകളും നിറഞ്ഞ മനോഹരമായ ‘സോമർസെറ്റ്” കൌണ്ടിയിലൂടെ ഓടാൻ തുടങ്ങിയീട്ട് ഒരു മണിക്കുറോളമായി. ഇടക്കിടെ മഞ്ഞപട്ട് പുതച്ചപോലെയുള്ള Rapeseed പാടങ്ങളുടെയും, ഡാഫോഡിത്സ് പൂക്കളുടെയും, ഫാമുകളുടെയും നടുവിലൂടെയുള്ള രണ്ട് വരി പാതയിലൂടെ അതികം സ്പീഡിലല്ലാതെയുള്ള ഡ്രൈവിംഗ്, മനസ്സിൽ ചില ‘ദിൽ വാലെ ദുൽഹനിയ..’ സീനുകളെ ഓർമിപ്പിച്ചു. എന്തായാലും ഓർത്തതല്ലേ, ഒരു റിയൽ ഫീൽ വരട്ടെ എന്നോർത്ത് സിഡി മാറ്റിയിട്ടു.‘ഹോ ഗയ ഹെ തുജ്കോ തൊ പ്യാർ സജ്നാ...’ സ്റ്റീരിയോ പാടി തുടങ്ങി.
“ഏത് ‘സിമ്രാനെയാ’ ഇപ്പോളോർമ്മ വന്നത്?”..
പുറകിലെ സീറ്റിലിരുന്ന് അത് വരെ ഉറക്കം തൂങ്ങുകയായിരുന്ന ഭാര്യയാണ്.!
“കുറച്ച് വൈകിപോയി, അല്ലായിരുന്നെങ്കിൽ ‘തുജേ ദേഖാ തോയെയും, ‘കണ്ണോട് കാൺപതെല്ലാമും’ പാടി ചിലരുടെ കൂടെ ഇതിലെയൊക്കെ ഡ്രൈവ് ചെയ്യാമായിരുന്നു അല്ലേ?”
ഹ്ഹും.ഇവൾ വിടാൻ ഭാവമില്ല. മൌനം ബ്ലോഗർക്ക് ഭൂഷണം.
ചില വഴിയോരകാഴ്ചകൾ

സമയം 12 കഴിഞ്ഞിട്ടേയുള്ളുവെങ്കിലും, ഇടക്കിടെ കാണുന്ന ‘സർവീസസ്‘ എന്ന ബോർഡ് വയറ്റിലേക്ക് ചില സിഗ്നലൂകൾ തന്നു.(ദീർഘദൂര യാത്രകളിൽ എന്തെങ്കിലും ഭക്ഷണം, ഇന്ധനം, വിശ്രമം..ഇതിനുള്ള ഇടത്താവളമാണ് ‘സർവീസസ്’ എന്ന് ഹൈവേകളിൽ കാണുന്ന പ്രതിഭാസം.:)‘സർവീസ്’ സ്റ്റേഷനിൽ കേറിയാലും കിട്ടാൻ പോകുന്നത്, മടുപ്പിക്കുന്ന കെഫ്സി ചിക്കനോ, ബർഗ്ഗറോ ആയിരിക്കും. പുറകിലുള്ള പ്ലാസ്റ്റിക് ബാഗിലൊന്നിൽ ‘അലുമിനിയം ഫോയിലിൽ പൊതിഞ്ഞ ചോറും, കറികളുമിരിക്കുന്നുണ്ടന്നുള്ള ഓർമ്മ വിശപ്പ് കൂട്ടി. സുഖമായിരുന്ന് പൊതിച്ചോറഴിച്ച് കഴിക്കാനൊരു സ്ഥലമായിരുന്നു, ഡ്രൈവ് ചെയ്യുമ്പോൾ അടുത്ത ലക്ഷ്യം.
“ദേ..പന്നികളല്ലേ അത്..!” പപ്പയുടെ ചോദ്യം കേട്ടാണ് ഇടത് വശത്തേക്ക് നോക്കിയത്.! പശുക്കൾ, ആടുകൾ, കുതിരകൾ എല്ലാത്തിനെം വളർത്തുന്ന ഫാമുകൾ സാധാരണ കാഴ്ചകളാണങ്കിലും, ആദ്യമയിട്ടാണ് പന്നിയെ വളർത്തുന്ന ഒരു ഫാം റോഡരികിലായി കാണുന്നത്..
‘വിത്ഷൈർ’ കൌണ്ടിയിലൂടെയാണ് ഇപ്പോൾ പോകുന്നതെന്ന് റോഡ്സൈനുകൾ പറഞ്ഞു തന്നു .ഭക്ഷണം കഴിക്കാനായി കാർ എവിടെയെങ്കീലുമൊന്ന പാർക്ക് ചെയ്യണം. സ്പീഡ് വളരെ കുറച്ച് ഓടിച്ചു. വിശ്വസിക്കാനായില്ല, ദൂരെ തെളിഞ്ഞ് വരുന്ന കാഴ്ച..!.

സ്ടോൺഹെൺജ്.. ചരിത്ര പുസ്തകങ്ങളിലും, Windox XP വാൾപേപ്പറായിട്ടും, ട്രാവൽ ഗൈഡുകളിലും, ഈയടുത്ത്, മോഹൻലാലിന്റെ “ആകാശഗോപുരം” സിനിമയിൽ പോലും കണ്ട അതേ സ്റ്റോൺഹെഞ്ജ്..! ഇംഗ്ലണ്ടിൽ വന്നപ്പോൾ മുതൽ കാണണമെന്നാഗ്രഹിച്ച സ്ഥലങ്ങളിലൊന്ന് അപ്രതീക്ഷിതമായി മുന്നിൽ കണ്ടതിന്റെ സന്തോഷത്തിൽ കാർ അങ്ങോട്ട് തന്നെ തിരിച്ച് വിട്ടു. നോക്കെത്താ ദൂരത്തോളം പച്ച പുതച്ച മൈതാനത്ത് BC3000 കാലഘട്ടത്തിൽ കൂറ്റൻ കല്ലുകളിൽ തീർത്ത ആദിമ മനുഷ്യന്റെ നിർമ്മിതി!. സ്കൂൾ -യൂണിവേർസ്റ്റി വിദ്യാർഥികളെ കൊണ്ട് വന്ന ബസുകളും, സാധാരണ ടൂറിസ്റ്റ്കളുടെ കോച്ചുകളും, കാറുകളും കൊണ്ട് പാർക്കിംഗ് ഏരിയ നിറഞ്ഞിരിക്കുന്നു. അല്ലങ്കിലും, 3പൌണ്ട് കൊടുത്ത് പർക്ക് ചെയ്യാനുള്ള പിശുക്ക് കാരണം, അല്പ ദൂരം മാറി പുറത്ത് റോഡ് സൈഡിൽ കാറൊതുക്കി എല്ലാവരും ഇറങ്ങി.
സ്റ്റോൺഹെഞ്ജിനെപറ്റിയുള്ള വിവരണങ്ങളടങ്ങിയ ബൂക്കുകൾ, ലീഫ്ലെറ്റുകൾ, ഗൈഡിന്റെ സേവനം എല്ലാം ലഭ്യമാണന്ന് മനസിലായി, ഇൻഫൊർമേഷൻ കൌണ്ടറിൽ ചെന്നപ്പോൾ. ഒരാൾക്ക് 5 പൌണ്ടിന്റെ ടിക്കറ്റും വേണം മുൾവേലി കെട്ടി തിരിച്ചിരിക്കുന്ന ‘ബ്രിട്ടീഷ് ഹെറിറ്റേജിന്റെ’ നിയന്ത്രണത്തിലുള്ള ഗ്രൌണ്ടിനുള്ളിൽ കയറാൻ. റിസപ്ഷൻ കൌണ്ടറിൽ നിന്നു തുടങ്ങുന്ന ഭൂമിക്കടിയിലൂടെയുള്ള ചെറിയ ഇടനാഴിയിലൂടെയാണ് റോഡിനെതിർവശത്തുള്ള മുൾവേലിക്കുള്ളിൽ ചെല്ലുക. ഉള്ളിൽ കയറിയാലും, സ്ടോൺഹെഞ്ജ് പാറകൾക്ക് അടുത്ത് വരെ പോയി കാണാമെന്നല്ലാതെ, അതിൽ തൊടാനോ, ഉള്ളിലേക്ക് കയറാനോ സാധിക്കുകയുമില്ല. വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രമാണ് സ്ടോൺഹെഞ്ജ് പൂർണ്ണമായും ജനങ്ങൾക്ക് തുറന്ന് കൊടുക്കുന്നത്. Summer Solstice എന്നറിയപ്പെടുന്ന,വർഷത്തിലെ ഏറ്റവും നീണ്ട പകലുള്ള ദിവസം (സാധാരണയായി ജൂൺ പകുതിയിലൊരു ദിവസം) സൂര്യോദയം കാണാൻ വരുന്ന ആയിരകണക്കിനായ ‘പേഗൻസ്’എന്ന പ്രാചീന മത വിഭാഗത്തിന്റെ ആരാധനക്ക്. മന്ത്രോച്ചാരണങ്ങളും, സ്ടോൺഹെഞ്ജിന് ചുറ്റുമുള്ള പ്രദിക്ഷണവുമായി സൂര്യരാധന നടത്തുന്ന ഒരു സമൂഹം ഇപ്പോളും ഇംഗ്ലണ്ട് പോലൊരു രാജ്യത്തുണ്ടന്നുള്ളത് പുതിയൊരറിവായിരുന്നു എനിക്ക്!
“പത്ത് മൂപ്പത് പൌണ്ട് കൊടുത്ത് ഈ കല്ലുംകൂട്ടം കാണാനോ. വേറെ പണിയൊന്നുമില്ലേടാ നിനക്ക്.. നമ്മ്ടെ രാജഗിരിലെ കമ്മാളി കല്ല്ല് ഇതിനേക്കാൾ പത്തിരട്ടിയുണ്ട്. നയാ പൈസേം കൊടുക്കണ്ട.” ടിക്കറ്റെടുക്കണമെന്നറിഞ്ഞപ്പോൾ പപ്പയുടെ പ്രതികരണം!
ഇത്രേം പൈസ് മുടക്കി അകത്ത് കയറിയാലും, അത് പ്രയോജനപ്പെടുത്താൻ മാത്രം ചരിത്രത്തിലും, പൌരാണികതയിലും താല്പര്യമുള്ളവരല്ല കൂടെയുള്ളതെന്നറിയാവുന്നതിനാൽ ഞാൻ ആ പരിപാടി ഉപേക്ഷിച്ചു. മുള്ള് വേലിക്കരികിലൂടെ അല്പദൂരം നടന്നപ്പോൾ സ്റ്റോൺഹെഞ്ജിനെ കുറച്ച് കൂടെ അടുത്ത് കാണാൻ സാധിച്ചു. ടൺ കണക്കിന് ഭാരമുള്ള കൂറ്റൻ പാറകൾ വ്രത്താക്രതിയിൽ കുത്തി നിർത്തി, ഒന്നിനു മുകളിൽ മറ്റൊന്നായുള്ള ചരിത്രാതീത കാലത്തെ ഈ നിർമ്മിതി ഇന്നും പുരാവസ്തു ഗവേഷകർക്കൊരു ചോദ്യചിഹ്നമാണ്. ‘നിയോലതിക് കാലഘട്ടത്തിൽ’ ജീവിച്ചിരുന്ന മനുഷ്യരുടെ സൂര്യാരാധനക്കുള്ള ക്ഷേത്രമോ, ശവപ്പറമ്പോ (burial site)ആയിരുന്നിരിക്കാമെന്ന നിഗമനത്തിലാണ് ഗവേഷകർ. സംഗതി എന്ത് തന്നെയായാലും, പ്രാചീന മനുഷ്യർ നൂറ്കണക്കിന് മൈലുകൾക്കകലെ നിന്ന് എങ്ങനെ, എന്തിന് ഈ കൂറ്റൻ കല്ലുകൾ ഇവിടെ കൊണ്ട് വന്ന് ഇത് നിർമ്മിച്ചു എന്നത് ഇന്നും എല്ലാവരെയും വിസ്മയിപ്പിക്കുന്നു.

മുൾ വേലിക്കരികിൽ ചാഞ്ഞും ചെരിഞ്ഞും കിടന്ന് കുറേ ഫോട്ടോകൾ എടുത്ത് തിരിഞ്ഞപ്പോൾ കൂടെയുണ്ടായിരുന്നവരെയൊന്നും കാണുന്നില്ല. പപ്പയും, അമ്മയുമൊക്കെ അവർക്ക് കൌതുകമുണർത്തുന്ന കാഴ്ച അതിനകം കണ്ടെത്തി കഴിഞ്ഞിരുന്നു. സ്ടോൺഹെൺജിനെതിർവശത്തായി, അല്പദൂരം മാറിയുള്ള പുൽമൈതാനത്ത് മേഞ്ഞ് നടക്കുന്ന നൂറുകണക്കിന് പശുക്കൾ. വേലിക്കരികിലേക്ക് വന്ന ചിലതിനെ തൊട്ടും തലോടിയും പപ്പയിലെ കർഷകൻ സ്നേഹം പ്രകടിപ്പിച്ചു.

പ്ലാൻ ചെയ്തിരുന്നതിൽ നിന്നൊക്കെ ഒത്തിരി വൈകിയിരിക്കുന്നു. ഭക്ഷണം കഴിച്ചിട്ടുമില്ല. വഴിതെറ്റിച്ചാണങ്കിലൂം അപ്രതീക്ഷിതമായി സ്ടോൺഹെഞ്ജ് കാണിക്കാനിടയാക്കിയ നേവിഗേറ്ററിനോട് നന്ദി പറഞ്ഞ് ഞങ്ങൾ സ്ടോൺഹെൺജിനോട് വിട പറഞ്ഞു. നാട്ടിലെ റോഡരികിൽ കരിക്ക് വിൽക്കുന്നത്പോലെ, സന്ദർശകർക്ക് ലോക്കൽ ഫാമുകളിൽ നിന്നുള്ള സ്റ്റ്ട്രോബറി വില്ക്കുന്നവരെ കാണാമായിരുന്നു വഴിയരികിൽ. 2-3 മൈലോളം വീണ്ടും പോയപ്പോളാണ്, വിജനമായ ഒരു പുൽമൈതാനം കണ്ടത്. വണ്ടി നിർത്തി, എല്ലാവരും പായ വിരിച്ച് ഇരുന്നു. അലുമിനിയം ഫോയിൽ പൊതി തുറന്നപ്പോൾ, സ്കൂളരികിലെ തോട്ടിൻ കരയിലിരുന്ന് കൂട്ടുകാരൊപ്പം ഉച്ചക്ക് വാഴയിലപൊതി അഴിക്കുന്ന സ്കൂൾ ദിനങ്ങൾ ഓർമ്മ വന്നു.
“ഉറക്കം കൺകളിൽ ഊഞ്ഞാല്കെട്ടുമ്പോൾ ഉദിക്കും നിൻ മുഖം ഞെഞ്ചത്തിൽ...”
വയറ് നിറയെ കഴിച്ചതിന്റെ ക്ഷീണത്തിൽ ഇടക്കിടെ കൂമ്പിപ്പോകാൻ തുടങ്ങിയ കണ്ണുകളെ ഉണർത്താൻ ഉച്ചത്തിൽ പാടിക്കൊണ്ട് (കരഞ്ഞ്കൊണ്ട് എന്നും പറയാം) ഞാൻ ഡ്രൈവ് ചെയ്തു.
“ഇങ്ങനെ പാടിയാൽ ഇത് കേൾക്കുന്ന ആരും പിന്നെ ഒരാഴ്ചത്തേക്ക് ഉറങ്ങില്ല”.
ഭാര്യയുടെ കമന്റ് കേട്ടതോടെ ക്ഷീണമൊക്കെ മാറി.
ഇനിയും 120 മൈലോളമുണ്ട് ലണ്ടനിലേക്ക്. നാലു മണിക്കെങ്കിലും ജെറിയുടെ വീട്ടിലെത്തിയാലേ, ഇന്നത്തെ ബാക്കി പ്രോഗ്രാമായ ഈസ്റ്റ് ലണ്ടൻ കാണൽ നടക്കുകയുള്ളു. പറ്റിയാൽ ബിലാത്തിപട്ടണം മുരളിചേട്ടനെ കാണുകയും വേണം. മണിക്കൂറുകൾ നീളുന്ന ഡ്രൈവിംഗിനിടക്ക് വീണ്ടും ക്ഷീണം തോന്നിയെങ്കിലും, എവിടെയെങ്കിലും നിർത്തിയാൽ വീണ്ടും വൈകുമെന്നുള്ളത്കൊണ്ട് ഡ്രൈവ് ചെയ്ത് കൊണ്ട് തന്നെ ഫ്ലാസ്കിലെ കട്ടൻ കാപ്പി കുടിച്ചു.
ലണ്ടൻ നഗരത്തെ സമീപിക്കും തോറും, ഒരു ദിശയിലേക്ക് തന്നെ 4ഉം 5ഉം ട്രാക്കുകളിൽ നിറഞ്ഞോടുന്ന വാഹനങ്ങൾക്കിടയിലൂടെ കാറോടിക്കുമ്പോൾ അല്പം ഭയം തോന്നാതിരുന്നില്ല. ഇടക്കിടെ ട്രാഫിക് സിഗ്നലുകളിൽ കുരുങ്ങിയെങ്കിലും, ലണ്ടൻ സിറ്റിക്കുള്ളിൽ കയറാതെ തന്നെ ‘വെംബ്ലിയിൽ’ നിന്നും നോർത്ത് സർകുലർ റോഡിലൂടെ ജെറിയുടെ വീടിരിക്കുന്ന ‘ഇൽഫോർഡിലേക്ക്’ നാവിഗേറ്റർ ക്രിത്യമായി എത്തിച്ചു. മൂന്നു മണി കഴിഞ്ഞിരിക്കുന്നു. സ്ടോൺഹെഞ്ചിലും, ഭക്ഷണം കഴിക്കാനമായി ചിലവഴിച്ച ഒന്നര മണിക്കൂറുൾപ്പടെ, ആറു മണിക്കൂർ കൊണ്ട് ഏകദേശം കണ്ണൂർ മുതൽ എറണാകുളം വരെ പോകുന്ന ദൂരം പോന്നിരിക്കുന്നു.! ഇനി അല്പം നേരം വിശ്രമം ജെറിയുടെ വീട്ടിൽ.
(തുടരും..?)
--------------------------------------------------------------
അടുക്കളയിൽനിന്നും, ഹാളിൽ നിന്നുമുള്ള കലപില ശബ്ദങ്ങൾ കേട്ടാണ്, തലേന്ന് സുഹ്രത്തിന്റെ മകന്റെ ബർത്ത്ഡേ പാർട്ടിക്ക് അർമ്മാദിച്ചതിന്റെ ക്ഷീണത്തിൽ മൂടിപ്പുതച്ച് സുഖമായുറങ്ങുവായിരുന്ന ഞാൻ പതുക്കെ കണ്ണ് തുറന്നത്.
“ഇതെത്ര നേരമായി വിളിക്കുന്നെന്റെ കൊച്ചേ, സമയം ദേ ഏഴ് കഴിഞ്ഞു. ഏഴരക്ക് ഇവിടുന്നെറങ്ങണംന്ന് പറഞ്ഞ് കിടന്നതാ”..
അമ്മ വാതിൽക്കൽ വന്നു വിളിക്കുന്നുമുണ്ട്. അപ്പോഴാ ഓർമ്മ വന്നത് - ഇന്ന് എല്ലവരെയും ലണ്ടൻ കാണിക്കാൻ കൊണ്ട്പോകാമെന്നേറ്റിരിക്കുവാണല്ലോ. പതുക്കെ എണിറ്റു. പോകുന്ന വഴിക്ക് കഴിക്കാനുള്ള ഭക്ഷണം പൊതികെട്ടുന്ന തിരക്കിലാണ് അമ്മയും ഭാര്യയും. കഴിഞ്ഞ കുറേ യാത്രകളിൽ ഭാര്യയുടെ വക ഈ പൊതികെട്ട് പരീക്ഷിണം എനിക്കുമിഷ്ടപെട്ടത്കൊണ്ട്, എന്റെ പൊതിയിൽ ഒരു കഷണം വറുത്ത മീൻ കൂടുതലായെടുത്തിട്ട് ഞാനും അവരെ സഹായിച്ചു.
എട്ട് മണിക്കെങ്കിലും പുറപ്പെടണമെന്ന് പ്ലാൻ ചെയ്തിരുന്നെങ്കിലും, എല്ലാവരുടെയും ഒരുക്കമൊക്കെ കഴിഞ്ഞ് ഇറങ്ങിയപ്പോൾ സമയം ഒമ്പതര. ഏകദേശം കണ്ണൂർ പട്ടണം പോലെ പരിചയമുണ്ട് ലണ്ടൻ നഗരവുമായെങ്കിലും, ഇതാദ്യമായാണ് ലണ്ടനിലേക്കൊരു ഡ്രൈവിംഗ്. പുറമെ കാണിക്കുന്നില്ലങ്കിലും അതിന്റെ ടെൻഷനോടെ, രണ്ട് ദിവസത്തെ താമസം സ്പോൺസർ ചെയ്ത, സുഹ്രുത്ത് ജെറിയുടെ ലണ്ടനിലെ അഡ്രസ്സിലെ പോസ്റ്റ്കോഡ് പല തവണ നേവിഗേറ്ററിൽ സെറ്റ് ചെയ്ത് റൂട്ടൊക്കെ ഉറപ്പ് വരുത്തി.
ഡോളിഷിനടുത്തെ പ്രധാന പട്ടണമായ എക്സിറ്റർ കഴിഞ്ഞപ്പോഴെ, നേവിഗേറ്ററിൽ നിന്നുള്ള കിളിനാദം ശരിയായ വഴിയിലൂടെയല്ല എന്നെ നാവിഗേറ്റ് ചെയ്യുന്നതെന്ന് മനസിലായി. M5 എന്ന മോട്ടോർവേയാണ് എക്സിറ്ററിൽ നിന്ന് ലണ്ടനിലേക്കുള്ള പ്രധാന പാത. പക്ഷെ, M5 യിലേക്ക് തിരിയേണ്ട ജംക്ഷൻ കഴിഞ്ഞിട്ടും നേവിഗേറ്റർ വീണ്ടും മുന്പോട്ട് തന്നെ നയിക്കുന്നു. ഒരു പന്തികേട് തോന്നിയത്കൊണ്ട്, ആദ്യം കണ്ട സൈഡ് റോഡിലേക്ക് കാറൊതുക്കി നേവിഗേറ്ററിൽ സെറ്റ് ചെയ്ത പോസ്റ്റ്കോഡും അഡ്രസ്സും വീണ്ടും നോക്കി. എല്ലാം ശരിയാണ്. ഒരു കുഴപ്പം മാത്രം- കഴിയൂന്നതും മോട്ടോർവേ ഒഴിവാക്കികൊണ്ടുള്ള വഴി തിരഞ്ഞെടുക്കാനാണ് നേവിഗേറ്റർ സെറ്റ് ചെയ്തിരുന്നത്!. വീണ്ടും M5 മോട്ടോർവേയിൽ എത്തണമെങ്കിൽ 13 മൈലോളം ദൂരം മുൻപോട്ട് പോയി,തിരിച്ച് വരണം!. വരുന്നിടത്ത് വച്ച് കാണമെന്നുള്ള വാശിയോടെ, കുറച്ച് കറങ്ങി തിരിഞ്ഞാണെങ്കിലും നേവിഗേറ്റർ ലക്ഷ്യ സ്ഥാനത്തെത്തിക്കുമെന്നുള്ള ഉറപ്പുള്ളത്കൊണ്ട്, M5 മോട്ടോർവേ ഉപേക്ഷിച്ച് വണ്ടി നേരെ വിട്ടു.
“നാട്ടിലെ ഹൈവേ ദേ, ഇത്പോലിരിക്കും. അങ്ങോട്ടും ഇങ്ങോട്ടും വണ്ടി വരും. ഒരു ബ്ലോക്ക് വന്നാൽ, ഇത് പോലെ ക്ഷമ കാണിച്ച് ക്യൂവിൽ നിൽക്കത്തൊന്നുമില്ല്ല, ഒരു ഗാപ് കണ്ടാൽ തോന്നുന്നവൻ ഇടിച്ച് കേറ്റും. പിന്നെ അങ്ങോടുമില്ല, ഇങ്ങോടുമില്ല...”
ചെറിയൊരു നാട്ട് വഴിയിലൂടെ ഓടികൊണ്ടിരുന്നപ്പോൾ, ചില റോഡ് മെയിന്റൻസ് ജോലികൾ കാരണമുള്ള ട്രാഫിക് ബ്ലോക്കിൽ കുറച്ച് നേരം കിടന്നപ്പോൾ പപ്പയുടെ കമന്റ്. ഇവിടെ വന്നപ്പോൾ മുതൽ എന്തിനെയും നാടുമായി താരതമ്യപെടുത്തി പറയുകയാണ് പപ്പയൂടെ ഒരു ഹോബി.
“നൂറ് കോടിയിൽ കൂടുതൽ ജനങ്ങളും, പ്യൂൺ മുതൽ മന്ത്രിമാർ വരെയുള്ളവരിൽ അഴിമതിയില്ലാത്ത ഒരാളെ പോലുംകണ്ട് കിട്ടാൻ പ്രയാസവുമുള്ള നമ്മുടെ രാജ്യം, ഇത്രയെങ്കിലുമായല്ലോ, പപ്പാ. അതോർത്ത് സമാധാനിക്ക്”
എങ്കിലും, മറ്റു വാഹനങ്ങൾ നമ്മുക്ക് കയറി പോകാൻ ക്ഷമാപൂർവ്വം സിഗ്നൾ തരുന്നതും, ചിലപ്പോൾ മറ്റൊരു വാഹനത്തിന് നമ്മളായി വഴി കൊടുത്താൽ ഇൻഡികേറ്റർ ഫ്ലാഷ് ചെയ്തും, കൈ ഉയർത്തിയും നന്ദി പറഞ്ഞ് പോകുന്ന സംസ്കാരം പപ്പായ്ക്ക് വീണ്ടും അത്ഭുതം!. ഇരു വശവും പച്ച പുതച്ച കുന്നിൻ ചെരുവുകളും, താഴ്വരകളും നിറഞ്ഞ മനോഹരമായ ‘സോമർസെറ്റ്” കൌണ്ടിയിലൂടെ ഓടാൻ തുടങ്ങിയീട്ട് ഒരു മണിക്കുറോളമായി. ഇടക്കിടെ മഞ്ഞപട്ട് പുതച്ചപോലെയുള്ള Rapeseed പാടങ്ങളുടെയും, ഡാഫോഡിത്സ് പൂക്കളുടെയും, ഫാമുകളുടെയും നടുവിലൂടെയുള്ള രണ്ട് വരി പാതയിലൂടെ അതികം സ്പീഡിലല്ലാതെയുള്ള ഡ്രൈവിംഗ്, മനസ്സിൽ ചില ‘ദിൽ വാലെ ദുൽഹനിയ..’ സീനുകളെ ഓർമിപ്പിച്ചു. എന്തായാലും ഓർത്തതല്ലേ, ഒരു റിയൽ ഫീൽ വരട്ടെ എന്നോർത്ത് സിഡി മാറ്റിയിട്ടു.‘ഹോ ഗയ ഹെ തുജ്കോ തൊ പ്യാർ സജ്നാ...’ സ്റ്റീരിയോ പാടി തുടങ്ങി.
“ഏത് ‘സിമ്രാനെയാ’ ഇപ്പോളോർമ്മ വന്നത്?”..
പുറകിലെ സീറ്റിലിരുന്ന് അത് വരെ ഉറക്കം തൂങ്ങുകയായിരുന്ന ഭാര്യയാണ്.!
“കുറച്ച് വൈകിപോയി, അല്ലായിരുന്നെങ്കിൽ ‘തുജേ ദേഖാ തോയെയും, ‘കണ്ണോട് കാൺപതെല്ലാമും’ പാടി ചിലരുടെ കൂടെ ഇതിലെയൊക്കെ ഡ്രൈവ് ചെയ്യാമായിരുന്നു അല്ലേ?”
ഹ്ഹും.ഇവൾ വിടാൻ ഭാവമില്ല. മൌനം ബ്ലോഗർക്ക് ഭൂഷണം.
ചില വഴിയോരകാഴ്ചകൾ


സമയം 12 കഴിഞ്ഞിട്ടേയുള്ളുവെങ്കിലും, ഇടക്കിടെ കാണുന്ന ‘സർവീസസ്‘ എന്ന ബോർഡ് വയറ്റിലേക്ക് ചില സിഗ്നലൂകൾ തന്നു.(ദീർഘദൂര യാത്രകളിൽ എന്തെങ്കിലും ഭക്ഷണം, ഇന്ധനം, വിശ്രമം..ഇതിനുള്ള ഇടത്താവളമാണ് ‘സർവീസസ്’ എന്ന് ഹൈവേകളിൽ കാണുന്ന പ്രതിഭാസം.:)‘സർവീസ്’ സ്റ്റേഷനിൽ കേറിയാലും കിട്ടാൻ പോകുന്നത്, മടുപ്പിക്കുന്ന കെഫ്സി ചിക്കനോ, ബർഗ്ഗറോ ആയിരിക്കും. പുറകിലുള്ള പ്ലാസ്റ്റിക് ബാഗിലൊന്നിൽ ‘അലുമിനിയം ഫോയിലിൽ പൊതിഞ്ഞ ചോറും, കറികളുമിരിക്കുന്നുണ്ടന്നുള്ള ഓർമ്മ വിശപ്പ് കൂട്ടി. സുഖമായിരുന്ന് പൊതിച്ചോറഴിച്ച് കഴിക്കാനൊരു സ്ഥലമായിരുന്നു, ഡ്രൈവ് ചെയ്യുമ്പോൾ അടുത്ത ലക്ഷ്യം.
“ദേ..പന്നികളല്ലേ അത്..!” പപ്പയുടെ ചോദ്യം കേട്ടാണ് ഇടത് വശത്തേക്ക് നോക്കിയത്.! പശുക്കൾ, ആടുകൾ, കുതിരകൾ എല്ലാത്തിനെം വളർത്തുന്ന ഫാമുകൾ സാധാരണ കാഴ്ചകളാണങ്കിലും, ആദ്യമയിട്ടാണ് പന്നിയെ വളർത്തുന്ന ഒരു ഫാം റോഡരികിലായി കാണുന്നത്..
‘വിത്ഷൈർ’ കൌണ്ടിയിലൂടെയാണ് ഇപ്പോൾ പോകുന്നതെന്ന് റോഡ്സൈനുകൾ പറഞ്ഞു തന്നു .ഭക്ഷണം കഴിക്കാനായി കാർ എവിടെയെങ്കീലുമൊന്ന പാർക്ക് ചെയ്യണം. സ്പീഡ് വളരെ കുറച്ച് ഓടിച്ചു. വിശ്വസിക്കാനായില്ല, ദൂരെ തെളിഞ്ഞ് വരുന്ന കാഴ്ച..!.

സ്ടോൺഹെൺജ്.. ചരിത്ര പുസ്തകങ്ങളിലും, Windox XP വാൾപേപ്പറായിട്ടും, ട്രാവൽ ഗൈഡുകളിലും, ഈയടുത്ത്, മോഹൻലാലിന്റെ “ആകാശഗോപുരം” സിനിമയിൽ പോലും കണ്ട അതേ സ്റ്റോൺഹെഞ്ജ്..! ഇംഗ്ലണ്ടിൽ വന്നപ്പോൾ മുതൽ കാണണമെന്നാഗ്രഹിച്ച സ്ഥലങ്ങളിലൊന്ന് അപ്രതീക്ഷിതമായി മുന്നിൽ കണ്ടതിന്റെ സന്തോഷത്തിൽ കാർ അങ്ങോട്ട് തന്നെ തിരിച്ച് വിട്ടു. നോക്കെത്താ ദൂരത്തോളം പച്ച പുതച്ച മൈതാനത്ത് BC3000 കാലഘട്ടത്തിൽ കൂറ്റൻ കല്ലുകളിൽ തീർത്ത ആദിമ മനുഷ്യന്റെ നിർമ്മിതി!. സ്കൂൾ -യൂണിവേർസ്റ്റി വിദ്യാർഥികളെ കൊണ്ട് വന്ന ബസുകളും, സാധാരണ ടൂറിസ്റ്റ്കളുടെ കോച്ചുകളും, കാറുകളും കൊണ്ട് പാർക്കിംഗ് ഏരിയ നിറഞ്ഞിരിക്കുന്നു. അല്ലങ്കിലും, 3പൌണ്ട് കൊടുത്ത് പർക്ക് ചെയ്യാനുള്ള പിശുക്ക് കാരണം, അല്പ ദൂരം മാറി പുറത്ത് റോഡ് സൈഡിൽ കാറൊതുക്കി എല്ലാവരും ഇറങ്ങി.
സ്റ്റോൺഹെഞ്ജിനെപറ്റിയുള്ള വിവരണങ്ങളടങ്ങിയ ബൂക്കുകൾ, ലീഫ്ലെറ്റുകൾ, ഗൈഡിന്റെ സേവനം എല്ലാം ലഭ്യമാണന്ന് മനസിലായി, ഇൻഫൊർമേഷൻ കൌണ്ടറിൽ ചെന്നപ്പോൾ. ഒരാൾക്ക് 5 പൌണ്ടിന്റെ ടിക്കറ്റും വേണം മുൾവേലി കെട്ടി തിരിച്ചിരിക്കുന്ന ‘ബ്രിട്ടീഷ് ഹെറിറ്റേജിന്റെ’ നിയന്ത്രണത്തിലുള്ള ഗ്രൌണ്ടിനുള്ളിൽ കയറാൻ. റിസപ്ഷൻ കൌണ്ടറിൽ നിന്നു തുടങ്ങുന്ന ഭൂമിക്കടിയിലൂടെയുള്ള ചെറിയ ഇടനാഴിയിലൂടെയാണ് റോഡിനെതിർവശത്തുള്ള മുൾവേലിക്കുള്ളിൽ ചെല്ലുക. ഉള്ളിൽ കയറിയാലും, സ്ടോൺഹെഞ്ജ് പാറകൾക്ക് അടുത്ത് വരെ പോയി കാണാമെന്നല്ലാതെ, അതിൽ തൊടാനോ, ഉള്ളിലേക്ക് കയറാനോ സാധിക്കുകയുമില്ല. വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രമാണ് സ്ടോൺഹെഞ്ജ് പൂർണ്ണമായും ജനങ്ങൾക്ക് തുറന്ന് കൊടുക്കുന്നത്. Summer Solstice എന്നറിയപ്പെടുന്ന,വർഷത്തിലെ ഏറ്റവും നീണ്ട പകലുള്ള ദിവസം (സാധാരണയായി ജൂൺ പകുതിയിലൊരു ദിവസം) സൂര്യോദയം കാണാൻ വരുന്ന ആയിരകണക്കിനായ ‘പേഗൻസ്’എന്ന പ്രാചീന മത വിഭാഗത്തിന്റെ ആരാധനക്ക്. മന്ത്രോച്ചാരണങ്ങളും, സ്ടോൺഹെഞ്ജിന് ചുറ്റുമുള്ള പ്രദിക്ഷണവുമായി സൂര്യരാധന നടത്തുന്ന ഒരു സമൂഹം ഇപ്പോളും ഇംഗ്ലണ്ട് പോലൊരു രാജ്യത്തുണ്ടന്നുള്ളത് പുതിയൊരറിവായിരുന്നു എനിക്ക്!
“പത്ത് മൂപ്പത് പൌണ്ട് കൊടുത്ത് ഈ കല്ലുംകൂട്ടം കാണാനോ. വേറെ പണിയൊന്നുമില്ലേടാ നിനക്ക്.. നമ്മ്ടെ രാജഗിരിലെ കമ്മാളി കല്ല്ല് ഇതിനേക്കാൾ പത്തിരട്ടിയുണ്ട്. നയാ പൈസേം കൊടുക്കണ്ട.” ടിക്കറ്റെടുക്കണമെന്നറിഞ്ഞപ്പോൾ പപ്പയുടെ പ്രതികരണം!
ഇത്രേം പൈസ് മുടക്കി അകത്ത് കയറിയാലും, അത് പ്രയോജനപ്പെടുത്താൻ മാത്രം ചരിത്രത്തിലും, പൌരാണികതയിലും താല്പര്യമുള്ളവരല്ല കൂടെയുള്ളതെന്നറിയാവുന്നതിനാൽ ഞാൻ ആ പരിപാടി ഉപേക്ഷിച്ചു. മുള്ള് വേലിക്കരികിലൂടെ അല്പദൂരം നടന്നപ്പോൾ സ്റ്റോൺഹെഞ്ജിനെ കുറച്ച് കൂടെ അടുത്ത് കാണാൻ സാധിച്ചു. ടൺ കണക്കിന് ഭാരമുള്ള കൂറ്റൻ പാറകൾ വ്രത്താക്രതിയിൽ കുത്തി നിർത്തി, ഒന്നിനു മുകളിൽ മറ്റൊന്നായുള്ള ചരിത്രാതീത കാലത്തെ ഈ നിർമ്മിതി ഇന്നും പുരാവസ്തു ഗവേഷകർക്കൊരു ചോദ്യചിഹ്നമാണ്. ‘നിയോലതിക് കാലഘട്ടത്തിൽ’ ജീവിച്ചിരുന്ന മനുഷ്യരുടെ സൂര്യാരാധനക്കുള്ള ക്ഷേത്രമോ, ശവപ്പറമ്പോ (burial site)ആയിരുന്നിരിക്കാമെന്ന നിഗമനത്തിലാണ് ഗവേഷകർ. സംഗതി എന്ത് തന്നെയായാലും, പ്രാചീന മനുഷ്യർ നൂറ്കണക്കിന് മൈലുകൾക്കകലെ നിന്ന് എങ്ങനെ, എന്തിന് ഈ കൂറ്റൻ കല്ലുകൾ ഇവിടെ കൊണ്ട് വന്ന് ഇത് നിർമ്മിച്ചു എന്നത് ഇന്നും എല്ലാവരെയും വിസ്മയിപ്പിക്കുന്നു.

മുൾ വേലിക്കരികിൽ ചാഞ്ഞും ചെരിഞ്ഞും കിടന്ന് കുറേ ഫോട്ടോകൾ എടുത്ത് തിരിഞ്ഞപ്പോൾ കൂടെയുണ്ടായിരുന്നവരെയൊന്നും കാണുന്നില്ല. പപ്പയും, അമ്മയുമൊക്കെ അവർക്ക് കൌതുകമുണർത്തുന്ന കാഴ്ച അതിനകം കണ്ടെത്തി കഴിഞ്ഞിരുന്നു. സ്ടോൺഹെൺജിനെതിർവശത്തായി, അല്പദൂരം മാറിയുള്ള പുൽമൈതാനത്ത് മേഞ്ഞ് നടക്കുന്ന നൂറുകണക്കിന് പശുക്കൾ. വേലിക്കരികിലേക്ക് വന്ന ചിലതിനെ തൊട്ടും തലോടിയും പപ്പയിലെ കർഷകൻ സ്നേഹം പ്രകടിപ്പിച്ചു.

പ്ലാൻ ചെയ്തിരുന്നതിൽ നിന്നൊക്കെ ഒത്തിരി വൈകിയിരിക്കുന്നു. ഭക്ഷണം കഴിച്ചിട്ടുമില്ല. വഴിതെറ്റിച്ചാണങ്കിലൂം അപ്രതീക്ഷിതമായി സ്ടോൺഹെഞ്ജ് കാണിക്കാനിടയാക്കിയ നേവിഗേറ്ററിനോട് നന്ദി പറഞ്ഞ് ഞങ്ങൾ സ്ടോൺഹെൺജിനോട് വിട പറഞ്ഞു. നാട്ടിലെ റോഡരികിൽ കരിക്ക് വിൽക്കുന്നത്പോലെ, സന്ദർശകർക്ക് ലോക്കൽ ഫാമുകളിൽ നിന്നുള്ള സ്റ്റ്ട്രോബറി വില്ക്കുന്നവരെ കാണാമായിരുന്നു വഴിയരികിൽ. 2-3 മൈലോളം വീണ്ടും പോയപ്പോളാണ്, വിജനമായ ഒരു പുൽമൈതാനം കണ്ടത്. വണ്ടി നിർത്തി, എല്ലാവരും പായ വിരിച്ച് ഇരുന്നു. അലുമിനിയം ഫോയിൽ പൊതി തുറന്നപ്പോൾ, സ്കൂളരികിലെ തോട്ടിൻ കരയിലിരുന്ന് കൂട്ടുകാരൊപ്പം ഉച്ചക്ക് വാഴയിലപൊതി അഴിക്കുന്ന സ്കൂൾ ദിനങ്ങൾ ഓർമ്മ വന്നു.
“ഉറക്കം കൺകളിൽ ഊഞ്ഞാല്കെട്ടുമ്പോൾ ഉദിക്കും നിൻ മുഖം ഞെഞ്ചത്തിൽ...”
വയറ് നിറയെ കഴിച്ചതിന്റെ ക്ഷീണത്തിൽ ഇടക്കിടെ കൂമ്പിപ്പോകാൻ തുടങ്ങിയ കണ്ണുകളെ ഉണർത്താൻ ഉച്ചത്തിൽ പാടിക്കൊണ്ട് (കരഞ്ഞ്കൊണ്ട് എന്നും പറയാം) ഞാൻ ഡ്രൈവ് ചെയ്തു.
“ഇങ്ങനെ പാടിയാൽ ഇത് കേൾക്കുന്ന ആരും പിന്നെ ഒരാഴ്ചത്തേക്ക് ഉറങ്ങില്ല”.
ഭാര്യയുടെ കമന്റ് കേട്ടതോടെ ക്ഷീണമൊക്കെ മാറി.
ഇനിയും 120 മൈലോളമുണ്ട് ലണ്ടനിലേക്ക്. നാലു മണിക്കെങ്കിലും ജെറിയുടെ വീട്ടിലെത്തിയാലേ, ഇന്നത്തെ ബാക്കി പ്രോഗ്രാമായ ഈസ്റ്റ് ലണ്ടൻ കാണൽ നടക്കുകയുള്ളു. പറ്റിയാൽ ബിലാത്തിപട്ടണം മുരളിചേട്ടനെ കാണുകയും വേണം. മണിക്കൂറുകൾ നീളുന്ന ഡ്രൈവിംഗിനിടക്ക് വീണ്ടും ക്ഷീണം തോന്നിയെങ്കിലും, എവിടെയെങ്കിലും നിർത്തിയാൽ വീണ്ടും വൈകുമെന്നുള്ളത്കൊണ്ട് ഡ്രൈവ് ചെയ്ത് കൊണ്ട് തന്നെ ഫ്ലാസ്കിലെ കട്ടൻ കാപ്പി കുടിച്ചു.
ലണ്ടൻ നഗരത്തെ സമീപിക്കും തോറും, ഒരു ദിശയിലേക്ക് തന്നെ 4ഉം 5ഉം ട്രാക്കുകളിൽ നിറഞ്ഞോടുന്ന വാഹനങ്ങൾക്കിടയിലൂടെ കാറോടിക്കുമ്പോൾ അല്പം ഭയം തോന്നാതിരുന്നില്ല. ഇടക്കിടെ ട്രാഫിക് സിഗ്നലുകളിൽ കുരുങ്ങിയെങ്കിലും, ലണ്ടൻ സിറ്റിക്കുള്ളിൽ കയറാതെ തന്നെ ‘വെംബ്ലിയിൽ’ നിന്നും നോർത്ത് സർകുലർ റോഡിലൂടെ ജെറിയുടെ വീടിരിക്കുന്ന ‘ഇൽഫോർഡിലേക്ക്’ നാവിഗേറ്റർ ക്രിത്യമായി എത്തിച്ചു. മൂന്നു മണി കഴിഞ്ഞിരിക്കുന്നു. സ്ടോൺഹെഞ്ചിലും, ഭക്ഷണം കഴിക്കാനമായി ചിലവഴിച്ച ഒന്നര മണിക്കൂറുൾപ്പടെ, ആറു മണിക്കൂർ കൊണ്ട് ഏകദേശം കണ്ണൂർ മുതൽ എറണാകുളം വരെ പോകുന്ന ദൂരം പോന്നിരിക്കുന്നു.! ഇനി അല്പം നേരം വിശ്രമം ജെറിയുടെ വീട്ടിൽ.
(തുടരും..?)
Subscribe to:
Posts (Atom)