<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-5391874275288128299</id><updated>2012-01-25T19:21:11.683-08:00</updated><category term='യാത്രാവിവരണം'/><category term='travel'/><title type='text'>::അരയന്നങ്ങളുടെ വീട്ടിൽ നിന്നും...::</title><subtitle type='html'></subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://sijogeorge.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5391874275288128299/posts/default?max-results=100'/><link rel='alternate' type='text/html' href='http://sijogeorge.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>sijo george</name><uri>http://www.blogger.com/profile/00297956689815434179</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='32' src='http://1.bp.blogspot.com/_HzExPDo9cVs/TCpU1IW8A8I/AAAAAAAAAMc/rf_CLQ7ikX4/S220/DSC00455.jpg'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>18</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-5391874275288128299.post-1174246698745325874</id><published>2011-06-02T14:53:00.000-07:00</published><updated>2011-06-03T03:10:49.949-07:00</updated><title type='text'>ഒരു ‘ക്രോസ് കണ്ഡ്രി‘ വീരഗാഥ..</title><content type='html'>2003ലെ ഏപ്രിൽ മാസം.&lt;br /&gt;&lt;br /&gt;‘ജീവിതം യൌവന തീക്ഷണവും, പ്രണയസുരഭിലവുമായിരുന്ന’ ഒരു കാലഘട്ടത്തെ, അപ്രതീക്ഷിതമായി അറേബ്യൻ മരുഭൂമിയേക്കാൾ വരണ്ട സൌദി അറേബ്യയിലെ ജീവിതത്തിലേക്ക് പറിച്ച് നട്ട അഞ്ച് മാസങ്ങൾ.. ജീവിതത്തോട് എല്ലാ രീതിയിലും വിരക്തി തോന്നി തുടങ്ങിയ ദിവസങ്ങൾ.. വല്ലപ്പോഴും വെള്ളിയാഴ്ചകളിൽ അൽ-കോബാറിൽ പോയി ബഹറൈനിലേക്ക് നീണ്ട് കിടക്കുന്ന സൌദി-ബഹറൈൻ കോസ് വേ കടൽ പാലം കണ്ട്, ആ‍ പാലത്തിനക്കരെ സൌദിയിലേത് പോലെ കരി നിയമങ്ങളും, നിയന്ത്രങ്ങളുമില്ലത്ത ബഹറൈൻ എന്നൊരു സ്വപ്ന ഭൂമി ഉണ്ട്, വിധിയുണ്ടങ്കിൽ എന്നെങ്കിലുമൊരിക്കൽ അവിടെ പോകണം എന്ന ആഗ്രഹവും, പിന്നെ കൂടെ താമസിക്കുന്നവർ എല്ലവരും ഇടക്കിടെ പിരിവെടുത്ത് വാങ്ങി കഴിക്കുന്ന “അറേബ്യൻ മട്ടൺ കബ്സയും”, ഒഴിച്ചാൽ, വേറൊന്നും സ്വപ്നം കാണാൻ പോലുമില്ലാത്ത നാളുകൾ..  &lt;br /&gt;&lt;br /&gt;അൽ-കോബാറിനടുത്ത റാസ്റ്റനൂറ എന്ന ചെറു പട്ടണത്തിലെ, “അൽ ഷഹ്രാണി” (അലുകുലുത് , അൽ- &amp;*$%“| എന്നൊക്കെ ഞങ്ങൾ മലയാളീകരിച്ച) ഞങ്ങളൂടെ കമ്പനി ഓഫീസ്. &lt;br /&gt;&lt;br /&gt;പതിവ് പോലൊരു ബ്രേക് ഫാസ്റ്റ് ബ്രേക്കിൽ, ഓഫീസിനോട് ചേർന്നുള്ള കഫ്റ്റേരിയയിൽ ഒണക്ക കുബൂസ്, മഴക്കാലത്തെ ‘രയറോം പുഴപോലെ’ ചാറുള്ള കടല കറി കൂട്ടി തട്ടി വിടുമ്പോളാണ് ഓഫീസിലെ HR മനേജർ കൊല്ലംകാരനായ ജേക്കബ് ചേട്ടൻ, ഭാര്യയുണ്ടാക്കി കൊടുത്ത ദോശയുമായി ഹാളിലേക്കെത്തി എന്നോട് പറഞ്ഞത് :&lt;br /&gt;“ഡേ പയ്യൻസ്.. നിനക്ക് ഒടുക്കത്തെ ഭാഗ്യമാ കേട്ടോ.. ബഹറൈൻ ഓഫിസിലെ ജെറി പറഞ്ഞിട്ട് നിനക്ക് ആറു മാസത്തെ മൾട്ടിപിൾ റി എന്റ്രി വിസ അടിച്ചിട്ടുണ്ട്. അവിടെ നിന്നേക്കൊണ്ട് എന്തരോ പണിയുണ്ടന്ന്.” &lt;br /&gt;&lt;br /&gt;കുബൂസ് എന്റെ തൊണ്ടയിൽ കുരുങ്ങി; എന്റെ മാത്രമല്ല,ആദ്യത്തെ വിമാനയാത്രയിൽ നെടുമ്പാശ്ശേരി മുതൽ കൂടെയുണ്ടായിരുന്ന സേവ്യർ, ഒപ്പം ജോലിചെയ്യുന്ന സിൽവസ്റ്റർ, വിജു, ജോൺ എല്ലാവരും ഒരു നിമിഷം കുബൂസ് താഴെ വച്ച് അവിശ്വസിനീയതോടെ എന്നെയും ജേക്കബ് ചേട്ടനേയും നോക്കി. നാട്ടിൽ നിന്നേ പരിചയമുള്ള ബഹറൈൻ ഓഫിസിലെ ജെറി, കമ്പനി ലേബലില്ലാതെ പേർസണലായി എടുക്കുന്ന ഡിസൈൻ പണികൾ കാശൊന്നും മേടിക്കാതെ ചെയ്ത് കൊടുക്കുന്നതിന് പകരമായി,‘എന്നെ എത്രേം പെട്ടന്ന് ഈ നരകത്തീന്ന് ഒന്ന് രക്ഷിച്ച് ബഹറൈനിലേക്ക് കൊണ്ട് പോ, അല്ലങ്കിൽ നിങ്ങടെ ഒരു പണിം ഇനി ചെയ്യില്ല’ എന്ന് കുഞ്ഞാലികുട്ടി-മാണി സ്റ്റൈലിൽ നടത്തിയ സമ്മർദ്ദ തന്ത്രം ഫലം കണ്ടിരിക്കുന്നു.!&lt;br /&gt;&lt;br /&gt;പിന്നീടുള്ള ദിവസങ്ങളിൽ, ‘ദേ ഇപ്പ ഇത് തീർക്കണം, അത് തീർക്കണം' എന്നൊക്കെ പറഞ്ഞ് ചൊറിയാറുള്ള ഐടി മാനേജർ ജോണിനോടൊക്കെ ‘ഒന്ന് പോടാപ്പ‘ എന്നൊരു മനോഭാവം വന്നതും, ഗൂഗിളിൽ ബഹറൈനേപറ്റി സെർച്ച് ചെയ്ത് സമയം കളഞ്ഞതുമൊഴിച്ചാൽ, ഞാൻ പക്ഷേ കൂളായിരുന്നു.&lt;br /&gt;&lt;br /&gt;ബഹറൈനിലേക്ക്  ഇന്ന് വിടും നാളെ വിടുമെന്ന് കരുതി പെട്ടിയിൽ അവശ്യസാധനങ്ങളെല്ലാം പായ്ക് ചെയ്ത് റെഡിയാക്കി ദിവസങ്ങൾ കഴിഞ്ഞു. ‘വന്ന് ആറ് മാസമാകുന്നതിനു മുൻപേ ബഹറൈനിലേക്ക് വേണേൽ ഡൈലി പോയി വരാൻ പറ്റുന്ന രീതിയിൽ വിസയടിച്ച ഭാഗ്യവാൻ’ എന്ന അസൂയയോടെ എന്നെ നോക്കിയിരുന്ന സഹപ്രവർത്തകർക്ക്  ദിവസങ്ങൾ കഴിയും തോറും ആശ്വാസം കൂടി വന്നു. ഇത് ആ ജേക്കബ് ചേട്ടൻ ചുമ്മാ ഇറക്കിയ നമ്പറാ, എന്ന് പല സൈഡിൽ നിന്നും അശരീരി കേൾക്കാനും തുടങ്ങിയതോടെ ഞാൻ കൂടുതൽ അസ്വസ്ഥനായി. &lt;br /&gt;&lt;br /&gt;മലയാളിയായ ബോസിന്റെ ഓഫിസിനു മുൻപിലൂടെ അങ്ങോടുമിങ്ങോടും വെറുതെ നടന്നും, കമ്പ്യൂട്ടറിൽ ആന്റി വൈറസ് സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ചെയ്യാനാണന്ന വ്യാജേന കക്ഷിയുടെ ഓഫിസിലെത്തി, ‘ദേ സാർ ഞാനിവിടെയുണ്ട്, എന്തായി എന്നെ ബഹറൈനിലോട്ട് വിടുന്ന കാര്യം?” എന്ന് ഇൻഡയറക്ടായി ചോദിച്ചുകൊണ്ട് കുറെ ദിവസങ്ങൾ നോക്കി. നോ പ്രതികരണം. ബഹറൈൻ സ്വപ്നം തന്ന് കൊതിപ്പിച്ച ജേക്കബ് ചേട്ടനെ കാണുന്നത് തന്നെ ദേഷ്യമായി തുടങ്ങി. &lt;br /&gt;&lt;br /&gt;അങ്ങനെ, ഒരു വ്യഴാഴ്ച ഉച്ചകഴിഞ്ഞ്.. &lt;br /&gt;&lt;br /&gt;ദൂരെ മരുഭുമിയിൽ നിന്നടിക്കുന്ന വരണ്ട മണൽകാറ്റിൽ, ഓഫീസിനു പുറത്തെ പനകളിൽ കായ്ച്ച് കിടക്കുന്ന ഈന്തപ്പഴങ്ങൾ പഴുത്തോയെന്ന് ഞെക്കി പരിശോധിച്ച്കൊണ്ട്, താമസ സ്ഥലത്തേക്ക് പോകാനുള്ള വണ്ടിയും കാത്ത് നിൽകുമ്പോൾ പുറകിൽ നിന്ന് ജേക്കബ് ചേട്ടന്റെ വിളി വന്നു. “ഹെയ്..നീയിവിടെ കുറ്റിയടിച്ച് നിക്കുവാണോ. ഇന്ന് വൈകിട്ട് ഖാലിദ് ബഹറൈനിലേക്ക് പോകുമ്പോ നീയും കൂടെ പോണം.. വേഗം റൂമിൽ പോയി നിന്റെ പെട്ടിയൊക്കെ പായ്ക്ക് ചെയ്യ്.”&lt;br /&gt;&lt;br /&gt;സ്വപ്നമാണോ യാഥാർഥ്യമാണോ എന്നറിയാൻ കൈയിലൊന്ന് നുള്ളി നോക്കി. വേദനിക്കുന്നുണ്ട്. ഓഫീസിലെ ഡ്രൈവർ വരാനൊന്നും കാത്ത് നിന്നില്ല; റോഡിലൂടെ പോയ ഒരു ടാക്സി കൈ കാണിച്ച് നിർത്തി റൂമിലെത്തി. കുളിച്ച് റെഡിയായി, ആഴ്ചകൾക്ക് മുൻപേ പായ്ക് ചെയ്ത് വച്ചിരിക്കുന്ന പെട്ടിയുമെടുത്ത്, മൊബൈലിൽ സ്പോൺസർ അറബിയുടെ മകനായ ഖാലിദിന്റെ വിളി വരുന്നതും നോക്കിയിരുപ്പായി. മിനിറ്റുകൾക്ക് മണിക്കൂറുകളുടെ ദൈർഘ്യം.. കാത്തിരിപ്പിനൊടുവിൽ മൊബൈലിൽ ഖാലിദിന്റെ റിംഗ്. അസൂയയോടെ, സങ്കടത്തോടെ നിൽക്കുന്ന കൂട്ടുകാരോട് തൽകാലത്തേക്ക് ബൈ പറഞ്ഞ് റൂമിൽ നിന്നിറങ്ങി.&lt;br /&gt;&lt;br /&gt;ഖാലിദിന്റെ മെർസിഡസ് എസ് ക്ലാസ് ഒരു മൂളലോടെ വന്ന് നിന്നു. ജീവിതത്തിലാദ്യമായാണ് ഒരു ബെൻസ് കാറിൽ കേറാൻ പോകുന്നത്. അതിന്റെ പകപ്പോടെ നിൽക്കുമ്പോൾ, മുന്നിലെ ചില്ല് ഡോർ മുകളിലേക്ക് തുറന്ന് വന്നു. &lt;br /&gt;‘യാള്ള..ഗെറ്റിൻ ബ്രദർ.’ അമേരിക്കയിൽ പോയി പഠിച്ചത് കൊണ്ട് ഖാലിദിന് ഇംഗ്ലീഷറിയാം. ആനപ്പുറത്തിരിക്കുന്ന അണ്ണാനെപോലെ വിശാലമായ പതുപതുത്ത സീറ്റിൽ ഞാൻ ആസനസ്ഥനായി. ഡോർ താനെ അടഞ്ഞു.   ‘ചിയറപ് ബ്രദർ..’ ഖാലിദ് ഒരു കോളയുടെ കാൻ എന്റെ നേർക്ക് നീട്ടി. അത്തറിന്റെയും പെർഫ്യൂമിന്റെയും രൂക്ഷഗന്ധം. കാതടപ്പിക്കുന്ന ശബ്ദത്തിൽ സ്റ്റീരിയോയിൽ അറബിക് സംഗീതം. അതിനെയും വെല്ലുന്ന ഉച്ചത്തിൽ തൊണ്ടകീറി പാടുന്ന ഖാലിദ്. ഒരുവിധം നല്ല സ്പീഡിൽ പോയാലും അരമണിക്കുറിൽ കൂടുതലെടുക്കാറുള്ള അൽ-കോബാറിലേക്ക് 20 മിനിറ്റിനുള്ളിൽ എത്തി. ഖാലിദിന്റെ ഒരു സുഹ്രുത്ത് അവിടെ നിന്ന് കയറിയപ്പോൾ ഞാൻ പുറകിലെ സീറ്റിലേക്ക് മാറി.&lt;br /&gt;&lt;br /&gt;ബഹറൈനിലേക്കുള്ള കിംഗ് ഫഹദ് കടൽ പാലത്തിലൂടെ കാർ ഓടിക്കൊണ്ടിരുന്നു. പിന്നിൽ ചെറുതായി ചെറുതായി കാഴ്ചയിൽ നിന്ന് മറഞ്ഞ് തുടങ്ങുന്ന സൈദി തീരവും, ഇരുവശങ്ങളിലും അലയടിക്കുന്ന സമുദ്രവും നോക്കി ഞാനിരുന്നു. 25കി.മിറ്ററോളം ദൂരമുള്ള കോസ് വേയുടെ ഏതാണ്ട് മധ്യഭാഗത്ത്, ഒരു ചെറു ദ്വീപ് പോലെയുള്ള ഇരു രാജ്യങ്ങളുടെയും ബോർഡർ സ്റ്റേഷനെത്താറായതോടെ വാഹനങ്ങളുടെ നീണ്ട ക്യു കാണാൻ തുടങ്ങി. വീകെൻഡ് കുത്തിമറിഞ്ഞ് ആഘോഷിക്കാൻ ബഹറൈനിലേക്ക് പോകുന്ന സൌദികളുടെ തിരക്ക്. ക്യൂവിലൂടെ ഇഴഞ്ഞ് നീങ്ങി സൌദി-ബഹറൈൻ എമിഗ്രേഷൻ, കസ്റ്റംസ് എല്ലാം കഴിഞ്ഞു.. ഒന്നിനും കാറിൽ നിന്നിറങ്ങേണ്ടി പോലും വന്നില്ല.  ഒരാഴ്ചത്തെ വിസയാണ് അടിച്ചിരിക്കുന്നത്. അഞ്ച് മാസത്തെ സൌദി ജീവിതത്തിന്റെ ശ്വാസം മുട്ടലിന് ഒരു ചെറിയ ബ്രേക്ക്. &lt;br /&gt;&lt;br /&gt;ബഹറൈനിൽ ഖാലിദിന്റെ താമസം ഹോട്ടൽ ഷെറാട്ടണിലാണ്. കമ്പനിയുടെ ബഹറൈനിലെ മാർകറ്റിംഗ് ചെയ്യുന്ന ജെറിയുടെ കൂടെയാണ് എന്റെ താമസം. ജെറി വരുന്നത് വരെ ഖാലിദിനൊപ്പം ഷെറാട്ടണിലെ ഒരു റെസ്റ്റോറന്റിൽ ജീവിതത്തിലാദ്യമായി അറേബ്യൻ ബെല്ലി ഡാൻസും കണ്ട് ബിയറും കുടിച്ചിരുന്നു. അധികം വൈകാതെ ജെറിയെത്തി. കമ്പനിയുടെ മെയിൻ ജോലികളെല്ലാം നടക്കുന്നത് സൌദിയിലായത്കൊണ്ടും, ജെറിയും, ഡ്രൈവർ അനിലുമല്ലാതെ വേറെ സ്റ്റാഫുകളാരുമില്ലാത്തത്കൊണ്ടും, ബഹറൈനിൽ കാര്യമായ ഓഫീസ് സെറ്റപ്പുകളൊന്നുമില്ല. ജെറി താമസിക്കുന്ന ഫ്ലാറ്റിലെ ഒരു മുറിയാണ് ഓഫിസ്. ഒരു കമ്പ്യുട്ടർ ഷോപ്പിൽ ജോലി ചെയ്യുന്ന ഷിഹാബുദ്ദിൻ എന്ന ഷിബുവും, ജോർജ്ജും, ബോബിയുമുൾപ്പടെ സമപ്രായക്കാരായ ഗഡിസുമുണ്ട് ഫ്ലാറ്റിൽ. &lt;br /&gt;&lt;br /&gt;രാവിലെ അലാം വച്ചെഴുന്നേൽക്കണ്ട, ‘പണ്ടാരമടങ്ങി വർക്ക് ചെയ്യുന്നുണ്ട്’ എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനായി, ചെയ്ത് തീർത്ത വർക്കുകളൂടെ ഫയലുകൾ വീണ്ടും തുറന്ന് വച്ച് ചുമ്മാ സ്ക്രീനിൽ നോക്കിയിരുന്ന് സമയം കളയേണ്ട. തോന്നുമ്പേളെഴുന്നേറ്റ്, രണ്ടോ മൂന്നോ മണിക്കൂർ മാത്രം ചെയ്യാനുള്ള ജോലികൾ അടുത്ത റൂമിലെ കമ്പ്യൂട്ടറിൽ പോയിരുന്ന് ചെയ്ത്, ബാക്കി സമയം താഴെ കമ്പ്യൂട്ടർ ഷോപ്പിൽ പോയി സഹമുറിയന്മാർ ഷിബുവും പിള്ളേരോടും കത്തി വച്ചിരിക്കാം. അനിൽ ഫ്രിയാണങ്കിൽ അവന്റെയൊപ്പം കണ്ണൂർ ജില്ലയുടെ മാത്രം വലിപ്പമുള്ള ബഹറൈൻ ചുറ്റിയടിക്കാം. നഷ്ടപ്പെട്ട ഒരു കോളേജ്-ഹോസ്റ്റൽ ജീവിതം തിരികെ കിട്ടിയത് പോലെയായിരുന്നു എനിക്ക്.&lt;br /&gt;&lt;br /&gt;സെറ്റ് സാരിയുടുത്ത മലയാളി ചേച്ചിമാർ സെർവ് ചെയ്യുന്ന ‘നാലുകെട്ട്, തറവാട്, കല്പക’ തുടങ്ങിയ കേരളാ റെസ്റ്റോറന്റ്സ് വിത്ത് ബാർ.. DJ യും, ഇംഗ്ലീഷ് ബാൻഡുകളുമുള്ള നൈറ്റ് ക്ലബുകൾ.. ഡാൻസ് ബാർ എന്നറിയപ്പെടുന്ന ഇന്ത്യൻ-അറബിക് മുജ്രകൾ.. ചിലവു കുറഞ്ഞ രീതിയിൽ കള്ള് കുടിക്കാൻ ‘കർണാടക ക്ലബിന്റെയും, ഇന്ത്യൻ ക്ലബിന്റെയും റൂഫ് ടോപ് ബാറുകൾ.. ഞായറാഴ്ച കുർബാന കാണാൻ പള്ളി.. മലയാള സിനിമകൾ റിലീസാവുന്ന തിയറ്റർ.. വൈകിട്ട് കൂട്ടുകാരൊത്ത് മനാമ ബീച്ചിലെ ഫുട്ബോൾ കളി. സൌദിയിൽ നിന്ന് ചെന്ന എനിക്ക് ബഹറൈൻ ജീവിതം ഒരു ‘ലാസ് വെഗാസ്’ ഹോളിഡേ പോലെയായിരുന്നു.&lt;br /&gt;&lt;br /&gt;ദിവസങ്ങൾ പോയതറിഞ്ഞില്ല.&lt;br /&gt;&lt;br /&gt;“ഡാ, നിന്റെ വിസയിന്ന് തീരുവല്ലേ.. നിന്നെ തിരിച്ച് സൌദിലേക്ക് വിട്ടേക്കാൻ ബോസ് വിളിച്ച് പറഞ്ഞിട്ടുണ്ട്..”&lt;br /&gt;&lt;br /&gt;ഉറക്കമുണർന്നിട്ടും ബെഡിൽ നിന്നെണീക്കാതെ, അന്നത്തെ ‘കലാപരിപാടികളുടെ’ മാസ്റ്റർപ്ലാൻ മനസ്സിൽ തയ്യാറാക്കികൊണ്ട് കിടക്കുകയായിരുന്ന എന്റെ ചെവിയിലേക്ക് ജെറിയുടെ വാക്കുകൾ ഒരു ബോംബ് പോലെ വന്ന് പതിച്ചു. അടിച്ച്പൊളിച്ച് ബഹറൈൻ ജീവിതമാസ്വദിക്കുന്നതിനിടയിൽ, ഒരാഴ്ചത്തെ വിസയുടെ കാര്യമൊക്കെ ഞാൻ മറന്ന് പോയിരുന്നു.  &lt;br /&gt;&lt;br /&gt;“ങ്ങേ.. എന്താ പറഞ്ഞെ..?” ഞെട്ടലോടെ കട്ടിലിൽനിന്ന് ചാടിയെണീറ്റു ഞാൻ. &lt;br /&gt;&lt;br /&gt;“നിന്റെ ഒരാഴ്ചത്തെ വിസ ഇന്ന് കൊണ്ട് തീരുവല്ലേ. സൌദിന്നാരും ഈ വീകെൻഡ് ഇങ്ങോട്ട് വരുന്നില്ലന്ന്. ഇവിടെ എയർപോർട്ടിന്ന് ദമാമിലേക്ക് ബസ്സൊണ്ട്, നിന്നെ അതിൽ കേറ്റി വിട്ടേക്കാൻ പറയുന്നു അങ്ങേര്..” ജെറി പറഞ്ഞു.&lt;br /&gt;&lt;br /&gt;“ജെറിഭായി..പ്ലീസ്. ഇവിടെ അർജന്റ് വർക്കുണ്ടെന്നോ എന്തെങ്കിലും പറഞ്ഞ് എന്നെയിവിടെ നിർത്തോ.. ഇപ്പയിനി പോയാൽ അടുത്ത കാലത്തൊന്നും എന്നെയിങ്ങോട്ട് വിടില്ലാ..പ്ലീസ്..” ഞാൻ നെലവിളിയോടെ ജെറിയുടെ കാലിൽ വീണു.&lt;br /&gt;&lt;br /&gt;“നീയിവിടെ നിൽക്കുന്നേന് എനിക്കൊരു കുഴപ്പോമില്ലട, പക്ഷെ വിസ തീർന്നില്ലേ.. ഇല്ലീഗലായി നിന്നാ ചെലപ്പോ പിന്നെയിങ്ങോട്ട് വരാൻപറ്റാണ്ടാവും..അതാ പ്രശ്നം. അല്ലങ്കിൽ വിസ എക്സ്റ്റൻഡ് ചെയ്യണം..അതിന് ഇവിടുത്തെ ഗവണ്മെന്റ് ഓഫീസ്കളൊക്കെ ഉച്ചയാകുമ്പോ അടയ്ക്കും..വീകെൻഡ് അല്ലേ.”  ജെറി തന്റെ നിസ്സഹായവസ്ഥ വെളിപ്പെടുത്തി.&lt;br /&gt;&lt;br /&gt;“വേറൊരു ഓപ്ഷനുണ്ട്. ഇവിടെ ഷോർട് വിസിറ്റിന് സൌദിന്ന് വരാറുള്ള മലയാളി ബിസിനസ്കാരൊക്കെ വിസ എക്സ്റ്റൻഡ് ചെയ്യുന്ന ഒരു കുറുക്ക് വഴി.” ടിവിയുടെ മുന്നിലായിരുന്ന അനിൽ എന്റെ ബഹളം കേട്ടെഴുന്നേറ്റ് വന്ന് പറഞ്ഞു.&lt;br /&gt;&lt;br /&gt;‘ഏന്തുവാ..വേഗം പറഞ്ഞ് തൊലക്ക്. മനുഷ്യനിവിടെ ടെൻഷനടിച്ചിരിക്കുവാ..” &lt;br /&gt;&lt;br /&gt;“കോസ് വേയിൽ പോയി, ബഹറൈൻ എക്സിറ്റ് ചെയ്ത്, സൌദി ഇമിഗ്രേഷനിൽ എന്റ്രി സ്റ്റാമ്പ് ചെയ്ത് അതിലെയൊന്ന് കറങ്ങി തിരിച്ച് വീണ്ടും ബഹറൈനിലേക്ക് എന്റ്രി ചെയ്യുക.. നിനക്ക് മൾട്ടിപ്പിൾ റി-എന്ര്ട്രി വിസയല്ലേ.. അപ്പോ നീ ആദ്യം വന്നത് പോലെ തന്നെ ഒരാഴ്ചത്തയോ മറ്റോ വിസ അവരടിച്ച് തരും."&lt;br /&gt;"പക്ഷേ, നേരെ ചൊവ്വേ ഡ്രൈവിംഗ് അറിയാത്ത, സൈദി ബഹറൈൻ ലൈസൻസൊന്നുമില്ലാത്ത ഞാനെങ്ങനെ കോസ് വേ കറങ്ങി വരും..?”&lt;br /&gt;"അതാ പ്രശ്നം. പിന്നെ ഒരേയൊരു ചാൻസുള്ളത് - നീ റിസ്കെടുക്കാൻ തയാറാണേൽ, ഞാൻ കോസ് വേയിൽ, ബഹറൈൻ ബോർഡർ വരെ കൊണ്ട് വിടാം. ഒരു അര കിലോമിറ്ററെങ്ങാണ്ട് ദൂരമല്ലേയുള്ളു, സൈദി എമിഗ്രേഷനിലേക്ക്.. അത് നീ നടന്ന് പോയി വിസ അടിച്ച് തിരികെ വരിക. ഒരു രാജ്യത്തിന്റെ ബോർഡർ നടന്ന് ക്രോസ് ചെയ്യണം എന്ന ഒരു ഡിപ്ലോമാറ്റിക് ഇഷ്യു ഒഴിച്ചാൽ ലീഗലി നീ ഓകെയാണ്.”  &lt;br /&gt;അനിൽ ഭയങ്കരമായ ചില ഡിപ്ലോമാറ്റിക് പോയന്റുകൾ വെളിപ്പെടുത്തി.  &lt;br /&gt;&lt;br /&gt;സൈദി വിസയില്ലാത്തത്കൊണ്ട് അനിലിന് ബഹറൈൻ ചെക് പോയന്റ് വരയെ വരാൻ പറ്റു. സൌദി ബോർഡറിലേക്ക് നടന്ന് പോകുക! ആദ്യമായി ദമാം എയർപോർട്ടിൽ വിമാനമിറങ്ങിയപ്പോൾ, ബാഗിൽ കുറച്ച് സി.ഡികളുണ്ടായതിന്റെ പേരിൽ അനുഭവിച്ച ദുരിതങ്ങളോർത്തപ്പോൾ തന്നെ മനസ്സൊന്ന് കിടുങ്ങി.&lt;br /&gt;&lt;br /&gt;സൌദി ബോർഡർ നടന്ന് ക്രോസ് ചെയ്യുക എന്ന ‘ഭീകര ദൌത്യം’ മുന്നിൽ നിൽക്കുമ്പോളും എന്ത് ത്യാഗം സഹിച്ചും ബഹറൈനിൽ നിൽക്കണമെന്ന ആഗ്രഹം കാരണം, രണ്ടും കല്പിച്ച്, ‘യെസ്..ലെറ്റ്സ് ഡു ഇറ്റ്’ എന്ന് പറയാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. വൈകാതെ തന്നെ അനിലും ഞാനും വണ്ടിയെടുത്തിറങ്ങി. വ്യാഴാഴ്ചയാത്കൊണ്ട് കമ്പ്യൂട്ടർ ഷോപ്പ് നേരത്തെ അടച്ച് റൂമിൽ വന്ന ഷിബുവും ഒപ്പം കൂടി. &lt;br /&gt;&lt;br /&gt;കോസ് വേയിൽ, ബഹറൈൻ എമിഗ്രേഷൻ ചെക് പോസ്റ്റിനടുത്ത് കാർ പാർക്കിൽ വണ്ടി നിർത്തി. ഒന്ന്-ഒന്നര മണിക്കുർ; അതിനുള്ളിൽ കറങ്ങി തിരിഞ്ഞ് വരാമെന്നുള്ള പ്രതീക്ഷയിൽ, അവരോട് വെയ്റ്റ് ചെയ്യാൻ പറഞ്ഞ് ഞാനിറങ്ങി. നേരെ ബഹറൈൻ എക്സിറ്റ് ചെക്ക് പോസ്റ്റിലേക്ക് നടന്നു. സൌദിയിലേക്ക് പോകുന്ന ചില കാറുകൾ എന്നെ കടന്ന് പൊയ്ക്കോണ്ടിരുന്നു. എങ്കിലും കാര്യമായ ക്യു ഒന്നുമില്ല. പക്ഷേ ദൂരേ എതിർവശത്ത് ബഹറൈനിലേക്ക് പോകാനുള്ള വാഹനങ്ങളുടെ നീണ്ട നിരയുണ്ട്. എന്നെ കടന്ന് പോയ ഒന്ന് രണ്ട് കാറുകളുടെ തിരക്കൊഴിഞ്ഞപ്പോൾ, പതുക്കെ സെക്യൂരിറ്റിയിലുള്ള പട്ടാളക്കാരുടെയടുത്ത് ചെന്ന് കാര്യം പറഞ്ഞു; മറുപടിയൊന്നും പറയാതെ ‘പോയി തൊലയ്’ എന്ന അർത്ഥത്തിൽ കൈ വീശി കാണിച്ചു. എമിഗ്രേഷനിലിരിക്കുന്ന ബഹറൈനിയും കൂടുതലൊന്നും ചോദിക്കാതെ ‘എക്സിറ്റ്’ സ്റ്റാമ്പ് ചെയ്ത് പാസ്പോർട്ട് എന്റെ നേർക്കിട്ടു. &lt;br /&gt;&lt;br /&gt;ബഹറൈൻ അതിർത്തി കഴിഞ്ഞു.  ഇനിയാണ് ശരിക്കുമുള്ള പരീക്ഷണം. അല്പദൂരം നടന്നപ്പോഴേക്കും, അകലെ ‘വെൽകം ടു ദ് കിംഗ്ഡം ഓഫ് സൌദി അറേബ്യ’ എന്നെഴുതിയ ബോർഡും, അതിന് താഴെയുള്ള എന്റ്രി ഗേറ്റിൽ, എന്നേക്കാൾ പൊക്കമുള്ള എ.കെ47 തോക്കും പിടിച്ച് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന സൌദി ബോർഡർ ഫോഴ്സിലെ രണ്ട് പട്ടാളക്കാരെയും കണ്ടതോടെ നെഞ്ചിടിപ്പ് കൂടി.. നടപ്പിന്റെ സ്പീഡ് കുറഞ്ഞു. സൌദി ഗേറ്റ് വേയുടെ അടുത്തെത്താറായി. ദൂരെ നിന്നേ എന്നെ കണ്ടപ്പോൾ, തോക്കും നിലത്ത് കുത്തി സൊറ പറഞ്ഞിരിക്കുകയായിരുന്ന സെക്യൂരിറ്റി പട്ടാളക്കാർ ചാടിയെണിറ്റ് എന്നെ നോക്കി എന്തൊക്കെയോ പറയുന്നത് കണ്ടതോടെ അവശേഷിച്ചിരുന്ന ധൈര്യവും ആവിയായി തുടങ്ങി. നടപ്പ് തീരെ പതുക്കെയായി.. എന്നെ നോക്കികൊണ്ട് നിന്നിരുന്ന പട്ടാളക്കാരിലൊരുവൻ, തോക്കുമെടുത്ത്, അറബിയിൽ ഉച്ചത്തിലെന്തൊക്കെയൊ പറഞ്ഞുകൊണ്ട് എന്റേ നേരെ നടന്നടക്കുന്നത് കണ്ടതോടെ,കണ്ണിലിരുട്ട് കേറി. യുദ്ധഭൂമിയിൽ ശത്രുവിനു മുന്നിൽ കീഴടങ്ങിയ പട്ടാളക്കാരൻ വെള്ളത്തുവാല എടുത്ത് വീശിക്കാണിക്കുന്നത് പോലെ, ഞാൻ പാസ്പോർട്ടെടുത്ത് ഉയർത്തി കാണിച്ച് അവിടെ നിന്നു. അയാൾക്ക് പിന്നാലെ മറ്റ് പട്ടാളക്കാരനും എന്റെ നേരെ വരുന്നത് കണ്ടതോടെ ഇനിയവിടെ നിന്നാൽ പൊകയാകുമെന്ന് എനിക്കുറപ്പായി. രണ്ടൂം കല്പിച്ച് ഒന്നുമറിയാത്തത് പോലെ തിരിഞ്ഞ് നടന്നു. പുറകിൽ നിന്ന് അറബിയിൽ ഉച്ചത്തിലെന്തൊക്കെയോ കേൾക്കുന്നുണ്ട്. പെട്ടന്ന്, റോഡരികിലായി ഒരു കെട്ടിടത്തിന് സമീപം നിർത്തിയിട്ടിരിക്കുന്ന ഒരു പിക്കപ്പ് വാനും, അതിൽ എന്തോ സാധനം ലോഡ് ചെയ്യുന്ന ബംഗാളിയെന്ന് തോന്നിക്കുന്ന ഒരാളും എന്റെ കണ്ണിൽ പെട്ടു. കഴുത്തിൽ ഐഡന്റിറ്റി കാർഡ് കാണാം. കോസ് വേയിലെ ഏതോ ജോലിക്കാരനാണ്. ഒറ്റയോട്ടത്തിന് അയാളുടെ പിക്കപ്പിനു പിന്നിലൊളിച്ച്, തിരിഞ്ഞ് നോക്കി. പട്ടാളക്കാർ അല്പദൂരം വന്ന് ചുറ്റും നോക്കി തിരിഞ്ഞ് നടന്നിരുന്നു.&lt;br /&gt;&lt;br /&gt;‘ദൈവമേ.. ഇനിയെന്താണൊരു വഴി. അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ലാത്ത അവസ്ഥയായല്ലോ’ എന്നോർത്തുകൊണ്ട് നിൽക്കുമ്പോൾ, പിക്കപ്പിന് പിന്നിൽ സാധനങ്ങൾ ലോഡ് ചെയ്ത് കഴിഞ്ഞ് തിരിഞ്ഞ ബംഗാളി എന്നെ കണ്ടു. അറിയാവുന്ന ഹിന്ദിയിലും ഇംഗ്ലീഷിലും, പിന്നെ പാസ്പോർട്ട് കാണിച്ചും അവനെ ഒരുവിധത്തിൽ കാര്യം ബോദ്ധ്യപ്പെടുത്തി. “എടാ മണ്ടൻ മദ്രാസി, നിനക്ക് തോന്നുന്നുണ്ടോ സൈദി ബോർഡർ നടന്ന് ക്രോസ്സ് ചെയ്ത് നിനക്ക് ജീവനോടെ തിരിച്ച് വരാനാവുമെന്ന്..? ഇവിടെ നിന്ന് ഇതിലേ പോകുന്ന ഏതേലും വണ്ടികാരോട് ആ പട്ടാളക്കാർ കാണാതെ ലിഫ്റ്റ് ചോദിച്ച് കേറ്.” അവൻ പറഞ്ഞു. തിരിച്ച് രണ്ട് ചീത്ത പറയാൻ തോന്നിയെങ്കിലും, ഒരു കച്ചിത്തുരുമ്പിട്ട് തന്നതാണല്ലോയെന്നോർത്ത് ശുക്രിയ പറഞ്ഞ്, ഏതെങ്കിലും വാഹനം വരുന്നതും നോക്കി നില്പാരംഭിച്ചു.&lt;br /&gt;&lt;br /&gt;വല്ലപ്പോഴും കടന്ന് പോകുന്ന വണ്ടികൾക്കെല്ലാം കൈ കാണിച്ച് നോക്കിയെങ്കിലും ആരും മൈൻഡ് ചെയ്യുന്നു പോലുമില്ല. സമയം വൈകിക്കൊണ്ടിരിക്കുന്നു. ഒന്നരമണിക്കുറോളമായി ഇപ്പോൾ തന്നെ. കത്തുന്ന വെയിലിലുള്ള നില്പും, പൊരിഞ്ഞ ദാഹവും, പേടിയുമെല്ലാം കൊണ്ട് വല്ലാതെ തളർന്ന് തുടങ്ങി.. എന്ത് ചെയ്യുമെന്നൊരു ഐഡിയയുമില്ല. അപ്പോളാണ് പുറത്ത് കാത്ത് കിടക്കുന്ന അനിലിനെയും ഷിബുവിനെയുമോർമ്മ വന്നത്. വിളിച്ച് പറയാമെന്ന് കരുതി ഫോണെടുത്തു. അത് ബാറ്ററി തീർന്ന് ഓഫായിരിക്കുന്നു.അതിനിടെ കുറേ വാഹനങ്ങൾ ഒരുമിച്ച് വന്നതോടെ സൌദി എമിഗ്രേഷനിലേക്ക് ചെറിയൊരു ക്യൂ രൂപപ്പെട്ടു. നിർത്തിയിട്ടിരിക്കുന്ന ഓരോ കാറിന്റെയും സൈഡിൽ ചെന്ന് ചില്ലിൽ തട്ടി നോക്കി. എന്തോ പുലിവാലാണെന്ന് മനസ്സിലാക്കിയാവാം, ആരും ഗ്ലാ‍സ്സ് താഴ്ത്തിയത്പോലുമില്ല. &lt;br /&gt;&lt;br /&gt;ക്യൂവിന്റെ പുറകിലൊരു കാറിൽ നിന്ന് മലയാളം പാട്ട് കേട്ടത് അപ്പോളാണ്. ഓടി ചെന്ന് നോക്കി. ജെന്റിൽമാൻ ലുക്കുള്ള ചെറുപ്പക്കാരനായ ഒരു മലയാളിയും കുടുംബവുമാണ്. സൈഡ് വിൻഡോ തുറന്നിരിക്കുന്നു. “സർ മലയാളിയണോ. എന്നെയൊന്ന് സഹായിക്കാമോ?” പ്രതീക്ഷയോടെ അയാളോട് ചോദിച്ചു. പാസ്പോർട്ട് കാണിച്ച് കൊടുത്ത് കാര്യങ്ങൾ പറഞ്ഞു. “നേരെ ചൊവ്വേ ജീവിക്കുന്ന മലയാളികളെ നാറ്റിക്കാൻ വേണ്ടി നാട്ടിന്ന് കുറ്റിം പറിച്ചോണ്ട് കുറേയെണ്ണങ്ങളെറങ്ങിക്കൊള്ളും.” അയാൾ ഡോറിന്റെ ചില്ല് ഉയർത്തി.  ദ്രോഹി. ആകെയുണ്ടായിരുന്ന പ്രതീക്ഷയായിരുന്നു. ഇനിയും ഈ നില്പ് തുടരുന്നതിൽ കാര്യമില്ലന്ന് തോന്നി. കടന്ന് പോകുന്ന വണ്ടികളിലിരുന്ന് എന്റെയീ പരുങ്ങി നില്പ് കണ്ട ആരെങ്കിലും സെക്യൂരിറ്റിയിലുള്ളവരോട് ഒന്ന് സൂചിപ്പിച്ചാൽ മതി, അതോടെ തീരും. &lt;br /&gt;&lt;br /&gt;വരുന്നത് വരട്ടെ, തിരിച്ച് ബഹറൈൻ എമിഗ്രേഷൻ ഓഫിസിൽ പോയി കാര്യം പറയാമെന്ന് കരുതി തിരിച്ച് നടന്നു.   അപ്പോളാണ് പെയിന്റൊക്കെ ഇളകി തുരുമ്പെടുത്തു തുടങ്ങിയ ഒരു പിക്കപ്പ് വാൻ ക്യൂവിന്റെ ഏറ്റവും പിന്നിലായി പതുക്കെ വന്നു നിന്നത്. പോയാലൊരു വാക്ക്. നടക്കുന്നതിനിടയിൽ വെറുതെ വാതിലൊലൊന്ന് തട്ടി നോക്കി. ഉള്ളിലിരുന്ന ആൾ ഗ്ലാസ്സ് താഴ്ത്തി. കറുത്ത് തടിച്ച ഒരറബി. അയാൾ അറബിയിൽ എന്തോ ചോദിച്ചതിന് മറുപടിയായി, പാസ്പോർട്ട് കാണിച്ചും, ആംഗ്യഭാഷയിലും കാര്യം പറഞ്ഞു. മനസ്സിലായിട്ടാണോ എന്തോ, അയാൾ വാനിന്റെ വാതിൽ തുറന്ന് തന്നു. വിശ്വസിക്കാനാകാതെ കുറച്ച് നേരം അയാളെ നോക്കി നിന്ന്, പിന്നെ ചാടി അകത്ത് കയറി. അകത്തിരുന്നപ്പോളാണ് അയാളെ ശരിക്കും കണ്ടത്. മുഷിഞ്ഞ് നാറിയ അറബികുപ്പായവും, പുറകിലെ സീറ്റിലും മറ്റുമായി ചിതറിക്കിടക്കുന്ന കച്ചറ സാധനങ്ങളും, വല്ലാത്ത ദുർഗന്ധവും. എന്തെങ്കിലുമാകട്ടെ, കൂടിപോയാൽ പത്ത്-പതിനഞ്ച് മിനിറ്റിന്റെ കാര്യം. അങ്ങനെ ആശ്വസിച്ചിരുന്നു. പത്തുമിനിറ്റ്കൊണ്ട് തന്നെ ക്യൂവിലൂടെ നീങ്ങി സൈദി എമിഗ്രേഷൻ പോയന്റിൽ എത്തി. സെക്യൂരിറ്റിയിലുള്ള പട്ടാളക്കാർ കാറിലിരിക്കുന്ന എന്നെ കണ്ടതോടെ സംശയത്തോടെ അയാളോട് അറബിയിലെന്തോ ചോദിച്ചു. പാറപ്പുറത്ത് ചിരട്ടയിട്ടുരക്കുന്ന ശബ്ദത്തിൽ അയാൾ തിരിച്ചുമെന്തോ പറഞ്ഞു. എന്റെ പാസ്പോർട്ട് വാങ്ങി അയാൾ പുറത്തിറങ്ങി; പട്ടാളക്കാരുമായി നീണ്ട വാഗ്വാദം. ഒടുവിൽ അയാളോടെതിർത്ത് നിൽക്കാൻ വയ്യാഞ്ഞിട്ടോ, അതോ അയാളുടെ ദുർഗന്ധം കൊണ്ടോ എന്തോ, സഹികെട്ട പട്ടാളക്കാർ പിന്തിരിഞ്ഞു. എമിഗ്രേഷൻ കൌണ്ടറിലും ചില ചോദ്യങ്ങൾ. എല്ലാത്തിനും പാസ്പോർട്ടിൽ നോക്കി അയാൾ മറുപടി പറഞ്ഞു. അടുത്തത് കസ്റ്റംസ് ചെക്കിംഗ്. കച്ചറ സാധനങ്ങൾ വാരി വലിച്ചിട്ടിരിക്കുന്ന ആ പിക്കപ്പ് വാനിന്റെ ഓരോ മുക്കും മൂലയിലും കസ്റ്റംസ് കാരുടെ പരിശോധന. എല്ലാം കഴിഞ്ഞൊടുവിൽ അയാളുടെ പാട്ട വണ്ടി സൌദി ബോർഡറിനുള്ളിൽ പ്രവേശിച്ചു. ഇനി അടുത്തെവിടെയെങ്കിലും ഇറങ്ങണം. &lt;br /&gt;&lt;br /&gt;‘സാർ..ശുക്രാൻ.. ഐ വാണ്ട് ടു ഗോ ബാക്, പ്ലീസ് സ്റ്റോപ് ദ് കാർ സം വേർ.’ ഞാൻ അയാളെ തൊഴുത്കൊണ്ട് പറഞ്ഞു. എവിടെ, അയാൾ ശ്രദ്ധിക്കുന്നു പോലുമില്ല. വണ്ടി ഓടിക്കൊണ്ടിരിക്കുന്നു. ഉള്ളിൽ ഒരു ആന്തൽ. വണ്ടി ബോർഡർ സ്റ്റേഷൻ കഴിഞ്ഞ് പാലത്തിലേക്കെത്താറാകുന്നു. “പ്ലീസ് സ്റ്റോപ്പ്..” ഞാൻ അലറി വിളിച്ചു. സഡൻ ബ്രേക്ക്. വണ്ടി നിന്നു. ഒരു സെക്കന്റ് പോലും താമസിക്കാതെ ഞാൻ ഡോർ തുറന്ന് ചാടിയിറങ്ങി, പുറകിൽ നിന്നും അറബിയിൽ അയാളുടെ ഉച്ചത്തിലുള്ള തെറിവിളിക്കിടയിൽ തിരിഞ്ഞ് നോക്കാതെയോടി. ദൂരെയായി ഒരു മോസ്കും, അതിനോട് ചേർന്നൊരു കഫ്റ്റേരിയയും കണ്ടു. സൌദി ബോർഡറിനുള്ളിലെങ്കിലുമെത്തി. പകുതി ആശ്വാസം. ഇനിയിപ്പോ തിരിച്ച് പോകാൻ പറ്റിയില്ലങ്കിലും ഓഫിസിൽ വിളിച്ചാൽ ആരെങ്കിലും വരുമെന്നൊരു സമാധാനം. എന്തായാലും ഇനി ഇത്പോലൊരു പരീക്ഷണം വേണ്ടന്ന് ഉറപ്പിച്ചു. കഫ്റ്റേരിയയിൽ നിന്ന് വാങ്ങിയ വെള്ളക്കുപ്പി വായിലേക്ക് കമിഴ്ത്തികൊണ്ട് ബെഞ്ചിൽ തളർന്നിരുന്നു. &lt;br /&gt;&lt;br /&gt;പക്ഷേ, ബഹറൈനിലേക്ക് പോകാനായി കിടക്കുന്ന കാറുകളുടെ നീണ്ട നിര വീണ്ടുമൊരു പരീക്ഷണത്തിന് എന്നെ പ്രലോഭിപ്പിച്ച്കൊണ്ടിരുന്നു. കഫ്റ്റേരിയയുടെ അടുത്തുള്ള മോസ്കിൽനിന്നുമിറങ്ങി വരുന്ന ചില അറബികൾ, പാർക്ക് ചെയ്തിരിക്കുന്ന കാറിൽ കയറി ബഹറൈനിലേക്കുള്ള ക്യൂവിൽ ചേരുന്നത് അപ്പോളാണ് ശ്രദ്ധയിൽ പെട്ടത്. ക്യൂവിലുള്ള കാറുകളിൽ പോയി മുട്ടുന്നതിലും നല്ലത് പള്ളിയിൽ നിന്നിറങ്ങി വരുന്ന ആരോടെങ്കിലും ലിഫ്റ്റ് ചോദിക്കുകയാണെന്നുള്ള ഐഡിയ പെട്ടന്ന് മനസ്സിൽ വന്നു. അല്പനേരത്തിനുള്ളിൽ, പള്ളിയിൽ നിന്നിറങ്ങി വന്ന ആദ്യം കണ്ട ജെന്റിൽമാൻ ലുക്കുള്ള ഒരു ചെറുപ്പക്കാരൻ അറബിയുടെ അടുത്ത് തന്നെ ചെന്ന് കാര്യം പറഞ്ഞു. ‘യാള്ള, കം വിത്ത് മീ’. പാസ്പോർട്ട് മേടിച്ച് നോക്കിയതിനു ശേഷം ആൾ പറഞ്ഞു. വിശ്വസിക്കാനായില്ല; മനസ്സിലൊരായിരം പൂത്തിരി കത്തി. &lt;br /&gt;&lt;br /&gt;കത്തുന്ന ചൂടിൽ നിന്നും തളർച്ചയിൽ നിന്നും അയാളുടെ കാറിലെ തണുപ്പിലേക്ക് ഒരാശ്വാസത്തോടെ കയറിയിരുന്നു. കാർ ക്യൂവിലൂടെ പതിയെ ഇഴഞ്ഞ് നീങ്ങുമ്പോൾ സ്റ്റീരിയോയിലെ അറബിക് സംഗീതത്തിനൊപ്പം സീറ്റിലും, തുടയിലും താളമടിച്ച്കൊണ്ട് അയാൾ പാടികൊണ്ടിരുന്നു. പുറത്തേക്ക് നോക്കിയിരിക്കുകയായിരുന്ന ഞാൻ, പെട്ടന്ന് തുടയിലൊരു കൈ അനങ്ങുന്നതറിഞ്ഞ് ഞെട്ടി തിരിഞ്ഞ് നോക്കി. ചുള്ളൻ സീറ്റിലെ താളമടിക്കൽ പതുക്കെ എന്റെ കാലിലേക്ക് മാറ്റിയിരിക്കുന്നു. ഒരു പരുങ്ങലോടെ ഒതുങ്ങിയിരിക്കാൻ ശ്രമിച്ചപ്പോൾ അയാളുടെ കൈയും ഒപ്പം വരുന്നു. അപ്പോളാണ് സംഭവം വേറെയാണന്ന് എനിക്ക് മനസിലായത്. വറചട്ടിന്ന് എരിതീയിലേക്ക്. ‘യു ഹാൻസം ബോയി. കം വിത് മീ ടുഡേ നൈറ്റ്. ഐ സ്ലീപ് ഇൻ 5സ്റ്റാർ ഹോട്ടൽ.’ അയാൾ എന്റെ കാലിൽ താളമടിക്കൽ തുടർന്ന്കൊണ്ട് മുറി ഇംഗ്ലീഷിൽ പറഞ്ഞു. ഇപ്പോൾ അനങ്ങാതിരിക്കുന്നതാണ് ബുദ്ധി. അയാളെ പ്രകോപിപ്പിക്കാതെ ഈ ബോർഡർ കടമ്പ കടക്കണം. ഒരു വളിച്ച ചിരിയോടെ തലയാട്ടിക്കൊണ്ട് ഞാനിരുന്നു. അയാളുടെ താളമടി സഹിച്ച്, നിമിഷങ്ങളെണ്ണി അസഹ്യതയോടെ കഴിച്ച്കൂട്ടി. ഒടുവിൽ എമിഗ്രേഷൻ, കസ്റ്റംസ് എല്ലാം കഴിഞ്ഞ് കാർ ബഹറൈന്റെ മണ്ണിലേക്ക്. വീണ്ടും ഒരാഴ്ചത്തെ വിസ. പക്ഷേ ആശ്വാസത്തിനു പകരം വല്ലാത്തൊരു പേടിയോടെയും ആശങ്കയോടെയും എങ്ങനെ ഇയാളിൽ നിന്ന് രക്ഷപെടുമെന്നോർത്ത്  തലപുകച്ചുകൊണ്ടിരുന്നു. &lt;br /&gt;&lt;br /&gt;‘യു ടയേർഡ്.? വാണ്ട് ബർഗർ?’ അയാളുടെ പെട്ടന്നുള്ള ചോദ്യം, തളർന്ന്, പേടിയോടെ സീറ്റിന്റെ ഒരു അരികിൽ ചുരുണ്ട് കൂടിയിരുന്ന എന്റെ തലയിലൊരു ആപ്പിളായി വീണു. &lt;br /&gt;&lt;br /&gt;‘യെസ് സാർ. ആം ടൂ ടയേർഡ്, ഐ വാണ്ട് ടു ഗോ റ്റു ടോയ്ലറ്റ് ഓൾസൊ..” ഞാൻ ആവേശത്തോടെ പറഞ്ഞു. അയാൾ കോസ് വേയിലെ മക്ഡൊണാൾഡ്സിന്റെ പാർക്കിംഗിൽ കാർ നിർത്തി. &lt;br /&gt;&lt;br /&gt;“യു ഗോ ടോയ്ലെറ്റ്. ഐ ബൈ ബർഗർ ഫോർ യു. ഫാസ്റ്റ്.” &lt;br /&gt;&lt;br /&gt;അയാൾക്കൊപ്പം, മക്ഡൊണാൾഡ്സ് റെസ്റ്റോറന്റിനുള്ളിലെത്തി. ടോയ്ലെറ്റിനു നേരെ നടന്ന്, ഡോർ പകുതിയടച്ച്, കൌണ്ടറിലേക്കുള്ള ക്യൂവിൽ നിൽക്കുന്ന അയാളുടെ നോട്ടം എന്നിലെത്തുന്നില്ല എന്ന് തോന്നിയ ആ നിമിഷം- രണ്ടും കല്പിച്ച് ഡോർ തുറന്നിറങ്ങിയോടി; പുറകിൽ പേപ്പട്ടി കടിക്കാൻ വരുന്നവനോടുന്നത് പോലെയുള്ള ഓട്ടം. എവിടെയൊക്കെയോ കറങ്ങി തിരിഞ്ഞ് ഒടുവിൽ അനിൽ കാർ പാർക്ക് ചെയ്തിരിക്കുന്ന സ്ഥലത്തെത്തി. അവരുണ്ട് അവിടെ.!  രണ്ടര മണിക്കുറോളമായി, എന്നെ കാണാതെ ടെൻഷനടിച്ച് എന്ത് ചെയ്യണമെന്നറിയാതെയിരിക്കുകയായിരുന്നു അനിലും ഷിബുവും. &lt;br /&gt;&lt;br /&gt;“വിടടാ വണ്ടി, കർണാടക ക്ലബിലേക്ക്..” കാറിന്റെ പിന്നിലെ സീറ്റിൽ തളർന്ന് വീണ് ഞാൻ അനിലിനോട് പറഞ്ഞു.&lt;br /&gt;&lt;br /&gt;-----------------------&lt;br /&gt;&lt;br /&gt;ബഹറൈനിലെ ദിവസങ്ങൾ വീണ്ടും പഴയത്പോലെ കടന്ന് പോയി. ഒരിക്കൽ കൂടി ഒരാഴ്ച സൈദിയിലേക്ക് പോകേണ്ടി വന്നു; പിന്നീടൊരിക്കലും പോകേണ്ടി വന്നിട്ടില്ലാത്തത് കൊണ്ട് ‘നൊസ്റ്റാൾജിയ’- ‘റാസ്തനൂറയും, കബ്സയും, ആ വരണ്ട മണൽകാറ്റും.. &lt;br /&gt;&lt;br /&gt;&lt;b&gt;സംഭവസ്ഥലം. ഗൂഗിൾ മാപ്പിൽ നിന്നും.&lt;/b&gt;&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/-k3DR7saxNZM/TeizFU131-I/AAAAAAAAAu8/iipG_xpdf4c/s1600/causeway.jpg" imageanchor="1" style="clear:left; float:left;margin-right:1em; margin-bottom:1em"&gt;&lt;img border="0" height="239" width="400" src="http://3.bp.blogspot.com/-k3DR7saxNZM/TeizFU131-I/AAAAAAAAAu8/iipG_xpdf4c/s400/causeway.jpg" /&gt;&lt;/a&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5391874275288128299-1174246698745325874?l=sijogeorge.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sijogeorge.blogspot.com/feeds/1174246698745325874/comments/default' title='Post Comments'/><link rel='replies' type='text/html' href='http://sijogeorge.blogspot.com/2011/06/blog-post_02.html#comment-form' title='29 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5391874275288128299/posts/default/1174246698745325874'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5391874275288128299/posts/default/1174246698745325874'/><link rel='alternate' type='text/html' href='http://sijogeorge.blogspot.com/2011/06/blog-post_02.html' title='ഒരു ‘ക്രോസ് കണ്ഡ്രി‘ വീരഗാഥ..'/><author><name>sijo george</name><uri>http://www.blogger.com/profile/00297956689815434179</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='32' src='http://1.bp.blogspot.com/_HzExPDo9cVs/TCpU1IW8A8I/AAAAAAAAAMc/rf_CLQ7ikX4/S220/DSC00455.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/-k3DR7saxNZM/TeizFU131-I/AAAAAAAAAu8/iipG_xpdf4c/s72-c/causeway.jpg' height='72' width='72'/><thr:total>29</thr:total></entry><entry><id>tag:blogger.com,1999:blog-5391874275288128299.post-6970188030353354558</id><published>2011-03-04T14:03:00.000-08:00</published><updated>2011-03-04T16:42:38.279-08:00</updated><title type='text'>മഞ്ഞിന്റെ മറയിട്ടോരോർമകൾക്കുള്ളിൽ...</title><content type='html'>&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://4.bp.blogspot.com/-y24Yp4_CZXg/TXFiVmpiWxI/AAAAAAAAAYo/2lE1ccoZH7E/s1600/raveendran-master.jpg" imageanchor="1" style="clear:left; float:left;margin-right:1em; margin-bottom:1em"&gt;&lt;img border="0" height="220" width="227" src="http://4.bp.blogspot.com/-y24Yp4_CZXg/TXFiVmpiWxI/AAAAAAAAAYo/2lE1ccoZH7E/s400/raveendran-master.jpg" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;‘സംഗീതം അനന്തസാഗരമാണ്.. അതിന്റെ തീരത്ത് തിരകളെണ്ണി നിൽക്കാൻ പോലും യോഗ്യതയില്ലാത്താത്കൊണ്ട്  ആ ഏരിയായിലേക്ക് പോലും അടുക്കാത്ത ആളാണ് ഞാൻ..’ &lt;br /&gt;&lt;br /&gt;പാട്ടുകളോടുള്ള എന്റെ ഇഷ്ടവും, എന്റെ സോംഗ് കളക്ഷനും കണ്ട്, ഞാൻ പാടുന്ന ആളാണന്ന് തൈറ്റിദ്ധരിക്കുന്നവരോട് സ്ഥിരം പറയാറുള്ളതായിരുന്നു, 'ഹിസ് ഹൈനസ് അബ്ദുള്ളയിലെ’ ലാലേട്ടന്റെ  ഈ ഡയലോഗ്. &lt;br /&gt;&lt;br /&gt;കുട്ടികാലത്തെ അന്താക്ഷരി കളികളിലൂടെയായിരുന്നു പാട്ടുകളോടുള്ള ഇഷ്ടത്തിന്റെ തുടക്കം. ജെന്റിൽമാൻ-കാതലൻ-രംഗീല ട്രെന്റിൽ, ആ പ്രായത്തിലുള്ള മറ്റെല്ലാവരെയും പോലെ തമിഴ്-ഹിന്ദി പാട്ടുകളും, മലയാളത്തിലെ അടിപൊളി പാട്ടുകളുമായിരുന്നു അപ്പോളത്തെ ഫേവറൈറ്റ്സ്.  &lt;br /&gt;&lt;br /&gt;കോളേജ് ജീവിതകാലത്ത്, ‘ബുദ്ധിജീവിയാകാൻ’ പഠിക്കുന്ന കുറച്ച് കൂട്ട്കാരെ കിട്ടിയതോടെ ‘നമ്മളെന്തോ വല്ല്യ സംഭവമാണന്ന് കാണിക്കാനായി' ജാടയ്ക്ക് വേണ്ടി ഹിന്ദുസ്ഥാനി ക്ലാസികുകളും, ഒന്നും മനസിലാകാത്ത, ഗുലാം അലിയുടെ ഗസലുകളുടെ കാസറ്റുകളുമൊക്കെ പൊക്കിപിടിച്ച് നടക്കാറുണ്ടായിരുന്നെങ്കിലും, പതുക്കെ പതുക്കെ എന്റെ മ്യൂസിക് ടേസ്റ്റ്, ലൈറ്റ് റൊമാന്റിക് - മെലഡികളിലേക്കായി. സിനിമാ പാട്ടുകളുടെ കമ്പ്ലീറ്റ് കാര്യങ്ങളും ചെയ്യുന്നത് യേശുദാസ്, ചിത്ര, എം.ജി.ശ്രീകുമാർ, ജയചന്ദ്രൻ തുടങ്ങിയവരാണന്ന തെറ്റിധാരണ മാറി, ‘ഗാന രചന, സംഗീത സംവിധാനം’ തുടങ്ങിയ സംഗതികളും ഒരു ഗാനത്തിന്റെ പിറവിക്ക് പിന്നിലുണ്ടന്ന് മനസ്സിലായത് ആ കാലത്തായിരുന്നു. ഇഷ്ടമുള്ള പാട്ടുകളുടെയൊക്കെ കാസറ്റ് പൈസ മുടക്കി വാങ്ങുക എന്നത് പ്രാക്ടികലല്ലായിരുന്നത്കൊണ്ട്, ബ്ലാങ്ക് കാസറ്റ് വാങ്ങി റേഡിയോയിൽ വരുന്ന ഇഷ്ടഗാനങ്ങൾ കാസറ്റിലേക്ക് റെക്കോഡ് ചെയ്തായിരുന്നു എന്റെ പാട്ട് ശേഖരണം പുരോഗമിച്ചത്. &lt;br /&gt;&lt;br /&gt;ഇന്റർനെറ്റ്-MP3 യുഗമായതോടെ പാട്ട് കളക്ഷൻ എളുപ്പമായി. പാടിയതാരാണന്നതിനൊപ്പം തന്നെ, ആ പാട്ടിനെ ഇത്രയേറെ മനോഹരമാക്കിയ ട്യൂൺ ചെയ്തതാരാണന്നും ശ്രദ്ധിക്കാൻ തുടങ്ങിയതോടെയാണ് ഒരു കാര്യം കൌതുകത്തോടെ ഞാൻ മനസ്സിലാക്കിയത് - എന്റെ പ്രിയപെട്ട മലയാളം പാട്ടുകളിലധികവും ‘രവീന്ദ്രൻ മാസ്റ്റർ’ സംഗീതം നൽകിയവയാണ്.! (ജോൺസൺ - ഔസേപ്പച്ചന്റെയും പാട്ടുകളുമുണ്ടന്നുള്ളത് മറക്കുന്നില്ല..)&lt;br /&gt;&lt;br /&gt;നഷ്ടപ്രണയങ്ങളും, വെറുതെയുള്ള ‘ലോൺലി ഫീലിംഗ്സുകളുമായി’ തെക്ക് വടക്ക് നടന്നിരുന്ന ആ യൂത്ത് ഏജിനെ ‘&lt;a href="http://www.youtube.com/watch?v=9eacMX-mpB0"&gt;ഇന്നുമെന്റെ കണ്ണുനീരിലും&lt;/a&gt;, &lt;a href="http://www.youtube.com/watch?v=QCmsZbarARE"&gt;പ്രമദവനവും&lt;/a&gt;, &lt;a href="http://www.youtube.com/watch?v=f0S2z2k4yy0"&gt;സായന്തനവും&lt;/a&gt;, &lt;a href="http://www.youtube.com/watch?v=K-D6bx4tEOY"&gt;മൂവന്തിതാഴ്വരയുമൊക്കെ&lt;/a&gt;’ കൂടുതൽ തീക്ഷ്ണമാക്കി. ലെനിൻ രാജേന്ദ്രന്റെ ‘മഴ’ എന്ന സിനിമയും, അതിലെ രവീന്ദ്രൻ മാഷ് ഈണമിട്ട ‘&lt;a href="http://www.youtube.com/watch?v=fKZlDkJgtTo"&gt;മഞ്ഞിന്റെ മറയിട്ടോരോർമ്മകൾക്കുള്ളിൽ&lt;/a&gt;, &lt;a href="http://www.youtube.com/watch?v=2PyLfrxbwMM"&gt;വാർമുകിലേ വാനിൽ നീ വന്നുനിന്നാലോർമ്മകളിൽ&lt;/a&gt;..’ തുടങ്ങിയ പാട്ടുകളും സുഖമുള്ള നൊമ്പരമായി മനസ്സിൽ പെയ്തിറങ്ങുകയും ചെയ്തതോടെ ഞാൻ രവീന്ദ്രൻ മാഷിന്റെ പാട്ടുകളുടെ ഫാനായി. &lt;br /&gt;&lt;br /&gt;2003ലെ ഒരു ഈദ് അവധിക്കാലത്ത്, ‘രവീന്ദ്രൻ നൈറ്റ്’ എന്ന സംഗീത പരിപാടിയ്ക്ക് വന്നപ്പോൾ ബഹറൈനിൽ വച്ചായിരുന്നു അപ്രതീക്ഷിതമായി രവീന്ദ്രൻ മാസ്റ്ററെ നേരിട്ട് കാണാനൊരു അവസരം കിട്ടിയത്. സുഹ്രുത്തായ ബോബി നടത്തിയിരുന്ന ജീവൻ ടിവിയുടെ ബഹറൈൻ ഫ്രാഞ്ചൈസി, രവിന്ദ്രൻ നൈറ്റ് ഷോയുടെ ഒഫീഷ്യൽ മീഡിയയായിരുന്നത്കൊണ്ട് പരിപാടിയുടെ ആദ്യാ‍വസാനം പങ്കെടുക്കാൻ പറ്റി. മറ്റ് സ്റ്റേജ് പ്രോഗ്രാമുകളിൽനിന്നും വ്യതസ്ഥമായി സ്റ്റേജിന്റെ നടുക്ക് ഒരു കസേരയിലിരുന്ന് മാഷ് കാണികളോട് സംസാരിച്ചു. ഓരോ പാട്ടും രൂപപെട്ട് വന്ന രീതിയും അതിന് പിന്നിലെ കഥകളുമൊക്കെ മാഷ് പറഞ്ഞ് കഴിയുമ്പോൾ ഗായകരായ ബിജു നാരായണൻ, രാധിക തിലക് തുടങ്ങിയവർ വന്ന് ആ പാട്ട് പാടും.&lt;br /&gt;&lt;br /&gt;പരിപാടിയുടെ കാമറാമാനായ സുഹ്രുത്ത് &lt;a href="http://ajithbah.blogspot.com/"&gt;അജിയേട്ടനും (അജിത് നായർ - നിലാവ് സിനിമയുടെ സംവിധായകൻ&lt;/a&gt;), ഞാനും ഇടയ്ക്കിടെ സ്റ്റേജിന്റെ പിന്നിൽ പോയി ഞങ്ങളുടെ ഇഷ്ടഗാനങ്ങൾ ഒരു പേപ്പറിലെഴുതികൊടുത്തത് ബിജു നാരായണനും,രാധികയും പാടി. ഗൾഫിൽ സ്ഥിരം അരങ്ങേറുന്ന മിമിക്രി - ദപ്പാങ്കുത്ത് ഡാൻസ് സ്റ്റേജ് ഷോകൾ കണ്ട് ശീലിച്ച ഓഡിയൻസിന് പുതിയൊരനുഭവമായിരുന്നു രവീന്ദ്രസംഗീതം. പ്രോഗ്രാമിന് ശേഷം, ബോബിയ്ക്കും സുഹ്രുത്തുക്കൾക്കുമൊപ്പം ഹോട്ടൽ മുറിയിലെത്തി രവീന്ദ്രൻ മാഷിനെ വീണ്ടും കാണാൻ സാധിച്ചു. ‘ഏതാണ് മാഷിന്റെ പുതിയ പാട്ട്’ എന്ന് ചോദിച്ചപ്പോൾ, “ വിഷുപക്ഷിപാടും പാട്ടിൽ.. ല ലല ലാലലല്ല....” എന്ന് മൂളുകയാണ് മാഷ് ചെയ്തത്. ‘&lt;a href="http://www.youtube.com/watch?v=jvsD16DcAyo"&gt;കളഭം തരാം..ഭഗവാനെൻ മനസ്സും തരാം&lt;/a&gt;...” എന്ന് തുടങ്ങുന്ന, മലയാളികൾ എന്നും ഹ്രുദയത്തിൽ സൂക്ഷിക്കുന്ന ആ പാട്ട് അങ്ങനെ രവീന്ദ്രൻ മാഷിന്റെ ശബ്ദത്തിൽ തന്നെ ആദ്യമായി കേൾക്കാൻ പറ്റിയത് ജീവിതത്തിലെ അപൂർവ്വ നിമിഷങ്ങളിലൊന്നായിരുന്നു.&lt;br /&gt;&lt;br /&gt;യേശുദാസിന്റെ കഴിവുകളെ ഏറ്റവും നന്നായി ഉപയോഗിച്ചത് രവീന്ദ്രൻ മാസ്റ്ററായിരുന്നിരിക്കണം. &lt;a href="http://www.youtube.com/watch?v=2MzZIrGZwt4"&gt;ഭരതം&lt;/a&gt;,&lt;a href="http://www.youtube.com/watch?v=ur_bU4EFvHc&amp;feature=related"&gt;ഹിസ് ഹൈനസ് അബ്ദുള്ള&lt;/a&gt;, &lt;a href="http://www.youtube.com/watch?v=f0S2z2k4yy0"&gt;കമലദളം&lt;/a&gt;,&lt;a href="http://www.youtube.com/watch?v=GfV6n7nig2g"&gt;രാജശില്പി&lt;/a&gt;, &lt;a href="http://www.youtube.com/watch?v=u_ZllMa2cI8&amp;playnext=1&amp;list=PLF6E39D25E051D8D1"&gt;അമരം&lt;/a&gt;, &lt;a href="http://www.youtube.com/watch?v=LsNEqx630J8"&gt;ആറാം തംബുരാൻ&lt;/a&gt; തുടങ്ങി എത്രയെത്ര സിനിമകളിലെ പാട്ടുകൾ..  &lt;a href="http://www.youtube.com/watch?v=yeZ5YKHxnS4"&gt;പൊന്നോണതരംഗിണി&lt;/a&gt;, വസന്തഗീതങ്ങൾ തുടങ്ങിയ ആൽബങ്ങൾ .. ഹ്രദയത്തെ തൊടുന്ന മെലഡികളും,സെമിക്ലാസികലുകളും മാത്രമല്ല - ‘&lt;a href="http://www.youtube.com/watch?v=2XvGQB0ojKM"&gt;സുന്ദരീ സുന്ദരീ &lt;/a&gt;(ഏയ് ഓട്ടോ),&lt;a href="http://www.youtube.com/watch?v=Me1nZ-HPRnA"&gt;കസ്തൂരി എന്റെ കസ്തൂരി &lt;/a&gt;(വിഷ്ണുലോകം)  &lt;a href="http://www.youtube.com/watch?v=7xNSbc2sROo"&gt;രാമായാണകാറ്റേ&lt;/a&gt; (അഭിമന്യു), &lt;a href="http://www.youtube.com/watch?v=v3VL3HzkFlY"&gt;മനസ്സിൽ മിഥുനമഴ &lt;/a&gt;(നന്ദനം)‘ തുടങ്ങിയ  ഫാസ്റ്റ് നമ്പർ അടിപൊളിപാട്ടുകളും മാഷ് മലയാളികൾക്ക് സമ്മാനിച്ചു.&lt;br /&gt;&lt;br /&gt;‘&lt;a href="http://www.youtube.com/watch?v=X2OoB7MR2C8"&gt;സൌപർണ്ണികാമ്രത&lt;a href="http://www.youtube.com/watch?v=Q4TE74A2Lq8"&gt;,  തിരുസ്സന്നിധാനം വാഴ്ത്തുന്നു’ &lt;/a&gt; &lt;/a&gt;, &lt;a href="http://www.youtube.com/watch?v=mQXPoMBSO7I&amp;feature=related"&gt;കുടജാദ്രിയിൽ&lt;/a&gt;, &lt;a href="http://www.youtube.com/watch?v=9U3Fp6qPvTs"&gt;കാർമുകിൽ വർണന്റെ&lt;/a&gt;, തുടങ്ങിയ മാഷ് സംഗീതം നൽകിയ പാട്ടുകൾ  ഒരു ദേവാലയത്തിൽ പോകുമ്പോളുണ്ടാകുന്നതിനേക്കാളും വലിയ ആത്മീയാനുഭവമാണ് തരുന്നത്..!&lt;br /&gt;&lt;br /&gt;മലയാളി ഹ്രദയങ്ങളിലേക്ക് &lt;a href="http://www.youtube.com/watch?v=yDpWf7t8gVU"&gt;ഏഴു സ്വരങ്ങളും തഴുകിയെത്തിയ&lt;/a&gt;, കാതിൽ &lt;a href="http://www.youtube.com/watch?v=25Ro0vdmBG8"&gt;തേനും വയമ്പും തൂവിയ&lt;/a&gt;, &lt;a href="http://www.youtube.com/watch?v=5TjcyEFobzk"&gt;മഞ്ഞക്കിളിയുടെ മൂളിപാട്ട്&lt;/a&gt; പോലെ, നിരവധി പാട്ടുകൾ സമ്മാനിച്ച രവീന്ദ്രൻ മാസ്റ്റർ, ഹർമോണിയപെട്ടി താഴെവെച്ച് സംഗീതത്തിന്റെ &lt;a href="http://www.youtube.com/watch?v=wyKNmRtF_zQ"&gt;ഏതോ നിദ്രയിൽ&lt;/a&gt; ലയിച്ചിട്ട് മാർച്ച് 3ന്  6 വർഷം കഴിഞ്ഞെങ്കിലും, അദ്ദേഹത്തിന്റെ പാട്ടുകളിലൂടെ  മലയാളി ഹ്രദയങ്ങളിൽ മാഷ് എന്നും ജീവിക്കുന്നു.. നേരിട്ട് ബന്ധമില്ലാത്ത ഒരാൾ, അതും ഒരു ‘സെലിബ്രിറ്റി’ മരിച്ചപ്പോൾ ,ആദ്യമായി എന്റെ കണ്ണുകൾ നിറഞ്ഞതെന്തിന് എന്ന ചോദ്യത്തിന് മാഷിന്റെ പാട്ടുകൾ തന്നെ എന്നും എനിക്ക് ഉത്തരം തന്നുകൊണ്ടിരിക്കുന്നു..&lt;br /&gt;&lt;br /&gt;----------------------------------&lt;br /&gt;‘&lt;a href="http://www.youtube.com/watch?v=spjS3ZWVgco"&gt;യക്ഷിയും ഞാനും’ &lt;/a&gt;എന്ന സിനിമയിലൂടെ രവീന്ദ്രൻ മാഷിന്റെ മകൻ സാജൻ മാധവ് സംഗീത സംവിധായകനായി. തുടക്കം ആശാവകമാണ്; കേട്ടാലറപ്പ് വരുന്ന പാട്ടുകളിറങ്ങുന്ന ഈ കാലത്ത്, രവീന്ദ്ര സംഗീതത്തിന്റെ ഒരംശമെങ്കിലും തരാൻ രവീന്ദ്രൻ മാസ്റ്ററുടെ മകന് കഴിയട്ടെയെന്ന് ആശംസിക്കുന്നു..&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5391874275288128299-6970188030353354558?l=sijogeorge.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sijogeorge.blogspot.com/feeds/6970188030353354558/comments/default' title='Post Comments'/><link rel='replies' type='text/html' href='http://sijogeorge.blogspot.com/2011/03/blog-post_04.html#comment-form' title='13 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5391874275288128299/posts/default/6970188030353354558'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5391874275288128299/posts/default/6970188030353354558'/><link rel='alternate' type='text/html' href='http://sijogeorge.blogspot.com/2011/03/blog-post_04.html' title='മഞ്ഞിന്റെ മറയിട്ടോരോർമകൾക്കുള്ളിൽ...'/><author><name>sijo george</name><uri>http://www.blogger.com/profile/00297956689815434179</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='32' src='http://1.bp.blogspot.com/_HzExPDo9cVs/TCpU1IW8A8I/AAAAAAAAAMc/rf_CLQ7ikX4/S220/DSC00455.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/-y24Yp4_CZXg/TXFiVmpiWxI/AAAAAAAAAYo/2lE1ccoZH7E/s72-c/raveendran-master.jpg' height='72' width='72'/><thr:total>13</thr:total></entry><entry><id>tag:blogger.com,1999:blog-5391874275288128299.post-8166269576552090129</id><published>2011-02-24T15:21:00.000-08:00</published><updated>2011-02-26T00:27:32.799-08:00</updated><title type='text'>ഒരു പെൻ(ൺ) ഫ്രണ്ട് സ്റ്റോറി -2</title><content type='html'>&lt;a href="http://sijogeorge.blogspot.com/2011/02/1.html"&gt;പാർട്ട് 1 ഇവിടെ&lt;/a&gt;&lt;br /&gt;&lt;br /&gt;‘80 -90കളിലെ പൈങ്കിളി പരിപാടികളൊന്നും ഇപ്പോളത്തെ പെൺകുട്ടികളുടെയടുത്ത് ചിലവാകില്ലന്നും, ചില്ലറ ‘മോഡേൺ ആർട്സൊക്കെ’ ചെയ്താലേ അവര് ഇമ്പ്രസ്സ്ഡാകു എന്നുമൊക്കെ പറഞ്ഞ് ജയനെ കണ്വിൻസ് ചെയ്യിപ്പിക്കാൻ നോക്കിയെങ്കിലും, തനിക്ക് കിട്ടിയ പ്രൊഡക്ടിന്റെ ക്വാളിറ്റിയിൽ തീർത്തും അൺസാറ്റിസ്ഫൈഡായിരുന്ന ജയൻ, പ്രതിഫലത്തിൽ കാര്യമായ വെട്ടിക്കുറയ്ക്കലുകൾ വരുത്തി. - പൊറോട്ടയ്ക്കൊപ്പം ബീഫിനു പകരം വെറും മസാലക്കറിയും, കവിതയിലെ ബാൽക്കണി ടികറ്റിനുപകരം 12രൂപയുടെ സെകൻഡ് ക്ലാസ്സ് ടിക്കറ്റൂം. &lt;br /&gt;&lt;br /&gt;ഓരോ ദിവസവും ക്ലാസ്സ് കഴിഞ്ഞ് വരുമ്പോൾ, ആകാംക്ഷയോടെ “മാഷെ / ലക്ഷ്മിയേടത്തീ, എനിക്കെന്തേലും കത്തുണ്ടോ” എന്ന ചോദ്യവുമായി ലക്ഷ്മി നിവാസിന്റെ വാതിലിൽ മുട്ടി കുറേ ദിവസം അവരെ ശല്ല്യപ്പെടുത്തികൊണ്ടിരുന്നു. ഒടുവിൽ, “തനിക്കെന്തേലും കത്ത് വന്നാൽ അങ്ങ് കൊണ്ട്  തന്നേക്കാം, ഇവിടാരും അതെടുത്ത് തിന്നത്തൊന്നുമില്ല” എന്ന ലക്ഷ്മിയേടത്തിയുടെ പ്രസ്താവനയോടെ അത് അടങ്ങി. ആതിരയെയും പെൻഫ്രണ്ട്ഷിപ്പുമൊക്കെ പതുക്കെ റിസൈകിൾ ബിന്നിൽ നിന്ന് പോലും ഡിലിറ്റായി. ‘മോഹങ്ങൾ മുരടിച്ച’ എനിക്ക് സാന്ത്വനമായി വീണ്ടും പോളിയിലെ ജൂനിയേർസ് മാത്രം.&lt;br /&gt;&lt;br /&gt;പതിവ്പോലൊരു ദിവസം പോളിയിലെയും എസ്.എൻ കോളേജിലെയും പെൺകുട്ടികളെ സുരക്ഷിതരായി ബസ്സ് കയറ്റി വിട്ട്, പുരുഷുവേട്ടന്റെ കടയിൽ നിന്ന് ചായയും പഴമ്പൊരിയും കഴിച്ച് Rs.3.5 അക്കൌണ്ടിൽ ആഡ് ചെയ്ത്, വായനശാലയിലുമൊന്ന് ഒപ്പ് വച്ച് ആറരയോടെ റൂമിലെത്തി. ഡ്രസ്സ് മാറി കുളിക്കാൻ കയറിയപ്പോളാണ് താഴെ നിന്നും കുഞ്ഞിക്കണ്ണൻ മാഷിന്റെ ശബ്ദം കേട്ടത്. &lt;br /&gt;“ആ സിജോ അവിടെയുണ്ടോ ജയാ..?” &lt;br /&gt;&lt;br /&gt;“അവൻ കുളിക്ക്വാ മാഷേ.” &lt;br /&gt;&lt;br /&gt;കഴിഞ്ഞ മാസത്തെ വാടക കൊടുത്തിട്ടില്ല. അത് ചോദിക്കാനായിരിക്കും മാഷ് അന്വേഷിക്കുന്നതെന്നോർത്ത് കുളി കഴിഞ്ഞിട്ടും കുറേ നേരം വെറുതെ നിന്ന്, മാഷ് തിരിച്ച് പോയി എന്നുറപ്പായതിന് ശേഷം ഞാൻ ബാത്രൂമിൽ നിന്ന് പുറത്തിറങ്ങി. &lt;br /&gt;&lt;br /&gt;“ഡാ‍ാ തെണ്ടീ..ദ്രോഹി..**&amp;*^(@‌)##@.. നിന്നെ ഞാ‍ാൻ..” പുറത്ത് പതുങ്ങി നിൽക്കുകയായിരുന്ന ജയൻ അലറികൊണ്ട് എന്റെ നേരെ ചാടിവീണു. &lt;br /&gt;&lt;br /&gt;“എന്തുവാടാ. നിനക്കെന്താ നാഗവല്ലി കൂടിയോ.?” കാര്യമെന്താന്നറിയാതെ ഞാൻ ജയനോട് ചോദിച്ചു. &lt;br /&gt;&lt;br /&gt;“നാഗവല്ലിയല്ലടാ.. ആതിരവല്ലി.  ചതിയാ.. മൈ.. മൈ ഡിയറേ..  ഞാൻ കണ്ട്പിടിച്ച പെൻഫ്രണ്ട് ആതിരയ്ക്ക് നീ കത്തയച്ചു..അല്ലേ..”  അപ്പോളാണ് ജയന്റെ കൈയിലിരിക്കുന്ന പൊട്ടിച്ച കവർ ഞാൻ ശ്രദ്ധിച്ചത്. ആതിരയുടെ കത്ത്.! മനസ്സിലൊരു ലഡു പൊട്ടി. ‘ജയാ, ആ കത്തിങ്ങ് താടാ..’ എന്ന് പറയാൻ വാ പൊളിച്ചെങ്കിലും, കീരിക്കാടൻ ജോസിനേപ്പോലെ, കീലേരി അച്ചുവിനേപോലെ, ഗർജ്ജിച്ച്കൊണ്ട് നിൽക്കുന്ന ജയന്റെയടുത്ത് ഇനി നിന്നാൽ അവനെന്നെയെടുത്ത് സിക്സറടിക്കുമെന്ന് നല്ല ബോദ്ധ്യമുള്ള ഞാൻ ഒറ്റയോട്ടത്തിന് മുകളിൽ അനീഷിന്റെ റൂമിലെത്തി, അവിടെ അനീഷുമൊത്ത് പോളിയിലെ രാഷ്ട്രീയ തന്ത്രങ്ങളുടെ കരുക്കൾ നീക്കുകയായിരുന്ന ചെയർമാൻ മനോജ് മാത്യുവിന്റെ പിന്നിൽ അഭയം തേടി. &lt;br /&gt;&lt;br /&gt;“ജയാ.. അമൈതി.. അമൈതി. അക്രമം ഒന്നിനുമൊരു പരിഹാരമല്ല, നമ്മുക്ക് പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാം”. എന്റെ പിന്നാലെ റൂമിലെത്തിയ ജയനോട് മനോജേട്ടന്റെ മറവിൽ നിന്ന് ഞാൻ വിളിച്ച് പറഞ്ഞു. &lt;br /&gt;&lt;br /&gt;“ഒരു കോപ്പിലെ ചർച്ചയുമില്ല.. നിന്നെ ഞാൻ... മനോജേട്ടാ അവനെയിങ്ങ് വിട്ടേ.. ഈ ഡേഷ് മോൻ ചെയ്തത് ശരിയാണോ മനോജേട്ടാ..?” &lt;br /&gt;&lt;br /&gt;“ശരിയും തെറ്റും ആപേക്ഷികമാണ് സഖാക്കളെ. ഗ്ലോബലൈസേഷന്റെയും, ലിബറൈസേഷന്റെയും ഈ കാലഘട്ടത്തിൽ, കമ്പോളവത്കരിക്കപ്പെട്ട ഒരൂ തലമുറയുടെ ശരിയും തെറ്റും നമ്മുക്ക്...” &lt;br /&gt;&lt;br /&gt;“ഒന്ന് പോയേ മനോജേട്ടാ.. മനുഷ്യനിവിടെ വട്ടായിരിക്കുമ്പോളാ നിങ്ങടെ മറ്റേടത്തെ ക്ലോബൈലസേഷൻ..”. മനോജേട്ടനെ പൂർത്തിയാക്കാനനുവധിക്കാതെ ജയൻ എന്റെ നേരെ തിരിഞ്ഞെങ്കിലും, മനോജേട്ടന്റെ ഇടപെടൽ മൂലം ഒരു താൽകാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് ജയൻ പിന്മാറി.&lt;br /&gt;&lt;br /&gt;അന്ന് വൈകിട്ട് ലക്ഷ്മി ലോഡ്ജിലെ കാരണവന്മാരായ സുനിയേട്ടൻ, അഭിലാഷ്, മനോജ് തുടങ്ങിയവരുടെ മധ്യസ്ഥതയിൽ കൂടിയ അടിയന്തിര അനുരഞ്ജന യോഗത്തിൽ ചില കണ്ടീഷൻസോടെ ജയനും ഞാനും ‘മാഗ്നാ കാർട്ടയിൽ’ ഒപ്പ് വച്ചു. &lt;br /&gt;കണ്ടീഷൻസ്: &lt;br /&gt;1 - ജയന് ചിലവായ പൊറോട്ട,മസാലക്കറി, കവിതയിലെ സെകൻഡ്ക്ലാസ് ടികറ്റ്, ഞാൻ അതുപോലെ തിരിച്ചോ, അതിന്റെ പൈസയായിട്ടോ റീഫണ്ട് ചെയ്യണം.&lt;br /&gt;2 - ആതിര എനിക്ക് റിപ്ലേ അയച്ച സ്ഥിതിക്ക്, ഇനി ആ ഫ്രണ്ട്ഷിപ് പുരോഗമിക്കുന്ന മുറയ്ക്ക്, ആതിരയുടെ ഫ്രണ്ട്സർക്കിളിലുള്ള മറ്റ് ഗേൾസിനെ, ഞാൻ ഇനിഷ്യേറ്റിവെടുത്ത് ജയന് പരിചയപ്പെടുത്തികൊടുക്കണം. &lt;br /&gt;&lt;br /&gt;ഒന്നും, രണ്ടും കണ്ടീഷൻസ് 1മാസത്തിനുള്ളിൽ നിറവേറ്റാമെന്ന്  സാക്ഷികളെ നിർത്തി സത്യം ചെയ്തതിനു ശേഷം, ജയൻ ആതിരയുടെ കത്ത് എനിക്ക് കൈമാറി. “നിന്നോടാരാ പെണ്ണേ ഫ്രം അഡ്രസ്സെഴുതാൻ പറഞ്ഞെ.. അത്കൊണ്ടല്ലേ ആ ജയന് മനസ്സിലായത്.” കത്തിൽ നോക്കി ആതിരയെ സ്നേഹപൂർവ്വമൊന്നു ശാസിച്ചിട്ട് വായിക്കാൻ തുടങ്ങി. .&lt;br /&gt;&lt;br /&gt;“Hey.. I simply liked the way you responded.. it was cute എന്ന് തുടങ്ങി  'സോറി, കൂടുതൽ ഡീറ്റൈത്സ് , ഫോൺ നമ്പർ ഒന്നും തൽകാലം ചോദികേണ്ട, ഒരു കൌതുകത്തിന് YES vibesലേക്കൊരു കാർഡ് അയച്ചതാണ്, വല്ലപ്പോളൂം ടൈം കിട്ടുമ്പോൾ മാത്രം എഴുതാമെന്നും’, ഒടുവിൽ 'Catch me if you can'..എന്ന ചലഞ്ചോടെ ഒരു രഞ്ജിനി ഹരിദാസ് സ്റ്റൈൽ മംഗ്ലീഷ്  ലെറ്റർ.!&lt;br /&gt;&lt;br /&gt;“പ്രതീക്ഷിച്ചപോലെ അത്ര പോസിറ്റിവ് ആയില്ലങ്കിലും, റിപ്ലേ കിട്ടിയ സ്ഥിതിക്ക് സംഭവം പാളിയിട്ടില്ല. സ്കോപ്പുണ്ട്.“&lt;br /&gt;അടുത്ത ദിവസം, പോളി കാന്റീനിലിരുന്ന്  ‘മിഷൻ പെൻഫ്രണ്ട്ഷിപ്’ ഒന്നാം ഘട്ട റിസൽട്ട് വിലയിരുത്തികൊണ്ട് രഞ്ജിത് പറഞ്ഞു.&lt;br /&gt;&lt;br /&gt;“ഛേ..എന്നാലും ഇവള് ശരിയല്ലട.. എഴുതീരിക്കണ കണ്ടില്ലേ.. catch me if you can എന്ന്. എന്ന്വച്ചാ, ധൈര്യുണ്ടേ അവളെ വന്ന് പിടിക്കാൻ..”  നാലാം തവണയും ആ ലെറ്റർ വായിച്ച് അതിലെ നിഗൂഡാർത്ഥങ്ങൾ ഡീകോഡ് ചെയ്ത്കൊണ്ടിരുന്ന മറ്റൊരു ഗഡി - സുധീഷിന്റെ കമന്റ്.&lt;br /&gt;&lt;br /&gt;“ഒന്ന് പോയേടാ..catch me if you can ന്ന് വച്ചാ, അവളെ കണ്ട് പിടിക്കാൻ പറ്റുങ്കിൽ കണ്ട് പിടിക്ക് എന്നാ. ഇനി സെകൻഡ് സ്റ്റേജിൽ നമ്മൾ കുറച്ചുകൂടെ തന്ത്രപരമായി നീങ്ങണം. ഉടനെ റിപ്ലേ ചെയ്യരുത്. അവൾടെ വെല്ലുവിളി ഏറ്റെടുത്ത്, അവൾടെ ഫുൾ ഡീറ്റൈത്സുമായി വേണം അടുത്ത ലെറ്റർ അയക്കാൻ. കഴിയുമെങ്കിൽ കത്ത് നേരിട്ട് അവൾടെ കൈയിൽ തന്നെ കൊടുക്കണം..” രഞ്ജിത്ത് സ്ട്രാറ്റജി വെളിപെടുത്തി. &lt;br /&gt;&lt;br /&gt;“അളിയാ..അത്രേം വേണോ. റിസ്കല്ലേ അതൊക്കെ..?” &lt;br /&gt;&lt;br /&gt;“ഡേ, റിസ്കെടുത്തവരേ ഈ ലോകത്ത് എന്തെങ്കിലും നേടിയിട്ടുള്ളു. ഓപറേഷൻ നാളെ തുടങ്ങും. ആദ്യം അവളെ കണ്ട് പിടിക്കണം, കൂടുതൽ ഡീറ്റൈത്സ് അറിയണം. നീ രാവിലെ ഏഴ് മണിയാവുമ്പോ സുനിയേട്ടനെ എങ്ങനേലും സോപ്പിട്ട് അയാൾടെ സ്കൂട്ടറുമെടുത്ത് അവൾടെ വീടിന്റെ മുന്നിലെത്തണം. അഡ്രസ്സറിയാവുന്നത്കൊണ്ട് കണ്ട്പിടിക്കാനീസിയാ. ഞാനും നേരത്തെ വീട്ടിന്നെറങ്ങി ഏഴരയാകുമ്പോ കണ്ണോത്തുംചാലിലെത്താം.”&lt;br /&gt;&lt;br /&gt;അടുത്ത ദിവസം രാവിലെ തന്നെ മണിക്കുറിന് 5രൂപ വാടകയ്ക്ക് സുനിയേട്ടന്റെ സ്കൂട്ടറുമെടുത്ത് ആതിരയുടെ വീട് ലക്ഷ്യമാക്കി വിട്ടു. ആ ഏരിയ നന്നായി അറിയാമായിരുന്നത്കൊണ്ട് അധികം ചുറ്റാതെ തന്നെ ഗേറ്റിൽ സൌപർണ്ണിക’ എന്നെഴുതിയ വീട് കണ്ട്പിടിച്ചു. അടുത്ത് തന്നെ ഒരു ഹോസ്പിറ്റലുള്ളത്കൊണ്ട് അവിടെയിവിടെ ചുറ്റിനടന്നാലും ആരും ശ്രദ്ധിക്കില്ല. അടുത്തുള്ള ഒരു പെട്ടിക്കടയിൽനിന്നും ചായ വാങ്ങി കുടിച്ച്കൊണ്ട്, ‘സൌപർണ്ണിക’യുടെ ഗേറ്റിലേക്ക് കണ്ണും നട്ട് നില്പ് തുടങ്ങി. കുറച്ച്കഴിഞ്ഞപ്പോൾ രഞ്ജിത്തും സ്ഥലത്തെത്തി. അല്പസമയം കഴിഞ്ഞപ്പോൾ, ഗേറ്റ് തുറന്ന് ഒരു സ്കൂട്ടർ പ്രത്യക്ഷപ്പെട്ടു. മധ്യവയസ്കനായ ഒരാളും, പുറകിൽ സ്കൂൾ യൂണിഫോമിൽ ഒരു പെൺകുട്ടിയും. &lt;br /&gt;&lt;br /&gt;“ഡാ ..ദേ ആതിര”. രഞ്ജിത്ത് എന്നെ തോണ്ടികൊണ്ട് പറഞ്ഞു. &lt;br /&gt;&lt;br /&gt;“ഹെയ്..ഇത് ആതിരയാകാൻ വഴിയില്ല. ആറിലോ ഏഴിലോ പഠിക്കുന്ന ഈ കൊച്ചൊന്നും ലെറ്ററെഴുതാനായിട്ടില്ല.” ഞാൻ പറഞ്ഞു.&lt;br /&gt;&lt;br /&gt;“ഹോ പിന്നെ.. അഞ്ചിൽ പഠിക്കുന്ന എന്റെയനിയന് ഇപ്പോ തന്നെ ക്ലാസ്സിൽ 2 ലൈനുണ്ട്..പിന്നെയാ..” രഞ്ജിത്ത് പറഞ്ഞു. എന്തായാലും കുറച്ച് സമയംകൂടി നിരീക്ഷണം തുടരാമെന്ന് തീരുമാനിച്ചു. അധികം വൈകിയില്ല, എട്ടരയായപ്പോൾ ഒരു അമ്മയും മകളും ഗേറ്റു തുറന്നിറങ്ങി വന്നു. മകൾ ചുരിദാറിട്ട ഒരു നാടൻ പെൺകുട്ടി. &lt;br /&gt;&lt;br /&gt;“ഇത് തന്നെ കക്ഷി. ലക്ഷണം കണ്ടിട്ട് ലവൾ SN കോളേജിലെയാണന്ന് തോന്നുന്നു. അമ്മ ഏതോ സ്കൂളിലെ ടീച്ചറും.. ” രഞ്ജിത് പറഞ്ഞു.&lt;br /&gt;&lt;br /&gt;അവർ ഗേറ്റ് പുറത്ത്നിന്ന് പൂട്ടി ബസ്റ്റോപ്പിലേക്ക് നടന്നു; രഞ്ജിത്തും ഞാനും പതുക്കെ സ്കൂട്ടറിലും. ആതിര കയറിയ ബസ്സിന്റെ പിന്നാലെ സ്കൂട്ടറിൽ ഞങ്ങളും ഫോളോ ചെയ്തു. ഒടുവിൽ ഞങ്ങളൂടെ ഊഹം ശരിവച്ച്കൊണ്ട്, അവൾ SN കോളേജ് സ്റ്റോപ്പിൽ ബസ്സിറങ്ങി. SN കോളേജിലെ ഒന്ന് രണ്ട് സുഹ്രത്തുക്കളോട് തിരക്കി രഞ്ജിത്ത് കൂടുതൽ ഡീറ്റൈത്സുമെടുത്തു. പ്രീഡിഗ്രി സെകൻഡ് ഇയർ സ്റ്റുഡന്റ്. അന്ന് വൈകിട്ട് ടെലികോം ഓഫീസിൽ ജോലി ചെയ്യുന്ന സുനിയേട്ടൻ വഴി അവളൂടെ വീട്ടിലെ ഫോൺ നമ്പർ കൂടി കിട്ടിയതോടെ ‘മിഷൻ പെൻഫ്രണ്ട്ഷിപ്’ സെകൻഡ് സ്റ്റേജും വിജയകരമായി പൂർത്തിയായി. &lt;br /&gt;&lt;br /&gt;“ഇത്രേമായ സ്ഥിതിക്ക് ഇനി ഈസിയാ. നല്ലൊരു അടിപൊളി കത്ത് തയ്യാറാക്കുക. പ്രണയവും കോപ്പുമൊന്നും ഇപ്പോ വേണ്ട. അവൾ നല്ല ഫ്രണ്ടായി കഴിഞ്ഞിട്ട് നീ പതുക്കെ ട്രാക്ക് മാറ്റി വിട്ടാൽ മതി. ഈ കത്ത് അവളുടെ കൈയിൽ നേരിട്ടേല്പിക്കുന്നതോടെ അവൾ ശരിക്കും ഞെട്ടും.” അടുത്ത ദിവസം, ഫൈനൽ  സ്ട്രാറ്റജീസ് വിശദീകരിച്ച്കൊണ്ട് രഞ്ജിത്ത് പറഞ്ഞു. &lt;br /&gt;&lt;br /&gt;“എടാ, കത്ത് കൈയിൽ കൊണ്ട് കൊടുക്കുന്നതൊക്കെ ഒരു.. ഒരുമ്മതിരി പഴേ പൈങ്കിളി ഏർപ്പാടല്ലേ.. തന്നേമല്ല, അവള് മേടിച്ചില്ലേ ആകെ നാറും.” ഞാൻ രഞ്ജിത്തിനോട് പറഞ്ഞു. &lt;br /&gt;&lt;br /&gt;“എടാ.. അതിന് ‘ഓ പ്രിയേ.. ഞാനാണ് നിന്റെ പെൻഫ്രണ്ട്.. ഇതാ എന്റെ സ്നേഹസന്ദേശം‘ എന്നും പറഞ്ഞ് നീ നേരെ അവൾടെ മുന്നിൽ ചെന്ന് ലെറ്ററ് കൊടുക്കുവല്ല. ഇതിനൊക്കെ വേറെ ഐഡിയ ഉണ്ട്. അവള് ഞെട്ടുകയും ചെയ്യും.” &lt;br /&gt;&lt;br /&gt;“എന്തോന്ന് ഐഡിയ.?” &lt;br /&gt;&lt;br /&gt;“വീടിന്റെ സെറ്റപ്പ് നമ്മള് മനസ്സിലാക്കിയിടത്തോളം, അവൾടെ അച്ഛനും അമ്മേം ജോലിക്കാരാണ്. ഇനി അവളൊറ്റയ്ക്ക് വീട്ടിലുള്ള ഒരു ചാൻസ് വരുന്ന വരെ നമ്മൾ വെയ്റ്റ് ചെയ്യണം. അന്ന് നീ കൊറിയർ ബോയ് ആകും. ഓകേ?” &lt;br /&gt;&lt;br /&gt;“നീയാടാ യഥാർത്ഥ സുഹ്രുത്ത്.” രഞ്ജിത്തിനെ തോളിൽ തട്ടി അഭിനന്ദിച്ചു. &lt;br /&gt;&lt;br /&gt;അധികം കാത്തിരിക്കേണ്ടി വന്നില്ല; അടുത്ത ദിവസം തന്നെ ജില്ലാവ്യാപകമായി SFIയുടെ പഠിപ്പ്മുടക്ക് സമരം. സമരദിവസങ്ങളിൽ പെൺകുട്ടികൾ കാ‍മ്പസിൽ അധികം ചുറ്റി നടക്കാതെ നേരത്തെ വീട്ടിൽ പോവുകയാണ് പതിവ്. എങ്കിലും ഒന്നുറപ്പിക്കാനായി അടുത്തുള്ള ടെലിഫോൺ ബൂത്തിൽ പോയി 1രൂപയുടെ കോയിനിട്ട് ആതിരയുടെ വീട്ടിലെ നമ്പറിൽ വിളിച്ചു. അങ്ങേതലക്കൽ ഒരു പെൺശബ്ദം ഹലോ പറഞ്ഞു. &lt;br /&gt;“അച്ഛനോ അമ്മയോ ഉണ്ടോ മോളേ..?” എം.സ് ത്രിപ്പുണിത്തുറയുടെ ശബ്ദത്തിൽ ഞാൻ ചോദിച്ചു. &lt;br /&gt;“ഇല്ലല്ലോ.. ജോലിക്ക് പോയിരിക്ക്വാ. ഇതാരാ.?” &lt;br /&gt;“മോൾക്കിന്ന് ക്ലാസ്സില്ലായിരുന്നോ..?” &lt;br /&gt;“ഇല്ല. സമരമായകൊണ്ട് നേരത്തേ വന്നു. ആരാന്ന് പറഞ്ഞില്ലല്ലോ?”  &lt;br /&gt;“ഞാൻ മോൾടെ അച്ചന്റെ പരിചയക്കാരനാ. സുധാകരൻ. പിന്നെ വിളിക്കാം.” ഫോൺ കട്ട് ചെയ്തു.&lt;br /&gt;&lt;br /&gt;ഒരു ടു വീലർ ഒപ്പിക്കണം. സുനിയേട്ടൻ ജോലിക്ക് പോയത്കൊണ്ട് അത് നടക്കില്ല. ഒടുവിൽ, പോളിയിലെ അപൂർവ്വം ‘വാഹന ഓണേർസിലൊരാളായ’ ക്ലാസ്മേറ്റ് സുധീഷിന് അന്ന് മാറ്റിനിക്ക് ടികറ്റ് ഓഫർ ചെയ്ത്, അവന്റെ ‘സുസുകി സമുറായിലേറി’ ‘ആതിര നിവാസിലേക്ക്’ വിട്ടു. ഗേറ്റ് തുറന്നകത്ത് കയറി ബൈക്കിൽ നിന്നിറങ്ങി, നെഞ്ചിടിപ്പോടെ കോളിംഗ് ബെല്ലടിച്ചു. ഒരു പെൺകുട്ടി വന്ന് വാതിൽ തുറന്നു.&lt;br /&gt;&lt;br /&gt;“ആരാ.. എന്താ വേണ്ടെ.?” &lt;br /&gt;അടുക്കളയിലെ എന്തോ ജോലിക്കിടയിൽ നിന്നും വന്നത്കൊണ്ടായിരിക്കണം, നനഞ്ഞ കൈ ചുരിദാറിൽ തുടച്ച്കൊണ്ട് അവൾ.. ആതിര.!  കടിച്ചാപൊട്ടാത്ത ഇംഗ്ലീഷിൽ ഇൻഡ്യൻ എക്സ്പ്രസ് പെൻഫ്രണ്ട് കോളത്തിൽ പരസ്യം കൊടുത്തതും, അത്കഴിഞ്ഞ് catch me if you can എന്ന് ചലഞ്ച് ചെയ്ത് കത്തയച്ചതുമൊക്കെ, ‘അമ്പലത്തീന്ന്  ദേ  ഇപ്പ എത്ത്യേഉള്ളു’ എന്ന ഭാവത്തിൽ, കുറിയൊക്കെ തൊട്ട് നിൽക്കുന്ന ഈ പാവം പെണ്ണായിരുന്നോ..!&lt;br /&gt;&lt;br /&gt;“ഹെയ്.. എന്താ കാര്യംന്ന്.?” ആതിര വീണ്ടും ചോദിച്ചു. &lt;br /&gt;“ഞാൻ DTDC കൊറിയർ സർവീസിന്നാ. ആതിര വിശ്വനാഥന് ഒരു കൊറിയറുണ്ട്, . ദേ ഇവിടെ പേരെഴുതി സൈൻ ചെയ്യു.” ഞാൻ കൈയിലുണ്ടായിരുന്ന ഒരു നോട്ട്ബുക്കിന്റെ ബാക്പേജ് തുറന്ന് അവൾക്ക് നേരെ നീട്ടി. ഒട്ടൊരു സംശയത്തോടെ അല്പനേരം നോക്കി, പിന്നെ പതുക്കെ പേരെഴുതി ഒപ്പിട്ടു. ഞാൻ കവർ കൊടുത്തു. &lt;br /&gt;&lt;br /&gt;ബൈക്കിൽ ഗേറ്റ് കടക്കുമ്പോൾ ഞാൻ തിരിഞ്ഞ് നോക്കി. കൈയിൽ ആ കവറുമായി സംശയത്തോടെ എന്നെ നോക്കി അവൾ സിറ്റൌട്ടിൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു. തിരിച്ച് പോരുന്ന വഴിയിൽ,‘കൊറിയർ സർവീസിന്റെ’ ആഫ്ക്ടർ ഇഫക്ട് എന്താണന്നറിയാനായി ഒരു ടെലിഫോൺ ബൂത്തിൽ കയറി ആതിരയുടെ വീട്ടിലെ നമ്പർ ഡയൽ ചെയ്തു. &lt;br /&gt;&lt;br /&gt;“തന്റെ ഹാൻഡ് റൈറ്റിംഗ് കൊള്ളാം.. പക്ഷേ സിഗ്നേച്ചറൊരു രസമില്ല. ഒരുമ്മാതിരി കാക്ക അപ്പിയിട്ട് വച്ചപോലെ.” ആതിര ഫോണെടുത്തയുടനെ ഞാൻ പറഞ്ഞു. &lt;br /&gt;&lt;br /&gt;“യൂ.. ചീറ്റ്.. ഇഡിയറ്റ്. എനിക്കപ്പോളേ സംശയമുണ്ടാരുന്നു. നിനക്കിട്ട് വച്ചിട്ടുണ്ട് ഞാൻ. നീ തന്നെയാ നേരത്തെ അച്ചനുണ്ടോന്ന് ചോദിച്ച് മിമിക്രി ശബ്ദത്തില് വിളിച്ചതും, അല്ലേ. പിന്നേ, എന്റെ ഒറിജിനൽ സിഗ്നേച്ചർ അതല്ല മോനെ. നീ മിസ് യൂസ് ചെയ്താലോന്നോർത്ത് വെറുതെ കോറി വരച്ചതാ അത്..” ഒരു പൊട്ടിച്ചിരിയോടെ അവൾ പറഞ്ഞു.&lt;br /&gt;&lt;br /&gt;-----------------------------------------------------------&lt;br /&gt;&lt;br /&gt;വെറും ‘ലൈനടിക്കലും, പ്രണയവും, ഗേൾഫ്രണ്ടും’ മാത്രമല്ല സ്ത്രീയെന്നും, നല്ലൊരു സുഹ്രത്താകാനും ഒരു പെൺകുട്ടിയ്ക്ക് സാധിക്കുമെന്ന് പിന്നീടുള്ള ദിവസങ്ങളിൽ ആതിര എനിക്ക് ബോദ്ധ്യപെടുത്തി തന്നു. ആതിരയുടെ ക്ലാസ്മേറ്റ്സും,ഫ്രണ്ട്സും എന്റെയും ഫ്രണ്ട്സായി. എന്റെ സുഹ്രുത്തുക്കൾ - രഞ്ജിത്ത്,ജയൻ ഒക്കെ ആതിരയുടെയും ഫ്രണ്ട്സായി. സമര ദിവസങ്ങളിലും മറ്റും ഇടയ്ക്കിടെ പോയി SN കോളെജ് കാമ്പസിലും ഞങ്ങൾ പരിചിതമുഖങ്ങളായി. ജയനെ ‘ചതിച്ച കഥ പറഞ്ഞ്’ ഇടയ്യ്ക്കിടെ തല്ലുകൂടിയും, തമാശകളുമൊക്കെയുമായും, പിന്നെ ഇടയ്ക്കിടെ ആതിരയുടെ അമ്മയുണ്ടാക്കുന്ന ദോശയും സാമ്പാറും, തൈരു സാദവും കഴിക്കാനായി ‘സൌപർണികയിലേക്ക്’ സന്ദർശനം നടത്തിയും കാമ്പസ്ജീവിതം കഴിഞ്ഞ്പോയി..&lt;br /&gt;&lt;br /&gt;ജീവിതത്തിന്റെ ഓരോ സ്റ്റേജിലും, ഓരോരോ വേർപെടലുകൾ. അത് ഒഴിവാക്കാൻ പറ്റാത്തതാണ്.   ജീവിക്കാനും, ജീവിപ്പിക്കാനുമുള്ള പരക്കം പാച്ചിലിനിടയിൽ എല്ലാവരെയും പോലെ തന്നെ ഞാനും, മറന്നില്ലങ്കിലും ഓർത്തില്ല  പല സുഹ്രത്തുക്കളയും, പല ബന്ധങ്ങളെയും.. നാട്ടിലെത്തിയ ഒരു അവധിക്കാലാത്ത്, ഒരു സുഹ്രുത്ത് പറഞ്ഞറിഞ്ഞു, ആതിരയുടെ കല്യാണം കഴിഞ്ഞു, ഒരു കുട്ടിയുണ്ട്, ഏതോ ഗൽഫ് രാജ്യത്ത് കുടുംബമായി താമസിക്കുന്നു എന്ന്. ഓർകൂട്ടിന്റെയും ഫേസ്ബുക്കിന്റെയും യുഗമെത്തിയതോടെ, എവിടെയൊക്കെയോ, എങ്ങനെയൊക്കെയോ നഷ്ടപ്പെട്ട പല ബന്ധങ്ങളും വീണ്ടും കൂട്ടിയിണക്കപ്പെട്ടെങ്കിലും ചിലത് അവിടെയും കണ്ടെത്താനായുമില്ല.&lt;br /&gt;&lt;br /&gt;എങ്കിലും,&lt;br /&gt;&lt;br /&gt;ഒരിക്കൽ ജീവിതത്തെ,മനസിനെ തൊട്ട് പോയവരെല്ലാവരും... അവരെവിടെയായാലും, എപ്പോഴുമോർത്തില്ലങ്കിലും, ആരെയും മറക്കാനാകുകയുമില്ല.. &lt;br /&gt;&lt;br /&gt;------------------------------------------------------------&lt;br /&gt;&lt;br /&gt;&lt;b&gt;Dedicated to:&lt;br /&gt;&lt;/b&gt; പൊടിയും മാറാലയും പിടിച്ച് തുടങ്ങിയ ‘ഓർകുട്ടിൽ’ കുറെ കാലത്തിന് ശേഷം ലോഗിൻ ചെയ്തപ്പോൾ, റീസന്റ് വിസിറ്റേർസിൽ കണ്ട പരിചയമുള്ള ഒരു പേര്.. ‘വന്ന് എത്തി നോക്കിയിട്ടെന്തേ, ഒരു മെസേജ്, അല്ലേൽ ഫ്രണ്ട് റിക്വസ്റ്റ് പോലുമയക്കാത്തെ എന്ന ചോദ്യത്തിന്, “താനൊക്കെ എന്നെ എപ്പോളെ മറന്നിട്ടുണ്ടാകുമെന്നോർത്തു..’ എന്ന് മറുപടി പറഞ്ഞ ആ സുഹ്രുത്തിന്.&lt;br /&gt;&lt;br /&gt;(ഇതിലെ പേരുകളെല്ലാം സാങ്കല്പികമാണ്.)&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5391874275288128299-8166269576552090129?l=sijogeorge.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sijogeorge.blogspot.com/feeds/8166269576552090129/comments/default' title='Post Comments'/><link rel='replies' type='text/html' href='http://sijogeorge.blogspot.com/2011/02/2.html#comment-form' title='12 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5391874275288128299/posts/default/8166269576552090129'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5391874275288128299/posts/default/8166269576552090129'/><link rel='alternate' type='text/html' href='http://sijogeorge.blogspot.com/2011/02/2.html' title='ഒരു പെൻ(ൺ) ഫ്രണ്ട് സ്റ്റോറി -2'/><author><name>sijo george</name><uri>http://www.blogger.com/profile/00297956689815434179</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='32' src='http://1.bp.blogspot.com/_HzExPDo9cVs/TCpU1IW8A8I/AAAAAAAAAMc/rf_CLQ7ikX4/S220/DSC00455.jpg'/></author><thr:total>12</thr:total></entry><entry><id>tag:blogger.com,1999:blog-5391874275288128299.post-3233521218923887185</id><published>2011-02-17T06:15:00.000-08:00</published><updated>2011-02-25T08:04:12.742-08:00</updated><title type='text'>ഒരു പെൻ(ൺ) ഫ്രണ്ട് സ്റ്റോറി -1</title><content type='html'>“കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലേ&lt;br /&gt;തൂവെളിച്ചം കോരി നിൽ‌ക്കും പൂക്കണിയല്ലേ&lt;br /&gt;ആകാശം താഴുന്നു നീഹാരം തൂവുന്നൂ‍ൂ‍ൂ‍ൂ‍ൂ...”&lt;br /&gt;&lt;br /&gt;ചാർജ് തീർന്ന ബാറ്ററിയുടെ അവസാന തുള്ളി ഊർജവും ഊറ്റിയെടുത്ത്കൊണ്ട് റെയിൽവേ സ്റ്റേഷൻ റോഡിലെ ഫുട്പാത്ത് കടയിൽ നിന്നും വാങ്ങിയ, റൂം മേറ്റ് പ്രസൂണിന്റെ 'മേഡ് ഇൻ കോയമ്പത്തൂർ' വാക്മാൻ ആസ്മരോഗിയെപോലെ പാടികൊണ്ടിരുന്നു.. ഉടുത്തിരുന്ന ലുങ്കിയും ബെഡ്ഷീറ്റും ചേർന്ന ഡബിൾ ലെയർ ബ്ലാങ്കറ്റ് ഞാൻ തലയിലേക്ക് മൂടി. ഊട്ടിയിലെ പൈൻ മരങ്ങൾ നിറഞ്ഞ മലഞ്ചെരുവിലൂടെ ലാലേട്ടനും കാർത്തികയ്ക്കും പകരം ഞാനും ‘ഫസ്റ്റ് ഇയർ സിവിലിലെ രേഖയും’ മരം ചുറ്റി നടന്നു. പക്ഷേ പുറത്തുനിന്നുള്ള കലപില ശബ്ദങ്ങളും, അടുത്ത റൂമിൽ അനീഷ് 7.30ന്റെ പ്രാദേശിക വാർത്തകളുടെ വോള്യം കൂട്ടിയതും പിന്നെ ‘നിറഞ്ഞ ബ്ലാഡർ എമ്പ്റ്റി ചെയ്യാ‍നുള്ള ഉൾവിളിയും‘ കാ‍രണം അധികം വൈകാതെ തന്നെ ഊട്ടിയിൽ നിന്ന് തൽകാലത്തേക്ക് മടങ്ങാൻ ഞാൻ നിർബന്ധിതനായി. &lt;br /&gt;&lt;br /&gt;‘ലക്ഷ്മി ലോഡ്ജ്’ 1999ലെ മറ്റൊരു സുപ്രഭാതത്തിലേക്കുറക്കമുണർന്നു. 8 റൂമുകളിലെ 17 അന്തേവാസികൾക്കായുള്ള രണ്ട് ടോയ്ലെറ്റിന്റെയും, 3 ബാത്രൂമിന്റെയും മുന്നിൽ പതിവ് പോലെ ക്യു രൂപം പ്രാപിച്ച് വരുന്നു. എന്തായാലും ഇനി ഒരു മണിക്കുറത്തേക്കെങ്കിലും ആ സൈഡിലേക്ക് പോയിട്ട് കാര്യമില്ല. ഓപൺ എയറിൽ കാര്യം സാധിക്കാനായി ഞാൻ രണ്ടാം നിലയിലെ റൂമിൽ നിന്നും സ്റ്റെപ്പിറങ്ങി. &lt;br /&gt;&lt;br /&gt;എസ്.എൻ കോളേജ്, ഗവ.പോളിടെക്നിക്, ഗവ. ഐ.ടി.ഐ, ജൂനിയർ ടെക്.സ്കൂൾ തുടങ്ങി അക്ഷര കേരളത്തിന്റെ തിലകക്കുറികളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിരനിരയായി സ്ഥിതിചെയ്യുന്ന, കണ്ണുർ - തലശേരി ദേ.പാ.47നരികെ ‘തോട്ടട’യിലാണ് ചരിത്രപ്രസിദ്ധമായ ലക്ഷ്മി ലോഡ്ജ് ‘ബർജ്-അൽ അറബ്’ പോലെ രണ്ട് നിലകളിൽ തലയുയർത്തി നിൽക്കുന്നത്. ഐ.ടി.ഐയിൽ നിന്നും മെക്കാനിക്കൽ ഇൻസ്ട്രക്സ്ടറായി വിരമിച്ച കുഞ്ഞിക്കണ്ണൻ മാഷ്, തന്റെ റിട്ടയർമെന്റ് ജീവിതം എംഗേജ്ഡ് ആയി നിലനിർത്താനും, ഒപ്പം പെൻഷൻ കൂടാതെ ഒരു സൈഡ് വരുമാനവും എന്ന ലക്ഷ്യത്തോടെ, എസ്.എൻ കോളേജ്-പോളി-ഐടിഐ കളിൽ ദൂരസ്ഥലങ്ങളിൽ നിന്ന് വന്ന് പഠിക്കുന്ന കുട്ടികളെ മുന്നിൽ കണ്ട് തുടങ്ങിയ ഒരു മഹദ് സ്ഥാപനമാണ് - നെരൂദയുടെയും,ഖലിൽ ജിബ്രാന്റെയും, രാജേഷിന്റെയും, ബിനുവിന്റെയും കവിതാ ശകലങ്ങൾ ചോക്കിലും കരിയിലും ആലേഖനം ചെയ്ത, പായൽ പിടിച്ച ചുവരുകളുള്ള - ‘ലക്ഷ്മി ലോഡ്ജ്’. മാഷിന്റെ ഔദ്യോഗിക വസതിയായ ‘ലക്ഷ്മി നിവാസിന്റെ’ കോമ്പൌണ്ടിനുള്ളിൽ തന്നെ ഒരു ഔട്ട് ഹൌസ് പോലെ സ്ഥിതി ചെയ്യുന്നത്കൊണ്ടാണ് ‘ലക്ഷ്മി ലോഡ്ജെന്ന്’ പേര് വീണത്.&lt;br /&gt;&lt;br /&gt;പുറത്തിറങ്ങി പറമ്പിന്റെ മൂലയ്ക്ക് ഒരു വാഴയുടെ മറവിൽ ‘കാര്യം സാധിച്ച്’ തിരിഞ്ഞപ്പോളാണ്, മാഷിന്റെ പത്നി ലക്ഷ്മിയേടത്തി ഉണങ്ങാനായി അഴയിൽ വിരിച്ചിട്ടിരിക്കുന്ന സാരിയെ ഒരു മിനി മറപ്പുരയാക്കി മാറ്റി, അതിന്റെ പിന്നിൽ പുറത്തെ ടാപ്പിൽ നിന്ന് ബക്കറ്റിൽ വെള്ളം പിടിച്ച്, തോർത്ത്മുണ്ട് മാത്രമുടുത്ത് വിശാലമായി കുളിക്കുന്ന പോളി ചെയർമാനും, SFIയുടെ യൂണിറ്റ് സെക്രട്ടറിയും, കൂടാതെ ദാസ് കാപിറ്റലും, എം.എൻ വിജയൻ-അഴിക്കോട് തുടങ്ങിയവരുടെ പുസ്തകങ്ങളും വായിച്ചിട്ടുള്ള, പാർട്ടി സ്റ്റഡി ക്ലാസ്സുകളിൽ പോകാറുള്ള മനോജ് മാത്യു നിന്ന് കുളിക്കുന്നത് ഞാൻ കണ്ടത്.  &lt;br /&gt;&lt;br /&gt;“മനോജേട്ടാ, പബ്ലിക്കായി കുളി പാടില്ലന്ന് കുഞ്ഞിക്കണ്ണൻ മാഷിന്റെ വാണിംഗുള്ളതാ കേട്ടോ”. ഞാൻ പറഞ്ഞു. &lt;br /&gt;&lt;br /&gt;“സുഹ്രത്തേ, മനുഷ്യന്റെ പ്രാധമിക-അടിസ്ഥാന ആവശ്യങ്ങൾ നിർവഹിക്കുന്നതിൽ നിന്ന് അവനെ വിലക്കാൻ ഒരു മുതലാളിത്ത-ബൂർഷ്വാ വ്യവസ്ഥിതിക്കും കഴിയില്ല.” മനോജേട്ടന്റെ മറുപടി കേട്ട് ഞെട്ടിയ ഞാൻ തിരിച്ച് റൂമിലേക്ക് നടന്നു.&lt;br /&gt;&lt;br /&gt;“എന്തോന്നാടേ.. ഗവണ്മെന്റാശുപത്രീന്ന് വന്ന പോലെ രാവിലെ തന്നെ ബക്കറ്റും പിടിച്ച് ടോയ്ലെറ്റിന്റെ മുന്നിൽ ക്യൂ നിൽക്കാൻ നിങ്ങൾക്കൊന്നും ലജ്ജയില്ലേ..?”  &lt;br /&gt;ബാത്രൂമിന്റെ മുന്നിൽ നിൽക്കുകയായിരുന്ന അടുത്ത റൂമുകളിലെ സിബിച്ചൻ, തോമസ്, ബിജു തുടങ്ങിയവരുടെ നേർക്ക് പൊതുവായൊരു ചോദ്യമുയർത്തിയിട്ട്, ടെലികോം ഓഫീസിലെ ജീവനക്കാരനും എന്റെ നാട്ടുകാരനുമായ സുനിലേട്ടന്റെ മുറിയിലേക്ക് കയറി. പടങ്ങളിൽ കാണുന്ന ശ്രീനാരയണ ഗുരുവിനേപ്പോലെ കട്ടിലിൽ കണ്ണടച്ച് ചമ്രം പടിഞ്ഞിരുന്ന് ‘പ്രാണയാമം’ ചെയ്യുകയാണ് കക്ഷി. അടുത്തിടെ ചെയ്ത ‘ആർട് ഓഫ് ലിവിങ്’ കോഴ്സിന്റെ ആഫ്റ്റർ ഇഫക്ട്. അടുത്ത കട്ടിലിൽ, ഈജിപ്റ്റിലെ ‘മമ്മിഫിക്കേഷൻ’ ചെയ്ത ഡെഡ്ബോഡി പോലെ പുതപ്പിൽ പൊതിഞ്ഞ് ഒരു രൂപം കിടക്കുന്നു. സുനിയേട്ടന്റെ സഹമുറിയനും, കമ്പനി വക 0.5kg വെയ്റ്റുള്ള അൽകാടെൽ മൊബൈൽ സ്വന്തമായുള്ള, എസ്കോടെൽ മൊബൈലിലെ മാർകറ്റിംഗ് എക്സിക്യുട്ടീവ് അഭിലാഷ് തോമസ്. ലക്ഷ്മി ലോഡ്ജിലെ താമസക്കാരിലെ രണ്ടേ രണ്ട് ‘ഉദ്യോഗസ്ഥർ’. &lt;br /&gt;&lt;br /&gt;റൂമിന്റെ പിന്നിലായുള്ള ചെറിയ കിച്ചണിലേക്ക് ചെന്ന് ഞാൻ പാത്രങ്ങൾ പൊക്കി നോക്കി. ചീനചട്ടിയിൽ കുറച്ച് ഉപ്പ്മാവിരിക്കുന്നു. അഭിലാഷിന്റെ വിഹിതമായിരിക്കും. സ്റ്റീൽ കപ്പിലെ കട്ടൻ കാപ്പി ഒരു ഗ്ലാ‍സ്സിലൊഴിച്ച് സിപ്പെടുത്തു. മധുരം നഹി.&lt;br /&gt;“പഞ്ചാരയില്ലേ സുനിയേട്ടാ..?” &lt;br /&gt;&lt;br /&gt;“വേണേ എട്ത്ത് മോന്തീട്ട് പോടാ. ഓസിന് കിട്ടുന്ന കാപ്പിയല്ലേ.” പ്രാണയാമം തടസപ്പെട്ടതിന്റെ അരിശത്തിൽ സുനിലേട്ടൻ. &lt;br /&gt;&lt;br /&gt;“ഇന്നെന്ത് പറ്റി.. ജൂനിയേർസ് പെമ്പിള്ളേരെ ബസ്റ്റോപ്പ് മുതൽ സ്വീകരിച്ചാനയിക്കാൻ പോണില്ലേ.? അല്ലേ രാവിലെ തന്നെ കുളിച്ച് കുറിതൊട്ട് എഴുന്നുള്ളുന്നതാണല്ലോ.?” പാന്റ്സിന്റെ സിബ്ബ് വലിച്ചിട്ട്കൊണ്ട് സുനിലേട്ടൻ ചോദിച്ചു. &lt;br /&gt;&lt;br /&gt;“ഇന്നൊരു 30റുപീസ് തടയുന്ന പണിയൊത്തിട്ടുണ്ട് സുനിയേട്ടാ. മെക്കാനിക്കലിലെ സുരേഷിന്റെ റെക്കോഡ് വരച്ച് കൊടുക്കണം. സോ, ഉച്ച വരെ കാഷ് ലീവെടുത്തു.” ഞാൻ പറഞ്ഞു. &lt;br /&gt;&lt;br /&gt;ലഞ്ച് ബോക്സ് ബാഗിലെടുത്ത് വച്ചതിന് ശേഷം പോകാനായൊരുങ്ങിയ സുനിയേട്ടൻ, റൂമിലെ മേശയിലിരുന്ന ബ്രഡ് കൂടിലേക്കും രണ്ട്  നേന്ത്രപ്പഴത്തിലേക്കും, പിന്നെ എന്റെ മുഖത്തേക്കും മാറി മാറി സംശയത്തോടെ നോക്കി. പിന്നെ മുകളിലെ ഷെൽഫിലിരിക്കുന്ന വലിയ സ്യൂട്കേസ് പെട്ടി തുറന്ന് ബ്രെഡും, പഴവുമെടുത്ത് അതിനുള്ളിൽ സുരക്ഷിതമായി വച്ച്, നമ്പർ ലോക്കിട്ട് പെട്ടി പൂട്ടി. “ഒരുത്തനേം വിശ്വസിക്കാൻ പറ്റാത്ത കാലമാണേ.. നമ്മള് സൂക്ഷിച്ചാൽ ദുഖിക്കേണ്ടല്ലോ.” &lt;br /&gt;&lt;br /&gt;“വിശന്നിരുന്ന ഒരു ദുർബല നിമിഷത്തിൽ, ആ ജയൻ സുനിയേട്ടന്റെ ഒരു പഴമെടുത്ത് തിന്നതിന്റെ പേരിൽ ലക്ഷ്മി ലോഡ്ജ് നിവാസികളെ ഒന്നടങ്കം അപമാനിക്കുന്ന സുനിയേട്ടന്റെ പെരുമാറ്റം അങ്ങേയറ്റം ക്രൂരവും പൈശാചികവും, അപലപനീയവുമാണ്.” ഞാൻ പ്രതിഷേധമറിയിച്ച്കൊണ്ട് കാപ്പിയുമെടുത്ത് റൂമിൽ നിന്നിറങ്ങി; ബജാജ് സ്കൂട്ടർ സ്റ്റാർട്ട് ചെയ്ത് സുനിയേട്ടൻ ഓഫീസിലേക്കും. &lt;br /&gt;&lt;br /&gt;സ്റ്റെപ്പ് കയറി മുകളിലെത്തി. വരാന്തയിലൊരു കസേരയിൽ, പോളിടെക്നികിലെ രണ്ടാംവർഷ മെക്.എഞ്ചി. സ്റ്റുഡന്റ്, വയനാട് സ്വദേശി - അടുത്ത റൂമിൽ താമസിക്കുന്ന ജയൻ ഇൻഡ്യൻ എക്സ്പ്രസ്സ് പത്രത്തിന്റെ യൂത്ത് സ്പെഷ്യൽ സപ്ലിമെന്റിൽ ആകാംക്ഷയോടെ മുഖം പൂഴ്ത്തിയിരിക്കുന്നു. ഒരു കസേര വലിച്ചിട്ട് അരമതിലിൽ കാലും കേറ്റി വച്ച് ഞാനുമിരുന്നു. ജയന്റെ മടിയിൽ നിന്ന് പത്രത്തിന്റെ ഒരു ഷീറ്റ് വലിച്ചെടുത്തു.&lt;br /&gt;&lt;br /&gt;“വയ്ക്കടാ അവിടെ.. തൊട്ട് പോകല്ല്.” &lt;br /&gt;ജയൻ ഗർജ്ജിച്ചു. ഇംഗ്ലീഷ് ഭാഷയിലെ പ്രാവീണ്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യവുമായി ജയന്റെ നേത്രുത്വത്തിൽ തുടങ്ങിയ ഇൻഡ്യൻ എക്സ്പ്രസ് സബ്സ്ക്രിപ്ഷൻ - തങ്ങളെല്ലാം ആൾറെഡി ഇംഗ്ലീഷിൽ നല്ല എക്സ്പെർട്സ് ആണന്ന് ആദ്യത്തെ ഒന്ന് രണ്ട് ദിവസങ്ങൾക്കുള്ളിൽ തന്നെ എല്ലാവർക്കും ബോദ്ധ്യപ്പെട്ടത്കൊണ്ടും, പടങ്ങൾ കാണാൻ നാന, ചിത്രഭൂമി തുടങ്ങിയ ധാരാളം മാസികകളുള്ളത്കൊണ്ടും - ഒരു വൻപരാജയമായി മാറുകയും, പത്രത്തിന്റെ ഒരു മാസത്തെ ബില്ല് ജയൻ തന്നെ അടയ്കേണ്ടി വരികയും ചെയ്തതാണ് ഈ ഗർജ്ജനത്തിന് കാരണം. ഇപ്പോൾ, പത്രത്തിന്റെ കൂടെ കിട്ടുന്ന 'YES' എന്ന യൂത്ത് സപ്ലിമെന്റ് വായിക്കാൻ ബുധനാഴ്ചകളിൽ മാത്രം ജയൻ പത്രം വാങ്ങും. &lt;br /&gt;&lt;br /&gt;മുന്നിലെ ടീപോയിൽ റെക്കോഡ് ബുക്ക് തുറന്ന് വച്ച്, ഇടയ്ക്കിടെ കാപ്പിയും സിപ്പ് ചെയ്ത് ഞാൻ സുരേഷിന്റെ റെക്കോഡ് വരയ്ക്കാനാരംഭിച്ചു. &lt;br /&gt;&lt;br /&gt;“ഡേയ്, കുഞ്ഞാ, ഇങ്ങോട്ട് നോക്കിക്കേ.. എനിക്ക് നിന്റെയൊരു ഹെല്പ് വേണം.” പത്രത്തിൽ നിന്നും മുഖമുയർത്തികൊണ്ട് ജയൻ പറഞ്ഞു. &lt;br /&gt;&lt;br /&gt;“ഒന്ന് പോടാവ്ടുന്ന്. ആ പത്രത്തേലൊന്ന് തൊട്ടപ്പോ എന്താരുന്നു ബഹളം.എന്നിട്ടിപ്പോ അവന് ഹെല്പ് വേണം പോലും.” ഞാൻ രോഷത്തോടെ പ്രതികരിച്ചു.&lt;br /&gt;&lt;br /&gt;“എന്റളിയാ, നീയീ പത്രം മുഴോനോടെയെടുത്തോ. ഇത് സംതിംഗ് വെരി ഇമ്പോർട്ടന്റ് ആൻഡ് അർജന്റ്. എടാ കഴിഞ്ഞ ഒന്നൊന്നര മാസമായിട്ട് ഞാനീ 'YES vibes'ൽ വരുന്ന കമ്പ്ലീറ്റ് പെൻ ഫ്രണ്ട് റിക്വസ്റ്റിനും ലെറ്ററെഴുതാറുണ്ട്. ഒരൊറ്റ ലവളുമാരും ഇത് വരെ എനിക്കൊരു റിപ്ലേ അയച്ചിട്ടില്ല. കൂടുതലും കോഴിക്കോട്,കൊച്ചിൻ സൈഡിന്നായകൊണ്ട് അതൊക്കെ പോട്ടേന്ന് വയ്ക്കാം. പക്ഷേ ദേ ഇത് നോക്ക്, ഇവിടെ കണ്ണോത്തുംചാലിന്ന് ഒരു കൊച്ചിന്റെ പരസ്യം. ആതിര വിശ്വനാഥൻ.ഇത് മിസ്സാവാൻ പാടില്ല.” ജയൻ ഒറ്റശ്വാസത്തിൽ പറഞ്ഞ് നിർത്തി. &lt;br /&gt;&lt;br /&gt;“അതിന് ഞാനെന്ത് വേണം.? ആതിരയെ പോയി കണ്ട് നിനക്ക് വേണ്ടി സംസാരിക്കണോ.?” ഞാൻ ചോദിച്ചു.&lt;br /&gt;&lt;br /&gt;“എടാ കോപ്പേ, അതല്ല. ഞാൻ പുതിയൊരൈഡിയ പരീക്ഷിക്കാൻ തീരുമാനിച്ചു. നീയെനിക്കൊരു കത്തും കവറും  നിന്റെ വാട്ടർകളറുപയോഗിച്ച് നല്ല കലാപരമായി അലങ്കരിച്ച് ചെയ്ത് തരണം. അവൾക്ക് കിട്ടുന്ന നൂറുകണക്കിന് കത്തുകളിൽ നിന്ന് ഇത് സ്റ്റാൻഡൌട്ട് ചെയ്ത് നിൽക്കണം. ഫസ്റ്റ് ഇമ്പ്രഷൻ ഈസ് ദ് ബെസ്റ്റ് ഇമ്പ്രഷൻ.”&lt;br /&gt;&lt;br /&gt;“നിനക്ക് കത്ത് ഡിസൈൻ ചെയ്ത് തന്നിട്ട് എനിക്കെന്ത് ഗുണം..?” ഞാനൊരു ചൂണ്ടയിട്ടു. &lt;br /&gt;&lt;br /&gt;“ടോപ് സ്റ്റാർ ഹോട്ടലിന്ന് പൊറോട്ടേം ബീഫും, പിന്നെ ക്രിഷ്ണാ ടാക്കിസില് ഫസ്റ്റ് ഷോയ്ക്കൊരു ടികറ്റും. പോരെ.?” &lt;br /&gt;&lt;br /&gt;“പൊറോട്ടേം ബീഫും ഓകെ. പക്ഷെ, ക്രിഷ്ണാ ടാക്കിസില് ‘ആദിപാപമാ’ പടം. അത് ഞാൻ കണ്ടതാ. അടുത്തയാഴ്ച കവിതയിൽ നരസിംഹം റിലീസുണ്ട്. പകരം അതിന്റെ ബാൽക്കണി ടികറ്റ് മതി.” &lt;br /&gt;&lt;br /&gt;“ഡേ, കവിതയില് ബാൽക്കണി ടിക്കറ്റിന് 25രൂപയാ. ഒന്നഡ്ജസ്റ്റ് ചെയ്യടാ..പ്ലീസ്.” ജയൻ ബാർഗൈനിംഗ് തുടങ്ങി. &lt;br /&gt;“ഒരു രക്ഷയുമില്ല മോനേ. നിനക്ക് നഷ്ടപെടുന്നത് വെറും 25രൂപ. പക്ഷേ നിന്നെ കാത്തിരിക്കുന്നത് ആതിരയുമൊത്തുള്ള പ്രണയസുരഭിലമായ നാളുകളാണ്.” &lt;br /&gt;&lt;br /&gt;ഒടുവിൽ ജയൻ സമ്മതിച്ചു. ഉച്ചയ്ക്ക് ലഞ്ച് ബ്രേക്കിന് വരുമ്പോഴേയ്ക്കും ലെറ്ററും കവറും കളർഫുള്ളായി ഡിസൈൻ ചെയ്ത് വച്ചേക്കണമെന്ന് പറഞ്ഞ് ജയൻ ഡ്രസ്സ് ചെയ്ത് പോളിയിലേക്ക് പോയി.&lt;br /&gt;&lt;br /&gt;ഞാൻ വെറുതെ പത്രത്തിലെ പെൻ ഫ്രണ്ട്ഷിപ് കോളമെടുത്ത് നോക്കി. Hey pals.. എന്ന് തുടങ്ങി,കേംബ്രിഡ്ജ് ഇംഗ്ലീഷിൽ മുന്നാല് ലൈൻ പരസ്യം. ‘ആതിര വിശ്വനാഥൻ, സൌപർണ്ണിക (ഹൌസ്), കെ.കെ. റോഡ്, കണ്ണോത്തുംചാൽ പി.ഓ., കണ്ണുർ’. പേരും, പിന്നെ ഇംഗ്ലീഷിന്റെ ലെവലുമൊക്കെ വച്ച് നോക്കുമ്പോ ഇതേതോ കൂടിയ ഇനമാ. മനസിലോർത്തു.&lt;br /&gt;&lt;br /&gt;പ്രണയം വിഷയമായിട്ടുള്ള എന്ത് കാര്യങ്ങളിലും ഭയങ്കരമായ ഡെഡിക്കേഷനും ആത്മാർത്ഥതയുമുള്ളത് കൊണ്ട് ഒരു മണിക്കുറിനുള്ളിൽ, ഒരു A4 വെള്ളകടലാസിൽ ‘കാല്പനിക പ്രണയത്തിന്റെ സിംബത്സായാ' ഇലകൾ പൊഴിഞ്ഞ് കിടക്കുന്ന, നേർത്ത മഴ ചാറുന്ന വഴിയും ഒരു പെൺകുട്ടി കുടചൂടി നടക്കുന്നതിന്റെ ബാക് വ്യൂവും, പിന്നെ സൈഡിലൊരു റോസപ്പൂവുമൊക്കെ വാട്ടർകളറിൽ ചെയ്തൊപ്പിച്ചു. കവറിലും അതുപോലെന്തൊക്കെയോ ചെയ്ത്, കൂടെ, ഏതോ സിനിമ പോസ്റ്ററിൽ കണ്ട 'Friendship is a blessing..'എന്ന വാചകവുമെഴുതി. ഒന്നുടെയൊന്നു നോക്കി. ഇനി ജയൻ മെയിൻ കണ്ടന്റ് കൂടി എഴുതിയാൽ മതി. ആകെമൊത്തം സംഭവം കൊള്ളാം.. &lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://4.bp.blogspot.com/-K2cxfLhBebY/TVvc8vPwcDI/AAAAAAAAAXw/eAoxozKCrh0/s1600/pic1.jpg" imageanchor="1" style="margin-left:1em; margin-right:1em"&gt;&lt;img border="0" height="400" width="388" src="http://4.bp.blogspot.com/-K2cxfLhBebY/TVvc8vPwcDI/AAAAAAAAAXw/eAoxozKCrh0/s400/pic1.jpg" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;പക്ഷേ..&lt;br /&gt;&lt;br /&gt;ഒരു നിമിഷം എന്നിലെ ‘ചതിയൻ ചന്തു’ ഉണർന്നു. എന്ത്കൊണ്ട് എന്റെ പേരിൽ ഈ ലെറ്റർ ആതിരയ്ക്ക് അയച്ച്കൂടാ..? 5പായ്ക് മസിലുള്ള (അന്ന് 6പായ്ക് മാർകറ്റിലെത്തിയിട്ടില്ലായിരുന്നു), പോളി ക്രികറ്റ് ടീമിന്റെ കാപ്റ്റനായ, സൈനിക് സ്കൂളിൽ പഠിച്ചത്കൊണ്ട് മണിമണിപോലെ ഇംഗ്ലീഷ് പറയുന്ന ജയന്, വേണമെന്ന് വച്ചാ 10 ആതിരമാരെ ഈസിയായി വളയ്ക്കാം. ടോട്ടൽ പോപുലേഷന്റെ 30%ൽ താഴെമാത്രം നാരീമണികളുള്ള ഒരു പോളിടെക്നികിൽ, ഇന്ദ്രൻസിനെ വെല്ലുന്ന ബോഡി സ്ട്രക്ചറും വച്ച്, അല്പസ്വല്പം വരയുടെയും നാക്കിന്റെയും ബലത്തിൽ പിടിച്ച് നിൽക്കുന്ന എനിക്കല്ലേ ജയാ ശരിക്കുമൊരു ‘തൂലികാ സുഹ്രുത്തിന്റെ’ ആവശ്യം..? എന്റെ മനസ് പലവിധ ചിന്തകളാൽ പ്രക്ഷുബ്ധമായി.&lt;br /&gt;&lt;br /&gt;ആരോ സ്റ്റെപ് കയറി മുകളിലേക്ക് വരുന്ന ശബ്ദം എന്നെ ചിന്തകളിൽനിന്നുണർത്തി. ക്ലാസ്മേറ്റും, കോളേജിലെ ‘അറിയപ്പെടുന്ന സാഹിത്യകാരനും’, ലവ് ലെറ്ററെഴുത്തിൽ അഗാത പാണ്ഡിത്യവുമുള്ള സോൾഗഡി രഞ്ജിത്താണ്. ഇത്പോലുള്ള സന്ദർഭങ്ങളിൽ അഡ്വൈസ് തരാൻ ഇവനാണ് ബെസ്റ്റ്.&lt;br /&gt;&lt;br /&gt;“എന്തുവാടേ, ക്ലാസും കട്ട് ചെയ്ത് നീയിവിടെ പടംവരേം കൊണ്ടിരിക്കുവാണോ.” രഞ്ജിത് ചോദിച്ചു. &lt;br /&gt;&lt;br /&gt;“കറക്ട് സമയത്താ അണ്ണാ നിന്റെ വരവ്...” രഞ്ജിതിന് ഞാൻ കാര്യങ്ങൾ വിശദീകരിച്ച് കൊടുത്തു.&lt;br /&gt;&lt;br /&gt;“ഇതിലിപ്പോ രണ്ടാമതൊന്നാലോചിക്കേണ്ട കാര്യമില്ല. കിട്ടിയ അവസരങ്ങൾ ഉപയോഗിച്ചവരാണ് ഈ ലോകത്ത് മഹാന്മാരായവരെല്ലാം തന്നെ. ടോൾസ്റ്റോയി, നെഹ്രു, ഗാന്ധിജി, കെ മുരളീധരൻ, ഈ ഞാൻ..അങ്ങനെ എത്രയെത്ര ഉദാഹരണങ്ങൾ.! എന്തിനേറെ, യേശുദാസിന് തൊണ്ടവേദനായത്കൊണ്ട് കിട്ടിയ ഒരവസരത്തിൽ പാടിയിട്ടാണ് എം.ജി ശ്രീകുമാറിന് ദേശീയ അവാർഡ് വരെ കിട്ടിയത്. സോ, നോ സെകൻഡ് ഒപീനിയൻ, ലെറ്ററെഴുതാൻ ഞാനും സഹായിക്കാം. ഇന്ന് തന്നെ പോസ്റ്റ് ചെയ്താൽ അവൾക്ക് കിട്ടുന്ന ആദ്യത്തെ കത്തുകളിലൊന്ന് നിന്റെയായിരിക്കും. ജയന് നീ ഒരു തട്ടികൂട്ട് ഡിസൈൻ ചെയ്ത് കൊടുക്ക്. ചങ്ങായി ഇതറിയുകേ വേണ്ട.” &lt;br /&gt;&lt;br /&gt;“എന്നാലും.. ഇതിച്ചിരി കൂടിയ കേസല്ലേടെ. ഒടുക്കത്തെ ഇംഗ്ലീഷും. മലയാളത്തിൽ മാത്രമെഴുതിയാൽ നമ്മള് വെറും ലോക്കലാണന്ന് അവൾ വിചാരിച്ചാലോ.. ?” എനിക്ക് കോൺഫിഡൻസ് പോര. &lt;br /&gt;&lt;br /&gt;“ഒന്ന് പോടേ.. ഇവൾക്കുള്ള ഇംഗ്ലീഷൊക്കെ എന്റെ കയിലുണ്ട്. എഴുതിക്കോ നീ. &lt;br /&gt;For no reason, for a moment, i wished if you were my friend..“&lt;br /&gt;&lt;br /&gt;“കൊള്ളാലോടാ. ഇത്രപെട്ടന്ന് എവിടുന്ന് വരുന്ന് ഇതൊക്കെ.?” ഞാൻ രഞ്ജിതിന്റെ കഴിവിൽ അത്ഭുതപ്പെട്ടു.&lt;br /&gt;&lt;br /&gt;“ഇതൊക്കെ വെറും സാമ്പിള്. പിന്നെ നിന്നോടായത്കൊണ്ട് സത്യം പറയാം. കോളേജ് മാഗസിനിൽ ഒരു ഇംഗ്ലീഷ് കവിതകൊടുത്ത് എന്റെ റേഞ്ചൊന്ന് കൂട്ടാൻ വേണ്ടി, നാട്ടിലെയൊരു ചങ്ങായിനെകൊണ്ട്, “അരികിൽ നീയുണ്ടായിരുന്നെങ്കിലെന്ന് ഞാൻ..ഒരുമാത്ര വെറുതെ നിനച്ച്പോയി” എന്ന പാട്ട് ട്രാൻസ്ലേറ്റ് ചെയ്യിപ്പിച്ചതാഷ്ട. പക്ഷേ, അത് ചീറ്റിപോയി. ഇതിപ്പോ അതില് ചെറിയൊരു മാറ്റം വരുത്തി ഫ്രണ്ടാക്കിന്നേയുള്ളു.”&lt;br /&gt;&lt;br /&gt;രഞ്ജിത്തിന്റെ സാഹിത്യത്തിന്റെ ബാക്ക്പ്പിൽ - ആതിരയുടെ മോർ ഡിറ്റൈത്സ്, വിത് ഫോൺ നമ്പറുമായി റിപ്ലേ ചെയ്യണമെന്ന അപേക്ഷയോടെ- മുന്നാല് പാരഗ്രാഫിൽ ലെറ്റർ പൂർത്തിയാക്കി. ജയന് വേണ്ടി ‘മോഡേൺ ആർട്ട് പെയിന്റിംഗ്’പോലെ ഒരു പേപ്പറിൽ കളറ് വാരിപൂശി വച്ച് ഞങ്ങൾ ലെറ്ററുമായി ഇറങ്ങി. &lt;br /&gt;&lt;br /&gt;“....കതിരൊളികൾ പടരുന്നൂ ഇരുളലകൾ അകലുന്നൂ.. പുലർ‌ന്നു പുലർ‌ന്നു തെളിഞ്ഞു തെളിഞ്ഞു ചുവന്നു തുടുത്ത മാനം നോക്കി..” &lt;br /&gt;&lt;br /&gt;ബസ്റ്റോപ്പിനടുത്തുള്ള പോസ്റ്റ് ബോക്സിൽ കത്ത് പോസ്റ്റ് ചെയ്ത് തിരിച്ച് റൂമിലേക്ക് നടക്കുമ്പോൾ ഊട്ടിയിലെ പൈൻ മരങ്ങൾക്കിടയിലൂടെ എന്റെകൂടെ ഡ്യയറ്റ് പാടാൻ രേഖയ്ക്ക് പകരം ആതിരയായിരുന്നു. കണ്ണോത്തുംചാലിലെ ‘സൌപർണ്ണിക’യിലേക്ക്, ആതിരയ്ക്കായുള്ള എന്റെ ‘സ്നേഹസന്ദേശം’ അങ്ങനെ പ്രയാണമാരംഭിച്ചു..&lt;br /&gt;&lt;br /&gt;(&lt;b&gt;&lt;a href="http://sijogeorge.blogspot.com/2011/02/2.html"&gt;ബാക്കി തുടരുമായിരിക്കും&lt;/a&gt;..&lt;/b&gt;)&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5391874275288128299-3233521218923887185?l=sijogeorge.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sijogeorge.blogspot.com/feeds/3233521218923887185/comments/default' title='Post Comments'/><link rel='replies' type='text/html' href='http://sijogeorge.blogspot.com/2011/02/1.html#comment-form' title='20 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5391874275288128299/posts/default/3233521218923887185'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5391874275288128299/posts/default/3233521218923887185'/><link rel='alternate' type='text/html' href='http://sijogeorge.blogspot.com/2011/02/1.html' title='ഒരു പെൻ(ൺ) ഫ്രണ്ട് സ്റ്റോറി -1'/><author><name>sijo george</name><uri>http://www.blogger.com/profile/00297956689815434179</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='32' src='http://1.bp.blogspot.com/_HzExPDo9cVs/TCpU1IW8A8I/AAAAAAAAAMc/rf_CLQ7ikX4/S220/DSC00455.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/-K2cxfLhBebY/TVvc8vPwcDI/AAAAAAAAAXw/eAoxozKCrh0/s72-c/pic1.jpg' height='72' width='72'/><thr:total>20</thr:total></entry><entry><id>tag:blogger.com,1999:blog-5391874275288128299.post-8461077161556237399</id><published>2011-02-08T17:02:00.000-08:00</published><updated>2011-02-09T07:12:08.554-08:00</updated><title type='text'>അച്ഛനും, അമ്മയ്ക്കും.. പിന്നെ മകൾക്കും.</title><content type='html'>രാത്രിയേറെ വൈകിയിരുന്നു. അവന് വൈകിട്ട് മുതൽ തുടങ്ങിയ പനി ഒട്ടും കുറഞ്ഞിട്ടില്ല, നിർത്താതെയുള്ള കരച്ചിലും. പെട്ടന്നെപ്പോളോ കരച്ചിലിന്റെ ശക്തി കൂടിയ ഒരു നിമിഷത്തിൽ ശ്വാസം കിട്ടാതെ അവൻ വിഷമിച്ചു. തുണി നനച്ച് നെറ്റിയിലിട്ടും, മണ്ണെണ്ണ വിളക്കിന്റെ തിരി താഴ്ത്തി, താരാട്ട് പാടിയും അവനെ ഉറക്കി എങ്ങനെയെങ്കിലും നേരം വെളുപ്പിക്കാൻ പാട്പെട്ടിരിക്കുന്ന ആ അച്ഛന്റെയും അമ്മയുടെയും നെഞ്ച് ഒന്ന് കാളി. പിന്നെയൊന്നുമാലോചിച്ചില്ല. 10ഉം, 6ഉം വയസ്സായ അവന്റെ ചേട്ടനെയും, ചേച്ചിയേയും, 15 വയസ്സായ,ദൂരെയുള്ള വല്ല്യചന്റെ വീട്ടിൽ നിന്ന് പഠിച്ച്, പത്താം ക്ലാസ്സ് പരീക്ഷ കഴിഞ്ഞ് അവധിക്ക് വീട്ടിലെത്തിയ മൂത്ത മകളുടെ കൈയിലേല്പിച്ച്, ഒന്നര വയസ്സായ അവനെയുമെടുത്ത്കൊണ്ട് ആ അച്ഛനും അമ്മയും പാതിരാത്രിക്ക് മലയിറങ്ങി. &lt;br /&gt;&lt;br /&gt;കൂരിരുട്ടിൽ,രണ്ട് ബാറ്ററിയിട്ട ടോർച്ചിന്റെ മങ്ങിയ വെളിച്ചത്തിൽ പാമ്പും പഴുതാരയുമുള്ള കാട്ട് വഴിയിലൂടെ അവർ അവനെയുമെടുത്ത്കൊണ്ടോടി. 2 കിലോമീറ്ററോളമെങ്കിലും കാട്ട് വഴിയിലൂടെ നടന്നാലെ ടാറിട്ട റോഡിലെത്തു. പ്രാഥമികാരോഗ്യ കേന്ദ്രം’ വീണ്ടും ഒരു 4 കിലോമീറ്റർ അകലെയുണ്ട്. പക്ഷേ, ഈ രാത്രിയിൽ അതൊന്നും തുറന്നിട്ടുണ്ടാവില്ല. പിന്നെയുള്ളത് 15 കിലോമീറ്റർ അകലെയുള്ള കൊച്ച് ടൌണിലെ ഒരു സ്വകാര്യ ആശുപത്രിയാണ്. അത് മാത്രമാണ് ലക്ഷ്യം. കൈയിൽ കരുതിയിരുന്ന സ്റ്റീൽ കപ്പിലെ ചൂട് വെള്ളം അവന്റെ ചുണ്ടിൽ നനച്ച് കൊടുക്കാൻ മാത്രം അവർ കുറച്ച് സമയം വഴിയരികിലെ കല്ലിലിരുന്നു. വീണ്ടും അവനെ തോളിലേറ്റി നടത്തം - അഥവാ ഓട്ടം. മെയിൻ റോഡിലെത്തി.പക്ഷേ എങ്ങും കൂരിരുട്ട് മാത്രം. ഒരു വാഹനത്തിന്റെയും ശബ്ദം പോലും കേൾക്കുന്നില്ല. ആലോചിച്ച് നിൽക്കാനുള്ള സമയമില്ല. വീണ്ടും അവനെയുംകൊണ്ട് അവർ നടന്നു.  പെട്ടന്നൊരു വാഹനത്തിന്റെ ശബ്ദം എവിടെയോ കേട്ടു. ദൂരെയെവിടെ നിന്നോ ഒരുവെളിച്ചം പതുക്കെ മലയിറങ്ങി വരുന്നു. അടുത്തെത്താറയപ്പോൾ അതൊരു ലോറിയാണന്ന് മനസ്സിലായി. കുഞ്ഞിനെയുമെടുത്ത് പിടിച്ച്കൊണ്ട് ആ അച്ഛൻ കൈ കാണിച്ചു. പക്ഷേ, നിർദാക്ഷിണ്യം അവർ നിർത്താതെ പോയി. അമ്മ തളർന്ന്, ഒരു ഒരു വിതുമ്പലോടെ റോഡ്സൈഡിൽ കുത്തിയിരുന്നു. &lt;br /&gt;&lt;br /&gt;‘കർത്താവിനിവനെ വേണംന്നാരിക്കും.. കൊണ്ട് പോട്ടെ..”&lt;br /&gt;&lt;br /&gt;പക്ഷേ, ‘കർത്താവിനവനെ അപ്പോൾ വേണ്ടായിരുന്നു.’ &lt;br /&gt;&lt;br /&gt;മലബാറിലെ കുടിയേറ്റ ഗ്രാമങ്ങളിൽ നിന്ന്, തിരുവിതാംകൂർ ദേശത്തേക്ക്  എത്തിപെടാനുള്ള ആകെയുള്ള ഒരാശ്രയമായിരുന്ന KSRTC യുടെ രാത്രി സർവീസ് കോട്ടയം ബസ്, കണ്ണൂരിന്റെ മലയോരമെല്ലാം കറങ്ങി തിരിഞ്ഞ് വന്ന്കൊണ്ടിരുന്ന സമയമായിരുന്നു അത്. വീണ്ടുമൊരു പരീക്ഷണത്തിന് തയ്യാറാകതെ ആ അച്ഛൻ, റോഡിന്റെ നടുക്ക് തന്നെയിറങ്ങി നിന്ന് ആ ബസ്സിന് കൈ കാണിച്ചു. ആ ബസിന്റെ റൂട്ടിലല്ലങ്കിൽ പോലും, ആ നല്ലവനായ ഡ്രൈവർ അവരെ ടൌണിലെ ആശുപത്രിയുടെ മുന്നിൽ കൊണ്ടുപോയി ഇറക്കി.&lt;br /&gt;&lt;br /&gt;അങ്ങനെ ഞാൻ ജീവിതത്തിലേക്ക് തിരികെ വന്നു. &lt;br /&gt;&lt;br /&gt;കാലം കടന്നുപോയി. എത്ര കഷ്ടപെട്ടാണ് മക്കളെ വളർത്തിയതെന്ന് പപ്പയും അമ്മയും ഈ കഥ പലവട്ടം പറഞ്ഞോർമ്മിപ്പിച്ചു. &lt;br /&gt;&lt;br /&gt;‘ഹോ, അതൊക്കെ എല്ലാ കാർന്നോമ്മാരും ചെയ്യുന്നതാ. ആശുപത്രീം വണ്ടി സൌകര്യോമൊന്നുമില്ലാത്ത കാട്ടിൽ പോയി താമസിക്കാൻ നിങ്ങളോടാരാ പറഞ്ഞെ’ എന്ന് തമാശയ്ക്കാണേലും പറഞ്ഞ്  ഈ കാര്യങ്ങളെ നിസ്സാരമാക്കാറുണ്ടായിരുന്നെങ്കിലും, മാതാപിതാക്കളുടെ കഷ്ടപ്പാടുകൾ, പ്രശ്നങ്ങൾ എല്ലാം കണ്ട് മനസിലാക്കി, വല്ലപ്പോളുമൊക്കെ (ഇഷ്ടത്തോടെയല്ലങ്കിൽ കൂടി) - പുലർച്ചെ നാലുമണിക്കെണീറ്റ്, ചിരട്ടയിൽ മെഴുക് തിരി കത്തിച്ച് വച്ച് പപ്പയെ റബ്ബർ ടാപ്പിംഗിൽ സഹായിച്ചും, സ്കൂളവധി ദിവസങ്ങളിൽ 8 മണിക്ക് റബ്ബർപാലെടുത്ത് കൊടുത്തും, മിൽമ ബൂത്തിൽ പാല് കൊണ്ട്പോയി കൊടുത്തും, പിന്നെ ഇടയ്ക്ക് കിട്ടുന്ന വൈകുന്നേരങ്ങളിൽ അയൽക്കാരും സോൾ ഗഡീസുമായ സനു, മനോജ്, സതീഷ് തുടങ്ങിയവരുടെയൊപ്പം തോർത്ത്മുണ്ട് കൊണ്ട് മീൻ പിടിച്ചും, തോട്ടിൽ പോയി ചാടി മറിഞ്ഞും ഞാൻ കൌമാരത്തിലേക്ക് പ്രവേശിച്ചു.&lt;br /&gt;&lt;br /&gt;വീണ്ടും കാലചക്രമുരുണ്ടു. 35mm ബ്ലാക് &amp; വൈറ്റിൽ നിന്നും ജീവിതം 70mm കളറിലേക്ക് മാറി.&lt;br /&gt;&lt;br /&gt;ഞാനുമൊരു അച്ഛനായി.&lt;br /&gt;&lt;br /&gt;ഇന്നലെ മോൾക്ക് ചെറിയ പനിയായിരുന്നു. സാധാരണ  ജലദോഷം -പനി-ചുമയ്കെല്ലാമുള്ള അത്യാവശ്യ മരുന്നുകൾ വീട്ടിൽ സ്റ്റോക്ക് ഉണ്ട്. ഇനിയല്പം കൂടുതലാണേൽ പോലും വണ്ടിയെടുത്ത് പോയാൽ 10 മിനിറ്റിനുള്ളിലെത്തിചേരാവുന്ന ഹോസ്പിറ്റലുണ്ട്. അതിലും എമർജൻസി കേസാണേൽ 999 എന്ന നമ്പർ വിളിച്ചാൽ ആംബുലൻസ്, ഡോക്ടർ എല്ലാം മിനിറ്റുകൾക്കുള്ളിൽ എത്തും. &lt;br /&gt;&lt;br /&gt;ഞാനോർക്കുകയായിരുന്നു  - എന്റെ അപ്പനുമമ്മയും പറഞ്ഞത് കഥകൾ മാത്രമായിരുന്നില്ല, ഞാൻ വളർന്ന ജീവിതവും അത് തന്നെയായിരുന്നു. &lt;br /&gt;&lt;br /&gt;പക്ഷേ, &lt;br /&gt;‘മകളേ, നിനക്ക് പറഞ്ഞ് തരാൻ നിനക്ക് ഭാവനയിൽ പോലും കാണാൻ പറ്റാത്ത, വളരെ കുറച്ച്  അനുഭവങ്ങളല്ലേ എനിക്കുള്ളു. &lt;br /&gt;&lt;br /&gt;ചെറുപ്പത്തിൽ, പെരുന്നാൾ ദിവസങ്ങളിൽ പള്ളിപ്പറമ്പിൽ വന്ന കടകളൊന്നിൽ  ഞാൻ കണ്ട് ഇഷ്ടപെട്ട കീ കൊടുത്താലോടുന്ന ഒരു കാറ് 15 രൂപ കൊടുത്ത്  മേടിച്ച് തരാൻ പപ്പായ്ക്കാവില്ലന്നറിഞ്ഞ് കൊണ്ട്, പെരുന്നാളിന്റെ 3 ദിവസങ്ങളിലും കൊതിയോടെ അത് ഞാൻ നോക്കി നിന്ന കഥ, എങ്ങനെ പറഞ്ഞാലും, ഒന്നോ രണ്ടോ തവണ പരീക്ഷിച്ച് നീ തന്നെ മടുത്ത നിന്റെ കളിപ്പാട്ടങ്ങൾ കാണുമ്പോൾ നിനക്ക് മനസ്സിലാകുമോ..?&lt;br /&gt;&lt;br /&gt;സ്കൂൾ വിട്ടോടി വന്ന്  കട്ടൻ ചായയും കുടിച്ച് - ചിലപ്പോൾ അമ്മയുണ്ടാക്ക്കി വയ്കുന്ന ഇലയടയും കഴിച്ച്, സനുവിന്റെയും, മനോജിന്റെയുമൊപ്പം ‘ഏറുപന്ത് കളിക്കാനും, ചപ്പ് ചവറുകൾ കൂട്ടിയുരുട്ടി പ്ലാസ്റ്റിക് ബാഗ് കൊണ്ട് പൊതിഞ്ഞ ‘ഫുട്ബോൾ’ കളിക്കാനും പോയിരുന്ന കഥകൾ കേൾക്കുമ്പോൾ ‘ടോയ് സ്റ്റോറി 3യും, ഹാരിപോർട്ടറും’ കണ്ട് വീറ്റബിക്സും, മറ്റ് ബേബി ടിൻ ഫുഡ്സും മനസില്ലാമനസ്സോടെ കഴിക്കുന്ന നിനക്കെന്തെങ്കിലും തോന്നുമോ?&lt;br /&gt;&lt;br /&gt;അടുത്ത വീടുകളിലെ സമ പ്രായക്കാരൊത്ത് അവരുടേതേയ ലോകത്ത് തുമ്പിയെ പിടിച്ചും, പൂ പറിച്ചും, പിന്നെ ഞങ്ങൾ  ഉറുമ്പ് കടി കൊണ്ട്  മാവിൽ  വലിഞ്ഞ് കേറി പറിച്ചെടുക്കുന്ന നാട്ടുമാമ്പഴത്തിന്റെ ഷെയറിനായി വരുന്ന എന്റെ ചേച്ചിയടക്കമുള്ള  അന്നത്തെ‘ഗേൾസ് സെറ്റിനെ’പറ്റി പറഞ്ഞാൽ നിനക്കൊരുപക്ഷേ ചിരിക്കാൻ പോലും തോന്നില്ലായിരിക്കും. &lt;br /&gt;&lt;br /&gt;അയൽക്കാരായ ഞങ്ങൾ അഞ്ച് കൂട്ടുകാർ, ഓരോ ലക്കവും ഓരോരുത്തർ എന്ന കണ്ടീഷനിൽ മേടിച്ച് അത്ഭുതത്തോടെ വായിച്ച് സ്വപ്നം കണ്ടിരുന്ന ‘പൂമ്പാറ്റയിലെയും,ബാലരമയിലെയും, അമർ ചിത്ര കഥകളിലെയും’ ആ അത്ഭുത ലോകം, നീ എപ്പോളേ, യൂറ്റ്യൂബ്-മഞ്ചാടി വീഡിയോകളിലും, മറ്റ് കാർട്ടൂൺ ചാനലുകളിലും കണ്ട് മടുത്തിട്ടുണ്ടാവും. പണ്ട് മഴക്കാലത്ത് മാത്രം വരുന്ന കുത്തൊഴുക്കിൽ, തോട്ടിലെ പാറപ്പുറത്ത് കവുങ്ങിന്റെ പാളയിട്ട് ഊർന്ന് വരുന്ന സുഖം കിട്ടില്ലങ്കിൽ കൂടെ, നിനക്കാസ്വദിക്കാനായി വാട്ടർ തീം പാർക്കുകൾ നാട്ടിലെങ്ങുമുണ്ട്, ഡിസ്നി ലാൻഡ് മുതൽ വീഗാലാൻഡ് വരെ നിനക്ക് ചോയ്സുമുണ്ട്..&lt;br /&gt;&lt;br /&gt;ജൂൺ-ജൂലൈ മാസങ്ങളിൽ, സ്കൂൾ വിട്ട് വരുമ്പോൾ, അത്യാവശം തുന്നൽ പണിയുള്ളതെങ്കിലും നനയാതിരിക്കാൻ പാകത്തിൽ ഒരു കുടയുണ്ടായിരുന്നിട്ടും, മറ്റ് ‘കന്നാലി ചെക്കന്മാരോട് വഴക്കുണ്ടാക്കിയും, കളിച്ചും, ആകെയുള്ള ഒരു യൂണിഫോം  ചെളിവെള്ളം തെറിപിച്ച് നാശമാക്കി‘ എന്ന പേരിൽ അമ്മയുടെ വഴക്കൊന്നും നിനക്ക് കേൾക്കേണ്ടി വരില്ല, കാരണം, നിന്നെ സ്കൂളിൽ കൊണ്ടെ വിടാനും, തിരിച്ച് കൊണ്ടുവരാനും ഈ അച്ചനുണ്ടാവും. ഒരു മഴത്തുള്ളിയുടെ കുളിരു പോലും നിന്റെ ദേഹത്തേൽക്കേണ്ടിയും വരില്ല, നിനക്ക് പനി പിടിച്ചാലോ എന്ന് പേടിച്ച് നിന്നെ ഒരു കുഞ്ഞു തണുപ്പിൽ പോലും ജാകറ്റില്ലാതെ പുറത്തിറക്കാറില്ലല്ലോ.. &lt;br /&gt;&lt;br /&gt;നിനക്കൊരു ഹോം വർക്ക് ചെയ്യാൻ, അല്ലങ്കിൽ പഠിക്കുന്ന ഒരു വിഷയത്തിലൊരു സംശയമുണ്ടായാൽ തന്നെ ‘മാഷോട് ചോദിക്കാനാവാതെ പേടിയോടെ നിന്ന’ നിന്റെ അച്ചന്റെ അവസ്ഥ  നിനക്കുണ്ടാവില്ല. ഒരു മൌസ് ക്ലിക്കിനപ്പുറം ഈ ലോകത്തിൽ ലഭ്യമായ എല്ലാ വിവരവും, വിവരണങ്ങളുമുള്ള ഇന്റർനെറ്റ് നിനക്കായുണ്ട്. പത്താം ക്ലാസിന് ശേഷവും, പിന്നീട് കലാലയജീവിതത്തിന്റെ ഓരോ ‘ടേണിംഗ് പോയന്റുകളിലും‘  അതുവരെയുണ്ടായിരുന്ന കൂട്ടുകാരെ പിരിയുന്നത് എനിക്ക് വല്ലാത്ത വേദനയായിരുന്നു. പക്ഷേ, പല രാജ്യങ്ങളിൽ നിന്നായി നൂറു കണക്കിന് കൂട്ടുകരെ ‘ഫേസ്ബുക്കിൽ’ കിട്ടിയേക്കാവുന്ന നിനക്ക് , പിന്നീടൊരിക്കലും കണ്ടെത്താനാവാതെ എനിക്ക് നഷ്ടപ്പെട്ട സുഹുത്തക്കളേക്കുറിച്ച് പറഞ്ഞാൽ നീ ചിരിക്കുമോ..? &lt;br /&gt;&lt;br /&gt;രാവിലെയെഴുന്നേറ്റ്, ആകാശവാണി കേട്ടുകൊണ്ട് മുറ്റമടിച്ച്, പിന്നെ അല്പനേരം പാഠപുസ്തകത്തിൽ പൂണ്ടിരുന്ന് തല പെരുത്ത്, ഉത്തരം തെറ്റുമോ എന്ന് പേടിയോടെ കണക്ക് ഹോം വർക്ക് ചെയ്തും, അലക്കി വെളുപ്പിച്ചതെങ്കിലും, ഇസ്തിരിയൊന്നുമിടാത്ത ചുളിവുള്ള യുണിഫോമിട്ട്, വഴിയിൽ കാണുന്ന അപ്പൂപ്പൻ താടിയുടെ പുറകേയോടിയും, കൂട്ടുകാരോടൊപ്പം കളി തമാശകൾ പറഞ്ഞ് സ്കൂളിലേക്ക് പോകുന്ന ആ ഒരു ബാല്യം നിനക്കില്ല.&lt;br /&gt;&lt;br /&gt;നിനക്ക് ‘കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളുമില്ലാത്ത’ ഒരു ജീവിതം മാത്രമേ തരാൻ എനിക്കാവുന്നുള്ളു. പക്ഷേ നിനക്ക് നഷ്ടപെടുന്ന പലതും അതിനേക്കാൾ വലുതാണെങ്കിലും, അതൊന്നും തരാനെനിക്കാവുന്നുമില്ലല്ലോ..&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5391874275288128299-8461077161556237399?l=sijogeorge.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sijogeorge.blogspot.com/feeds/8461077161556237399/comments/default' title='Post Comments'/><link rel='replies' type='text/html' href='http://sijogeorge.blogspot.com/2011/02/blog-post.html#comment-form' title='19 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5391874275288128299/posts/default/8461077161556237399'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5391874275288128299/posts/default/8461077161556237399'/><link rel='alternate' type='text/html' href='http://sijogeorge.blogspot.com/2011/02/blog-post.html' title='അച്ഛനും, അമ്മയ്ക്കും.. പിന്നെ മകൾക്കും.'/><author><name>sijo george</name><uri>http://www.blogger.com/profile/00297956689815434179</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='32' src='http://1.bp.blogspot.com/_HzExPDo9cVs/TCpU1IW8A8I/AAAAAAAAAMc/rf_CLQ7ikX4/S220/DSC00455.jpg'/></author><thr:total>19</thr:total></entry><entry><id>tag:blogger.com,1999:blog-5391874275288128299.post-5151514016973924490</id><published>2011-01-04T16:42:00.000-08:00</published><updated>2011-01-08T14:31:57.965-08:00</updated><title type='text'>ഒരു ചാരിറ്റി ദുരന്തം</title><content type='html'>ഇംഗ്ലണ്ടിലെത്തിയപ്പോൾ മുതൽ എന്നെ ആകർഷിച്ച സംഗതികളാണ് ഇവിടുത്തെ ‘ചാരിറ്റി ഷോപ്പുകളും , കാർ ബൂട്ട് സെയിലും’.  &lt;br /&gt;&lt;br /&gt;‘ബ്രിട്ടിഷ് ഹാർട്ട് ഫൌണ്ടേഷൻ, കാൻസർ റിസർച്ച് യു.കെ, റെഡ്ക്രോസ് സൊസൈറ്റി’ തുടങ്ങി നിരവധി സംഘടനകൾ അവരുടെ ഫണ്ടിന് വേണ്ടി നടത്തുന്ന ചാരിറ്റി ഷോപ്പുകൾ യു.കെയിലെ എല്ലാ ടൌണുകളിലുമുണ്ട്. ആളുകൾ തങ്ങൾക്കാവശ്യമില്ല്ലാത്തതും, എന്നാൽ ഉപയോഗയോഗ്യവുമായ സാധനങ്ങൾ സംഭാവനയായി നൽകുന്നതാണ് ഈ കടകളിൽ പ്രധാനമായുമുള്ളത്. ചിതലെടുത്ത് പോയാലും, തുരുമ്പിച്ചാലും ഒരു മൊട്ടുസൂചി പോലും മറ്റുള്ളവർക്ക് വെറുതെ കൊടുക്കില്ലന്ന നമ്മുടെ സ്വഭാവം ഇവിടുത്തുകാർക്കില്ലാത്തത്കൊണ്ട് ഈ കടകളിലൊന്നും സാധനങ്ങൾക്കൊരു ക്ഷാമവുമില്ല. കളിപ്പാട്ടങ്ങൾ, പുസ്തകങ്ങൾ, പാത്രങ്ങൾ, ഡ്രസ്സുകൾ, തുടങ്ങി ഇലക്ട്രോണിക് സാധങ്ങൾ വരെയുണ്ടാകും ഈ ചാരിറ്റി ഷോപ്പുകളിൽ. ശമ്പളമൊന്നും വാങ്ങാതെ ജോലി ചെയ്യുന്ന വോളണ്ടിയേർസാണ് ഈ കടകളിൽ നിൽക്കുന്നവർ. ഹൈസ്ട്രീറ്റ് റീട്ടൈൽ ഷോപ്പുകളിൽ തൊട്ടാൽ പൊള്ളുന്ന വിലയുള്ള ബ്രാൻഡഡ് സാധനങ്ങൾ പോലും, സെകൻഡ് ഹാൻഡ് ആണെങ്കിൽ കൂടി നല്ല ക്വാളിറ്റിയിൽ  നിസ്സാര വിലയ്ക്ക് കിട്ടുമെന്നുള്ളത്കൊണ്ട് ഞാനും ഇടയ്കിടെ ചാരിറ്റി ഷോപ്പുകളിലെ ഒരു സന്ദർശകനായിരുന്നു. &lt;br /&gt;&lt;br /&gt;‘കാർബൂട്ട് സെയിൽ‘ എന്നത് വേനൽക്കാലത്ത് മാത്രം കാണുന്ന ഒരു പ്രതിഭാസമാണ്. സംഗതി കാര്യമായിട്ടൊന്നുമില്ല. ആളുകൾ തങ്ങൾക്കാവശ്യമില്ലാത്ത ഉപയോഗപ്രദവുമായ സാധനങ്ങൾ വീട്ടിൽ നിന്നൊഴിവാക്കാനായി കാറിന്റെ ബൂട്ടിൽ കുത്തി നിറച്ച് ഒരു മൈതാനത്ത് കൊണ്ട് വന്ന് നിരത്തി വയ്ക്ക്കുന്ന ഒരു ഞായറഴ്ച ചന്ത.  ഉദാഹരണത്തിന്, കുട്ടികൾക്ക് മേടിക്കുന്ന കളിപാട്ടങ്ങൾ, ബേബി വാക്കർ, സൈക്കിൾ തുടങ്ങിയവ കുട്ടികൾ വളരുന്നതോടെ അവർക്കത് വീട്ടിലെ സഥലം മിനക്കെടുത്തുന്ന സാധനങ്ങളാകും. ചിലർ സാധനങ്ങൾ വെറുതെയും കൊടുക്കും. സായിപ്പന്മാരുടെ മറ്റൊരു സണ്ഡേ ടൈം പാസ്സ് - നമ്മുക്ക് നിസ്സാര പൈസക്ക് വിലപേശി വാങ്ങാനുള്ള മറ്റൊരു ഓപ്ഷൻ. &lt;br /&gt;&lt;br /&gt;കാര്യങ്ങളിങ്ങനെയൊക്കെയാണങ്കിലും ചാരിറ്റി ഷോപ്പുകൾ ചിലപ്പോൾ തലവേദനയായി മാറാറുമുണ്ട്. &lt;br /&gt;&lt;br /&gt;&lt;a href="http://3.bp.blogspot.com/_HzExPDo9cVs/TSO_6KtV3OI/AAAAAAAAAWU/IedcM-rFy0A/s1600/b%2Bcopy.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 300px; height: 287px;" src="http://3.bp.blogspot.com/_HzExPDo9cVs/TSO_6KtV3OI/AAAAAAAAAWU/IedcM-rFy0A/s400/b%2Bcopy.jpg" border="0" alt=""id="BLOGGER_PHOTO_ID_5558497371133172962" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;സ്ത്രീകളുടെ ജന്മനാ ഉള്ള പല വീക്നെസുകളിലൊന്നാണല്ലോ ഷോപ്പിംഗ്. മാസത്തിലൊരിക്കൽ നല്ലൊരു റെസ്റ്റോറന്റിൽ പോയി ഭക്ഷണം കഴിച്ചത്കൊണ്ട് നമ്മളാരും ചായക്കടയിൽ പോയി വല്ലപ്പോളുമൊരു ചായയും കടിയും കഴിക്കാതിരിക്കുന്നില്ലല്ലോ, എന്ന ‘വരട്ട് തത്ത്വവാദവും’ പറഞ്ഞ് ഇടയ്ക്കിടെയുള്ള ഷോപ്പിംഗ് കൂടാതെ, ടൌണിലുള്ള ചാരിറ്റി ഷോപ്പുകളിലും കേറി, ‘ദേ 2 പൌണ്ടേയുള്ളു’ എന്നൊക്കെ പറഞ്ഞ് പിന്നേം എന്തെങ്കിലുമൊക്കെ സാധനങ്ങൾ വാങ്ങിച്ച് കൂട്ടുക എന്നത് സഹധർമ്മിണിയുടെയുടെ ഒരു ഹോബിയായിരുന്നു. (ഇടയ്കൊക്കെ ഒന്നു രണ്ട് ഉപകാരമുള്ള സാധനങ്ങൾ കിട്ടിയിട്ടുമുണ്ട്). &lt;br /&gt;&lt;br /&gt;അങ്ങനെയിരിക്കെയാണ്  ‘വെള്ളമടിക്കാൻ മുട്ടിയിരിക്കുന്നവന്റെ വീടിന്റെ മുന്നിൽ ബിവറേജിന്റെ കൌണ്ടർ തുറന്നത് പോലെ’, ഞങ്ങൾ താമസിക്കുന്ന ഫ്ലാറ്റിന്റെ താഴെ ‘ബ്രെയിൻ വേവ്’ എന്ന, ബുദ്ധിമാന്ദ്യമുള്ള കുട്ടികൾക്കായുള്ള  ചാരിറ്റി സംഘടനയുടെ കട തുറന്നത്. പൊതുവേ ചാരിറ്റി കടകളൊരു വീക്നസ്സായ ഭാര്യയ്ക്കത് അപ്രതിക്ഷിതമായി കിട്ടിയ ചാകരയായി. ഡൈലി ജോലിക്ക് പോയി തിരിച്ച് വരുമ്പോൾ അവിടെ ഹാജർ വച്ചിട്ടേ കക്ഷി വീട്ടിലേക്ക്  കേറി വരു എന്ന സ്ഥിതിയായി. &lt;br /&gt;‘ഇതെന്തിനാ മേടിച്ചേ’  എന്ന് ചോദിച്ചാൽ ഉടൻ വരും ഉത്തരം - 'എന്തോരം പൈസ വെറുതെ കള്ള് കുടിച്ച് കളയുന്നു, ഇതിപ്പോ കുറേ പാവം കുട്ടിക്കൾക്ക് വേണ്ടിയെങ്കിലും ഉപകാരപെടും.'&lt;br /&gt;&lt;br /&gt;അങ്ങനെയിരിക്കെ, രണ്ടാഴ്ച്ചത്തെ ക്രിസ്മസ് അവധിക്കായി നമ്മുടെ ‘സ്കൂളടച്ചു.’ &lt;br /&gt;&lt;br /&gt;‘ക്രിസ്മസൊക്കെയല്ലേടേ, വാ.. അർമ്മാദിക്കാം’ എന്നും പറഞ്ഞ് വിളിക്കുന്ന കൂട്ടുകാരുടെ പ്രലോഭനങ്ങളെ അതിജീവിക്കനാവാതെ, ഇടയ്കിടെ വീട്ടിൽ നിന്ന് മുങ്ങി നമ്മുടെ പ്രിയപ്പെട്ട സ്പോർട്സ് ഐറ്റമായ ചീട്ട് കളിയിലെ 28ൽ പല വട്ടം ചാമ്പ്യനായും, പല പുതിയ ബ്രാൻഡ്കൾ പരീക്ഷിച്ചും  ദിവസങ്ങൾ കഴിഞ്ഞു. ‘കിലുക്കവും, നാടോടിക്കാറ്റും, പഞ്ചാബി ഹൌസും’ വീണ്ടും വീണ്ടും കണ്ട് മടുത്തു.  ഈ അവധിക്കാലത്ത് ചെയ്ത് തീർക്കാൻ നേരത്തെ പ്ലാൻ ചെയ്ത കര്യങ്ങളെല്ലാം‘റ്റു ഡു ലിസ്റ്റ്’ എന്നെഴുതി കലണ്ടറിൽ ഒട്ടിച്ച് വച്ചതല്ലാതെ അതുമൊന്നും നടന്നിട്ടില്ല. പെട്ടന്നന്നാണൊരുൾവിളി വന്നത്. വീടൊക്കെയൊന്നു ക്ലീൻ ചെയ്യാം. വെറുതെ തീറ്റേം കുടീമായി സുഖിച്ചിരിക്കുന്നു എന്ന ഭാര്യയുടെ പരാതിക്കൊരു താൽകാലിക പരിഹാരമാകുകയും ചെയ്യും.&lt;br /&gt;&lt;br /&gt;രാവിലെ ബ്രേക്ഫാസ്റ്റ് കഴിഞ്ഞയുടൻ തന്നെ ക്ലീനിംഗ് പണി ഏറ്റെടുത്തു. നാട്ടിൽ നിന്ന് ആദ്യമായി ഇങ്ങോട്ട് വന്നപ്പോൾ കൊണ്ട് വന്ന പെട്ടി മുതലുള്ള സാധനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ചെറിയ സ്റ്റോർ റൂമിൽ തന്നെ തുടങ്ങാമെന്ന് തീരുമാനിച്ചു. പഴയ ബാഗുകൾ, ഷൂസുകൾ, കൊച്ചിന്റെ ടോയ്സ് തുടങ്ങി സകല അലുകുലുത്ത് സാധനങ്ങളും കാർഡ്ബോർഡ് ബോക്സുകളിലും അല്ലാതെയും ആക്രിക്കടയിൽ വച്ചിരിക്കുന്നത് പോലെ വാരിവലിച്ചിട്ടിരിക്കുന്നു. ‘ഇതിനകത്ത് പെരുമ്പാമ്പ് പെറ്റ് കിടന്നാൽ പോലും അറിയില്ലല്ലോ’ എന്ന് മനസ്സിൽ തോന്നിയെങ്കിലും, ഈ രാജ്യത്ത് പാമ്പുകളുള്ളതായി ഇത് വരെ കേട്ടിട്ടില്ലല്ലോ എന്ന ആശ്വാസത്തിൽ ഒരു സൈഡിൽ നിന്ന് പണി തുടങ്ങി. (ചില പ്രത്യേക തരം ‘പാമ്പുകളെ’ കണ്ടിട്ടുണ്ടങ്കിലും, അവ കൂടുതലും വീകെൻഡുകളിൽ പബ്ബുകളിലും ബാറുകളിലും മാത്രം കാണപ്പെടുന്നവയും നിരുപദ്രവകാരികളുമാണ്). &lt;br /&gt;&lt;br /&gt;ഭാര്യയുടെ ചെരിപ്പുകളൂം, ഷൂസുകളും, ലേഡീസ് ബാഗുകളും മാത്രം ഒരു സൈഡിലേക്കൊതുക്കി നോക്കിയപ്പോൾ, ‘എന്തുകൊണ്ട് എനിക്കൊരു സെകൻഡ് ഹാൻഡ് കട തുടങ്ങിക്കൂട?’ എന്നൊരു ആലോചന മനസ്സിൽ വന്നത് തികച്ചും സ്വാഭാവികം. ഉപയോഗിക്കുന്നില്ലാത്ത കുറേയെണ്ണമെങ്കിലും ഏതേലും ചാരിറ്റി കടേൽ കൊടുത്ത് സ്ഥലമൊഴിവാക്കാൻ ഞാൻ മുൻപ് പലപ്രാവശ്യം ശ്രമിച്ചിട്ടുണ്ടങ്കിലും, ‘എനിക്ക് 9ആം ക്ലാസ്സിൽ കണക്ക് പരീക്ഷ പാസ്സായപ്പോൾ പപ്പ മേടിച്ച് തന്നതാ ഈ ബാഗ്‘, ‘ഈ ചെരിപ്പ് ഞാൻ യു.കെലെത്തീട്ട് ആദ്യമായി വാങ്ങിയ സംഗതിയാ, അത് കൊടുക്കാൻ പറ്റില്ല’ തുടങ്ങിയ സീരിയസ്സായിട്ടുള്ള ഇഷ്യൂസെടുത്തിട്ട് ഭാര്യ വിലക്കിയത്കൊണ്ട്, ഇത്രേം ‘ചരിത്ര പ്രാധാന്യമുള്ള ആന്റ്വിക് സാധനങ്ങൾ’ ആ സ്റ്റോർ റൂമിൽ പൊടിപിടിച്ച് വിശ്രമജീവിതം നയിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഇനിയെങ്കിലുമീ വിലമതിക്കാനാവത്ത സാധനങ്ങൾക്കൊരു ശാപമോക്ഷം കൊടുക്കണം. ഞാൻ തീരുമാനിച്ചു. ഇവൾടെ സമ്മതത്തോടെയെന്തായാലും ഇതൊന്നുമൊഴിവാക്കാൻ പറ്റില്ല. ഒരുവിധം കൊള്ളാവുന്ന കുറേ ലേഡീസ് ബാഗുകളും, ചെരിപ്പുകളും, ഒരു പ്ലാസ്റ്റിക് കൂടിനുള്ളിലാക്കി ഒരു കോർണറിൽ മാറ്റിവച്ചു. യിവളെന്തായാലും, ഈ സ്റ്റോർ റൂമിൽ കേറി ഇതൊക്കെയുണ്ടോന്ന് നോക്കാനൊന്നും പോണില്ല. നാളെ കക്ഷി ജോലിക്ക് പോകുന്ന തക്കം നോക്കി താഴെ ചാരിറ്റി ഷോപ്പിൽ കൊണ്ടെ തട്ടണം. സ്റ്റോർ റൂമൊരു സൈഡാക്കിയതോടെ ഞാൻ ക്ലീനിംഗ് ജോലി മതിയാക്കി.&lt;br /&gt;&lt;br /&gt;അടുത്ത ദിവസം രാവിലെ ഭാര്യയുണർന്ന് ജോലിക്ക് പോയി,ഉടനെ തന്നെ ഞാൻ തലേന്ന് പായ്ക്ക് ചെയ്ത് വച്ചിരിക്കുന്ന പ്ലാസ്റ്റിക് ബാഗുമെടുത്ത് താഴെയുള്ള ചാരിറ്റി ഷോപ്പിലേക്ക് വിട്ടു. സാധനങ്ങൾ കൊടുത്തപ്പോൾ, ‘ഹോ ഇറ്റ്സ് എക്സലന്റ്.. ബ്രില്ല്യന്റ്..താങ്ക്യൂ സോമച്ച്’ തുടങ്ങിയ സായിപ്പിന്റെ സ്ഥിരം മറുപടികൾ കേട്ട് സായൂജ്യമടങ്ങി വീട്ടിലേക്ക് മടങ്ങി. &lt;br /&gt;&lt;br /&gt;‘ഡേ, നീയ് അഞ്ചാറ് മുട്ടയെടുത്ത് സ്ക്രാമ്പിൾ ചെയ്ത് വെക്ക്, ഞങ്ങൾ ദേ അങ്ങോട്ട് വരുന്നു’ എന്ന് വിളിച്ച് പറഞ്ഞ ഫ്രണ്ട്സിനെ, ‘വൈകിട്ടാകട്ടേയിഷ്ടാ, ഇവിട്ത്തെ മുട്ടേടെയൊക്കെ സ്റ്റോക്ക് കാലിയായി’ എന്ന് പറഞ്ഞ് ഒരു വിധം ഒഴിവാക്കി, നല്ല കുട്ടിയായി ടിവിയും കണ്ട് ഉച്ച വരെയിരുന്നു.&lt;br /&gt;&lt;br /&gt;‘ദേ, നമ്മ്ടെ ക്രിസ്മസ് ട്രീ ഡെക്കറേറ്റ് ചെയ്യാനുള്ള എന്തേലും കിട്ടുമോന്ന് നോക്കാൻ ഞാൻ ഒന്ന് രണ്ട് കടകളിൽ പോയി നോക്കീട്ടേ വരുള്ളൂ കേട്ടോ”. നാലുമണി കഴിഞ്ഞപ്പോൾ ഭാര്യയുടെ വിളി വന്നു. &lt;br /&gt;“ഓകേ, പ്രിയതമേ.. പറ്റുങ്കിൽ ഒരു പുൽകൂട് തന്നെ പൊക്കിയെടുത്ത് കൊണ്ടു വരൂ..” ഞാൻ പറഞ്ഞു.&lt;br /&gt;&lt;br /&gt;അരമണിക്കൂറിനുള്ളിൽ കക്ഷി വീട്ടിലെത്തി. ഒന്നു രണ്ട് പ്ലാസ്റ്റിക് കൂടുകളുമുണ്ട് കൈയിൽ. ക്രിസ്മസ് ട്രീ ഡെക്കറേഷൻസ് ആയിരിക്കും. ഒറ്റയ്ക്കിരുന്നുള്ള ബോറടി മാറ്റാൻ രാവിലെ മുതൽ തന്നെ ഉച്ചഭക്ഷണം കഴിച്ചതീന്റെ ക്ഷീണം കാരണം ഞാൻ കിടന്നിടത്തുന്ന് അനങ്ങിയില്ല. &lt;br /&gt;&lt;br /&gt;“ദേ, ഇങ്ങോട്ട് നോക്ക്യേ.. ക്രിസ്മസൊക്കെയായിട്ട് എല്ലാരും പാർട്ണേർസിന് എന്തെങ്കിലുമൊക്കെ ഗിഫ്റ്റ് കൊടുക്കും. നിങ്ങളോ എനിക്കൊന്നും മേടിച്ച് തന്നില്ല. അത്കൊണ്ട് ഞാൻ തന്നെ എനിക്കെന്തെങ്കിലും ട്രീറ്റ് ചെയ്യാമെന്ന് തീരുമാനിച്ചു.”&lt;br /&gt;&lt;br /&gt;ശ്ശോ..ശരിയാണല്ലോ.. ക്രിസ്മസായിട്ട് അവൾടെ ക്രഡിറ്റ് കാർഡ് വച്ചിട്ടെങ്കിലുമൊരു ഗിഫ്റ്റ് മേടിച്ച് കൊടുക്കണമെന്നോർത്തിട്ട് മറന്നല്ലോ. ഞാൻ കുറ്റബോധത്തോടെ എണീറ്റ്, അവൾ കൊണ്ട് വന്ന പ്ലസ്റ്റിക് കൂട് തുറന്ന് നോക്കി. &lt;br /&gt;&lt;br /&gt;രാവിലെ, ഞാൻ താഴെ ‘ബ്രയിൻ വേവ്’ ചാരിറ്റിഷോപ്പിൽ കൊണ്ട് കൊടുത്ത ലേഡീസ് ബാഗുകളിലൊരെണ്ണം, കടക്കാർ പോളിഷ് ചെയ്ത തിളക്കത്തിന്റെ അഹങ്കാരത്തോടെ എന്നെ നോക്കി പല്ലിളിച്ച് ചിരിക്കുന്നു.&lt;br /&gt;&lt;br /&gt;“പേടിക്കേണ്ട, ഞാൻ പുതിയതൊന്നും മേടിച്ചിട്ടില്ല. താഴത്തെ ചാരിറ്റി കടേന്നാ. 7പൌണ്ടേയുള്ളു. ഇതുകൂട്ട് പുതിയതിന് എന്തായാലും മിനിമം 30 പൌണ്ടെങ്കിലും വരും. എനിക്ക് പണ്ടിത്പോലത്തെയൊരു ബാഗുണ്ടാരുന്നു. അതെവിടെ പോയോ ആവോ.. എനിക്കൊത്തിരിയിഷ്ടമാ ഈ ലേസൊക്കെയുള്ള ലതർ ബാഗ്.” &lt;br /&gt;&lt;br /&gt;ഞാൻ ഓടിപോയി ഒരു ഗ്ലാസ് വെള്ളം കുടിച്ചു. 7 പൌണ്ട്കൊണ്ട് രണ്ട് ദിവസത്തെ അർമ്മാദത്തിനുള്ള ഒരു കുപ്പി വാങ്ങാമായിരുന്നു എന്ന സങ്കടത്തേക്കാൾ, എന്നെ സമാധാനിപ്പിച്ചത്, ഞങ്ങളെ ശരിക്കും പരിചയമുള്ള ആ മദാമ്മ തള്ള, ‘ഇത് നിന്റെ ഹസ്ബൻഡ് രാവിലെ ഇവിടെ കൊണ്ട് തന്നതാ കൊച്ചേ’ എന്ന്  ഭാര്യയോട് പറയാത്തതിലായിരുന്നു.&lt;br /&gt;&lt;br /&gt;“പാവം നീ.. 7 പൌണ്ടല്ലേയുള്ളു. സാരമില്ല, നല്ല ബാഗ്.”  ഞാൻ പറഞ്ഞു. &lt;br /&gt;&lt;br /&gt;“ഹും. അവിടെ ഒത്തിരി പുതിയ ഐറ്റംസ് വന്നിട്ടുണ്ട്. ഇന്ന് ഒന്നും നോക്കാൻ സമയം കിട്ടിയില്ല. നാളെ എനിക്ക് ഓഫാ, ഒന്നൂടെ പോയി നോക്കണം.” &lt;br /&gt;&lt;br /&gt;ഞാൻ പിന്നേം പോയി ഒരു ഗ്ലാസ് വെള്ളം കൂടെ കുടിച്ചു. &lt;br /&gt;--------------------------------------------&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5391874275288128299-5151514016973924490?l=sijogeorge.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sijogeorge.blogspot.com/feeds/5151514016973924490/comments/default' title='Post Comments'/><link rel='replies' type='text/html' href='http://sijogeorge.blogspot.com/2011/01/blog-post.html#comment-form' title='17 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5391874275288128299/posts/default/5151514016973924490'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5391874275288128299/posts/default/5151514016973924490'/><link rel='alternate' type='text/html' href='http://sijogeorge.blogspot.com/2011/01/blog-post.html' title='ഒരു ചാരിറ്റി ദുരന്തം'/><author><name>sijo george</name><uri>http://www.blogger.com/profile/00297956689815434179</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='32' src='http://1.bp.blogspot.com/_HzExPDo9cVs/TCpU1IW8A8I/AAAAAAAAAMc/rf_CLQ7ikX4/S220/DSC00455.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_HzExPDo9cVs/TSO_6KtV3OI/AAAAAAAAAWU/IedcM-rFy0A/s72-c/b%2Bcopy.jpg' height='72' width='72'/><thr:total>17</thr:total></entry><entry><id>tag:blogger.com,1999:blog-5391874275288128299.post-7023374969608268150</id><published>2010-12-10T18:25:00.000-08:00</published><updated>2010-12-10T18:58:43.187-08:00</updated><title type='text'>പാരീസ് ഡ്രീംസ്-3</title><content type='html'>പതിവു പോലെ ഞായറാഴചയുടെ ആലസ്യത്തിൽ വൈകിയാണുണർന്നത്. എങ്കിലും കുളിച്ച് ഫ്രഷായി, റെസ്റ്റോറന്റിൽ പോയി ബ്രേക്ഫാസ്റ്റും കഴിച്ച്  വന്നിട്ടും ഇനിയും അരമണിക്കൂറോളമുണ്ട്, ആൾഡ്രിൻ റെഡിയായിനിൽക്കാൻ പറഞ്ഞ 10 മണിക്ക്. വെറുതെ ഹോട്ടലിന് പുറത്തിറങ്ങി നടന്നു. മറ്റ് യുറോപ്യൻ രാജ്യങ്ങളിൽ നിന്ന് സർവീസ് നടത്തുന്ന  വിമാനങ്ങൾ, തൊട്ടടുത്തുള്ള  പാരീസിലെ രണ്ടാമത്തെ വലിയ വിമാനത്താവളമായ ഒർളി എയർ പോർട്ടിൽ വന്ന് പോകുന്നതിന്റെ ശബ്ദമൊഴിച്ചാൽ ശാന്തമായൊരു അന്തരീക്ഷം. ഹോട്ടലിനു ചുറ്റിലുമുള്ള ഗാർഡനിലുടെ കുറച്ച് നടന്നപ്പോളേക്കും മൊബൈലിൽ ആൽഡ്രിന്റെ വിളിയെത്തി. കോച്ച് റെഡിയാണ്. &lt;br /&gt;&lt;br /&gt;വീണ്ടും ഡിസ്നിലാൻഡിലേക്ക്. &lt;br /&gt;&lt;br /&gt;&lt;a href="http://sijogeorge.blogspot.com/2010/11/2.html"&gt;തലേന്ന് ഡിസ്നി സ്റ്റുടിയോയിൽ മിസ്സ് ചെയ്ത സംഗതികളിൽ &lt;/a&gt;കേറണോ, അതോ ഇനിം, 4 കി.മി ചുറ്റളവിൽ കിടക്കുന്ന ഡിസ്നി തീം പാർക്കിൽ കേറി നിരങ്ങണോ എന്നതായിരുന്നു അന്നത്തെ കൺഫ്യൂഷൻ. &lt;br /&gt;&lt;br /&gt;ഏന്തായാലും ഒന്നും നേരെ ചൊവ്വെ കാണാൻ പറ്റില്ല, അതുകൊണ്ട് തലേ ദിവസത്തേപോലെ ഓടി നടന്നെങ്കിലും, പറ്റുന്നിടത്തോളം ഡിസ്നി തീം പാർക്ക് മാത്രം കാണാൻ തീരുമാനിച്ചു. ഡിസ്നി തീം പാർക്ക് കൂടുതലും കുട്ടികളെ ലക്ഷ്യമാക്കിയുള്ളതാണ്. &lt;br /&gt;&lt;br /&gt;കുട്ടിക്കലത്ത് ബാലരമയിലും, പൂമ്പറ്റയിലുമൊക്കെ വായിച്ചിരുന്ന കഥകളിലേത് പോലുള്ള ഒരു ലോകം. &lt;br /&gt;‘എന്റെയൊക്കെ കൂട്ടിക്കാലമൊക്കെ എത്ര ദരിദ്രമായിരുന്നു, എത്ര ഭാഗ്യം ചെയ്തവരാ ഇവിടെയൊക്കെ വരാ‍ൻ പറ്റുന്ന കുട്ടികൾ..’ എനിക്കങ്ങനെ തോന്നാതിരിക്കാൻ ഒരു കാരണവുമില്ലായിരുന്നു. വൈകിയാണങ്കിലും കിട്ടിയ ഈ അവസരത്തിൽ ഞങ്ങളെല്ലാം 10 വയസുകാരായി മാറി, ഓരോ കാഴ്ചകളും അത്ഭുതത്തോടെ കണ്ടു.   &lt;br /&gt;&lt;br /&gt;മിക്കി മൌസും, ഡൊണാൾഡ് ഡക്കുമുൾപ്പടെയുള്ള ഡിസ്നി കാരക്ടേർസ് ഇടക്കിടെ വന്ന് കൈ തന്ന്, കൂടെ നിന്ന് ഫോട്ടൊയെടുത്ത് പോയെങ്കിലും, ഞങ്ങളുടെ പ്രശ്നം വീണ്ടും ഏന്ത് കാണണം, എന്ത് ഒഴിവാക്കണം, ഏത് റൈഡിൽ കേറണം എന്നൊക്കെയായിരുന്നു. &lt;br /&gt;&lt;br /&gt;തലേ ദിവസത്തെ &lt;a href="http://sijogeorge.blogspot.com/2010/11/2.html"&gt;റോളർ കോസ്റ്റർ ഹാങ്ങോവർ&lt;/a&gt; മാറാത്തത് കൊണ്ട്, വീണ്ടും അത്പോലെയുള്ള ‘അഡ്വവഞ്ചർ’ പരിപാടിക്ക് കേറണോന്നുള്ള സംശയത്തിൽ നിന്നങ്കിലും, മണികണ്ടന്റെ നിർബന്ധത്തിൽ വീണ്ടും ഒരു ‘ജീവന്മരണ പോരാട്ടത്തിന്’ തല വച്ച് കൊടുക്കേണ്ടി വന്നു. ഇത്തവണ, ഗ്രാവിറ്റിയുടെ - അതായാത്, ഒരു തേങ്ങ കണ്ടിച്ച് താഴെയിട്ടാൽ വരുന്ന സ്പീഡിന്റെ 5 ഇരട്ടി സ്പീഡിൽ തഴേക്കും മുകളിലേക്കും പോകുന്ന ഒരു ലിഫ്റ്റിലായിരുന്നു അഗ്നി പരീക്ഷണം. റോളർ കോസ്റ്റർ കണ്ട് പിടിച്ചവന്റെ പൂർവികരെയൊക്കെ ആ റൈഡിൽ സ്മരിച്ചതിന് മാപ്പ് ചോദിക്കുന്ന രീതിയിലുള്ളൊരു പരീക്ഷണമായിരുന്നു 5 മിനിറ്റോളം നിണ്ട് നിന്ന ആ ലിഫ്റ്റ് റൈഡ്. ‘പറ്റിയത് പറ്റി, ഇനി ജന്മത്ത് ഇമ്മാതിരി കോപ്പിലെ പരിപാടിക്കില്ല‘ എന്ന് അവ്ടെ വച്ച് മൂന്ന് വട്ടം സത്യം ചെയ്ത് ആ ലിഫ്റ്റിന്ന് ഇറങ്ങി. പിന്നെ നടക്കുന്ന വഴിക്കെവിടെയെങ്ങാനും റോളർ കോസ്റ്ററോ, അതുപോലത്തെ മനുഷ്യനെ ഇടങ്ങേറാക്കുന്ന എന്തെങ്കിലും പരിപാടിയുടെ ലക്ഷണമെങ്ങാനും കണ്ടാൽ, ഏതേലും തമിഴ് സിനിമയുടെ വിശേഷം പറഞ്ഞ് മണികണ്ടന്റെ ശ്രദ്ധ മാറ്റി വിടാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. &lt;br /&gt;&lt;br /&gt;അവിടെ എത്തുന്ന മറ്റെല്ലാവരെയും പോലെ, ഞങ്ങളും കുട്ടികളായി ‘സ്ലീപിംഗ് ബ്യൂട്ടി കാസിലിലൂം’, ‘&lt;a href="http://en.wikipedia.org/wiki/It's_a_Small_World"&gt;ഇറ്റ്സ് എ സ്മാൾ വേൾഡ്&lt;/a&gt;’ എന്ന മറ്റൊരത്ഭുത ലോകത്തിലും, ‘പൈറേറ്റ്സ് ഓഫ്  ദ് കരീബിയനിലും’ കയറിയിറങ്ങിയും നടന്നെങ്കിലും, ഇനിയും കാണാൻ പോലും പറ്റാതെ നിരവധി സംഗതികൾ വീണ്ടും മിസ്സ് ചെയ്തല്ലോ എന്ന നിരാശയിൽ , തളർന്ന് ഒരു കഫേയിൽ കയറിയിരുന്നു.&lt;br /&gt;&lt;br /&gt;6 മണി കഴിഞ്ഞു.ഡ്ഡിസ്നി പരേഡ് എന്നൊരു സംഗതിയുണ്ടന്ന് ‘മാപിൽ നിന്ന് മനസിലായി.’ അത് കാണാൻ വേണ്ടിയായിരിക്കണം, ആ ദിവസം ഡിസ്നി ലാൻഡിലെത്തിയ പതിനായിരക്കണക്കിന് മനുഷ്യർ ചെറിയ മഴയിലും, കാത്ത് നിൽക്കുന്നത്. രാവിലെ മുതൽ തുടങ്ങിയ ഓട്ടത്തിൽ ഞങ്ങളും തളർന്നിരുന്നെങ്കിലും, എല്ലാവരും ആകാംക്ഷയോടെ കാത്ത് നിൽക്കുന്ന ‘ഡിസ്നി ലൈറ്റ് &amp; ഷോ പരേഡ്’ മിസ്സ് ചെയ്യാൻ മനസ്സ് വന്നില്ല. ഒടുവിൽ 6.30ന് സ്ലീപിംഗ് ബ്യൂട്ടി കാസിലിൽ നിന്നാരംഭിച്ച ഡിസ്നി പരേഡ്, മറ്റൊരത്ഭുത കാഴ്ച്ചയായി ഞങ്ങളുടെ മുൻപിലൂടെ വന്ന് തുടങ്ങി. മിക്കി മൌസ് മുതൽ ഡിസ്നി ‘ഫെയറി ടെയിൽ’ കഥകളിലെ രാജകുമാരനും, രാജകുമാരിയും, മറ്റ്  കഥാപത്രങ്ങളും അവിശ്വസിനീയമായ റിയാലിറ്റിയോടെ’ പരേഡിലെ ഓരോ കാഴ്ചകളായി മുൻപിലൂടെ പൊയ്കോണ്ടിരുന്നു. ഡിസ്നിലാൻഡ് കാഴ്ചകളെല്ലാം തന്നെ ഒരിക്കലും അതിന്റെ പൂർണ്ണതയിൽ വിവരിക്കുക പ്രയാസമാണ്, അത് അനുഭവിച്ചറിയാൻ മാത്രമേ പറ്റു. &lt;br /&gt;&lt;br /&gt;&lt;a href="http://1.bp.blogspot.com/_HzExPDo9cVs/TQLg-paaKAI/AAAAAAAAAUc/95LoCjHQDqw/s1600/DSC01963.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 195px;" src="http://1.bp.blogspot.com/_HzExPDo9cVs/TQLg-paaKAI/AAAAAAAAAUc/95LoCjHQDqw/s400/DSC01963.jpg" border="0" alt=""id="BLOGGER_PHOTO_ID_5549245057747003394" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;ഡിസ്നിലാൻഡിലെ രണ്ടാം ദിവസാവും അങ്ങനെ കഴിഞ്ഞു. കോയമ്പത്തൂരിലെ ‘ബ്ലാക് തണ്ടർ തീം പാർക്ക്’, പിന്നെ വീഗാ ലാൻഡ്, ഇവിടെയൊക്കെ പോയതോടെ ‘തീം പാർക്ക്’ എന്ന പരിപാടിയേ മടുത്ത് തുടങ്ങിയിരുന്ന ഞാൻ, പക്ഷേ വല്ലാത്തൊരു നഷ്ടബോധത്തോടെയാണ് ഡിസ്നിലാൻഡിൽ നിന്ന് പോന്നത്. അത്രക്കും ആകർഷകവും, അത്ഭുതപ്പെടുത്തുന്നതുമായിരുന്നു, അവിടുത്തെ ഓരോ കാഴ്ചകളും. &lt;br /&gt;&lt;br /&gt;&lt;br /&gt;&lt;a href="http://1.bp.blogspot.com/_HzExPDo9cVs/TQLg-PxYsWI/AAAAAAAAAUU/7Lb1xzro_YY/s1600/DSC01603.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 274px;" src="http://1.bp.blogspot.com/_HzExPDo9cVs/TQLg-PxYsWI/AAAAAAAAAUU/7Lb1xzro_YY/s400/DSC01603.jpg" border="0" alt=""id="BLOGGER_PHOTO_ID_5549245050864054626" /&gt;&lt;/a&gt;&lt;br /&gt;&lt;a href="http://3.bp.blogspot.com/_HzExPDo9cVs/TQLg94oLtiI/AAAAAAAAAUM/nS5w9kFJyOY/s1600/DSC01919.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 225px;" src="http://3.bp.blogspot.com/_HzExPDo9cVs/TQLg94oLtiI/AAAAAAAAAUM/nS5w9kFJyOY/s400/DSC01919.jpg" border="0" alt=""id="BLOGGER_PHOTO_ID_5549245044651439650" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;a href="http://4.bp.blogspot.com/_HzExPDo9cVs/TQLiZxp0liI/AAAAAAAAAUk/2fK2l4RgpIY/s1600/DSC01895.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 225px;" src="http://4.bp.blogspot.com/_HzExPDo9cVs/TQLiZxp0liI/AAAAAAAAAUk/2fK2l4RgpIY/s400/DSC01895.jpg" border="0" alt=""id="BLOGGER_PHOTO_ID_5549246623327229474" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;പാരീസിലെ ഞങ്ങളൂടെ നാലാം ദിവസം. &lt;br /&gt;&lt;br /&gt;അന്ന് തിരിച്ച് ലണ്ടനിലേക്ക് മടങ്ങണം. അതുകൊണ്ട് തന്നെ രാവിലെ നേരത്തെ ഉണർന്ന് എല്ലാം പായ്ക് ചെയ്ത് ഹോട്ടലിൽ ചെകൌട്ട് ചെയ്തു. ലോകാത്ഭുതങ്ങളിലൊന്നായ ‘ഐഫൽ ടവറിൽ’ കയറുക എന്നതായിരുന്നു അന്നത്തെ മെയിൻ പ്രോഗ്രാം. 12 മണിക്കായിരുന്നു ഞങ്ങളുടെ ബുക്കിംഗ്. അതിനിടയിലുള്ള 2 മണിക്കൂർ, ആദ്യ ദിവസം രാത്രിയിൽ കണ്ട പാരീസ് നഗരത്തെ പകൽ വെളിച്ചത്തിൽ ഒന്നുടെ ഓടി നടന്ന് കണ്ടു. ലോകത്തിലെ ഏറ്റവും വലിയ ആർട്ട് ഗാലറികളിലൊന്നായ ‘ലൂർവ് മ്യൂസിയത്തിന്റെ’(ഫ്രഞ്ചിൽ പ്രൊനൌൺസിയേഷനൊക്കെ വേറെന്തൊക്കെയോയാണ്)മുന്നിലെത്തിയപ്പോൾ, പ്രോഗ്രാമിലില്ലാത്തതാണങ്കിലും, ഞങ്ങളുടെ നിർബന്ധം കാരണം അര മണിക്കൂർ അവിടെ ഞങ്ങൾക്കനുവദിച്ചു. ലൂർവ് മ്യൂസിയത്തിലെ ഓരോ പെയിന്റിംഗ്-ശില്പങ്ങൾ കാണാൻ ഓരോന്നിനും രണ്ട് മിനിറ്റ് വച്ചെടുത്താൽ പോലും, മുഴുവൻ കണ്ട് തീർക്കാൻ ആറു മാസമെടുക്കുമത്രേ.! ഗൈഡ് പറഞ്ഞതെത്രത്തോളം ശരിയാണന്നറിയില്ല, എങ്കിലും ‘ഡാവിഞ്ചി കോഡ്’ സിനിമ കണ്ടത് മുതൽ ഒരാവേശമായി മനസിൽ കിടക്കുകയായിരിന്നു ഈ മ്യൂസിയവും, അതിന്റെ മുൻപിലെ ക്രിസ്റ്റൽ പിരമിഡും. ആറ് മാസമെടുത്ത് കാണണ്ട ആ മ്യൂസിയത്തിൽ, അര മണിക്കുറിൽ ഞങ്ങൾക്ക് ചെയ്യാൻ പറ്റിയത് മ്യൂസിയത്തിന് മുൻപിലെ ക്രിസ്റ്റൽ പിരമിഡിൽ പോയി നിന്ന് കുറച്ച് ഫോട്ടോസെടുക്കാനും, പിന്നെ, അവിടുത്തെ ഏറ്റവും വലിയ ആകർഷണമായാ ഡാവിഞ്ചിയുടെ ‘മൊണോലിസ’ പെയിന്റിംഗ് ഒരു പത്തു മീറ്ററിനപ്പുറമും നാലഞ്ച് ചില്ല് കൂടുകൾക്കുള്ളിൽ വച്ചിരിക്കുന്നത്, ശബരിമലയിൽ ഭക്തർ ക്യൂ നിന്ന് അയ്യപ്പനെ ദർശിക്കുന്നത് പോലെ ഒരു നോക്ക് കാണുവാനും മാത്രമായിരുന്നു.  &lt;br /&gt;&lt;br /&gt;ലൂർവ് മ്യൂസിയത്തിൽ നിന്ന് ഐഫൽ ടവറിലേക്ക് കാര്യമായ ദൂരമൊന്നുമില്ലങ്കിലും, ട്രാഫിക്കിൽ കുടുങ്ങി 20 മിനിറ്റോളം വൈകിയാണ് എത്തിയത്. ലേറ്റായതിന്റെ പേരിൽ, ടവറിന്റെ മുകളിലേക്കുള്ള എന്റ്രി ഗേറ്റിൽ ചില പ്രശ്നങ്ങളുണ്ടായെങ്കിലും, ഇതൊക്കെ സ്ഥിരമായി കൈകാര്യം ചെയ്യുന്ന ആൽഡ്രിന്റെ ഇടപെടൽ കൊണ്ട് കൂടുതൽ പ്രശ്നങ്ങളൊന്നുമില്ലാതെ ‘ഐഫൽ ടവറിന്റെ’ മുകളിലേക്ക്.. &lt;br /&gt;&lt;br /&gt;&lt;a href="http://2.bp.blogspot.com/_HzExPDo9cVs/TQLmHe24EyI/AAAAAAAAAVM/dVzSLrbb81U/s1600/DSC123.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 267px; height: 400px;" src="http://2.bp.blogspot.com/_HzExPDo9cVs/TQLmHe24EyI/AAAAAAAAAVM/dVzSLrbb81U/s400/DSC123.jpg" border="0" alt=""id="BLOGGER_PHOTO_ID_5549250707090576162" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;1887-89 ഇൽ നിർമ്മിക്കപ്പെട്ട, ലോകത്തിലെ ഏറ്റവും സങ്കീർണ്ണമായ ഒരു സ്റ്റീൽ സ്ട്രക്സ്ചർ.! സന്ദർശകർക്ക് ലിഫ്റ്റിൽ പോകാൻ പറ്റുന്ന മൂന്ന് ലെവലുകളാണ് ടവറിലുള്ളത്. ടവറിന്റെ നാലു പ്ലാറ്റ് ഫോമുകളിലുമുള്ള, 60 പേരെയെങ്കിലും ഉൾകൊള്ളാവുന്ന നാല് ലിഫ്റ്റ്കൾ വഴി ടവറിന്റെ 2 ലെവൽ വരെ പോകാൻ കഴിയും. മൂന്നാമത്തെയും, ഏറ്റവും മുകളിലത്തെയും നിലയിലെത്തണമെങ്കിൽ 15 പേരെ മാത്രം ഉൾക്കൊള്ളുന്ന രണ്ട് ലിഫ്റ്റ് മാത്രമാണ് ആശ്രയം. അതിനുള്ളിലേക്ക് കയറിപറ്റണമെങ്കിൽ മണിക്കുറുകളോളം ക്യൂ നിൽക്കണം. &lt;br /&gt;&lt;br /&gt;ടവറിന്റെ രണ്ടാമത്തെ ലെവലിലെത്തി, ലിഫ്റ്റിൽ നിന്ന് പുറത്തിറങ്ങി. താഴെ ദൂരെയായി ഒഴുകുന്ന ‘സീൻ നദി.’ ടവറിന്റെ താഴെകാണുന്ന പച്ച പുതച്ച മൈതാനത്ത് ഉറുമ്പം കൂട്ടങ്ങളേപോലെ തോന്നിക്കുന്ന സഞ്ചാരികൾ. പകലാണങ്കിലും എവിടെയൊക്കെയോ നിന്നൊഴുകിയെത്തുന്ന ഒരു സംഗീതം. അതായിരുന്നു, പാരിസിനെ തികച്ചും വ്യത്യസ്ഥമാക്കിയിരുന്നത്. തണുത്ത കാറ്റു സഹിക്കാവുന്നതിലപ്പുറുമായപ്പോൾ, ഫോട്ടോയെടുക്കലൊക്കെ നിർത്തി ഭാര്യയും, മകളും, ടവറിനു മുകളിലുള്ള ഒരു റെസ്റ്റോറന്റിലിരുന്നു. കൈവരിയിൽ മുറുകെ പിടിച്ച് നിന്നില്ലങ്കിൽ, നമ്മളെ വരെ പറത്തികൊണ്ട് പോകുമെന്ന് തോന്നുന്നത്ര ശക്തിയിലുള്ള കാറ്റ്.. പക്ഷേ, എനിക്കവിടുന്ന് മാറി നിൽക്കാനാകില്ലായിരുന്നു. കൈയിലൊരു ഗ്ലാസ് ഷാമ്പൈനുമായി, തണുപ്പും, കാറ്റുമൊന്നും വകവക്കാതെ, ‘ഫ്രഞ്ച് കിസ്സ്’ അതിന്റെ പൂർണ്ണതോയോടെ പരീക്ഷിക്കുന്ന ‘കപിൾസ്’ ആണ് എവിടെ നോക്കിയാലും..  (വെറുതെയല്ല, പാരീസിനെ, ‘മോസ്റ്റ് റൊമാന്റിക് സിറ്റി’ എന്ന് വിളിക്കുന്നതെന്ന് അപ്പോ മനസ്സിലായി.) &lt;br /&gt;&lt;br /&gt;സമായം പോയതറിഞ്ഞില്ല.. മൊബൈലിൽ വീണ്ടും ആൽഡ്രിന്റെ വിളി വന്നപ്പോളാണ്, അവരെല്ലാം ഞങ്ങളെ കാത്ത് താഴെ കോച്ച് പാർക്കിലിരിക്കുവാണന്നോർമ്മ വന്നത്. 15 മിനിറ്റോളം കാത്ത് നിൽകേണ്ടി വന്നു താഴേക്കുള്ള ലിഫ്റ്റിലൊന്ന് കയറികൂടാൻ. ഓടി കിതച്ച് ബസിലെത്തി. &lt;br /&gt;&lt;br /&gt;4 ദിവസങ്ങൾ.. എങ്ങനെ പോയി എന്നറിഞ്ഞില്ല. ഹൈസ്കൂൾ ക്ലാസ് മുതൽ കേട്ടിട്ടുണ്ട് (പഠിച്ചിട്ടുണ്ട് എന്ന് പറയുന്നില്ല‌) ഫ്രഞ്ച് വിപ്ലവം, നെപ്പോളിയൻ ബോണപർട്ട്, ഐഫൽ ടവർ, മൊണോലിസ, വിൻസന്റ് വാങോഗ്.. തുടങ്ങി നിരവധി ഫ്രഞ്ച് കഥകൾ. സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല (ആഗ്രഹിച്ചിരുന്നു പോലുമില്ല; കാരണം ആഗ്രഹിച്ചിരുന്നങ്കിൽ അത്  അത്യഗ്രഹമല്ല,അതിനുമപ്പുറത്തെ എന്തെങ്കിലുമാകുമായിരുന്നു) ആ കഥകളുടെയൊക്കെ നാട്ടിൽ ഒരിക്കലിങ്ങനെയൊക്കെ വരാനാകുമെന്ന്. &lt;br /&gt;&lt;br /&gt;'1998 ലെ വേൾഡ് കപ് ഫുട്ബോൾ ഫൈനലിൽ ഫ്രാൻസ്  ബ്രസീലിനെ തോല്പിച്ച സ്റ്റേഡിയമാണത്’ പാരീസ് നഗരത്തെ പിന്നിട്ട് ബസ് ഓടികൊണ്ടിരിക്കുമ്പോൾ Stade de France എന്ന കൂറ്റൻ സൈൻ ബോർഡ് കണ്ടപ്പോൾ ആൽഡ്രിൻ പറഞ്ഞു. പ്രത്യേകിച്ചൊരു താല്പര്യവും തോന്നിയില്ല, കാരണം, ലോകചരിത്രത്തെ തന്നെ മാറ്റി മറിച്ച മറ്റ് നിരവധി സംഭവങ്ങൾക്ക് വേദിയായ ഒരു രാജ്യത്തൂടെ സഞ്ചരിക്കുമ്പോൾ, അതൊക്കെ എത്ര നിസ്സാര സംഗതികൾ!. മൂന്ന് മണിക്കൂർ യാത്രക്കൊടുവിൽ ഫ്രഞ്ച് അതിർത്തിയായ ‘കാലിസ്' തുറമുഖത്തെത്തി.(Port of Calais). അങ്ങനെ നാലു ദിവസം നീണ്ട ‘ഫ്രഞ്ച് വിപ്ലവത്തിന്’ തിരശ്ശീലയായി.. ഇനിയും വരണം, തീർച്ചയായും.. ഗൈഡിന്റെ സഹായമില്ലാതെ, &lt;a href="http://rageshkurman.blogspot.com/2006/11/4.html"&gt;‘കുറുമാനൊക്കെ‘&lt;/a&gt; നടത്തിയത്പോലെ ഒറ്റക്കൊരു ഫ്രഞ്ച് പര്യടനം വീണ്ടും. &lt;br /&gt;&lt;br /&gt;“ടോ &lt;a href="http://bilattipattanam.blogspot.com"&gt;മുരളീ മുകുന്ദൻ ചേട്ടാ&lt;/a&gt;.. തനിക്ക് നേരത്തേ പറഞ്ഞ് തൊലച്ച് കൂടാരുന്നോ, ഇങ്ങനെയൊരു സംഗതിയുള്ള കാര്യം. എങ്കിൽ അറ്റ് ലിസ്സ് കള്ള് കുടിക്കാനെങ്കിലും ഒരു കമ്പനിയാകുമാരുന്നു..”&lt;br /&gt;‘സീ ഫ്രാൻസ്’ കപ്പലിന്റെ മുകളിലെ ഡക്കിലിരുന്ന് തണുത്ത കാറ്റുമടിച്ച്, ബിയറും കുടിച്ചിരിക്കുമ്പോൾ  ഈ ഫ്രഞ്ച് പര്യടനത്തിന് വഴികാണിച്ച് തന്ന &lt;a href="http://bilattipattanam.blogspot.com"&gt;മുരളിയേട്ടനെ&lt;/a&gt;  നന്ദി സൂചകമായി ഫോണിൽ വിളിച്ച് രണ്ട് ചീത്ത പറഞ്ഞു. കപ്പൽ ഇംഗ്ലണ്ടിലെ ഡോവർ തുറമുഖത്തോടടുത്തു.. തിരികെ ‘വീട്ടിലേക്ക്’.. &lt;br /&gt;&lt;br /&gt;&lt;a href="http://4.bp.blogspot.com/_HzExPDo9cVs/TQLiakOBx_I/AAAAAAAAAU0/GqvGacREOvY/s1600/DSC02086.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 225px;" src="http://4.bp.blogspot.com/_HzExPDo9cVs/TQLiakOBx_I/AAAAAAAAAU0/GqvGacREOvY/s400/DSC02086.jpg" border="0" alt=""id="BLOGGER_PHOTO_ID_5549246636900861938" /&gt;&lt;/a&gt;&lt;br /&gt;&lt;a href="http://2.bp.blogspot.com/_HzExPDo9cVs/TQLiaG3NlbI/AAAAAAAAAUs/pMET9bUFyqs/s1600/47899_490014414988_769864988_6879890_4813202_n.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 300px;" src="http://2.bp.blogspot.com/_HzExPDo9cVs/TQLiaG3NlbI/AAAAAAAAAUs/pMET9bUFyqs/s400/47899_490014414988_769864988_6879890_4813202_n.jpg" border="0" alt=""id="BLOGGER_PHOTO_ID_5549246629020538290" /&gt;&lt;/a&gt;&lt;br /&gt;&lt;a href="http://4.bp.blogspot.com/_HzExPDo9cVs/TQLkCdVi0RI/AAAAAAAAAVE/keCgdG5mvaE/s1600/DSC02093.JPG"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 225px;" src="http://4.bp.blogspot.com/_HzExPDo9cVs/TQLkCdVi0RI/AAAAAAAAAVE/keCgdG5mvaE/s400/DSC02093.JPG" border="0" alt=""id="BLOGGER_PHOTO_ID_5549248421759734034" /&gt;&lt;/a&gt;&lt;br /&gt;&lt;a href="http://4.bp.blogspot.com/_HzExPDo9cVs/TQLkCGubDYI/AAAAAAAAAU8/-TzpGN6af7w/s1600/DSC02123.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 216px;" src="http://4.bp.blogspot.com/_HzExPDo9cVs/TQLkCGubDYI/AAAAAAAAAU8/-TzpGN6af7w/s400/DSC02123.jpg" border="0" alt=""id="BLOGGER_PHOTO_ID_5549248415690067330" /&gt;&lt;/a&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5391874275288128299-7023374969608268150?l=sijogeorge.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sijogeorge.blogspot.com/feeds/7023374969608268150/comments/default' title='Post Comments'/><link rel='replies' type='text/html' href='http://sijogeorge.blogspot.com/2010/12/3.html#comment-form' title='12 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5391874275288128299/posts/default/7023374969608268150'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5391874275288128299/posts/default/7023374969608268150'/><link rel='alternate' type='text/html' href='http://sijogeorge.blogspot.com/2010/12/3.html' title='പാരീസ് ഡ്രീംസ്-3'/><author><name>sijo george</name><uri>http://www.blogger.com/profile/00297956689815434179</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='32' src='http://1.bp.blogspot.com/_HzExPDo9cVs/TCpU1IW8A8I/AAAAAAAAAMc/rf_CLQ7ikX4/S220/DSC00455.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_HzExPDo9cVs/TQLg-paaKAI/AAAAAAAAAUc/95LoCjHQDqw/s72-c/DSC01963.jpg' height='72' width='72'/><thr:total>12</thr:total></entry><entry><id>tag:blogger.com,1999:blog-5391874275288128299.post-2681380430271999439</id><published>2010-11-30T16:28:00.001-08:00</published><updated>2010-11-30T16:29:06.602-08:00</updated><title type='text'>പാരീസ് ഡ്രീംസ് 2 - ഡിസ്നി ലാൻഡ്</title><content type='html'>രാവിലെ അലാറം അടിച്ചപ്പോൾ, പതിവ് പോലെ തന്നെ ഞാൻ മൊബൈൽ എടുത്തൊരേറു കൊടുത്തു. പിന്നെയാണോർമ്മ വന്നത്, ഓഫീസിൽ പോകാനുള്ള ബെല്ലടിയല്ലല്ലോ അത് !. ചാടിയെണീറ്റ് ഒരു മണിക്കൂറിനുള്ളിൽ റെഡിയായി, താഴെയുള്ള റെസ്റ്റോറന്റിൽ പോയി ബ്രേക്ഫാസ്റ്റും കഴിച്ച്,  ലോഞ്ചിലെത്തിയപ്പോൾ, ആൾഡ്രിൻ ഞങ്ങളെ കാത്തെന്നപോലെ അവിടെയുണ്ടായിരുന്നു. “വീകെൻഡാണ്, നല്ല തിരക്കുണ്ടാവും. പെട്ടന്നു പുറപ്പെടണം.“ ആൽഡ്രിൻ പറഞ്ഞു. കോച്ചിൽ ഒരു മണിക്കൂറോളമുള്ള യാത്രയുണ്ടായിരുന്നു ഡിസ്നിലാൻഡ് വില്ലേജിലേക്ക്. ടികറ്റെല്ലാം നേരത്തെ ബുക്ക് ചെയ്തിരുന്നത്കൊണ്ട് നീണ്ട ക്യുവിലൊന്നും നിൽക്കാതെ തന്നെ അകത്ത് കയറാൻ പറ്റി. വാൾട്ട് ഡിസ്നി സ്റ്റുഡിയോ കോമ്പ്ലക്സൂം, ഡിസ്നിലാൻഡ് തീം പാർക്കുമാണ് പ്രധാനമായും ഡിസ്നി വില്ലേജിലുള്ളത്. ഇന്ന് ഡിസ്നി സ്റ്റുഡിയോ കോമ്പ്ലക്സിലും, അടുത്ത ദിവസം തീം പാർക്കിലും എന്നാണ് പ്ലാൻ. ഈ രണ്ട് ദിവസം കാണാൻ മാത്രം എന്തൂട്ട് തേങ്ങയാ ഇവിടെയിരിക്കുന്നെ എന്ന് ഞാൻ ന്യായമായൊരു സംശയം ആൽഡ്രിനോട് ചോദിച്ചു.  “പോയി കണ്ട് നോക്കു, ഇഷ്ടപെട്ടില്ലങ്കിൽ നിങ്ങളൂടെ ടികറ്റ് ഞാൻ റീഫണ്ട് ചെയ്ത് തരും.”  ഡിസ്നി വില്ലേജിന്റെ പൂർണ്ണ വിവരങ്ങളടങ്ങിയ മാപ്പും തന്ന് ആൾഡ്രിൻ പോയി. &lt;br /&gt;&lt;br /&gt;&lt;a href="http://3.bp.blogspot.com/_HzExPDo9cVs/TPWKdyS8mxI/AAAAAAAAASM/yLh1dmzji7E/s1600/DSC01585.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 225px;" src="http://3.bp.blogspot.com/_HzExPDo9cVs/TPWKdyS8mxI/AAAAAAAAASM/yLh1dmzji7E/s400/DSC01585.jpg" border="0" alt=""id="BLOGGER_PHOTO_ID_5545490760498715410" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;ഞങ്ങൾ അകത്ത് കയറി. നായുടെ കൈയിൽ പൊതിയാ തേങ്ങ കിട്ടിയപോലെ, ആ മാപ്പും പിടിച്ച്, ഞങ്ങൾ കുറേ നേരം നോക്കി നിന്നു. ഒന്നു മനസിലാകുന്നില്ല.  പത്താംക്ലാസിൽ പഠിക്കുമ്പോൾ, ആദ്യമായി മുംബൈയിൽ പോയി, അന്തം വിട്ട് നിന്നത് പോലെ ഞാൻ നിന്നു. നിരവധി റൈഡുകൾ, തീയറ്ററുകൾ, സ്റ്റുടിയോകൾ.. ആകെ മൊത്തം കൺഫ്യൂഷൻ.  അങ്ങനെ നോക്കി നിൽകുമ്പോൾ, ഞങ്ങളേപോലെ തന്നെ കൺഫ്യൂഷനിൽ നിൽക്കുന്ന ടൂർ ഗഡിസ് ‘മണികണ്ടൻ ആൻഡ് ഫാമിലിയെ’ കണ്ടു.  എവിടെ തുടങ്ങണം, എങ്ങിനെ തുടങ്ങണം എന്നുള്ള കൺഫ്യൂഷൻ ഷെയർ ചെയ്യാമെന്ന് ഞങ്ങൾ തീരുമാനിച്ചൂ. ആദ്യം കണ്ടത് തന്നെ ‘ഹവാന ക്ലബ്’ എന്ന പബ്ബ് ആയിരുന്നു. “ഒരു ബീയറടിച്ചാൽ എല്ലാ കൺഫ്യൂഷനും മാറും.” മണികണ്ടൻ പറഞ്ഞതനുസരിച്ച്, ‘ഹവാന ക്ലബിൽ’ ഓരോ ബിയറും പൂശിയിരുന്ന് ഡിസ്നിലാണ്ട് മാപ് നോക്കിയപ്പോൾ കുറേ ഐഡിയകൾ കിട്ടി. രണ്ട് ദിവസം പോയിട്ട്, രണ്ടാഴ്ച ചിലവഴിച്ചാലും  ഇവിടെ മൊത്തമൊന്ന് നടന്ന് കാണാൻ പോലും പറ്റില്ലന്ന് മനസിലായി. ‘നോട്ട് റ്റു മിസ്സ്’ എന്നെഴുതിയിരിക്കുന്ന കുറേ സംഗതികളുണ്ട്., അതെങ്കിലും ഒന്ന് ട്രൈ ചെയ്ത് നോക്കുക എന്ന് തീരുമാനിച്ചു.  &lt;br /&gt;&lt;br /&gt;പബ്ബിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ, ആദ്യം തന്നെ കണ്ടത് ‘സിനിമാജിക്’ എന്ന തീയറ്ററാണ്. 5 മിനിറ്റേയുള്ളു അടുത്ത ഷോയ്ക്. കേറി നോക്കമെന്ന് തീരുമാനിച്ചു. ബ്ലാക് &amp; വൈറ്റ് യൂറോപ്യൻ കാലഘട്ടത്തിലേത്പോലെ ഇന്റീരിയറുള്ള ഒരു തീയറ്ററായിരുന്നു അത്.  തിയറ്റർ നിറഞ്ഞ് ആളുണ്ടായിരുന്നു. ‘ഉദയാനാണ് താരം’ സിനിമയുടെ തുടക്കത്തിൽ കാണിക്കുന്നത് പോലെ, ‘സിനിമ‘ യുടെ ചരിത്രവും, മറ്റ് വിവരണങ്ങളുമൊക്കെ സ്ക്രീനിൽ തെളിഞ്ഞ് തുടങ്ങി. &lt;br /&gt;&lt;br /&gt;“ഈ കോപ്പിലെ ബ്ലാക് &amp; വൈറ്റ് സിനിമ കാണാനാണോ നമ്മൾ വന്നത്. വാടേ, ഉള്ള സമയം കളയാതെ പോയി വല്ല റൈഡിലും കേറാം.”  മണികണ്ടന് സംഗതി അത്രക്ക് പിടിച്ചില്ല. “ഒരു അഞ്ച് മിനിറ്റോടെ ഇരുന്ന് നോക്കാം.” ഞാൻ പറഞ്ഞു.&lt;br /&gt;&lt;br /&gt;പെട്ടന്ന് കാണികളുടെ ഇടയിൽ നിന്നും എന്തോ ശബ്ദം കേട്ടു.  ഒരാൾ ഉച്ചത്തിൽ മൊബൈൽ ഫോണിൽ സംസാരിച്ച് കൊണ്ട് സീറ്റിൽ നിന്നും എഴുന്നേറ്റ്, ചുറ്റിനും ടോർച്ചടിച്ച് നോക്കി, എന്തൊക്കെയോ അലറി വിളിക്കുന്നു.! അയാളുടെ കൂടെയുള്ള ഒരു സ്ത്രീയും കുട്ടിയും, അയാളെ പിടിച്ചിരുത്താനാവുന്നത് ശ്രമിക്കുന്നുമുണ്ട്. &lt;br /&gt;ശെടാ..ഇതിപ്പോ നാട്ടിലെ തീയറ്ററിൽ പോയപോലെയായല്ലോ!. ഇവിടേമുണ്ടോ ഇത് മാതിരി അലമ്പ് കേസുകൾ. &lt;br /&gt;ഞങ്ങൾ അന്തം വിട്ടിരിക്കുമ്പോളേക്കും, സെക്യൂരിറ്റിക്കാർ വന്ന് അയാളെ പിടിച്ച് പുറത്തേക്ക് കൊണ്ട് പോകാൻ ശ്രമിച്ചു. അയാൾ പെട്ടന്ന് അവരെ തള്ളി മാറ്റി സ്ക്രീനിനടുത്തേക്കോടി. എന്താണ് സംഭവിക്കുന്നതെന്നറിയാതെ കാണികൾ അമ്പരന്നിരിക്കുമ്പോൾ, അയാൾ സ്ക്രീനിനോട് ചേർന്നുള്ള സ്റ്റേജിലേക്ക് ചാടി കയറി, കൈവരിയിൽ പിടിച്ച് സ്ക്രീനിലേക്ക് കുതിച്ചു. അടുത്ത നിമിഷം അയാളും സ്ക്രീനിൽ തെളിഞ്ഞ് വന്നു. പഴയൊരു ബ്ലാക്&amp;വൈറ്റ് ഇംഗ്ലീഷ് സിനിമയുടെ ദ്രശ്യങ്ങളായിരുന്നു സ്ക്രീനിൽ അപ്പോൾ. ഇയാളും ആ കഥാപാത്രങ്ങൾകൊപ്പം സ്ക്രീനിലെത്തി!. അപ്പോൾ മാത്രമാണ്, ഇതൊക്കെ ആ ഷോയുടെ ഭാഗമാണന്ന് ഞങ്ങൾക്ക് മനസ്സിലായത്. കാണികളുടെ നീണ്ട കരഘോഷങ്ങൾക്കിടെയിൽ, അയാളുടെ കൂടെയുണ്ടായിരുന്ന സ്ത്രീയും, കുട്ടിയുമെഴുന്നേറ്റ് സ്റ്റേജിലേക്ക് നടന്ന് കയറി. പിന്നീടുള്ള അര മണിക്കൂർ ശരിക്കും ‘വണ്ടറടിപ്പിക്കുന്ന’ കാഴ്ചയായിരുന്നു. പഴയകാല ബ്ലാക്&amp;വൈറ്റ് ക്ലാസികുകൾ, ചാർളി ചാപ്ലിൻ സിനിമകൾ തുടങ്ങി, ടൈറ്റാനികും, അവതാറ് വരെയുള്ള സിനിമകൾ മിക്സ് ചെയ്ത്, സ്റ്റേജും, സ്ക്രീനുമെല്ലാം ചേർന്ന് ശരിക്കും വിസ്മയിപ്പിക്കുന്ന ഒരു ഷോ. ഓരോ സിനിമകളിലെയും കഥാപത്രങ്ങളുമൊത്ത് ഇയാൾ അഭിനയിച്ചു. ഇടക്ക് സ്റ്റേജിലുള്ള, അയാളുടെ കൂടെയുണ്ടായിരുന്ന കുട്ടിയെയും സ്ക്രീനിലേക്ക് വിളിച്ച് കേറ്റി. ഒടുവിൽ,ഒരു ജെയിംസ് ബോണ്ട് സിനിമയുടെ സീനിനിടയിൽ, ബോണ്ട്, നമ്മുടെ ‘കഥാനായകനെ’ ഒരു ചവിട്ട് കൊടുത്തതോടെ കക്ഷി, സ്ക്രീനിൽ നിന്നും തെറിച്ച് സ്റ്റേജിലേക്ക് വീണ്, അവിടെയുള്ള സ്ത്രീയെയും,കുട്ടിയെയും കെട്ടി പിടിച്ച് ഉമ്മ കൊടുത്ത്, വീണ്ടും, കാണികൾക്കിടയിലേക്കിറങ്ങിയതോടെ, ‘സിനിമാജിക്’ എന്ന വിസ്മയ കാഴ്ച തീർന്നു. &lt;br /&gt;&lt;br /&gt;‘കാര്യം എവ്ടെ നോക്കിയാലും മുട്ടൻ ടെക്നോളജിയൊക്കെ തന്നെയാ, പക്ഷേ, എന്നാലും ഇതുപോലൊക്കെ എങ്ങനെ  ചെയ്യുന്നെ’ എന്നൊക്കെ സിനിമാജികിന്റെ ഹാങ്ങോവറിൽ കുറച്ച് നേരം ചർച്ച ചെയ്തതിനു ശേഷം അടുത്ത പരിപാടിയെന്താന്ന് നോക്കിയപ്പോൾ, നോട്ട് റ്റു മിസ്സിൽ, ‘സ്പേസ് മൌണ്ടയ്ൻ‘ എന്നൊരു സംഗതി  കണ്ടു. റോളർ കോസ്റ്റർ റൈഡാണ്. കുറെ കാലമായി കേൾക്കുന്നു റോളർ കോസ്റ്റർ എന്ന്. എന്ത് പണ്ടാരമെങ്കിലുമാകട്ടെ, ഒന്ന് പരീക്ഷിച്ചിട്ട് ബാക്കി കാര്യം. ‘ദുർബലഹ്രദയർക്ക്’ പറ്റിയ പരിപാടിയല്ല എന്ന്  താഴെ എഴുതിയിരിക്കുന്നത്  കണ്ട്, ‘ദുർബലരായ’ ഭാര്യമാരെ, ഒരു റെഫ്രഷിംഗ് ബ്രേക്കിന് വിട്ടിട്ട്, ഞാനും മണിയനും, സ്പേസ് മൌണ്ടനിൽ കേറാനുള്ള ക്യൂവിലെത്തി. &lt;br /&gt;&lt;br /&gt;മണികണ്ടൻ ഇംഗ്ലണ്ടിലെ പല അമ്യൂസ്മെന്റ് പാർക്കുകളിലും റോളർ കോസ്റ്ററിൽ കയറിയിട്ടുള്ള എക്സ്പീരിയൻസിന്റെ ഗമക്ക് മസില് പിടിച്ച് മുന്നിൽ നടന്നു. നാട്ടില്, ചെറുപുഴ അയ്യപ്പ ക്ഷേത്ര ഉത്സ്തവത്തിനും, കണ്ണൂര് ഓണം ഫെയറിനും ഇതുപോലുള്ള പല റൈഡുകളിലും കയറിയിട്ടുണ്ട് മോനെ, അത്കൊണ്ട് ഈ കോസ്റ്ററു കൊണ്ടൊന്നും നമ്മൾ പേടിക്കില്ല, എന്ന ഭാവത്തോടെ പുറകിൽ ഞാനും. &lt;br /&gt;&lt;br /&gt;എന്റ്രി ഗേറ്റിനടുത്തെത്തും തോറും, അകത്ത് നിന്നുള്ള കാതടിപ്പിക്കുന്ന ഒച്ചയും, റൈഡിൽ കയറിക്കഴിഞ്ഞവരുടെ അലർച്ചയും കേൾക്കാൻ തുടങ്ങിയതോടെ എന്റെ ധൈര്യമൊക്കെ ചോർന്നു തുടങ്ങി. “ആത്മഹത്യ ചെയ്യാൻ പോവുകയാണന്നുള്ള മാനസികാവസ്ഥയുണ്ടാക്കിയെടുക്കുക, പിന്നെ പേടിയൊന്നും തോന്നില്ല.”  റോളർ കോസ്റ്റർ കാപ്സൂളിനകത്തേക്ക് കയറുമ്പോൾ മണി പറഞ്ഞു. എങ്ങാനും വടിയായലും, ജീവൻ പറന്ന് പോകാതിരിക്കാൻ വേണ്ടിയായിരിക്കണം, രണ്ട് സൈഡിൽന്നും, ലോക്ക് വന്ന് മൂടി. റോളർ കോസ്റ്റർ പതുക്കെ നീങ്ങി കട്ട പിടിച്ച ഇരുട്ടിലേക്ക് കയറി നിന്നു. എന്താ സംഗതിയെന്നൊന്നും മനസിലാകാതെയിരിക്കുമ്പോൾ, മുന്നിലെ ഇരുട്ടിൽ കൌണ്ട് ഡൌൺ തെളിഞ്ഞ് വന്നു. 10.. 9.. 8..-- 1...0  &lt;br /&gt;&lt;br /&gt;“ന്റെമ്മ്മ്മേഏഏഏ..” എന്ന് ഞാൻ അലറിക്കൂവിയതോർമ്മയുണ്ട്. &lt;br /&gt;&lt;br /&gt;കണ്ണുകളിറുക്കിയടച്ച്, ഈ പണ്ടാരമൊക്കെ കണ്ട്പിടിച്ചവന്റെ മാതാപിതാക്കളെയൊക്കെ സ്മരിച്ച്,  ‘ഒന്ന് നിർത്തഡാ ഡേഷുകളെ’ ന്നൊക്കെ അലറിവിളിക്കുന്നതിനിടക്ക് പതുക്കെ കണ്ണൊന്ന് തുറന്ന് നോക്കിയെങ്കിലും തീഗോളങ്ങളും, നക്ഷത്രങ്ങളുമൊക്കെ നേരെ പാഞ്ഞ് വരുന്നത് കണ്ട്, വീണ്ടും കണ്ണുകളിറുക്കിയടച്ചു.. 90 ഡിഗ്രിയിലും, 180 ഡിഗ്രിയിലും,360 ഡിഗ്രിയിലും, ഇനി അതിനപ്പുറത്തെന്തെങ്കിലുമുണ്ടേൽ ആ ഡിഗ്രിയിലും റോക്കറ്റിന്റെ സ്പീഡിൽ പാഞ്ഞ് പോകുമ്പോൾ, ‘സ്വർഗ്ഗസ്ഥനായ പിതാവേ’ ഞാനിതാ വരുന്നേയെന്ന് പ്രാർഥിക്കാൻ പോലുമുള്ള അവസ്ഥയിലായിരുന്നില്ല ഞാൻ. മൂന്ന് മിനിട്ട് കഴിഞ്ഞ് സംഗതി പതുക്കെ നിന്നപ്പോൾ വാഷിംഗ് മഷീനിൽ കിടന്ന് കറങ്ങിയത് പോലെയായിരുന്നു എന്റെ അവസ്ഥ.എങ്കിലും പുറത്തിറങ്ങിയപ്പോൾ ഒരു ത്രില്ല് തോന്നാതിരുന്നുമില്ല.  &lt;br /&gt;&lt;br /&gt;സമയം ഉച്ചകഴിഞ്ഞിരിക്കുന്നു. കാണാനും, കയറാനുമായി റൈഡുകളും, കാഴ്ചകളും നിരന്ന് കിടക്കുന്നു. ഉത്സവപറമ്പിലെത്തിയ കുട്ടികളേപോലെ, സമയമൊട്ടും കളയാതെ ഞങ്ങൾ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് ഓടി നടന്നു. മൈക്കൾ ജാക്സൺ കാണികൾക്കിടയിലേക്കിറങ്ങി വന്ന് ന്രത്തം ചെയ്യുന്ന 3D ഷോ, ഒരു ഹോളിവുട് ത്രില്ലറിലെ ആക്ഷൻ രംഗങ്ങളിലേത് പോലെ സ്ഫോടനങ്ങളും, മഴയും, മലവെള്ളപാച്ചിലിലൂടെയുമുള്ള ഒരു സാഹസിക ട്രയിൻ യാത്ര, ഇടയ്ക്ക് ക്ഷീണമകറ്റാൻ ഏതെങ്കിലും കഫേയിൽ ഓടിചെന്നൊരു ബിയറടി, ഇത്രയുമായപ്പോളേക്കും സമയം സന്ധ്യയായിരുന്നു. 7മണിക്ക് കോച്ചിലെത്തണം. ഡിസ്നി സ്റ്റുഡിയോയിലെ പകുതി കാഴ്ച്ചകളും ഇനിയും ബാക്കി കിടക്കുന്നു. സാരമില്ല, അടുത്ത ദിവസം ‘ഡിസ്നി തീം പാർക്കിൽ’ അർമ്മാദിക്കാമെന്നുള്ള ആശ്വാസത്തിൽ ഞങ്ങൾ കോച്ച് പാർക്കിലേക്ക് നടന്നു. &lt;br /&gt;&lt;br /&gt;&lt;a href="http://4.bp.blogspot.com/_HzExPDo9cVs/TPWKe9bJtMI/AAAAAAAAASk/c1MhvwQVLbo/s1600/DSC01618.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 225px;" src="http://4.bp.blogspot.com/_HzExPDo9cVs/TPWKe9bJtMI/AAAAAAAAASk/c1MhvwQVLbo/s400/DSC01618.jpg" border="0" alt=""id="BLOGGER_PHOTO_ID_5545490780665787586" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;a href="http://2.bp.blogspot.com/_HzExPDo9cVs/TPWLuGF-acI/AAAAAAAAASs/C3BLtihECZg/s1600/DSC01626.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 225px;" src="http://2.bp.blogspot.com/_HzExPDo9cVs/TPWLuGF-acI/AAAAAAAAASs/C3BLtihECZg/s400/DSC01626.jpg" border="0" alt=""id="BLOGGER_PHOTO_ID_5545492140202551746" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;a href="http://2.bp.blogspot.com/_HzExPDo9cVs/TPWMweuVEMI/AAAAAAAAATE/c4nLJ79xrH4/s1600/DSC01636.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 225px;" src="http://2.bp.blogspot.com/_HzExPDo9cVs/TPWMweuVEMI/AAAAAAAAATE/c4nLJ79xrH4/s400/DSC01636.jpg" border="0" alt=""id="BLOGGER_PHOTO_ID_5545493280685625538" /&gt;&lt;/a&gt;&lt;br /&gt;&lt;a href="http://2.bp.blogspot.com/_HzExPDo9cVs/TPWMwA22CWI/AAAAAAAAAS8/TViH7JGmB9w/s1600/DSC01656.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 225px;" src="http://2.bp.blogspot.com/_HzExPDo9cVs/TPWMwA22CWI/AAAAAAAAAS8/TViH7JGmB9w/s400/DSC01656.jpg" border="0" alt=""id="BLOGGER_PHOTO_ID_5545493272668277090" /&gt;&lt;/a&gt;&lt;br /&gt;&lt;a href="http://4.bp.blogspot.com/_HzExPDo9cVs/TPWMvvmaIjI/AAAAAAAAAS0/2sKu5fXYsAk/s1600/DSC01623.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 225px;" src="http://4.bp.blogspot.com/_HzExPDo9cVs/TPWMvvmaIjI/AAAAAAAAAS0/2sKu5fXYsAk/s400/DSC01623.jpg" border="0" alt=""id="BLOGGER_PHOTO_ID_5545493268035936818" /&gt;&lt;/a&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5391874275288128299-2681380430271999439?l=sijogeorge.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sijogeorge.blogspot.com/feeds/2681380430271999439/comments/default' title='Post Comments'/><link rel='replies' type='text/html' href='http://sijogeorge.blogspot.com/2010/11/2.html#comment-form' title='9 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5391874275288128299/posts/default/2681380430271999439'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5391874275288128299/posts/default/2681380430271999439'/><link rel='alternate' type='text/html' href='http://sijogeorge.blogspot.com/2010/11/2.html' title='പാരീസ് ഡ്രീംസ് 2 - ഡിസ്നി ലാൻഡ്'/><author><name>sijo george</name><uri>http://www.blogger.com/profile/00297956689815434179</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='32' src='http://1.bp.blogspot.com/_HzExPDo9cVs/TCpU1IW8A8I/AAAAAAAAAMc/rf_CLQ7ikX4/S220/DSC00455.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_HzExPDo9cVs/TPWKdyS8mxI/AAAAAAAAASM/yLh1dmzji7E/s72-c/DSC01585.jpg' height='72' width='72'/><thr:total>9</thr:total></entry><entry><id>tag:blogger.com,1999:blog-5391874275288128299.post-174779467481635858</id><published>2010-11-03T18:09:00.000-07:00</published><updated>2010-11-03T18:29:52.325-07:00</updated><title type='text'>പാരീസ് ഡ്രീംസ് 1</title><content type='html'>യാ‍ത്രകൾ ചെയ്യുക, പുതിയ സ്ഥലങ്ങൾ കാണുക എന്നത് മറ്റെല്ലാവരെയും പോലെ എനിക്കും ചെറുപ്പം മുതൽ തന്നെ ‘അതി ഭയങ്കരമായി’ ഇഷ്ടമുള്ള കാര്യമായിരുന്നു. ആദ്യത്തെ ‘ഒറ്റക്കുള്ള യാത്ര’എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ 10 കി.മി ദൂരെയൂള്ള ‘ചെറുപുഴ‘ എന്ന കൊച്ച് ടൌണിലേക്കായിരുന്നു.(എന്നെ സംബന്ധിച്ച് ഒരു ‘മഹാ നഗരത്തിലേക്ക്’) എന്റെ പ്രായത്തിലുള്ളവരും, കൂട്ടുകാരുമൊക്കെ അതിനും വർഷങ്ങൾക്ക് മുൻപേ തന്നെ ‘ചെറുപുഴ  നഗരവും‘, അവിടൂത്തെ ‘അനുരാഗ്, എ.കെ ടാക്കിസുകളുടെ ‘നയനമനോഹരമായ വെള്ളിത്തിരകളുമൊക്കെ’ കാണാൻ ഭാഗ്യം ലഭിച്ചവരായിരുന്നെങ്കിലും വീട്ടിലെ ഏറ്റവും ഇളയതും, പിന്നെ കാണാൻ അല്പം കുഞ്ഞനുമായത് കൊണ്ട് എന്നെ അത്രേം ദൂരേക്കൊക്കെ ഒറ്റക്ക് വിടാൻ വീട്ടിലാർക്കൂം ധൈര്യമുണ്ടായിരുന്നില്ല. ഒടുവിൽ  വീട്ടിൽ പപ്പയും ചേട്ടനുമില്ലാതിരുന്ന ഒരു ദിവസം, ഒരു ‘എമർജൻസി സിറ്റുവേഷനിൽ’  ചെറുപുഴ വരെ പോകാൻ എനിക്ക് അവസരം കിട്ടി. 9.30ന്റെ കെ.എം.എസ് ബസിനു പോകാൻ, എട്ടരയോടെ ബസിൽ കയറി സൈഡ് സീറ്റ് പിടിച്ച് തനിച്ച് ചെറുപുഴ വരെ പോയി, 11.30ടെ ‘ഷെറാട്ടൺന്’ തിരിച്ച് വീട്ടിലെത്തിയപ്പോൾ , ചന്ദ്രനിൽ പോയി വന്ന നീൽ ആംസ്ട്രോംഗിനെപോലെയായിരുന്നൂ ഞാൻ. അങ്ങനെ ഒറ്റക്ക് പോയി വന്ന് കഴിവ് തെളിയിച്ചു. പിന്നീട്  അതുപോലെ പല ആവശ്യങ്ങൾക്കുമായി ഇടക്കിടെ ചെറിയ യാത്രകൾ ചെയ്തതോടെ അതിന്റെ ത്രില്ല് പോയി.&lt;br /&gt;&lt;br /&gt;പിന്നീടുള്ള ജീവിതത്തിലെ എല്ലാ യാത്രകളും അതുപോലെ തന്നെ അപ്രതീക്ഷിതമായിരുന്നു. റപ്പായീസ് തട്ട് കടയും, മറൈൻ ഡ്രൈവും, എം.ജി റോഡും, സെന്റ് തെരേസാസ് കോളേജ് പരിസരങ്ങളുമുൾപ്പടെയുള്ള മനോഹരമായ എറണാകുളം നഗരത്തെ സ്നേഹിച്ച് തുടങ്ങി, ഇനിയുള്ള ജീവിതമിവിടെ എന്ന് കരുതിയിരുന്നപ്പോളായിരുന്നു, അപ്രതീക്ഷിതമായി ഗൾഫിലേക്ക് വിമാനം കയറേണ്ടി വന്നത്. പിന്നീടുള്ള 4 വർഷങ്ങളിൽ സൌദി അറേബ്യ, ബഹറൈൻ,ദുബായി, ഒമാൻ എല്ലാം ‘ജോലി’ എന്ന പേരിൽ കറങ്ങി തിരിഞ്ഞ് നടന്നെങ്കിലും സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല, യുറോപിൽ എന്നെങ്കിലും വരാനാകുമെന്ന്. യുറോപ്പ്, അമേരിക്ക എന്നതൊക്കെ  എന്നേപോലുള്ളവർക്ക്  ‘ചന്ദ്രനിൽ പോകുന്നപോലെ’ അസാധ്യമായ കാര്യമായേ തോന്നിയിട്ടുണ്ടാ‍യിരുന്നുള്ളു. പക്ഷേ, അതുവരെയുള്ള എന്റെ ജീവിതം പോലെ തന്നെ, അപ്രതീക്ഷിതമായി ഇംഗ്ലണ്ടിലെത്താനും, ഇവിടെ ജോലി ചെയ്യാനുമൊക്കെ അവസരം കിട്ടി.&lt;br /&gt; &lt;br /&gt;കടലിലൂടെ 50 കി.മി നീളത്തിലുള്ള ‘ചാനൽ ടണൽ’ തുറന്നതോടെ  ഇംഗ്ലണ്ടിൽ നിന്ന് ഫ്രാൻസിലേക്ക് ‘യുറോസ്റ്റാർ ട്രെയിനിൽ’ വെറും രണ്ടര മണിക്കൂർ കൊണ്ട് എത്താമെന്നായി എങ്കിലും, പാരീസിലൊന്ന് പോവുക എന്നത് ഒരു സ്വപ്നമായി മനസിൽ കയറികൂടിയിട്ട് രണ്ട് വർഷത്തോളമായി. തൊലി വെളുത്തവരെല്ലാം ഇംഗ്ലീഷ് സംസാരിക്കുന്ന സായിപ്പന്മാരാണന്ന തെറ്റിദ്ധാരണ ഇംഗ്ലണ്ടിലെത്തിയതോടെ മാറിയിരുന്നു. ജോലി തിരക്കും, പിന്നെ, ഫ്രഞ്ച് അല്ലാതെ ഒരു വാക്ക് പോലും ഒരാളും സംസാരിക്കാത്ത ഫ്രാൻസിൽ കുടുംബവുമായി പോയാൽ കുറച്ച് കഷ്ടപെടേണ്ടി വരുമെന്നുള്ള ചില അനുഭവസ്ഥരുടെ മുന്നറിയിപ്പും പാരീസ് സ്വപ്നത്തിൽ നിന്നും എന്നെ പിറകോട്ട് വലിച്ചു.  &lt;br /&gt;&lt;br /&gt;അങ്ങനെ , ജോലിയും, വീകെൻഡ് പാർട്ടികളുമായി പ്രത്യേകിച്ചൊരു മാറ്റവുമില്ലാതെ ജീവിതമിങ്ങനെ പൊയ്കോണ്ടിരിക്കെ ഒരു ദിവസം വെറുതെ &lt;a href="http://bilattipattanam.blogspot.com"&gt;മുരളി മുകുന്ദനെന്ന&lt;/a&gt; ഇംഗ്ലണ്ടിലെ ബൂലോക പുലിയെ വിളിച്ചപ്പോൾ, അങ്ങേര് ഒരു പാരീസ് പര്യടനം കഴിഞ്ഞ് വന്നതിന്റെ കഥകൾ പറഞ്ഞ് കുറെ കൊതിപ്പിച്ചു. ഗൈഡ്, ഹോട്ടൽ, 2ദിവസത്തെ ഡിസ്നിലാൻഡ് ടികറ്റ് എല്ലാം ഉൾപ്പടെയുള്ള പായ്കേജ് ടൂറാണ്, ചാർജും വളരെ കുറവ് എന്ന് കേട്ടതോടെ പിന്നെയൊന്നും ആലോചിച്ചില്ല, അടുത്ത ദിവസം തന്നെ ലണ്ടനിലെ ഫ്രഞ്ച് എംബസിയിൽ പോയി വിസയെടുത്തു. &lt;br /&gt;&lt;br /&gt;അങ്ങനെ ഒരു വെള്ളിയാഴ്ച പുലർച്ചെ ‘ടാജ് ടൂർസിന്റെ’ ലക്ഷ്വറി കോച്ചിൽ ലണ്ടനിൽ നിന്ന് പുറപ്പെട്ടു. രണ്ടര മണിക്കൂറത്തെ യാത്രക്ക് ശേഷം  ഇംഗ്ലണ്ട് അതിർത്തിയായ ‘ഡോവർ’ തുറമുഖത്ത് നിന്നുള്ള 'സീ ഫ്രാൻസ്’ കപ്പലിൽ ഇംഗ്ലീഷ് ചാനലിലൂടെ ഫ്രാൻസിലേക്ക്. ആദ്യമായി കപ്പലിൽ കയറിയതിന്റെ ത്രില്ലിൽ ഡക്കിൽ പോയി നിന്ന് ‘ടൈറ്റാനിക്‘ സ്റ്റൈലിൽ ഫോട്ടോകളെടുത്തും, കപ്പലിനുള്ളിലെ റെസ്റ്റോറന്റുകളിലും, പബ്ബിലുമൊക്കെ കേറിയിറങ്ങിയും ഒന്നരമണിക്കൂർ കഴിഞ്ഞപ്പോളേക്കും അനൌൺസ്മെന്റ് വന്നു, കപ്പൽ ഫ്രഞ്ച് തീരത്തെ പോർട്ട് ഓഫ് കാലിസിലേക്ക് അടുക്കുകയാണന്ന്.(port of Calais) ഫ്രഞ്ച് മണ്ണിലൊന്ന് കാലുകുത്താനവസരം തരാതെ, കപ്പലിൽ നിന്ന് നേരെ വീണ്ടും കോച്ചിലേക്ക് . കാലീസ് തുറമുഖത്ത് നിന്ന് പാരീസ് നഗരത്തിലേക്കുള്ള 3 മണിക്കൂർ യാത്രക്കിടെ, ടൂർ ഗൈഡായാ ആൾഡ്രിൻ ഫെർണാണ്ടസ്, സ്കൂളിൽ ഹിസ്റ്ററി ക്ലാസ്സുകളിൽ പഠിച്ച് മറന്ന ഫ്രഞ്ച് വിപ്ലവത്തിന്റെയും, നെപ്പോളിയൻ ബോണപ്പാർട്ടിന്റെയുമൊക്കെ കഥകൾ പറയുന്നത് കേട്ടുകൊണ്ട്, മനോഹരമായ പാടങ്ങളും, ഫാമുകളുമുള്ള  ഫ്രഞ്ച് ഗ്രാമങ്ങളുടെ സൌന്ദര്യമാസ്വദിച്ചുകൊണ്ട് കോച്ചിലിരുന്നു. തിരക്കേറിയ ട്രാഫിക്കിനിടയിലൂടെ പതിയെയാണങ്കിലും, 4 മണി കഴിഞ്ഞതോടെ പാരീസ് ഒർളി എയർപോർട്ടിനടുത്തുള്ള നോവോടെൽ ഹോട്ടലിലെത്തി. &lt;br /&gt;&lt;br /&gt;ഹോട്ടലിൽ ചെക്കിൻ ചെയ്ത്, ഫ്രഷായി അന്നത്തെ ബാക്കി പരിപാടിയായ പാരിസ് സിറ്റി നൈറ്റ് ടൂറിനായി പുറത്തിറങ്ങി. നഗരത്തോടടുത്തതോടെ, ദൂരെ ഇല്യുമിനേഷനിൽ വെട്ടി തിളങ്ങുന്ന ഈഫൽ ടവർ കാണാമായിരുന്നു. പാരിസിനെ രണ്ടായി പകുത്തൊഴുകുന്ന ‘സീൻ’ നദിയിലൂടെയുള്ള ബോട്ട് യാത്രയായിരുന്നു പരിപാടിയിലെ ആദ്യ ലക്ഷ്യം. ഈഫൽ ടവറിനടുത്ത് തന്നെയുള്ള ഒരു ജെട്ടിയിൽ നിന്നായിരുന്നു ബോട്ടിൽ കയറേണ്ടിയിരുന്നത്. ഇഫൽ ടവറിന് മുകളിൽ കയറാനുള്ള ഞങ്ങളൂടെ ബുക്കിംഗ്, ടൂറിന്റെ അവസാന ദിവസത്തേക്കായിരുന്നു. ടവറിന് താഴെ നിന്ന് ഫോട്ടോകളെടുത്ത ശേഷം ബോട്ടിൽ കയറി. കലയുടെയും, ഫാഷന്റെയും, പെർഫ്യൂമിന്റെയും, ഷാമ്പയിന്റെയും കേന്ദ്രമായ പാരീസ് നഗരത്തിലൂടെ രാത്രിയിലെ ബോട്ട് യാ‍ത്ര അവിസ്മരണീയമായ ഒരനുഭവമായിരുന്നു. &lt;br /&gt;&lt;a href="http://4.bp.blogspot.com/_HzExPDo9cVs/TNILmFT3_rI/AAAAAAAAARs/1NCkbaJoeiw/s1600/DSC015462.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 235px;" src="http://4.bp.blogspot.com/_HzExPDo9cVs/TNILmFT3_rI/AAAAAAAAARs/1NCkbaJoeiw/s400/DSC015462.jpg" border="0" alt=""id="BLOGGER_PHOTO_ID_5535499640880234162" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;കാഴ്ചയിൽ മറ്റ് യുറോപ്യൻ നഗരങ്ങളെപോലെയൊക്കെ തന്നെ തോന്നിച്ചെങ്കിലും, പാരീസിന് വേറൊരു സൌന്ദര്യമാണ്. 'സിറ്റി ഓഫ് ലൌ’, സിറ്റി ഓഫ് ആർട്ട്, ‘ദ് മോസ്റ്റ് റൊമാന്റിക് സിറ്റി’ തുടങ്ങി നിരവധി വിശേഷണങ്ങളുള്ള പാരീസ്! അതിനിടെയിൽ പരിചയപ്പെട്ട, ഞങ്ങളൂടെ ടൂർ ഗ്രൂപ്പിലെ തമിഴ്നാട്ടുകാരനായ മണികണ്ടനുമൊത്ത് ബോട്ടിലെ ഓപൺ എയർ റെസ്റ്റോറന്റിൽ നിന്ന് ഷാമ്പയ്നും കുടിച്ചുകൊണ്ട്, സീൻ നദിക്കിരുകരകളിലുമായി, ഇല്ല്യുമനേഷനിൽ തിളങ്ങുന്ന പാരീസ് നഗരത്തെ കൺകുളിർക്കെ കണ്ടു. നഗരത്തിലെമ്പാടുമുള്ള ഓപറ ഹൌസുകളിൽ നിന്നും, തീയറ്ററുകളിൽ നിന്നുമുള്ളതായിരിക്കണം, എവിടെ നിന്നൊക്കെയോ അലയടിക്കുന്ന സംഗീതം പാരീസിനെ കൂടുതൽ  ‘റൊമാന്റിക്’ ആക്കി. &lt;br /&gt;&lt;br /&gt;&lt;a href="http://3.bp.blogspot.com/_HzExPDo9cVs/TNIGRQ7dfVI/AAAAAAAAARE/5P57HsXUGRA/s1600/DSC01432.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 270px; height: 400px;" src="http://3.bp.blogspot.com/_HzExPDo9cVs/TNIGRQ7dfVI/AAAAAAAAARE/5P57HsXUGRA/s400/DSC01432.jpg" border="0" alt=""id="BLOGGER_PHOTO_ID_5535493785663667538" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;സൈൻ നദിക്കിരു കരകളയും ബന്ധിപ്പിക്കുന്ന നിരവധിയായ പാലങ്ങൾക്കടിയിലൂടെയാണ് ബോട്ട് യാത്ര. ഓരോ പാലങ്ങളും, നദിക്കിരുവശങ്ങളിലുമായുള്ള ഓരോ ബിൽഡിംഗുകളും, എന്തുകൊണ്ടാണ് പാരീസിനെ ‘ സിറ്റി ഓഫ് ആർട്ട്’ എന്ന് വിളിക്കുന്നത് എന്ന് വീണ്ടും വീണ്ടും പറഞ്ഞ് തന്നുകൊണ്ടിരുന്നു. ഒന്നര മണിക്കൂർ എങ്ങനെ പോയെന്നറിഞ്ഞില്ല. ഈഫൽ ടവറിനടുത്തായി, ഞങ്ങളെ കാത്ത് കിടക്കുന്ന കോച്ചിലെത്തി; വീണ്ടും പാരീസ് നഗര പ്രദിക്ഷണം. ചരിത്രപ്രസിദ്ധമായ പാരീസിന്റെ ഓരോ തെരുവുകളിലൂടെയും ബസ് ഓടികൊണ്ടിരിക്കുമ്പോൾ, അതിന്റെ പിന്നിലുള്ള കഥകളെല്ലാം ടൂർ ഗൈഡ് ആൽഡ്രിൻ വിവരിച്ച് തന്നുകൊണ്ടിരുന്നു. ഡയാന രാജകുമാരി ആക്സിഡന്റിൽ കൊല്ലപ്പെട്ട ടണൽ (Alma Tunnel), അതിനു മുൻപ് അവർ അവസാനമായി അത്താഴം കഴിച്ചിറങ്ങിയ  ദോദി അൽ ഫയാദിന്റെ ‘ റിറ്റ്സ് ഹോട്ടൽ, ലോകത്തിലെ ഏറ്റവും വലിയ ആർട്ട് ഗാലറികളിലൊന്നായ ‘ലൂർവ് മ്യൂസിയം’ (ഡാവിഞ്ചിയുടെ ‘മൊണാലിസ’ പെയിറ്റിംഗ് ഇവിടെയാണ്‌) ലോകത്തിലെ തന്നെ ഏറ്റവും ചിലവേറിയ ഫാഷൻ സ്ട്രീറ്റ്, നെപ്പോളിയന്റെ ശവകുടീരം.. തുടങ്ങി, പാരീസ് നഗരത്തെ കുറേയൊക്കെ കോച്ചിലിരുന്ന് കണ്ടു. “ഇവിടങ്ങളിൽ വീണ്ടും വരും, വിശദമായി കാണുവാൻ. പക്ഷേ, പാരീസിനെ കാണേണ്ടത് രാത്രിയിലാണ്, അതുകൊണ്ടാണ് ഈ ഓടിച്ചുള്ളൊരു നഗരപ്രദിക്ഷണം.” ആൽഡ്രിൻ പറഞ്ഞു. &lt;br /&gt;&lt;br /&gt;&lt;a href="http://3.bp.blogspot.com/_HzExPDo9cVs/TNIL2Q0h42I/AAAAAAAAAR0/4vRXvpT2hrQ/s1600/DSC00917.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 300px;" src="http://3.bp.blogspot.com/_HzExPDo9cVs/TNIL2Q0h42I/AAAAAAAAAR0/4vRXvpT2hrQ/s400/DSC00917.jpg" border="0" alt=""id="BLOGGER_PHOTO_ID_5535499918847894370" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;ഒരിക്കൽ എത്തിയവരെല്ലാം പ്രണയിക്കുന്ന ഒരു നഗരമാണ് പാരിസ്. ആൾഡ്രിൻ പറഞ്ഞത് നൂറു ശതമാനവും ശരിയാണന്ന് എനിക്ക് ബോധ്യമായി, രാത്രി ഒരുപാട് വൈകി ഹോട്ടലിലേക്ക് തിരിക്കുമ്പോൾ. ജീവിതത്തിലെ ഏറ്റവും സുന്ദരമായ വൈകുന്നേരങ്ങളിലൊന്ന് കഴിഞ്ഞ് പോയല്ലോയെന്ന നഷ്ടബോധത്തോടെ ഹോട്ടലിലെ തന്നെ റെസ്റ്റോറന്റിൽ ഫ്രഞ്ച് ഷാമ്പയ്നുമായി രാത്രി ഭക്ഷണം കഴിച്ചു. പുലർച്ചെ അഞ്ച് മണിക്ക് തുടങ്ങിയ യാത്രയാണ്. പക്ഷേ പാരിസിന്റെ മാജിക് കൊണ്ടാണോ, എന്തോ, കാര്യമായ ക്ഷീണമൊന്നും തോന്നിയില്ല. ഇനി അടുത്ത രണ്ട് ദിവസം ‘ഡിസ്നിലാൻഡ്’ എന്ന അദ്ഭുത ലോകത്തിലേക്കാണ് എന്ന ആകംക്ഷയോടെ ഒന്നരമണിയായപ്പോൾ ഉറക്കത്തിലേക്ക് വീണു. &lt;br /&gt;&lt;br /&gt;&lt;strong&gt;ചില പാരീസ് രാത്രി കാഴ്ചകൾ&lt;/strong&gt;&lt;a href="http://1.bp.blogspot.com/_HzExPDo9cVs/TNIGQDuY4SI/AAAAAAAAAQ0/rrvpgC1rZzE/s1600/45150_490012239988_769864988_6879761_344401_n.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 400px; height: 300px;" src="http://1.bp.blogspot.com/_HzExPDo9cVs/TNIGQDuY4SI/AAAAAAAAAQ0/rrvpgC1rZzE/s400/45150_490012239988_769864988_6879761_344401_n.jpg" border="0" alt=""id="BLOGGER_PHOTO_ID_5535493764939309346" /&gt;&lt;/a&gt;&lt;br /&gt;&lt;a href="http://1.bp.blogspot.com/_HzExPDo9cVs/TNIGP7wVspI/AAAAAAAAAQs/bOV8XBJ6A1s/s1600/DSC00567.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 300px; height: 400px;" src="http://1.bp.blogspot.com/_HzExPDo9cVs/TNIGP7wVspI/AAAAAAAAAQs/bOV8XBJ6A1s/s400/DSC00567.jpg" border="0" alt=""id="BLOGGER_PHOTO_ID_5535493762800005778" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;a href="http://3.bp.blogspot.com/_HzExPDo9cVs/TNIHirhcRQI/AAAAAAAAARk/temHRx2SW6I/s1600/DSC01542.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 400px; height: 225px;" src="http://3.bp.blogspot.com/_HzExPDo9cVs/TNIHirhcRQI/AAAAAAAAARk/temHRx2SW6I/s400/DSC01542.jpg" border="0" alt=""id="BLOGGER_PHOTO_ID_5535495184371696898" /&gt;&lt;/a&gt;&lt;br /&gt;&lt;a href="http://4.bp.blogspot.com/_HzExPDo9cVs/TNIHiZri43I/AAAAAAAAARc/_VUkxjQKWvA/s1600/DSC01475.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 400px; height: 249px;" src="http://4.bp.blogspot.com/_HzExPDo9cVs/TNIHiZri43I/AAAAAAAAARc/_VUkxjQKWvA/s400/DSC01475.jpg" border="0" alt=""id="BLOGGER_PHOTO_ID_5535495179582235506" /&gt;&lt;/a&gt;&lt;br /&gt;&lt;a href="http://1.bp.blogspot.com/_HzExPDo9cVs/TNIHh_eN9SI/AAAAAAAAARU/BOpvekZjCi0/s1600/DSC01550.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 400px; height: 225px;" src="http://1.bp.blogspot.com/_HzExPDo9cVs/TNIHh_eN9SI/AAAAAAAAARU/BOpvekZjCi0/s400/DSC01550.jpg" border="0" alt=""id="BLOGGER_PHOTO_ID_5535495172547015970" /&gt;&lt;/a&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5391874275288128299-174779467481635858?l=sijogeorge.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sijogeorge.blogspot.com/feeds/174779467481635858/comments/default' title='Post Comments'/><link rel='replies' type='text/html' href='http://sijogeorge.blogspot.com/2010/11/1.html#comment-form' title='8 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5391874275288128299/posts/default/174779467481635858'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5391874275288128299/posts/default/174779467481635858'/><link rel='alternate' type='text/html' href='http://sijogeorge.blogspot.com/2010/11/1.html' title='പാരീസ് ഡ്രീംസ് 1'/><author><name>sijo george</name><uri>http://www.blogger.com/profile/00297956689815434179</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='32' src='http://1.bp.blogspot.com/_HzExPDo9cVs/TCpU1IW8A8I/AAAAAAAAAMc/rf_CLQ7ikX4/S220/DSC00455.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_HzExPDo9cVs/TNILmFT3_rI/AAAAAAAAARs/1NCkbaJoeiw/s72-c/DSC015462.jpg' height='72' width='72'/><thr:total>8</thr:total></entry><entry><id>tag:blogger.com,1999:blog-5391874275288128299.post-5277364538779018290</id><published>2010-10-04T09:27:00.001-07:00</published><updated>2010-10-04T09:32:41.633-07:00</updated><title type='text'>ഇതാണ് ഇൻഡ്യ!</title><content type='html'>ഇംഗ്ലണ്ടിൽ ജീവിക്കുമ്പോളും, ഒരു ഇന്ത്യാക്കാരനായിരിക്കുന്നതിൽ അഭിമാനം തോന്നിയ അവസരങ്ങൾ ഒരുപാടുണ്ടായിട്ടുണ്ട് കഴിഞ്ഞ നാലു വർഷങ്ങളിൽ. ഇംഗ്ലണ്ടിലെ ഏത് ഹോസ്പിറ്റലിൽ പോയാലും, ഡോക്ടർമാരിൽ പകുതിയും ഇന്ത്യൻ വംശജരായിരിക്കും. നഴ്സുമാരുടെ കാര്യം  പിന്നെ പറയുകയേ വേണ്ട. HSBC ബാങ്ക്, മൊബൈൽ -ഇന്റെർനെറ്റ് സർവീസ് പ്രൊവഡേർസുൾപ്പടെ, ഇവിടുത്തെ ഏത് പ്രമുഖ കമ്പനികളുടെയും  കസ്റ്റമർ സർവീസിൽ വിളിച്ചാലും പോകുന്നത് മുംബൈയിലേയോ, ഹൈദരാബദിലേയോ, ബാംഗ്ലൂരിലേയോ കോൾ സെന്ററുകളിൽ. (ഒരിക്കൽ ടോക്ക്-ടോക് ഇന്റർനെറ്റ്  കസ്റ്റമർ സർവീസിൽ വിളിച്ചപ്പോൾ, മലയാളത്തിൽ കാര്യങ്ങൾ പറയാൻ പോലും അവസരമുണ്ടായി). &lt;br /&gt;ഏതൊരു ഐ.ടി. കമ്പനികളിലെയും പകുതിയിലേറെയും സ്റ്റാഫ് ഇന്ത്യക്കാർ തന്നെ. എന്തിനേറെ, ഒരു ചെറിയൊരു “ഇന്ത്യൻ റെസ്റ്റോറന്റോ, ഇന്ത്യൻ ടേക് ഏവേയൊ” ഇല്ലാത്ത ഒരു ടൌണുകളും ഇംഗ്ലണ്ടിലുണ്ടാകില്ല. ഡയനാ രാജകുമാരി താമസിച്ചിരിന്ന, ലണ്ടനിലെ  ഏറ്റവും വിലയേറിയ പ്രോപ്പർട്ടികളിലൊന്നായ  ‘കെൻസിംഗ്ടൺ പാലസ്’ പോലും ബ്രിട്ടനിലെ തന്നെ ഏറ്റവും വലിയ പണക്കാരൻ എന്ന പദവി അലങ്കരിക്കുന്ന ഇന്ത്യക്കാരനായ ഉരുക്ക് വ്യവസായി ലക്ഷ്മി മിത്തലിന്റെ കൈവശമാണ് ഇപ്പോൾ. &lt;br /&gt;&lt;br /&gt;നൂറ്റാണ്ടുകളോളം തങ്ങളുടെ കോളനിയായിരുന്ന ഒരു രാജ്യം, പതുക്കെ തങ്ങളെ ‘വിഴുങ്ങുന്നൊരു’ ശക്തിയായി മാറുന്നത് ബ്രിട്ടൻ ഒരു പേടിയോടെയാണ് കാണുന്നത്. അതുകൊണ്ട് തന്നെയായിരിക്കണം, ബി.ബി.സിയും, മറ്റ് ചാനലുകളും ഇൻഡ്യയെ സംബന്ധിക്കുന്ന ഏതൊരു പരിപാടിയും - എന്തിനേറെ, ഇൻഫോസിസിനെ കുറിച്ചോ, അംബാനിയേകുറിച്ചോയുള്ള വാർത്തയാണങ്ങങ്കിലും പശ്ചാതലം കാണിക്കുന്നത്, ഇൻഡ്യയിലെ ഒരു ചേരിയോ, വ്രുത്തിഹീനമായ ഒരു തെരുവോ ആകുന്നത്.  ഇപ്പോൾ നമ്മൾ തന്നെ എറിഞ്ഞ് കൊടുത്ത കോമൺ വെൽത്ത് ഗെയിംസ് എന്ന വടിയുപയോഗിച്ച് വീണ്ടും കഴിഞ്ഞ കുറേ ആഴ്ചകളായി നമ്മൾ തല്ല് കൊള്ളുകയായിരുന്നു.  അറപ്പുളവാക്കുന്ന ഗെയിംസ് വില്ലേജിന്റെ പടങ്ങൾ  ലോക മാധ്യമങ്ങളെല്ലാം വീണ്ടും വീണ്ടും കാണിച്ചുകൊണ്ടിരുന്നു. ബി.ബിസിയുടെ ബ്രേക്ഫാസ്റ്റ് ഷോകളിലെ സ്ഥിരം ചർച്ചാവിഷയമായി മാറി, ഇൻഡ്യയുടെ പിടിപ്പ് കേട്. ഓരോ ഇൻഡ്യക്കാരനും, പ്രത്യേകിച്ചും, പ്രവാസികൾ ലോകത്തിനു മുന്നിൽ നാണം കെട്ടു. പണ്ടാരമടങ്ങാൻ, ഇതൊന്നു തീർന്ന് കിട്ടിയിരുന്നെങ്കിലെന്ന് വരെ ഒടുവിൽ തോന്നി തുടങ്ങി.  &lt;br /&gt;&lt;br /&gt;അങ്ങനെയിരിക്കെ, ഇന്നലെ.. പതിവു പോലെ വീകെൻഡിലെ കറങ്ങലുകളൊക്കെ കഴിഞ്ഞ് വീടണയാനൊരുങ്ങുമ്പോളായിരുന്നു, സുഹ്രത്തിന്, പബ്ബിൽ പോയൊരു ബിയറടിക്കണമെന്നൊരാഗ്രഹം പൊട്ടി മുളച്ചത്.!  ഇംഗ്ല്ലീഷുകാരുടെ ‘ചായക്കടയായ’ പബ്ബിൽ പോയിരുന്നുള്ള കള്ള് കുടിയിൽ പൊതുവെ വലിയ താല്പര്യമില്ലങ്കിൽ കൂടിയും, ഇന്നലെയെന്തോ അവൻ പറഞ്ഞപ്പോൾ, ശരി, എങ്കിൽ ഒരു ബിയറുമടിച്ച് , സ്ക്രീനിൽ വല്ല ക്ലബിന്റേം ഫുട്ബോൾ മാച്ചും കണ്ട് അര മണിക്കൂറിരിക്കാമെന്നും പറഞ്ഞ് വീടിനടുത്തുള്ള പബ്ബിലേക്ക് കയറി. പതിവ്പോലെ തന്നെ, നല്ല തിരക്ക്.   പുറത്തെ ഗാർഡനിലെ ടി.വിയുടെ മുന്നിലെ ആൾകൂട്ടം കണ്ട്, എന്തൂട്ടാ പരിപാടിന്ന് നോക്കിയപ്പോളാണ് പിടി കിട്ടിയത്. അത് തന്നെ.. നമ്മ്ടെ കോമൺ വെൽത് ഗെയിംസ് ഉദ്ഘാടന ചടങ്ങ്!. നമ്മളെ കണ്ടാലേ ആർക്കും മനസിലാകും ഇൻഡ്യക്കാരാണന്ന്. ഇവിടെയിരുന്ന് ഇവമ്മാരുടെ കളിയാക്കൽ കേൾക്കുന്നേക്കാൾ പതുക്കെ മുങ്ങുന്നതാ നല്ലതെന്ന് തോന്നിയെങ്കിലും, വന്ന സ്ഥിതിക്കൊരു ബിയറ്ടിക്കാമെന്ന് തീരുമാനിച്ചു. സ്ക്രീനിൽ ഉദ്ഘാടന ചടങ്ങുകൾ തുടങ്ങി.  ഇത്രയേറെ പഴി കേട്ട ഒരു ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങാണന്ന് വിശ്വസിക്കാനായില്ല!. ഇൻഡ്യക്കാർക്ക് ഈ ഗെയിംസ് നടത്താൻ കൊടുത്തവനെ ചവിട്ടണമെന്ന് പറഞ്ഞുകൊണ്ടിരുന്ന സായിപ്പന്മാർ അവിശ്വസിനീയതയോടെ സ്ക്രീനിൽ നിന്ന് കണ്ണെടുക്കാതെ,  ബിയർ ഗ്ലാസ് പോലും താഴെ വച്ച്, ഹരിഹരൻ ‘സ്വാഗതം’ പാടുന്നതും, ആയിരത്തിൽ പരം സ്കൂൾ കുട്ടികൾ അതിനനസുഅരിച്ച് ഒരു ഒഴുക്കിലെന്നോണം പരിപാടികൾ അവതരിപ്പിക്കുന്നതും നോക്കിയിരുന്നു. &lt;br /&gt;&lt;br /&gt;യോഗയെപറ്റിയുള്ള അവതരണവും, ‘ദ് ഗ്രേറ്റ് ഇൻഡ്യൻ ജേർണി’ യിലൂടെ റിക്ഷാക്കാരനെയും, തൊഴിലാളികളെയും, അംബാസിഡർ കാറുമുൾപ്പടെ ഇൻഡ്യയുടെ ‘റിയൽ ക്രോസ് സെക്ഷൻ’ കണ്ടപ്പോൾ ബി.ബി.സിയുടെ അവതാരകൻ പറഞ്ഞു, “യെസ്. ദി ഇസ് ഇൻഡ്യ’. മെമ്മറൈസിംഗ് പ്രസന്റേഷൻ.!“  വേദിയുടെ നടുക്കുള്ള കൂറ്റൻ ഹീലിയം ബലൂണിൽ ദ്രശ്യങ്ങൾ മാറി മറിയുമ്പോൾ, ‘എക്സലന്റ്, വണ്ടർഫുൾ..’ തുടങ്ങി സ്ഥിരം കമന്റുകളിലൂടെയാണങ്കിലും, സായിപ്പ് ഒടുവിൽ സമ്മതിച്ചു, ഒരുമിച്ച് നിന്നാൽ, ഇന്ത്യക്കാർക്ക് ഒന്നും അസാധ്യമല്ലന്ന്!. ‘ഓ യാരോ’ യും, ‘ജയ് ഹോ’യുമായി ഒടുവിൽ റഹ്മാനെത്തിയപ്പോളേക്കും, കൂടെയുണ്ടായിരുന്ന സുഹ്രത്ത്, ടിപ്പികൽ ഇൻഡ്യൻ സ്റ്റൈലിൽ തന്നെ ഒരു വിസിലടിച്ച് ആവേശം പ്രകടിപ്പിച്ചു. ആ പബ്ബിലുണ്ടായിരുന്ന രണ്ട് ഇന്ത്യാക്കാരായ ഞങ്ങൾക്ക് ഒടുവിൽ പബ്ബിന്റെ മാനേജർ രണ്ട് ഗ്ലാസ്സ് ബിയർ തന്ന് കൊണ്ട് പറഞ്ഞു.” ബീ പ്രൌഡ് ഓഫ് യുവർ കണ്ഡ്രി. യു ഗൈസ് വെൽ ഡൺ.!  അടുത്തത് ഞങ്ങളുടെ അവസരമാണ്, 2012 ഒളിമ്പിക്സ്. ഗെയിംസൊക്കെ കുഴപ്പമില്ലാതെ നടന്നേക്കും, പക്ഷേ, ഇൻഡ്യയെ പോലെയത്ര സാംസ്കാരിക വൈവിധ്യങ്ങളില്ലാത്ത ഞങ്ങൾക്ക് ഇതുപോലൊരു ഉദ്ഘാടന ചടങ്ങ് ശരിക്കും വെല്ല് വിളിയായിരിക്കും.”  &lt;br /&gt;&lt;br /&gt;ഇത് വരെയുള്ള എല്ലാ ആരോപണങ്ങൾക്കും, നാണക്കേടുകൾക്കും, ഒടുവിൽ ഇങ്ങനെയെങ്കിലും മറുപടി കൊടുക്കാനായി.! ഒടുവിൽ ഇൻഡ്യ തെളിയിച്ചു, നമ്മുക്കും ഇങ്ങനെ ചിലതൊക്കെ ചെയ്യൻ കഴിയുമെന്ന്. അതേ, ഇതാണ് ഇൻഡ്യ&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5391874275288128299-5277364538779018290?l=sijogeorge.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sijogeorge.blogspot.com/feeds/5277364538779018290/comments/default' title='Post Comments'/><link rel='replies' type='text/html' href='http://sijogeorge.blogspot.com/2010/10/blog-post.html#comment-form' title='9 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5391874275288128299/posts/default/5277364538779018290'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5391874275288128299/posts/default/5277364538779018290'/><link rel='alternate' type='text/html' href='http://sijogeorge.blogspot.com/2010/10/blog-post.html' title='ഇതാണ് ഇൻഡ്യ!'/><author><name>sijo george</name><uri>http://www.blogger.com/profile/00297956689815434179</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='32' src='http://1.bp.blogspot.com/_HzExPDo9cVs/TCpU1IW8A8I/AAAAAAAAAMc/rf_CLQ7ikX4/S220/DSC00455.jpg'/></author><thr:total>9</thr:total></entry><entry><id>tag:blogger.com,1999:blog-5391874275288128299.post-3486055570014779655</id><published>2010-09-16T14:08:00.000-07:00</published><updated>2010-09-20T09:47:36.854-07:00</updated><title type='text'>യാത്രയ്ക്കൊടുവിൽ...</title><content type='html'>കഴിഞ്ഞ വർഷം സെപ്റ്റംബർ 16നായിരുന്നു, സജിത്തിനെ അവസാനമായി കണ്ടത്. ആദ്യമായി കണ്ടതും, അതിന് രണ്ട് ദിവസം മുൻപ് മാത്രം.! &lt;br /&gt;&lt;br /&gt;രണ്ടാഴ്ചത്തെ അവധിയുമായി നാട്ടിലേക്കുള്ള യാത്ര. ദുബായ് വരെയുള്ള ഏഴരമണിക്കുർ യാത്രയുടെ ക്ഷീണം കാരണം, ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എമിറേറ്റ്സ് വിമാനത്തിൽ കയറിയിരുന്നതേ കണ്ണടഞ്ഞു. അടുത്ത സീറ്റിലാരോ വന്നിരുന്ന്, ഇൻ ഫ്ലൈറ്റ് മാഗസിനുകൾ മറിച്ച് നോക്കുകയും ഫോണിൽ സംസാരിക്കുകയും ചെയ്യുന്നുണ്ട്. വിമാനം ടേക്കോഫ് ചെയ്ത്, പതുക്കെ ഒരു മയക്കത്തിലേക്ക് വീണുകൊണ്ടിരുന്നപ്പോൾ, അടുത്തിരുന്നയാൾ പതുക്കെ തോണ്ടി.&lt;br /&gt;“ചേട്ടൻ നാട്ടിലേക്കാണോ?” &lt;br /&gt;&lt;br /&gt;ഇതാരടേ ഒരു കോമൺസെൻസുമില്ലാത്ത ഈ ചങ്ങാതി എന്നറിയാൻ കണ്ണ് തുറന്ന് നോക്കി. എന്റെയൊക്കെ അതേ പ്രായം തോന്നിക്കുന്ന ഒരു കക്ഷി. ഇവനാണോ എന്നെ കേറി ചേട്ടാന്ന് വിളിച്ചത്! &lt;br /&gt;&lt;br /&gt;“നാട്ടിലേക്കല്ല, ഒന്ന് സൌത്താഫ്രിക്ക വരെ പോകുവാ. തിരുവനന്തപുരത്തേക്കുള്ള ഈ വിമാനത്തിലിരിക്കുന്ന ആളോട്, നാട്ടിൽ പോകുവാണോന്ന് ചോദിക്കണ്ട വല്ല കാര്യോമുണ്ടോ മാഷെ..?”  &lt;br /&gt;&lt;br /&gt;എന്റെ മറുപടി കേട്ട്, ആൾ ഒരു ചമ്മിയ ചിരിയോടെ പറഞ്ഞു.. ”അല്ല ചേട്ടാ, ഇനി മൂന്നാല് മണിക്കൂറിങ്ങനെയിരുന്ന് ബോറടിക്കണ്ടല്ലോന്നൊർത്ത്.. വെറുതെയൊന്ന് പരിചയപ്പെടാൻ വേണ്ടി ചോദിച്ചതാ..”  &lt;br /&gt;ഞാൻ കൂടുതലൊന്നും പറയുന്നതിന് മുൻപ് തന്നെ ആൾ സ്വയം പരിചയപ്പെടുത്തി. പേര് സജിത്ത്. ത്രശ്ശൂരടുത്താണ് വീട്. ‘ലിഫ്റ്റ് ടെക്നോളജി കോഴ്സ്’ കഴിഞ്ഞ്, ദുബായിലൊരു കമ്പനിയിൽ ജോലി ചെയ്യുന്നു. &lt;br /&gt;&lt;br /&gt;“ഈ ലിഫ്റ്റ് ടെക്നോളജീന്ന് വച്ചാ സാധനങ്ങള് ലിഫ്റ്റ് ചെയ്യുന്ന ഒരുജ്ജാ‍തി പണിയാന്ന് ഇവിടെയെത്തിയപ്പോളാ ഭായി മനസിലായെ..”  &lt;br /&gt;&lt;br /&gt;തനി ത്രശ്ശൂർ ശൈലിയിലുള്ള സജിത്തിന്റെ സംസാരം എനിക്കൊരു നേരമ്പോക്കായി. ഞാനും സ്വയം പരിചയപ്പെടുത്തി. അതിനിടയിൽ എയർ ഹോസ്റ്റസ് ഭക്ഷണവും, ഡ്രിങ്ക്സുമായെത്തി. “ഒരു ചെറ്ത് പൂശുന്നോ ഗഡീ..? നാട്ടിലേക്കൊക്കെ പോവല്ലേ.. ഒന്ന് ഞെരിപ്പാകട്ടേന്നെ.” സജിത് എന്നെ നോക്കി കണ്ണിറുക്കി. “കണ്ണൂരുകാരനായ താനെന്തിനാ തിരുവനന്തപുരത്തേക്കുള്ള ഫ്ലൈറ്റെടുത്തെ ഗഡീ..?”  &lt;br /&gt;&lt;br /&gt;“ത്രശ്ശൂരുള്ള താനുമെന്തിനാ തിരുവനന്തപുരത്തേക്ക് പോകുന്നെ.. നെടുമ്പാശേരിയല്ലേ അടുത്ത്..? മറുപടിയായി ഞാനും തിരിച്ചൊരു ചോദ്യം ചോദിച്ചു. &lt;br /&gt;&lt;br /&gt;ഗ്ലാസ്സിലെ വിസ്കി പതുക്കെ നുണഞ്ഞ്കൊണ്ട് സജിത്ത് നിർത്താതെ സംസാരിച്ചുകൊണ്ടിരുന്നു. ഒരു പി.എസ്.സി ഇന്റർവ്യൂ അറ്റൻഡ് ചെയ്യാനാണ് നേരെ തിരുവനന്തപുരത്തേക്ക് പോകുന്നത്. കല്യാണം കഴിഞ്ഞിട്ട് ഒരു വർഷമാകുന്നതേയുള്ളു. 3 വർഷത്തെ പ്രണയത്തിനൊടുവിൽ, വീട്ടുകാരുടെ എതിർപ്പുകൾക്കിടയിലാണ് സജിത്ത് മഞ്ജുവിനെ സ്വന്തമാക്കിയത്. മഞ്ജു ഒരു കമ്പ്യൂട്ടർ സെന്ററിൽ ജോലി ചെയ്യുന്നു. അപ്രതീക്ഷിതമായാണ് പി.എസ്.സി ഇന്റർവ്യൂന് വിളിക്കുന്നത്. അതുകൊണ്ട് എമർജൻസി ലീവെടുത്ത് പോകുന്നതാണ്. &lt;br /&gt;&lt;br /&gt;“ഇപ്പോളത്തെ പണികൊണ്ട് ഗൾഫിൽ നിന്നിട്ട് വല്യ കാര്യമൊന്നുമില്ല. ഈ ജോലി കിട്ടിയാൽ നാട്ടിൽ തന്നെ സെറ്റാകണം. കിട്ടാൻ ചാൻസുണ്ട് ട്ടോ. നമ്മള് മറ്റേതാന്നേ..യേത്? റിസർവേഷൻ കാറ്റഗറിയേ..  ഞാനിപ്പോ വരുന്ന കാര്യം ചുള്ളത്തിക്കറിയില്ല. നാളെ ഇന്റർവ്യൂ കഴിഞ്ഞ് അടുത്ത ട്രെയിൻ പിടിച്ചാ അവൾടെ കമ്പ്യൂട്ടർ സെന്ററടക്കുമ്പോളേക്കും അവിടെയെത്തും. ഒരു സർപ്രൈസാകട്ടന്നേ..  അല്ലാ, ഭായി പറഞ്ഞില്ലല്ലോ, എന്തുട്ടാ തിരോന്തരത്ത് കേസ്കെട്ട്?.” &lt;br /&gt;&lt;br /&gt;“എനിക്കൊരു മോളുണ്ടായി സജിത്തേ. അവളെ കാണാൻ പോകുവാണ്. ഭാര്യയുടെ വീട് തിരുവനന്തപുരത്താണ്.” ഞാൻ പറഞ്ഞു. &lt;br /&gt;&lt;br /&gt;“ആഹാ..കൊള്ളാലോ..എന്നിട്ടാണോ ചുള്ളൻ മിണ്ടാണ്ടിരിക്കണെ..ചിലവുണ്ടേ ഭായി’&lt;br /&gt;“പെങ്ങളേ..ഒരു പെഗ്ഗോടെ തര്വോ.. ദാഹിച്ചിട്ട് വയ്യ”  &lt;br /&gt;അതിനിടെ അതിലെ വന്ന ഒരു എയർഹോസ്റ്റസിനെ തോണ്ടികൊണ്ട് സജിത്ത് ചോദിച്ചു. എനിക്ക് ചിരിയടക്കാനായില്ല. “പ്ലീസ് ബീ പേഷ്യന്റ് സർ, ഐ വിൽ കം ബാക്”. ഈർഷ്യതയോടെ പറഞ്ഞ് എയർഹോസ്റ്റസ് പോയി. &lt;br /&gt;“ക്ടാവ് കൊള്ളാലോടാ.. മലയാളം മനസിലായല്ലോ.” &lt;br /&gt;&lt;br /&gt;സജിത്തിന്റെ തമാശകളും കേട്ടിരുന്ന് അങ്ങനെ മൂന്നര മണിക്കൂർ പോയതറിഞ്ഞില്ല. പുലർച്ചെ തിരുവനന്തപുരം എയർപോർട്ടിലിറങ്ങി, എമിഗ്രേഷൻ കൌണ്ടറിലേക്കുള്ള  നീണ്ട ക്യൂ വരെ, സജിത് പണ്ടേയുള്ളഒരു സുഹ്രത്തിനോടെന്നപോലെ എന്നോട്  സംസാരിച്ച്കൊണ്ടിരുന്നു. എമിഗ്രേഷൻ ക്ലിയറൻസ് കഴിഞ്ഞ്, ബാഗേജ് വരുന്നതും കാത്ത് നിൽക്കുമ്പോൾ ഒരു ബാഗും തോളിലിട്ട് സജിത് വീണ്ടുമെത്തി.&lt;br /&gt;&lt;br /&gt;“ലണ്ടൻ ഭായി, ലഗ്ഗേജെടുത്ത് വക്കാൻ വല്ല്ല ഹെല്പൂം വേണോ?, എനിക്കീ ഹാൻഡ് ബാഗ് മാത്രേയുള്ളു, പെണ്ണിന് കുറച്ച് ലൊട്ട് ലൊടുക്ക് ഗിഫ്റ്റ്കളേ.. പിന്നെ ദേ ഇതും” ഡ്യൂട്ടിഫ്രീ ഷോപ്പിന്റെ കവറ് കാണിച്ച് കൊണ്ട് സജിത്. &lt;br /&gt;“വേണ്ട സജിത്തേ, താൻ പൊക്കോ. എവിടേലും ഡ്രോപ് ചെയ്യണേ പറ, എന്റെ അമ്മായിഅപ്പൻ പുറത്ത് വണ്ടിം കൊണ്ട് നിൽക്ക്കുന്നുണ്ട്.”&lt;br /&gt;“വേണ്ട ഭായി, എന്റെ കുറേ പഴ്യ ടീമുകളിവിടെയുണ്ട്.. അവമ്മാരുണ്ടാകും പുറത്ത്. അപ്പോ, നമ്മ്ക്കിനി എപ്പോളേലും ലണ്ടൻ ജംക്ഷനിൻ വച്ച് കാണാംട്ടോ.” കൈ തന്ന് സജിത് പോയി.&lt;br /&gt;&lt;br /&gt;3ആ‍ഴ്ച മുൻപുണ്ടായ മോളുമൊത്ത് കേക്ക് മുറിച്ച് അന്ന് ഞങ്ങൾ ആദ്യത്തെ വെഡിംഗ് ആനിവേഴ്സറി ആഘോഷിച്ചു.&lt;br /&gt;&lt;br /&gt;കണ്ണൂരിലെ എന്റെ വീട്ടിലേക്ക് പോകാനായി അടുത്ത ദിവസം രാവിലെ പപ്പ തമ്പാ‍നൂർ സ്റ്റേഷനിൽ എന്നെയെത്തിച്ചു. രാവിലെ ആറരമണിയായതേയുള്ളുവ്വെങ്കിലും സഹിക്കാൻ പറ്റാത്ത ചൂട്. വിയർത്തൊഴൂകുന്നു. ‘പരശുറാമിനാകെ‘ രണ്ട് എ.സി കോച്ചുകളേയുള്ളു, അതിന് റിസർവേഷനൊന്നും വേണ്ട. പിന്നീട് ടി.ടി.ആർ വരുമ്പോ എക്സ്ട്രാ ഫെയർ അവർക്ക് കൊടുത്താൽ മതിയെന്ന് ടികറ്റ് കൌണ്ടറിലിരുന്നയാൾ പറഞ്ഞു. പാർക്കിംഗിന്റെ പ്രശ്നമുള്ളത്കൊണ്ട് പപ്പ ലഗേജൊക്കെ ട്രയിനുള്ളിലാക്കി തിരിച്ച് പോയി. ട്രെയിൻ പോകാൻ ഇനിയും പതിനഞ്ച് മിനിറ്റോളമുണ്ട്. സ്റ്റേഷനിലെ ടീസ്റ്റാളിൽ നിന്നൊരു കാപ്പിയുംകുടിച്ച്, പ്രത്രത്താളുകൾ മറിക്കുമ്പോൾ പുറകിൽന്നാരോ വിളിച്ചു.&lt;br /&gt;&lt;br /&gt;“ഡേയ്, ലണ്ടൻ ഭായ്..”&lt;br /&gt;തിരിഞ്ഞ് നോക്കിയപ്പോൾ കക്ഷി തന്നെ. സജിത്. തലേന്ന് കണ്ട അതേ വേഷത്തിൽ, എമിറേറ്റ്സിന്റെ ടാഗ് പോലും കളയാത്ത അതേ ബാഗും തൂക്കി തിരക്ക് പിടിച്ചുള്ള വരവാണ്.&lt;br /&gt;&lt;br /&gt;“താനപ്പോൾ ഇന്നലെ പോയില്ലെ.?” തെല്ലൊരത്ഭുതത്തോടെ, കൌതുകത്തോടെ ഞാൻ ചോദിച്ചൂ.&lt;br /&gt;&lt;br /&gt;“എന്റളീയാ ഒന്നും പറയണ്ടാ, എന്റെ കയ്യിലെ ഡ്യൂട്ടിഫ്രീ കവറ് കണ്ടപ്പോ ആ ശവികള് പിടിച്ച പിടുത്തം, രണ്ട് കുപ്പിം തീർന്നപ്പോ, ഇന്നലെ പാതിരാത്രി കഴിഞ്ഞാ വിട്ടത്.. ബൈ ദ് ബൈ, ഒരു ദിവസം നിന്നപ്പോളേക്കും ഭായിയെ ഭാര്യാ വീട്ടുകാര് പായ്ക്ക് ചെയ്തോ.? “   &lt;br /&gt;&lt;br /&gt;“ഇല്ലടോ, അവരെല്ലാം മൂന്ന് ദിവസം കഴിയുമ്പോൾ കണ്ണൂർക്ക് വരും, മോൾടെ മാമ്മോദീസയുണ്ട്.” ഞാൻ പറഞ്ഞു. &lt;br /&gt;&lt;br /&gt;സജിത്തും എന്നോടൊപ്പം കയറി.  ഗൾഫ് വിശേഷങ്ങൾ, മലയാളസിനിമ തുടങ്ങി സജിത്തിന് സംസാരിക്കാൻ വിഷയങ്ങൾക്കൊരു പഞ്ഞവുമില്ലായിരുന്നു. ഇടക്ക് ടികറ്റ് ചെക്കർ വന്നു.&lt;br /&gt;“ദെന്തൂട്ടാ സാറേ, ഈ എക്സ്ട്രാ മേടിക്കണ നൂറ്റമ്പത് രൂപേടെ തണുപ്പൊന്നുമീ ഏസിക്കില്ലല്ലോ.. സാറിനിയാ ലാലൂനെ കാണുമ്പോ പറ ട്ടോ വണ്ടിലെ ഏസിയൊക്കെ കമ്പ്ലയന്റാണന്ന്.”  &lt;br /&gt;&lt;br /&gt;ടികറ്റ് ചെക്കർ അന്തംവിട്ട് സജിത്തിനെ നോക്കി ചോദിച്ചു. “ഏത് ലാലുനെ...? &lt;br /&gt;&lt;br /&gt;“നമ്മ്ടെയാ മറ്റേ കന്നാലിയേ.. ലാലു പ്രസാദ്..” &lt;br /&gt;&lt;br /&gt;ടികറ്റ് ചെക്കറ് പോലും ചിരിച്ചു പോയി.&lt;br /&gt;“ഇപ്പോ മമതയാ സുഹ്രത്തേ മന്ത്രി. ശരി, ഞാൻ പറഞ്ഞേക്കാം.”  &lt;br /&gt;&lt;br /&gt;സജിത്തിന്റെ സ്റ്റോക്കൊരിക്കലും കാലിയാകത്തത്കൊണ്ട് യാത്രയുടെ മടുപ്പേ തോന്നിയില്ല. &lt;br /&gt;“യൂറോപ്പിലെ തണുപ്പിൽ ജീവിക്കുന്ന നിങ്ങൾക്കൊന്നും നാട്ടിലെ ഈ പച്ചപ്പ് കാണുമ്പോ ഗൾഫ്കാരെപോലെ ഒരു കുളിരു തോന്നണുണ്ടാകില്ല, അല്ലേ ഭായി..?”   പുറകിലേക്കോടി മറയുന്ന പച്ച പാടങ്ങൾ കണ്ട്കൊണ്ട് ട്രെയിനിന്റെ വാതിലിനടുത്ത് നിൽകുമ്പോൾ സജിത് പറഞ്ഞു.  &lt;br /&gt;&lt;br /&gt;വടയും ചായയും വാങ്ങി കഴിച്ചും, സജിത്തിന്റെ നേരമ്പോക്കുകൾ കേട്ടൂകൊണ്ടുമിരുന്ന് എറണാകുളമെത്തിയതറിഞ്ഞില്ല. ഞങ്ങളിരുന്ന കമ്പാർട്മെന്റ് ആളുകളെകൊണ്ട് നിറഞ്ഞു. &lt;br /&gt;&lt;br /&gt;“ഭായിടെ നമ്പർ താ. ഞാനിനി കണ്ണൂരോ, ലണ്ടനിലോ വരേണ്ടി വന്നാ ഭായിയെ കോണ്ടാക്ട് ചെയ്യാല്ലോ..“&lt;br /&gt;&lt;br /&gt;ഞാനെന്റെ നമ്പർ കൊടുത്തു. സജിത്തിന്റെ ഫോൺ ബാറ്ററി തീർന്ന് ഓഫായത്കൊണ്ട് ഒരു പേപ്പറിൽ അവൻ നമ്പർ കുറിച്ചെടുത്തു. സജിത്തിന്റെ നമ്പർ ചോദിച്ചപ്പോൾ, തലേന്ന് തിരുവനന്തപുരത്തെന്നെടുത്ത പുതിയ കണക്ഷനാണ്,  നമ്പർ ഓർമ്മയില്ലന്നും, വീട്ടിലെത്തി ഫോൺ ചാർജ് ചെയ്താലുടനെ എന്നെ വിളിക്കാമെന്നും പറഞ്ഞു. കുറെദിവസങ്ങളായുള്ള യാത്രയുടെ ക്ഷീണവും, ഉച്ചവെയിലും കാരണം സജിത്തിന്റെ കത്തിവക്കലിനിടയിലും ഞാനറിയാതെ മയങ്ങിപോയിരുന്നു. &lt;br /&gt;&lt;br /&gt;“ട്രാ‍ാ എന്റെ ബാഗ്..നിൽക്കടാ‍ാ അവിടേ..”&lt;br /&gt;&lt;br /&gt;സജിത്തിന്റെ അലർച്ച കേട്ട് ഞാൻ ഞെട്ടി കണ്ണ് തുറന്നു. സജിത്തിന്റെ ബാഗുമായി ഒരാൾ വാതിലിന് നേരെ ഓടുന്നത് ഒരു മിന്നായം പോലെ ഞാൻ കണ്ടു. പുറകെ സജിത്തും. ഒരു നിമിഷം കൊണ്ട് അയാൾ, ഓടികൊണ്ടിരുന്ന ട്രെയിനിന്റെ വാതിലിലൂടെ പുറത്തേക്ക് ചാടി. ട്രെയിൻ ത്രശ്ശുർ സ്റ്റേഷനെത്താറായിരുന്നത് കൊണ്ട് വേഗത കുറഞ്ഞാണ് ഓടിക്കൊണ്ടിരിക്കുന്നത്.. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകാതെ ഞാൻ പകച്ച് നിൽകുമ്പോൾ, സജിത്തും അയാളുടെ പിന്നാലെ ഓടി ട്രെയിനിന് വെളിയിലേക്ക് ചാടുന്നത് കണ്ടു. ഓടി വാതിലിനടുത്തെത്തിയപ്പോളേക്കും ഒരു കൂട്ടമാളുകൾ വാതിലിനടുത്ത് തടിച്ച്കൂടി പുറത്തേക്കെത്തി നോക്കി നിൽക്കുന്നു. ആളുകളെ വകഞ്ഞ്മാറ്റി ഒരുവിധം ഞാൻ പുറത്തേക്ക് നോക്കി. ദൂരെ പുറകിലായി റെയിൽ വേ ട്രാക്കിനരികിലെ പാറക്കഷണങ്ങൾക്കിടയിൽ നിന്നും എഴുന്നേൽക്കാൻ ശ്രമിക്കുന്ന ഒരു രൂപം കണ്ടു. ട്രെയിൻ സ്റ്റേഷൻ പ്ലാറ്റ് ഫോറത്തിലേക്ക് കയറിയിരുന്നു.&lt;br /&gt;&lt;br /&gt;“ഓടുന്ന വണ്ടിടെ എതിർദിശയിലാ ചങ്ങായി ചാടിയിരിക്കുന്നെ..നല്ല വീഴ്ചയാ വീണതെന്ന് തോന്നുന്നു.. വിമാനത്തിന്റെ സ്റ്റികറു പോലും പൊളിക്കാത്ത ബാഗും വച്ച് ട്രെയിനിൽ കേറിയാ ഗൾഫ്കാരനാന്ന് കള്ളന് ആരേലും പറഞ്ഞ് കൊടുക്കണോ.” പുറകിൽ നിന്നാരോ പറഞ്ഞു. &lt;br /&gt;&lt;br /&gt;ട്രെയിൻ ഒരുവിധം സ്പീഡ് കുറഞ്ഞ്, നിൽക്കാറായപ്പോൾ ഞാൻ ചാടിയിറങ്ങി പുറകിലേക്കോടി. ട്രെയിനിൽ കയറിപറ്റാനും, ഇറങ്ങാനും തിരക്ക് കൂട്ടുന്ന യാത്രക്കാരുടെയും, ഉച്ച ഭക്ഷണം വിതരണം ചെയ്യുന്ന കച്ചവടക്കാരെയും തിരക്കിനിടയിലൂടെ പ്ലാറ്റ്ഫോമിന്റെ അങ്ങേയറ്റം വരെ ഞാനോടി നോക്കി. സജിത് വീണ സ്ഥലം പ്ലാറ്റ്ഫോമിന് കുറച്ച് പുറകിലായിരുന്നിരിക്കണം. അവിടെയെങ്ങും ആരുമുണ്ടായിരുന്നില്ല. അടുത്ത് കണ്ട പോർട്ടറോട് ഞാൻ അനേഷിച്ചു. അയാൾ കൈ മലർത്തി. ഈയിടെയായി ട്രെയ്നിൽ മോഷണവും പിടിച്ച്പറിയുമൊക്കെ സാധാരണമാണന്നും, സ്റ്റേഷൻ മാസ്റ്ററുടെ മുറിയിൽ ചെന്ന് പരാതിപ്പെടാനുമായിരുന്നു അയാൾടെ മറുപടി. അപ്പോളാണ് സീറ്റിനടിയിലും, മുകളിലെ റാക്കിനുള്ളിലുമൊക്കെയായിരിക്കുന്ന എന്റെ പെട്ടിയുടെം ബാഗിന്റെയും കാര്യമോർമ്മ വന്നത്. പാസ്പോർട്ടുൾപ്പടെയുണ്ടതിൽ. ട്രെയിൻ പുറപ്പെടാറുമായിരിക്കുന്നു.. എനിക്കൊന്നും ചെയ്യാനില്ലായിരുന്നു. വല്ലാത്തൊരു നിസ്സഹായവസ്തയോടെ ഞാൻ തിരിച്ച് നടന്നു. ഹ്രദയത്തിൽ ഒരു കല്ല് കയറ്റി വച്ചത്പോലെ തോന്നി എനിക്ക്. വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു ത്രശ്ശുർ മുതലുള്ള യാത്ര. &lt;br /&gt;&lt;br /&gt;ഒരു യാത്രക്കിടെ എവിടെ നിന്നോ വന്ന്, കുറച്ച് മണിക്കൂറുകൾകൊണ്ട്, നല്ലൊരു സുഹ്രത്തിനേപോലെ തോന്നിപ്പിച്ച്, അതിലേറെ വേദന ബാക്കിവച്ച് മറ്റൊരു യാത്രക്കിടെ എവിടെയോ അപ്രത്യക്ഷനായ ഒരാൾ.! ലോകത്തിലുള്ള സകലകാര്യങ്ങളെപറ്റിയും ഞങ്ങൾ സംസാരിച്ചെങ്കിലും, സജിത്തിനേപറ്റി കൂടുതൽ ചോദിച്ചുമില്ല, പറഞ്ഞതുമില്ലായിരുന്നു ; ത്രശ്ശൂരെവിടെയാണന്ന് പോലും. വീഴ്ചയിൽ നല്ല പരിക്ക് പറ്റിയിട്ടുണ്ടാകാം. എങ്കിലും, പാസ്പോർട്ടും, മഞ്ജുവിനുള്ള സമ്മാനങ്ങളുമുള്ള ആ ബാഗ് തിരിച്ച് കിട്ടിയിട്ടുണ്ടാകുമോ..? തിരിച്ച് ദുബായിക്ക് പോയിട്ടുണ്ടാകുമോ..? അതോ, സജിത് ആഗ്രഹിച്ചത് പോലെ, ഒരു സർക്കാർ ജോലിയുമായി നാട്ടിൽ സെറ്റായിട്ടുണ്ടാകുമോ..?  നാട്ടിലെ ആ യാത്രയിൽ ഞാനുപയോഗിച്ചിരുന്ന, സജിത്തിനു കൊടുത്ത നമ്പർ ഇപ്പോൾ പപ്പയുടെ കൈയിലാണ്. ഇപ്പോളും,വിളിക്കുമ്പോൾ  ഇടക്ക് വെറുതെ പപ്പയോട് ചോദിക്കാറുണ്ട് - സജിത്ത് ന്ന് പേരുള്ള ആരെങ്കിലും വിളിച്ചിരുന്നോ..?&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5391874275288128299-3486055570014779655?l=sijogeorge.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sijogeorge.blogspot.com/feeds/3486055570014779655/comments/default' title='Post Comments'/><link rel='replies' type='text/html' href='http://sijogeorge.blogspot.com/2010/09/blog-post.html#comment-form' title='18 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5391874275288128299/posts/default/3486055570014779655'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5391874275288128299/posts/default/3486055570014779655'/><link rel='alternate' type='text/html' href='http://sijogeorge.blogspot.com/2010/09/blog-post.html' title='യാത്രയ്ക്കൊടുവിൽ...'/><author><name>sijo george</name><uri>http://www.blogger.com/profile/00297956689815434179</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='32' src='http://1.bp.blogspot.com/_HzExPDo9cVs/TCpU1IW8A8I/AAAAAAAAAMc/rf_CLQ7ikX4/S220/DSC00455.jpg'/></author><thr:total>18</thr:total></entry><entry><id>tag:blogger.com,1999:blog-5391874275288128299.post-1420142759200506645</id><published>2010-08-14T18:27:00.001-07:00</published><updated>2010-08-14T18:35:36.936-07:00</updated><title type='text'>ചരിത്രം ആവർത്തിക്കുമ്പോൾ..</title><content type='html'>നല്ല വെയിലുള്ളൊരു ദിവസമായിരുന്നത്കൊണ്ട് കുറേ നേരം ഞണ്ട് പിടിച്ചും, കടലിൽ പോയി ചാടി മറിഞ്ഞുമെന്നതൊഴിച്ചാൽ പ്രത്യേകതകളൊന്നുമില്ലാത്ത ഒരു  വീകെൻഡ്. അതിന്റെ ക്ഷീണമകറ്റാൻ ഒരു ബീയറും, കപ്പേം, സ്രാവ് കറീമടിച്ച്  11മണിയായപ്പോളെ നിദ്ര പ്രാപിച്ചു. സൈലന്റ് മോഡിലിടാൻ മറന്ന് പോയ മൊബൈലിന്റെ വിളി കേട്ടാണ് ചാടിയെണീറ്റത്. സമയം നോക്കിയപ്പോൾ 12 കഴിഞ്ഞു. &lt;br /&gt;&lt;br /&gt;ഇതേത് പിശാശാ ഈ പാതിരാക്ക്! &lt;br /&gt;&lt;br /&gt;“ഡാ,നീയൊന്നിങ്ങോട്ട് പെട്ടന്ന് വരണം..” &lt;br /&gt;&lt;br /&gt;സോബിനാണ്. &lt;br /&gt;&lt;br /&gt;ഇംഗ്ലണ്ടിലെ മറ്റിടങ്ങളിലേ പോലെ, കുടിയേറ്റക്കാരുടെ സാന്നിധ്യം കൊണ്ട് അത്രക്കങ്ങ്ട് ‘കളങ്കപ്പെടാതിരിക്കുന്ന’(നാലും മൂന്ന് ഏഴ് മലയാളികൾ മാത്രമായ ഞങ്ങളെപ്പോലെ ചിലരുടെ സാന്നിധ്യ്യമൊഴിച്ചാൽ) ഡോളിഷ് എന്ന ശുദ്ധ ഇംഗ്ല്ലീഷ് ഗ്രാമത്തിലും ഒരു മലയാളി അസ്സോസിയേഷനുള്ള സാദ്ധ്യതകളെ ഊന്നിപ്പറഞ്ഞ് കൊണ്ട് അടുത്തിടെ ലാൻഡ് ചെയ്ത മൂന്ന് യുവ ബാച്ച്ലേർസിലൊരുവൻ.&lt;br /&gt;&lt;br /&gt;ഈ കൊശവനിതെന്തിനെ കേടാ പോലും..&lt;br /&gt;&lt;br /&gt;“എന്താടാ..കിടന്നുറങ്ങുന്ന ആളെ വിളിച്ചെണീപ്പിച്ച്.. ഈ പാതിരാക്ക്..&lt;br /&gt; &lt;br /&gt;“നീ വന്നേ പറ്റൂ..ഞാനൊരു പ്രശ്നത്തിലാ അളിയാ.”&lt;br /&gt;&lt;br /&gt;“ഹും..ഈ ശനിയാഴ്ച പാതിരാക്കുള്ള നിന്റെ പ്രശ്നം എന്തായാലും പുലിവാലായിരിക്കും.. അതുകൊണ്ട് എന്നെ വിട്ട് പിടി മോനേ ”&lt;br /&gt;&lt;br /&gt;“അതല്ല്ലളിയാ, നീയൊന്ന് വന്നേ പറ്റൂ, ഒരു അഞ്ച് മിനിറ്റിനുള്ളിൽ നീയിവിടെ വന്നില്ലേൽ, പോലീസ് സ്റ്റേഷനിലോ, ജയിലിലോ വച്ചേ നിനക്കിനിയെന്നെ കാണാൻ പറ്റൂ.”&lt;br /&gt;&lt;br /&gt;ദൈവമേ.. ഇവനിതെന്ത് ഏടാകൂടത്തിലാണോ തലവച്ചത്! ഇങ്ങനെ കിടന്ന് കരയുമ്പോ പോകാതിരിക്കുന്നതെങ്ങനെ. കാര്യമൊരു ബിയറേ അടിച്ചിട്ടുള്ളൂവെങ്കിലും, ആരെയാ പൊക്കേണ്ടേന്ന് നോക്കി റോഡായ റോഡ് മുഴുവനും പോലീസ് കുറ്റിയടിച്ച് നിക്കുന്ന ഈ ശനിയാഴ്ച രാത്രിൽ പുറത്തിറങ്ങുന്നതെങ്ങനെ.! എന്തേലും പറഞ്ഞ് ഒഴിവാക്കെന്ന ഭാര്യയുടെ അഭിപ്രായത്തെ നിഷ്കരുണം അവഗണിച്ച്, ഒടുവിൽ അര മൈൽ അകലെ പാർക്ക് ചെയ്തിരിക്കുന്ന കാറുമെടുത്ത് സോബിന്റെ വീട്ടിലേക്ക് വിട്ടു. സുഹ്രത്തുക്കൾ എപ്പോളും അങ്ങനെയാണല്ലോ. പാരയായിട്ട് വന്നാലും ഉപേക്ഷിക്കാൻ പറ്റാതെ..&lt;br /&gt;&lt;br /&gt;സോബിൻ താമസിക്കുന്ന ബിൽഡിംഗിന്റെ ഗേറ്റിലെത്തിയപ്പോളെ കണ്ടു  - അങ്ങോടുമില്ല, ഇങ്ങോട്ടുമില്ല എന്ന നിലയിൽ ഒരു കാർ പകുതി ഗെയ്റ്റിനുള്ളിലായി കിടക്കുന്നു. അവന്റെ സഹ മുറിയനും, ഇൻഡ്യൻ ലൈസൻസ്  ‘ഇന്റർനാഷണൽ’ ആക്കി കൊണ്ട് വന്ന, ആ കാറിന്റെ ഓണറുമായ  ജെഫിനെ കാണാനുമില്ല.&lt;br /&gt;&lt;br /&gt;എന്തോ കളഞ്ഞ അണ്ണാനേപ്പോലെ സോബിൻ കാറിനടുത്ത് നിൽക്കുന്നു. വണ്ടി റോഡ് സൈഡിലൊതുക്കി പുറത്തിറങ്ങി സോബിനോട് കാര്യം ചോദിച്ചു.&lt;br /&gt;&lt;br /&gt;“അളിയാ എന്നെ തെറി പറയല്ല്. ഇന്ന് ഞങ്ങക്ക് രണ്ടാൾക്കും ഓഫാരുന്നു. കുറേ നാളായല്ലോന്നോർത്ത് ഞങ്ങളൊന്ന് കൂടാൻ തീരുമാനിച്ചു.’&lt;br /&gt;&lt;br /&gt;“അതിന്”?&lt;br /&gt;&lt;br /&gt;“അത്..അവൻ ... ജെഫിൻ..നേരത്തേ ഓഫായി പോയി. എനിക്കൊരു  സിഗരറ്റ് വലിക്കാതെ ഉറങ്ങാനും പറ്റണില്ല.ആ ഡേഷ് മോനോട് കുറേ പറഞ്ഞ് നോക്കി. അവൻ മൈൻഡ് ചെയ്യണില്ലടാ. ഞാനൊരു സിഗരറ്റ് എങ്ങനേലുമൊപ്പിക്കാൻ നമ്മ്ടെ 24 അവറ് ടെസ്കോയിലേക്കൊന്ന് പോകാൻ നോക്കിയതാ. പക്ഷേ പണി കിട്ടി.. വിചാരിച്ച പോലെ വണ്ടി നീങ്ങണില്ലഡേ.. വണ്ടി അകത്തേക്ക് കേറ്റാൻ പറ്റാത്തോണ്ട് ഈ ബിൽഡിംഗില് താമസിക്കണ കൊറേ പേര് ഓൾ റെഡി വന്ന് എന്നെ തെറി വിളിച്ചിട്ട് റോഡിൽ വണ്ടിമീട്ട് കേറി പോയിട്ടുണ്ട്. ഇനിം നിന്നാ ആരേലും പോലീസില് വിളിച്ച് പറയും. അതാ നിന്നെ വിളിച്ചെ.. ”&lt;br /&gt;&lt;br /&gt;“അതെന്തേ വണ്ടിക്കെന്തേലും പ്രശ്നമുണ്ടോ..”?&lt;br /&gt;&lt;br /&gt;“ഇല്ലടാ. വണ്ടിയൊക്കെ കണ്ടീഷനല്ലേ. ഇന്നലെ സാർവീസിംഗ് കഴിഞ്ഞതല്ലേയുള്ളൂ. പക്ഷേ പ്രശ്നം എനിക്ക് ശരിക്കും ഡ്രൈവിംഗറിയില്ലന്നേ..”&lt;br /&gt; &lt;br /&gt;എന്താ പറയണ്ടേ ഇവനോട്.. എനിക്ക് ചിരിക്കാതിരിക്കാനായില്ല. ചിരിച്ചു. പൊട്ടിചിരിച്ചു. എങ്ങനെ ചിരിക്കാതിരിക്കും..! &lt;br /&gt;&lt;br /&gt;കാരണം..&lt;br /&gt;-----------------------------&lt;br /&gt;വർഷങ്ങൾക്ക് മുൻപ്, രണ്ടായിരത്തി ഏഴ് മാർച്ച് മാസത്തിൽ.. ഒരു വ്യാഴാഴ്ച രാത്രി. മസ്കറ്റിൽ.&lt;br /&gt;&lt;br /&gt;പതിവ് പോലെ വീകെൻഡ് സദസിൽ, സ്ഥിരം കുറ്റികളായ പ്രേം ജിത്ത്, സത്യേട്ടൻ, മനോഹരേട്ടൻ എല്ലാവരുമുണ്ട്. &lt;br /&gt;&lt;br /&gt;“രാമ..രഘുരാമാ.. നാമിനിയും നടക്കാം..&lt;br /&gt;രാവിന്നു മുൻപേ കനൽ കാട് താണ്ടാം...”&lt;br /&gt;എന്ന് തുടങ്ങി...&lt;br /&gt;“ഒടുവിൽ നാമെത്തിയീ ജന്മ ശൈലത്തിന്റെ കൊടുമുടിയിൽ ഇവിടാരുമില്ലേ..” &lt;br /&gt;എന്ന് പ്രേംജിത്ത് പാടിയെത്തിയപ്പോഴേക്കും എല്ലാവരും തന്നെ, എന്റെ കൈപ്പുണ്യത്തിൽ വിരിഞ്ഞ കപ്പയും ബീഫും കഴിച്ച് ഒരു സൈഡായി കഴിഞ്ഞിരുന്നു. &lt;br /&gt;&lt;br /&gt;“ഇവിടെ ഒരു ഡേഷുമില്ല്ല.. മതിയാക്ക് “&lt;br /&gt;&lt;br /&gt;ഞാൻ പാത്രങ്ങളൊക്കെ എടുത്ത് കിച്ചണിൽ വച്ച്, സോഫയിൽ ചുരുണ്ട് കൂടാനുള്ള ഒരുക്കങ്ങൾ നടത്തി.&lt;br /&gt;ഒരു കുറ്റിയെങ്കിലും കിട്ടുമോന്ന് നോക്കി പ്രേംജിത്ത് ഒഴിഞ്ഞ സിഗരറ്റ് കൂടുകളൊക്കെ തപ്പി നോക്കികൊണ്ടിരിക്കുന്നു.&lt;br /&gt;&lt;br /&gt;“ഡാ,നിന്റെ പർട്ടിക്ക് വിളിച്ച് വരുത്തീട്ടവസാനം ഒരു പൊക എടുക്കാനൊരു സിഗരറ്റ് കുറ്റി പോലുമില്ല. എങ്ങനേലുമൊരു സിഗരൊറ്റൊപ്പിച്ചില്ലേ നീയെന്റെ തനി സ്വഭാവമറിയും..”&lt;br /&gt;&lt;br /&gt;സിഗരറ്റ് കിട്ടാത്തത് കൊണ്ട് പ്രേംജിത്ത് ഉടക്കിലാണ്. അത് കിട്ടാതെ ഇവനുറങ്ങില്ലന്ന് എനിക്കുമറിയാം. പക്ഷേ ഈ പാതിരാക്ക് എവിടെ പോയി സിഗരറ്റൊപ്പിക്കാൻ..&lt;br /&gt;&lt;br /&gt;“ഡാ, മജാൻ ഹോട്ടലിലെ ഡാൻസ് ബാർ അടച്ചിട്ടുണ്ടാവില്ല. അവിടെ സിഗരറ്റ് കിട്ടും. നീ പോയെരെണ്ണം മേടിച്ചിട്ട് വാടാ..അപ്പോളേക്കും ഞാനിവളെയൊന്ന് സെറ്റപ്പാക്കാം”&lt;br /&gt;പ്രേംജിത്ത് ഇന്റെർ നെറ്റിലേക്ക്  കേറി കഴിഞ്ഞു.  &lt;br /&gt;&lt;br /&gt;“പത്ത്  പതിനഞ്ച് മിനിറ്റ് ഇനി ഈ രാത്രില് മജാൻ ഹോട്ടല് വരെ നടക്കാനോ.. പോയേ അവ്ടെന്ന്..” ഞാനൊഴിവാക്കനുള്ള അവസാന ശ്രമവും നടത്തി നോക്കി.&lt;br /&gt;&lt;br /&gt;“നീ നടക്ക്ണ്ട.. മോഹനേട്ടന്റെ വണ്ടിയെടുത്ത് വിട്. ഇന്നാ കീ.”&lt;br /&gt;&lt;br /&gt;എനിക്ക് നേരെ ചൊവ്വേ ഡ്രൈവിംഗ് അറിയില്ലന്ന് എനിക്ക് മാത്രമല്ലേ അറിയു. എങ്കിലും, നേരത്തെ കഴിച്ച ‘നെപ്പോളിയൻ’ തന്ന ആത്മവിശ്വാസത്തിൽ, രണ്ടും കല്പിച്ച് കീ‍യുമെടുത്തിറങ്ങി. &lt;br /&gt;&lt;br /&gt;ഒന്നരമണി കഴിഞ്ഞിരിക്കുന്നു. കുറേ നേരത്തെ ശ്രമത്തിനൊടുവിൽ മോഹനേട്ടന്റെ ‘കൊറോള’ സ്റ്റാർട്ട് ചെയ്തു. പക്ഷേ പാർക്ക് ചെയ്തിരിക്കുന്ന വേറെ വണ്ടികളുടേയിടയിലൂടെ പുറത്ത് റോഡിലിറക്കണം. ഫസ്റ്റ് ഗിയറിലിട്ട് എടുക്കാൻ തുടങ്ങുമ്പോ‍ളെ വണ്ടി ഓഫായി പോകുന്നു. കുറേ നേരത്തെ പരിശ്രമത്തിനു ശേഷം ഒരു വിധം ഗേറ്റ് വരെ വണ്ടി എത്തിച്ചപ്പോൾ... പെട്ടന്ന് ഒരു വെളിച്ചം കണ്ണിലേക്കടിച്ചു, ഒപ്പം നീണ്ട ഹോണടിയും. ഒരു കാർ ഗേറ്റിനുള്ളിലേക്ക് വരുന്നതാണ്. അപ്പോളാണോർമ്മ വന്നത് - ഞാൻ ഈ കാറിന്റെ ലൈറ്റ് പോലുമിട്ടിട്ടില്ല. എവിടെയാ ലൈറ്റിന്റെ സ്വിച്ചെന്നറിഞ്ഞാലല്ലേ ഓൺ ചെയ്യാൻ പറ്റു.&lt;br /&gt;&lt;br /&gt;‘നെപ്പോളിയന്റെ’ ധൈര്യമെല്ലാം പതുക്കെ ആവിയായി . ഞാൻ വിയർത്തും തുടങ്ങി. റിവേർസ് എടൂക്കാൻ നോക്കുമ്പോളൊക്കെ വണ്ടി ഓഫായി പോകുന്നു. അത് വരെ അറിയാമായിരുന്ന ഡ്രൈവിംഗിന്റെ ബാലപാഠങ്ങൾ പോലും അപ്പോൾ മറന്നു. ഒന്നും ചെയ്യാനാകുന്നില്ല. പ്രേംജിത്തിനെയോ, മോഹനേട്ടനെയോ വിളിക്കാമെന്നോർത്ത് നോക്കിയപ്പോൾ, ഫോൺ പോലുമെടൂത്തിട്ടില്ല. എതിരെ കിടക്കുന്ന കാറിന്റെ ഡ്രൈവർ അക്ഷമനായി കൈ വെളിയിലിട്ട് അറബിയിൽ എന്തൊക്കെയോ പറയുന്നുമുണ്ട്. ഒന്നാമതേ മദ്യപിച്ചിട്ടുണ്ട്. പിന്നെ ലൈസൻസ് പോലുമില്ലാതെ, ഡ്രൈവിംഗറിയാതെ, ഒരു അറബിയുടെ മുന്നിൽ.. ഈ രാത്രിയീൽ.. എന്റെ കണ്ണിൽ ഇരുട്ട് കയറി തുടങ്ങി. പോലീസിനെ അയാൾ വിളിക്കണ്ട കാര്യം പോലുമില്ല, എപ്പോൾ വേണമെങ്കിലും അല്ലാതെയുമെത്താം, കാരണം അയാളൂടെ അര കിലോമിറ്റർ നീളമുള്ള ബീഎംഡബ്ല്യ്യു കാറ് പകുതി റോഡ് ബ്ലോക്ക് ചെയ്താണ് കിടക്കുന്നത്.&lt;br /&gt;&lt;br /&gt;എന്തും വരട്ടേയെന്ന് കരുതി ഞാൻ പുറത്തിറങ്ങി. അറിയാവുന്ന അറബിയും, ഇംഗ്ലീഷും വച്ച് അയാൾടെ കാറിനടുത്ത് ചെന്ന് ക്ഷമ  പറഞ്ഞൂ. &lt;br /&gt;&lt;br /&gt;“യൂ ദ്രിങ്ക്?” എന്റെ ശ്വാസമടിച്ചപ്പോളെ അയാൾ ചോദിച്ചു.&lt;br /&gt;&lt;br /&gt;“ഒൺലി വൺ ബിയർ. ബട്ട് മൈ ഫ്രണ്ട് വാണ്ട് സിഗരറ്റ്. ഐ ഗോ ഷോപ്പ്. ബട്ട് കാർ കമ്പ്ലയന്റ്.” &lt;br /&gt;ഞാനും അയാൾക്ക് മനസിലാകുന്ന  ഇംഗ്ലീഷിൽ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി.&lt;br /&gt;&lt;br /&gt;“യൂ  ലൈയർ. യൂ ദോണ്ട് നോ ദ്രൈവിംഗ്.” പക്ഷേ അയാൾക്ക് സത്യം മനസിലായി.&lt;br /&gt;&lt;br /&gt;എങ്കിലും, ഇടക്കെപ്പോളൊക്കെയോ ഞങ്ങളെ കണ്ടിട്ടൂള്ള, ആ ബിൽഡിംഗിലെ തന്നെ അന്തേവാസിയായ, ആ നല്ല അയൽക്കാരൻ ഒടുവിൽ ദയ തോന്നി ഇറങ്ങി വന്ന് എന്റെ കയിൽ നിന്ന് കീ മേടിച്ച്  കാർ റിവേർസെടുത്ത് പഴയ സ്ഥിതിയിലാക്കി. എന്റെ ശ്വാസം നേരെ വീണു. അറബിയിലും, ഇംഗ്ലീഷിലും, മലായാളത്തിലുമെല്ലാം ഒരു നൂറ് നന്ദി ഞാൻ പറഞ്ഞു. &lt;br /&gt;&lt;br /&gt;“ഇഫ് യൂ ദ്രിങ്ക്, യു നോ ഡ്രൈവ് . ഓക്കെ?”  കീ എന്റെ കൈയിൽ തന്നുകൊണ്ട് അയാൾ പറഞ്ഞു.&lt;br /&gt;&lt;br /&gt;“നോ.. നെവർ. ഐ സ്റ്റോപ്പ്ട് ഡ്രിംങ്കിങ് കമ്പ്ലിറ്റലി.” &lt;br /&gt;ജീവൻ തിരിച്ച് കിട്ടിയ ഞാൻ, ബാക്കി തെറി മൊത്തം പ്രേംജിത്തിനെ വിളിക്കാനായി ഓടി ഫ്ല്ലാറ്റിനുള്ളിലേക്ക് കേറി.&lt;br /&gt;-------------&lt;br /&gt;&lt;br /&gt;“എന്തുവാടേ . നീ കുറേ നേരായല്ലോ കെടന്ന് ചിരിക്കണെ.. നിനക്കീ വണ്ടിയെട്ത്തൊന്ന് മാറ്റിയിടാൻ പറ്റ്വോ?.. അതിനാ നിന്നെ ഞാൻ വിളിച്ചത്..അല്ലാതെ നിന്റെ ഇളി കാണാനല്ല“&lt;br /&gt;&lt;br /&gt;സോബിന് ക്ഷമ നശിച്ചു. അതിനിടയിൽ തന്നെ, വേറൊരു കാർ ഗേറ്റിലെത്തി അകത്ത് കയറാനാകാതെ ഹോണടിക്കാൻ തുടങ്ങിയിരുന്നു. സോബിന്റെ കയിൽ നിന്നും കീ മേടിച്ച് ഞാൻ കാർ റിവേർസെടുത്ത് പഴയ പാർക്കിംഗ് സ്ഥലത്തിട്ടു. &lt;br /&gt;“ഇഫ് യൂ ദ്രിങ്ക്, യു നോ ഡ്രൈവ് . ഓക്കെ?”  &lt;br /&gt;സോബിനൊരു വാണിംഗ് കൊടുത്ത് ഞാൻ കാറുമെടുത്ത് വീട്ടിലേക്ക് മടങ്ങി.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5391874275288128299-1420142759200506645?l=sijogeorge.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sijogeorge.blogspot.com/feeds/1420142759200506645/comments/default' title='Post Comments'/><link rel='replies' type='text/html' href='http://sijogeorge.blogspot.com/2010/08/blog-post_14.html#comment-form' title='11 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5391874275288128299/posts/default/1420142759200506645'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5391874275288128299/posts/default/1420142759200506645'/><link rel='alternate' type='text/html' href='http://sijogeorge.blogspot.com/2010/08/blog-post_14.html' title='ചരിത്രം ആവർത്തിക്കുമ്പോൾ..'/><author><name>sijo george</name><uri>http://www.blogger.com/profile/00297956689815434179</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='32' src='http://1.bp.blogspot.com/_HzExPDo9cVs/TCpU1IW8A8I/AAAAAAAAAMc/rf_CLQ7ikX4/S220/DSC00455.jpg'/></author><thr:total>11</thr:total></entry><entry><id>tag:blogger.com,1999:blog-5391874275288128299.post-6126706102753433151</id><published>2010-08-02T15:56:00.000-07:00</published><updated>2010-08-02T16:29:42.230-07:00</updated><category scheme='http://www.blogger.com/atom/ns#' term='യാത്രാവിവരണം'/><category scheme='http://www.blogger.com/atom/ns#' term='travel'/><title type='text'>ചില ലണ്ടൻ കാഴ്ചകൾ..</title><content type='html'>&lt;a href="http://sijogeorge.blogspot.com/2010/07/1.html"&gt;ജെറിയുടെ വീട്ടിലെ അല്പനേരത്തെ വിശ്രമത്തിനു ശേഷം&lt;/a&gt; അതികം വൈകാതെ തന്നെ പുറത്ത് പോകാൻ തീരുമാനിച്ചു. പക്ഷേ, കാലാവസ്ഥ പെട്ടന്ന് മാറുന്നതിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങി. തണുപ്പ് കൂടി വരുന്നു, ഒപ്പം ചാറ്റൽ മഴയും. ഭാര്യ അതോടെ ‘റിവേർസ് ഗിയറിട്ടു’. “ഈ തണുപ്പത്തും മഴയത്തും ഞാനെങ്ങോട്ടുമില്ല. ഞാനും കൊച്ചുമിവിടെയിരുന്നോളാം, നിങ്ങൾ പോയിട്ട് വാ..”&lt;br /&gt;പക്ഷേ, ‘ജോയ് ആലുക്കാസുൾപ്പടെ‘ ഒരുപാട് ഇൻഡ്യൻ ജ്വല്ലറികളും, ടെക്സ്റ്റൈത്സുകളും, ഇൻഡ്യൻ റെസ്റ്റോറന്റുകളുമുള്ള ഈസ്റ്റ് ലണ്ടനിലൂടെയൊരു ചുറ്റിയടിക്കൽ മിസ്സാക്കണോ എന്ന ജെറിയുടെ ചോദ്യത്തിൽ കക്ഷി വീണു. ജെറിയുടെ കാറിലായിരുന്നു പിന്നീട് യാത്ര.&lt;br /&gt;&lt;br /&gt;ഇൽഫോർഡ് മുതൽ തന്നെ ഒരു ‘മിനി-ഇൻഡ്യ’ യുടെ ലക്ഷണമാണ് എവിടേയും. റെസ്റ്റോറന്റുകൾ, ഗ്രോസറി കടകൾ, ജ്വല്ലറികൾ, മറ്റു കടകൾ..എല്ലാം കൊണ്ടും മുംബൈയിലെയോ, മദ്രാസിലെയോ തെരുവുകളിൽ ചെന്ന പ്രതീതി! റോഡിലെങ്ങും കാണുന്നതും ഏഷ്യൻ മുഖങ്ങൾ മാത്രം. അനധിക്രതമായി കുടിയേറിയവരും, വിസ കാലാവധി കഴിഞ്ഞവരും, നിരവധി മലയാളികളുൾപ്പടെ സ്റ്റുഡന്റ് വിസയിലെത്തിയ വിദ്യാർഥികളും, പിന്നെ ആഫ്രിക്കൻ രാജ്യങ്ങൾ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നൊക്കെ അഭയാർത്ഥികളായെത്തിയവരുമാണ് കൂടുതലും. ഇടക്കിടെ നടക്കുന്ന ഇമിഗ്രേഷൻ റെയ്ഡ്കളിൽ കുറേപേരെയൊക്കെ പിടികൂടുന്നുണ്ടങ്കിലും, ഗവണ്മെന്റിനും ഇല്ലിഗൽ ഇമിഗ്രന്റ്സിന്റെ കാര്യത്തിൽ  കാര്യമായൊന്നും ചെയ്യാനാകുന്നില്ല ഇവിടെ.&lt;br /&gt;കുറച്ച് വൈകി ബ്ലോഗ്ഗ് ലോകത്തെത്തിയ ആളായതുകൊണ്ട്, ഈയിടെ വായിച്ച &lt;a href="http://rageshkurman.blogspot.com/2006/10/2.html"&gt;കുറുമാന്റെ യുറോപ്പ് സ്വപ്നങ്ങളെപറ്റി &lt;/a&gt;പെട്ടന്നോർത്തു. അന്ന് ,പാരീസിനു പകരം ലണ്ടനിലായിരുന്നു കുറുമാൻ ഇറങ്ങിയിരുന്നതെങ്കിൽ, ചിലപ്പോൾ കൂറുമാന്റെ ബാക്കി ജീവിതം തന്നെ മാറി പോകുമായിരുന്നല്ലോ എന്നൊരു ചിന്ത, ഈസ്റ്റ് ലണ്ടൻ തെരുവുകളിലൂടെ പോകുമ്പോൾ മനസിൽ വരാതിരുന്നില്ല.&lt;br /&gt;&lt;br /&gt;നേരത്തെ പറഞ്ഞ് പ്രലോഭിപ്പിച്ചതല്ലേയെന്നു കരുതി, ആദ്യം തന്നെ ഭാര്യയെ ‘ജോയ് ആലുക്കാസിന്റെ’ ലണ്ടൻ ഷോറൂമിൽ കൊണ്ട്പോകാമെന്ന് കരുതി ‘ഈസ്റ്റ് ഹാമിനടുത്ത’ ‘അപ്ടൺ പാർക്കിലേക്ക് പോയി. പ്രശസ്തമായ ‘ന്യുഹാം ഫുട്ബോൾ ക്ലബിന്റെ’ ഹോം സ്റ്റേഡിയം പോകൂന്ന വഴിയിൽ കാണാമായിരുന്നു. 10-15 മിനിറ്റ് കറങ്ങി നടന്ന് കണ്ട് പിടിച്ച പാർക്കിംഗിൽ കാർ നിർത്തി ‘world's No.1 Jweller‘ ന്റെ ലണ്ടൻ ഷോറും കണ്ടപ്പോളാണ് ഇതിത്രയൊക്കേയുള്ളു എന്നു മനസിലായത്. എന്തായലും, അവിടെ ചിലവഴിച്ച പത്തിരുപത് മിനുറ്റിന്റെ ക്ഷീണം തീർക്കാൻ തൊട്ടടുത്ത് കണ്ട നോർത്ത് ഇൻഡ്യൻ റെസ്റ്റോറന്റിൽ കയറി പാനി പൂരിയും, ഭേൽ പൂരിയുമൊക്കെയടിച്ച് പുറത്തിറങ്ങിയപ്പോളാണ് ‘ബിലാത്തി പട്ടണം മുരളിയേട്ടന്റെ’ വിളി വന്നത്. വൈകിട്ട് കാണാമെന്ന് പറഞ്ഞതാണ്, പക്ഷേ, ആൾക്ക് ഡ്യൂട്ടിക്ക് പോകേണ്ട സമയമായിരിക്കുന്നു. പറ്റിയാൽ എങ്കിൽ അടുത്ത ദിവസം കണാമെന്ന്പറഞ്ഞ് ഫോൺ വച്ചു.&lt;br /&gt;&lt;br /&gt;&lt;a href="http://3.bp.blogspot.com/_HzExPDo9cVs/TFdLqPnVVII/AAAAAAAAAOs/SPZOp8eU-Kc/s1600/JA.jpg"&gt;&lt;img id="BLOGGER_PHOTO_ID_5500948658974446722" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 400px; CURSOR: hand; HEIGHT: 228px; TEXT-ALIGN: center" alt="" src="http://3.bp.blogspot.com/_HzExPDo9cVs/TFdLqPnVVII/AAAAAAAAAOs/SPZOp8eU-Kc/s400/JA.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;a href="http://3.bp.blogspot.com/_HzExPDo9cVs/TFdLpsMXuzI/AAAAAAAAAOk/pVvWI4gNK0I/s1600/DSC05088.JPG"&gt;&lt;img id="BLOGGER_PHOTO_ID_5500948649466116914" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 400px; CURSOR: hand; HEIGHT: 300px; TEXT-ALIGN: center" alt="" src="http://3.bp.blogspot.com/_HzExPDo9cVs/TFdLpsMXuzI/AAAAAAAAAOk/pVvWI4gNK0I/s400/DSC05088.JPG" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;a href="http://sijogeorge.blogspot.com/2010/07/1.html"&gt;,&lt;/a&gt;&lt;br /&gt;&lt;br /&gt;തിരിച്ച് ഈസ്റ്റ് ഹാം വഴി പോകുമ്പോളാണ് പെട്ടന്ന് അത് കണ്ടത്! അതേ, അത് തന്നെ. &lt;a href="http://bilattipattanam.blogspot.com/2010/05/boologamayam-oru-cinema-kathha.html"&gt;‘ചരിത്ര പ്രസിദ്ധമായ ലണ്ടൻ ബ്ലോഗ് മീറ്റ്’&lt;/a&gt; നടന്ന ആശൈദോശൈ റെസ്സ്റ്റോറന്റ്.! വൈകിട്ടത്തെ ഭക്ഷണം എങ്കിൽ അവിടുന്നായാലോ എന്ന് ആലോചിച്ചപ്പോൾ, അവിടെ അത്ര പോരായെന്നും, പുതിയതായി തുടങ്ങിയ ‘ട്രാവങ്കൂർ ഹൌസ്‘ പരീക്ഷീക്കാമെന്നുമുള്ള ജെറിയുടെ അഭിപ്രായം പരിഗണിച്ച് അങ്ങോട്ട് വിട്ടു. രാത്രി ഭക്ഷണം കഴിക്കാറായില്ലാത്തത് കൊണ്ടും, കുറെ കാലത്തിനു ശേഷം കണ്ട്മുട്ടിയ വേറെയും ഒന്നു രണ്ട് ലണ്ടൻ സുഹ്രുത്തുക്കളുടെ കൂടെ ഒരു ‘സ്മാൾ കൂടൽ’ ഉണ്ടാകാൻ സാധ്യതയൂള്ളതിനാലും, പിന്നീട് വന്ന് കളക്ട് ചെയ്യാമെന്ന് പറഞ്ഞ് 'ട്രാവങ്കൂർ ഹൌസിൽ’ ഭക്ഷണം ഓർഡർ ചെയ്ത്, കുടുംബത്തെ ജെറിയുടെ വീട്ടിൽ തിരിച്ച് കൊണ്ട് ചെന്നാക്കി. ഈസ്റ്റ് ഹാമിലെ സുഹ്രുത്തുക്കളുടെ കൂടെ ‘ജാക്ക് ഡാനിയലുമൊത്ത്’ ചിലവഴിച്ച വൈകുന്നേരത്തിനു ശേഷം, രാത്രി വൈകി ഭക്ഷണവും കഴിഞ്ഞ് അടുത്ത ദിവസത്തെ സെന്റ്രൽ ലണ്ടൻ യാത്രക്കായി എല്ലാവരും ഉറങ്ങി.&lt;br /&gt;&lt;br /&gt;&lt;br /&gt;ഏകദേശം കേരളത്തിലെ ഒരു ജില്ലയുടെ അത്രയും ഏരിയയിലുള്ള ലണ്ടൻ നഗരം ഒരു ദിവസം കൊണ്ട് കണ്ട് തീർക്കുക എന്നത് അസാധ്യമായ കാര്യമാണ്. എങ്കിലും, സഞ്ചാരിക്കൾക്ക് വേണ്ടിയുള്ള ലണ്ടൻ സൈറ്റ് സീയിംഗ് ബസിൽ കയറിയാൽ, പ്രധാനപെട്ട സ്ഥലങ്ങളിലൂടെയെങ്കിലും ഒന്നു പോയി വരാം. തലേന്നെ ഇന്റെർനെറ്റിൽ ‘ലണ്ടൻ സൈറ്റ് സീയിംഗ് ബസിൽ ' ടികറ്റ് ബുക്ക് ചെയ്തിരുന്നു. ജെറിയുടെ വീടിനടുത്ത ‘ന്യുബറി പാർക്ക്’ സ്റ്റേഷനിൽ നിന്നും, ട്യൂബ്’ എന്നറിയപ്പെടുന്ന ലണ്ടനിലെ പ്രധാന യത്രാ മാർഗമായ അണ്ടർഗ്രൌണ്ട് ട്രെയിനിൽ കയറി ബേക്കർ സ്ട്രീറ്റിൽ ഇറങ്ങി.&lt;br /&gt;&lt;br /&gt;&lt;a href="http://1.bp.blogspot.com/_HzExPDo9cVs/TFdMXU1ywOI/AAAAAAAAAO0/D7Wb4i1el44/s1600/DSC00405.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 225px;" src="http://1.bp.blogspot.com/_HzExPDo9cVs/TFdMXU1ywOI/AAAAAAAAAO0/D7Wb4i1el44/s400/DSC00405.jpg" border="0" alt=""id="BLOGGER_PHOTO_ID_5500949433471385826" /&gt;&lt;/a&gt;&lt;br /&gt;&lt;em&gt;&lt;strong&gt;ഷെർലക് ഹോംസ് @ 221 ബേക്കർ സ്ട്രീറ്റ്&lt;/strong&gt;&lt;/em&gt;&lt;br /&gt;&lt;br /&gt;ഷെർലക് ഹോംസ് കഥകളിൽ, ഷെർലക് ഹോംസിന്റെ അഡ്രസ്സായി പറയുന്ന 221ബേക്കർ സ്ട്രീറ്റ്. സ്റ്റേഷന് പുറത്തിറങ്ങുമ്പോളെ കാണുന്നത് ഷെർലക് ഹോംസിന്റെ പ്രതിമയും, ഒരു ചെറു വിവരണവുമാണ്. ലോക പ്രശസ്തമായ ലണ്ടൻ വാക്സ് മ്യൂസിയം- 'madame tussauds', London Zoo എല്ലാം അവിടെ അടുത്താണ്. സമ്മർ ടൂറിസ്റ്റ് സീസണായത് കൊണ്ട് എങ്ങും സഞ്ചാരികളൂം, തിരക്കുമാണ്. വരുന്ന സൈറ്റ് സീയിംഗ് ബസുകളുടെയെല്ലാം ഓപ്പൺ ടോപ്പ് ഫ്ലോർ ഫുള്ളാണ്. 20മിനിറ്റോളം നീണ്ട കാത്തിരിപ്പിനോടുവിലാണ് ഒരു ‘സൈറ്റ് സീയിംഗ് ബസിൽ തുറന്ന രണ്ടാംനിലയിൽ എല്ലാവർക്കും സീറ്റ് കിട്ടിയത്. ലണ്ടനിലെ ഏറ്റവും തീരക്കേറിയതും,ചിലവേറിയതുമായ ഓക്സ്ഫോർഡ് സട്രീറ്റ്, സെന്റ് പോൾസ് കതീഡ്രൽ, ബക്കിംഹാം പാലസ്, ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ വസതിയായ 10 ഡൈണിംഗ് സ്ട്രീറ്റ്, ലോക സിനിമകളുടെ പ്രീമിയർ ഷോകളിലൂടെ പ്രശസ്തമായ ലസ്റ്റർ സ്കയർ (രാവണൻ സിനിമയുടെ ഉൾപ്പടെ) തുടങ്ങി ലണ്ടൻ നഗരത്തിലെ ഒരു വിധം എല്ലാ പ്രധാന സ്ഥലങ്ങളിലൂടെയും സൈറ്റ് സീയിംഗ് ബസ് കടന്ന് പോകും. ഓരോ പ്രധാന പോയന്റിലും സ്റ്റോപ്പ് ഉണ്ടാകും, അവിടെ ഇറങ്ങി നമ്മുടെ സൌകര്യം പോലെ കറങ്ങി നടന്ന് അടുത്ത ബസിൽ അതേ ടികറ്റ് ഉപയോഗിച്ച് വീണ്ടും കയറാം. ഓരോ സ്റ്റോപ്പിലും ഇറങ്ങി നടന്ന് എല്ലാം കണ്ട് പോകണമെങ്കിൽ 2 ദിവസത്തെയെങ്കിലും ടികറ്റ് എടുക്കണം. &lt;br /&gt;&lt;br /&gt;&lt;a href="http://2.bp.blogspot.com/_HzExPDo9cVs/TFdR9kBqDsI/AAAAAAAAAO8/PEUhDdeunU8/s1600/DSC00429.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 225px;" src="http://2.bp.blogspot.com/_HzExPDo9cVs/TFdR9kBqDsI/AAAAAAAAAO8/PEUhDdeunU8/s400/DSC00429.jpg" border="0" alt=""id="BLOGGER_PHOTO_ID_5500955587940847298" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;ഒരു ദിവസത്തെ സഞ്ചാരത്തിനായി പുറപ്പെട്ട ഞങ്ങൾ ഇറങ്ങാൻ പ്ലാ‍ൻ ചെയ്ത ഒരേ ഒരു സ്റ്റോപ്പ് ലണ്ടൻ ഐ ആയിരുന്നു. ലണ്ടൻ ഐയുടെ ടികറ്റ് നേരത്തെ തന്നെ എടുത്തിരുന്നത് കൊണ്ട് ക്യൂ ഴിവാക്കാനായി. ലണ്ടൻ ഐയിലെ അര മണിക്കൂർ കറക്കവും കഴിഞ്ഞ്,തെംസ് നദിയിലൂടെയുള്ള ബോട്ട് യത്രയും, കഴിഞ്ഞപ്പോളേക്കും ആ ദിവസം കഴിഞ്ഞു. കറങ്ങി തിരിഞ്ഞ്, വിക്ടോറിയ സ്റ്റേഷനിലെ ഒരു പബ്ബിലിരുന്ന് ഒരു ബിയറും കഴിച്ച് ക്ഷീണം മാറ്റി വീണ്ടുമൊരു ലണ്ടൻ പര്യടനത്തിന് അങ്ങനെ സമാപനം കുറിച്ചു...&lt;br /&gt;&lt;br /&gt;&lt;strong&gt;(നേരത്തെ തുടരും എന്നെഴുതി പോയത് കൊണ്ട് തീർക്കാൻ മാത്രമായൊരുപോസ്റ്റ്..:) &lt;/strong&gt;&lt;br /&gt;&lt;br /&gt;&lt;a href="http://1.bp.blogspot.com/_HzExPDo9cVs/TFdTOac2_fI/AAAAAAAAAPU/RBru_iZJK6M/s1600/DSC00416.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 225px;" src="http://1.bp.blogspot.com/_HzExPDo9cVs/TFdTOac2_fI/AAAAAAAAAPU/RBru_iZJK6M/s400/DSC00416.jpg" border="0" alt=""id="BLOGGER_PHOTO_ID_5500956976939990514" /&gt;&lt;/a&gt;&lt;br /&gt;&lt;a href="http://3.bp.blogspot.com/_HzExPDo9cVs/TFdTOOX9BSI/AAAAAAAAAPM/D6A8ghA8zQk/s1600/DSC00447.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 225px;" src="http://3.bp.blogspot.com/_HzExPDo9cVs/TFdTOOX9BSI/AAAAAAAAAPM/D6A8ghA8zQk/s400/DSC00447.jpg" border="0" alt=""id="BLOGGER_PHOTO_ID_5500956973698188578" /&gt;&lt;/a&gt;&lt;br /&gt;&lt;a href="http://3.bp.blogspot.com/_HzExPDo9cVs/TFdTNlWLQvI/AAAAAAAAAPE/vZp6zdTfDoQ/s1600/DSC00403.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 225px;" src="http://3.bp.blogspot.com/_HzExPDo9cVs/TFdTNlWLQvI/AAAAAAAAAPE/vZp6zdTfDoQ/s400/DSC00403.jpg" border="0" alt=""id="BLOGGER_PHOTO_ID_5500956962684879602" /&gt;&lt;/a&gt;&lt;br /&gt;&lt;a href="http://2.bp.blogspot.com/_HzExPDo9cVs/TFdTzrPeoXI/AAAAAAAAAPc/7d9Fj4tZTL0/s1600/OgAAAJ6UF7NNnJ8jYMr4KE95Hg6nYzqmblbI3DaBEP3O60XRv-tEu-dNZNgapVgadl6rTfthLHeBtINFRTH9iNwVkasAm1T1UIoxKueP4DOem9Tf933Xr4849Kut.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 225px;" src="http://2.bp.blogspot.com/_HzExPDo9cVs/TFdTzrPeoXI/AAAAAAAAAPc/7d9Fj4tZTL0/s400/OgAAAJ6UF7NNnJ8jYMr4KE95Hg6nYzqmblbI3DaBEP3O60XRv-tEu-dNZNgapVgadl6rTfthLHeBtINFRTH9iNwVkasAm1T1UIoxKueP4DOem9Tf933Xr4849Kut.jpg" border="0" alt=""id="BLOGGER_PHOTO_ID_5500957617102430578" /&gt;&lt;/a&gt;&lt;br /&gt;&lt;a href="http://3.bp.blogspot.com/_HzExPDo9cVs/TFdUzvqbmsI/AAAAAAAAAPk/Y9I8XR3e35s/s1600/OgAAALz7sggYcFhCwyQsum9msXbmim7mCIJ0No3w0lS3UN0s2TTNVk3HoSeaB2QHDB8ZZeW5fhx--iquofjlVSRW3n0Am1T1UBK6vSaHJkcGVEGQSWCHlMIEYr-Z.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 225px;" src="http://3.bp.blogspot.com/_HzExPDo9cVs/TFdUzvqbmsI/AAAAAAAAAPk/Y9I8XR3e35s/s400/OgAAALz7sggYcFhCwyQsum9msXbmim7mCIJ0No3w0lS3UN0s2TTNVk3HoSeaB2QHDB8ZZeW5fhx--iquofjlVSRW3n0Am1T1UBK6vSaHJkcGVEGQSWCHlMIEYr-Z.jpg" border="0" alt=""id="BLOGGER_PHOTO_ID_5500958717800848066" /&gt;&lt;/a&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5391874275288128299-6126706102753433151?l=sijogeorge.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sijogeorge.blogspot.com/feeds/6126706102753433151/comments/default' title='Post Comments'/><link rel='replies' type='text/html' href='http://sijogeorge.blogspot.com/2010/08/blog-post.html#comment-form' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5391874275288128299/posts/default/6126706102753433151'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5391874275288128299/posts/default/6126706102753433151'/><link rel='alternate' type='text/html' href='http://sijogeorge.blogspot.com/2010/08/blog-post.html' title='ചില ലണ്ടൻ കാഴ്ചകൾ..'/><author><name>sijo george</name><uri>http://www.blogger.com/profile/00297956689815434179</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='32' src='http://1.bp.blogspot.com/_HzExPDo9cVs/TCpU1IW8A8I/AAAAAAAAAMc/rf_CLQ7ikX4/S220/DSC00455.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_HzExPDo9cVs/TFdLqPnVVII/AAAAAAAAAOs/SPZOp8eU-Kc/s72-c/JA.jpg' height='72' width='72'/><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-5391874275288128299.post-2913614413157991903</id><published>2010-07-01T15:49:00.000-07:00</published><updated>2010-07-02T03:05:55.358-07:00</updated><category scheme='http://www.blogger.com/atom/ns#' term='യാത്രാവിവരണം'/><category scheme='http://www.blogger.com/atom/ns#' term='travel'/><title type='text'>ലണ്ടനിലേക്ക് - ‘ശിലായുഗത്തിലൂടെ’യൊരു യാത്ര -1</title><content type='html'>ലണ്ടനിലേക്കും, ലണ്ടനിലൂടെയുമുള്ള നിരവധി യാത്രാവിവരണങ്ങൾ &lt;a href="http://santhoshgeorge.com/"&gt;സന്തോഷ് ജോർജ് കുളങ്ങര &lt;/a&gt;മുതൽ, ബൂലോക പ്രശസ്തരായ &lt;a href="http://chilayaathrakal.blogspot.com"&gt;നിരക്ഷരൻ&lt;/a&gt;, &lt;a href="http://malabar-express.blogspot.com"&gt;കൊച്ച് ത്രേസ്യ&lt;/a&gt;, &lt;a href="http://vishnu-lokam.blogspot.com"&gt;വിഷ്ണുലോകം&lt;/a&gt;, &lt;a href="http://siyashamin.blogspot.com"&gt;സിയ&lt;/a&gt;, &lt;a href="http://arumanoor.blogspot.com"&gt;പ്രദീപ്&lt;/a&gt; തുടങ്ങി ലണ്ടൻ മലയാളി ബ്ലോഗേർസിലെ കാരണവരായ &lt;a href="http://bilattipattanam.blogspot.com"&gt;ബിലാത്തിചേട്ടൻ&lt;/a&gt; വരെ നമ്മുക്ക് തന്നിട്ടുണ്ട്. ഒന്നര വർഷത്തോളം ലണ്ടൻ വാസിയായിരുന്നെങ്കിലും, അന്നൊന്നും ബ്ലോഗ് ലോകത്തേക്ക് തിരിഞ്ഞ് നോക്കിയിട്ടുമുണ്ടായിരുന്നില്ല. ഇനിയുമൊരു യാത്രാവിവരണത്തിന് പ്രസക്തിയില്ല എങ്കിലും, ഈയടുത്ത് നടത്തിയ ഒരു ലണ്ടൻ യാത്രയിലെ ചില അനുഭവങ്ങളും, കൌതുകങ്ങളും...&lt;br /&gt;--------------------------------------------------------------&lt;br /&gt;&lt;br /&gt;അടുക്കളയിൽനിന്നും, ഹാളിൽ നിന്നുമുള്ള കലപില ശബ്ദങ്ങൾ കേട്ടാണ്, തലേന്ന് സുഹ്രത്തിന്റെ മകന്റെ ബർത്ത്ഡേ പാർട്ടിക്ക്  അർമ്മാദിച്ചതിന്റെ ക്ഷീണത്തിൽ മൂടിപ്പുതച്ച് സുഖമായുറങ്ങുവായിരുന്ന ഞാൻ പതുക്കെ കണ്ണ് തുറന്നത്.&lt;br /&gt;&lt;br /&gt;“ഇതെത്ര നേരമായി വിളിക്കുന്നെന്റെ കൊച്ചേ, സമയം ദേ ഏഴ് കഴിഞ്ഞു. ഏഴരക്ക് ഇവിടുന്നെറങ്ങണംന്ന് പറഞ്ഞ് കിടന്നതാ”..&lt;br /&gt;അമ്മ വാതിൽക്കൽ വന്നു വിളിക്കുന്നുമുണ്ട്. അപ്പോഴാ ഓർമ്മ വന്നത് - ഇന്ന് എല്ലവരെയും ലണ്ടൻ കാണിക്കാൻ കൊണ്ട്പോകാമെന്നേറ്റിരിക്കുവാണല്ലോ. പതുക്കെ എണിറ്റു. പോകുന്ന വഴിക്ക് കഴിക്കാനുള്ള ഭക്ഷണം പൊതികെട്ടുന്ന തിരക്കിലാണ് അമ്മയും ഭാര്യയും. കഴിഞ്ഞ കുറേ യാത്രകളിൽ ഭാര്യയുടെ വക ഈ പൊതികെട്ട് പരീക്ഷിണം എനിക്കുമിഷ്ടപെട്ടത്കൊണ്ട്, എന്റെ പൊതിയിൽ ഒരു കഷണം വറുത്ത മീൻ കൂടുതലായെടുത്തിട്ട് ഞാനും അവരെ സഹായിച്ചു. &lt;br /&gt;&lt;br /&gt;എട്ട് മണിക്കെങ്കിലും പുറപ്പെടണമെന്ന് പ്ലാൻ ചെയ്തിരുന്നെങ്കിലും, എല്ലാവരുടെയും ഒരുക്കമൊക്കെ കഴിഞ്ഞ് ഇറങ്ങിയപ്പോൾ സമയം ഒമ്പതര. ഏകദേശം കണ്ണൂർ പട്ടണം പോലെ പരിചയമുണ്ട് ലണ്ടൻ നഗരവുമായെങ്കിലും, ഇതാദ്യമായാണ് ലണ്ടനിലേക്കൊരു ഡ്രൈവിംഗ്. പുറമെ കാണിക്കുന്നില്ലങ്കിലും അതിന്റെ ടെൻഷനോടെ, രണ്ട് ദിവസത്തെ താമസം സ്പോൺസർ ചെയ്ത, സുഹ്രുത്ത് ജെറിയുടെ ലണ്ടനിലെ അഡ്രസ്സിലെ പോസ്റ്റ്കോഡ് പല തവണ നേവിഗേറ്ററിൽ സെറ്റ് ചെയ്ത് റൂട്ടൊക്കെ ഉറപ്പ് വരുത്തി. &lt;br /&gt;&lt;br /&gt;&lt;a href="http://sijogeorge.blogspot.com/2010/03/blog-post.html"&gt;ഡോളിഷിനടുത്തെ&lt;/a&gt; പ്രധാന പട്ടണമായ എക്സിറ്റർ കഴിഞ്ഞപ്പോഴെ, നേവിഗേറ്ററിൽ നിന്നുള്ള കിളിനാദം ശരിയായ വഴിയിലൂടെയല്ല എന്നെ നാവിഗേറ്റ് ചെയ്യുന്നതെന്ന് മനസിലായി. M5 എന്ന മോട്ടോർവേയാണ് എക്സിറ്ററിൽ നിന്ന് ലണ്ടനിലേക്കുള്ള പ്രധാന പാത. പക്ഷെ, M5 യിലേക്ക് തിരിയേണ്ട ജംക്ഷൻ കഴിഞ്ഞിട്ടും നേവിഗേറ്റർ വീണ്ടും മുന്പോട്ട് തന്നെ നയിക്കുന്നു. ഒരു പന്തികേട് തോന്നിയത്കൊണ്ട്, ആദ്യം കണ്ട സൈഡ് റോഡിലേക്ക് കാറൊതുക്കി നേവിഗേറ്ററിൽ സെറ്റ് ചെയ്ത പോസ്റ്റ്കോഡും അഡ്രസ്സും വീണ്ടും നോക്കി. എല്ലാം ശരിയാണ്. ഒരു കുഴപ്പം മാത്രം- കഴിയൂന്നതും മോട്ടോർവേ ഒഴിവാക്കികൊണ്ടുള്ള വഴി തിരഞ്ഞെടുക്കാനാണ് നേവിഗേറ്റർ സെറ്റ് ചെയ്തിരുന്നത്!. വീണ്ടും M5 മോട്ടോർവേയിൽ എത്തണമെങ്കിൽ 13 മൈലോളം ദൂരം മുൻപോട്ട് പോയി,തിരിച്ച് വരണം!. വരുന്നിടത്ത് വച്ച്  കാണമെന്നുള്ള വാശിയോടെ, കുറച്ച് കറങ്ങി തിരിഞ്ഞാണെങ്കിലും നേവിഗേറ്റർ ലക്ഷ്യ സ്ഥാനത്തെത്തിക്കുമെന്നുള്ള ഉറപ്പുള്ളത്കൊണ്ട്, M5 മോട്ടോർവേ ഉപേക്ഷിച്ച് വണ്ടി നേരെ വിട്ടു.&lt;br /&gt;&lt;br /&gt;“നാട്ടിലെ ഹൈവേ ദേ, ഇത്പോലിരിക്കും. അങ്ങോട്ടും ഇങ്ങോട്ടും വണ്ടി വരും. ഒരു ബ്ലോക്ക് വന്നാൽ, ഇത് പോലെ ക്ഷമ കാണിച്ച് ക്യൂവിൽ നിൽക്കത്തൊന്നുമില്ല്ല, ഒരു ഗാപ് കണ്ടാൽ തോന്നുന്നവൻ ഇടിച്ച് കേറ്റും. പിന്നെ അങ്ങോടുമില്ല, ഇങ്ങോടുമില്ല...”&lt;br /&gt;ചെറിയൊരു നാട്ട് വഴിയിലൂടെ ഓടികൊണ്ടിരുന്നപ്പോൾ, ചില റോഡ് മെയിന്റൻസ് ജോലികൾ കാരണമുള്ള ട്രാഫിക് ബ്ലോക്കിൽ കുറച്ച് നേരം കിടന്നപ്പോൾ പപ്പയുടെ കമന്റ്. ഇവിടെ വന്നപ്പോൾ മുതൽ എന്തിനെയും നാടുമായി താരതമ്യപെടുത്തി പറയുകയാണ് പപ്പയൂടെ ഒരു ഹോബി. &lt;br /&gt;&lt;br /&gt;“നൂറ് കോടിയിൽ കൂടുതൽ ജനങ്ങളും, പ്യൂൺ മുതൽ മന്ത്രിമാർ വരെയുള്ളവരിൽ അഴിമതിയില്ലാത്ത ഒരാളെ പോലുംകണ്ട് കിട്ടാൻ പ്രയാസവുമുള്ള നമ്മുടെ രാജ്യം, ഇത്രയെങ്കിലുമായല്ലോ, പപ്പാ. അതോർത്ത് സമാധാനിക്ക്”&lt;br /&gt;&lt;br /&gt;എങ്കിലും, മറ്റു വാഹനങ്ങൾ നമ്മുക്ക് കയറി പോകാൻ ക്ഷമാപൂർവ്വം സിഗ്നൾ തരുന്നതും, ചിലപ്പോൾ മറ്റൊരു വാഹനത്തിന് നമ്മളായി വഴി കൊടുത്താൽ ഇൻഡികേറ്റർ ഫ്ലാഷ് ചെയ്തും, കൈ ഉയർത്തിയും നന്ദി പറഞ്ഞ് പോകുന്ന സംസ്കാരം പപ്പായ്ക്ക് വീണ്ടും അത്ഭുതം!. ഇരു വശവും പച്ച പുതച്ച കുന്നിൻ ചെരുവുകളും, താഴ്വരകളും നിറഞ്ഞ മനോഹരമായ ‘സോമർസെറ്റ്” കൌണ്ടിയിലൂടെ ഓടാൻ തുടങ്ങിയീട്ട് ഒരു മണിക്കുറോളമായി. ഇടക്കിടെ മഞ്ഞപട്ട് പുതച്ചപോലെയുള്ള  Rapeseed പാടങ്ങളുടെയും, ഡാഫോഡിത്സ് പൂക്കളുടെയും, ഫാമുകളുടെയും നടുവിലൂടെയുള്ള രണ്ട് വരി പാതയിലൂടെ അതികം സ്പീഡിലല്ലാതെയുള്ള ഡ്രൈവിംഗ്, മനസ്സിൽ ചില ‘ദിൽ വാലെ ദുൽഹനിയ..’ സീനുകളെ ഓർമിപ്പിച്ചു. എന്തായാലും ഓർത്തതല്ലേ, ഒരു റിയൽ ഫീൽ വരട്ടെ എന്നോർത്ത് സിഡി മാറ്റിയിട്ടു.‘ഹോ ഗയ ഹെ തുജ്കോ തൊ പ്യാർ സജ്നാ...’ സ്റ്റീരിയോ പാടി തുടങ്ങി. &lt;br /&gt;&lt;br /&gt;“ഏത് ‘സിമ്രാനെയാ’ ഇപ്പോളോർമ്മ വന്നത്?”.. &lt;br /&gt;പുറകിലെ സീറ്റിലിരുന്ന് അത് വരെ ഉറക്കം തൂങ്ങുകയായിരുന്ന ഭാര്യയാണ്.! &lt;br /&gt;“കുറച്ച് വൈകിപോയി, അല്ലായിരുന്നെങ്കിൽ ‘തുജേ ദേഖാ തോയെയും, ‘&lt;a href="http://sijogeorge.blogspot.com/2010/05/blog-post_21.html"&gt;കണ്ണോട് കാൺപതെല്ലാമും&lt;/a&gt;’ പാടി ചിലരുടെ കൂടെ ഇതിലെയൊക്കെ ഡ്രൈവ് ചെയ്യാമായിരുന്നു അല്ലേ?” &lt;br /&gt;ഹ്ഹും.ഇവൾ വിടാൻ ഭാവമില്ല. മൌനം ബ്ലോഗർക്ക് ഭൂ‍ഷണം.&lt;br /&gt;&lt;br /&gt;&lt;strong&gt;ചില വഴിയോരകാഴ്ചകൾ&lt;/strong&gt;&lt;a href="http://3.bp.blogspot.com/_HzExPDo9cVs/TC0P4arSr-I/AAAAAAAAAM8/kDFhNqKoCbA/s1600/Rapsfeld_Rapeseed_Brassica_napus.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 250px;" src="http://3.bp.blogspot.com/_HzExPDo9cVs/TC0P4arSr-I/AAAAAAAAAM8/kDFhNqKoCbA/s400/Rapsfeld_Rapeseed_Brassica_napus.jpg" border="0" alt=""id="BLOGGER_PHOTO_ID_5489060982742495202" /&gt;&lt;/a&gt;&lt;br /&gt;&lt;a href="http://2.bp.blogspot.com/_HzExPDo9cVs/TC0SXVzx_MI/AAAAAAAAANE/dsf1LCvnC3k/s1600/Lejre-%25C3%25A9oliennes.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 216px;" src="http://2.bp.blogspot.com/_HzExPDo9cVs/TC0SXVzx_MI/AAAAAAAAANE/dsf1LCvnC3k/s400/Lejre-%25C3%25A9oliennes.jpg" border="0" alt=""id="BLOGGER_PHOTO_ID_5489063713035123906" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;സമയം 12 കഴിഞ്ഞിട്ടേയുള്ളുവെങ്കിലും, ഇടക്കിടെ കാണുന്ന ‘സർവീസസ്‘ എന്ന ബോർഡ് വയറ്റിലേക്ക് ചില സിഗ്നലൂകൾ തന്നു.(ദീർഘദൂര യാത്രകളിൽ എന്തെങ്കിലും ഭക്ഷണം, ഇന്ധനം, വിശ്രമം..ഇതിനുള്ള ഇടത്താവളമാണ് ‘സർവീസസ്’ എന്ന് ഹൈവേകളിൽ കാണുന്ന പ്രതിഭാസം.:)‘സർവീസ്’ സ്റ്റേഷനിൽ കേറിയാലും കിട്ടാൻ പോകുന്നത്, മടുപ്പിക്കുന്ന കെഫ്സി ചിക്കനോ, ബർഗ്ഗറോ ആയിരിക്കും. പുറകിലുള്ള പ്ലാസ്റ്റിക് ബാഗിലൊന്നിൽ ‘അലുമിനിയം ഫോയിലിൽ പൊതിഞ്ഞ ചോറും, കറികളുമിരിക്കുന്നുണ്ടന്നുള്ള ഓർമ്മ വിശപ്പ് കൂട്ടി. സുഖമായിരുന്ന് പൊതിച്ചോറഴിച്ച് കഴിക്കാനൊരു സ്ഥലമായിരുന്നു, ഡ്രൈവ് ചെയ്യുമ്പോൾ അടുത്ത ലക്ഷ്യം. &lt;br /&gt;&lt;br /&gt;“ദേ..പന്നികളല്ലേ അത്..!”  പപ്പയുടെ ചോദ്യം കേട്ടാണ് ഇടത് വശത്തേക്ക് നോക്കിയത്.! പശുക്കൾ, ആടുകൾ, കുതിരകൾ  എല്ലാത്തിനെം വളർത്തുന്ന ഫാമുകൾ സാധാരണ കാഴ്ചകളാണങ്കിലും, ആദ്യമയിട്ടാണ് പന്നിയെ വളർത്തുന്ന ഒരു ഫാം റോഡരികിലായി കാണുന്നത്..&lt;br /&gt;&lt;br /&gt;‘വിത്ഷൈർ’ കൌണ്ടിയിലൂടെയാണ് ഇപ്പോൾ പോകുന്നതെന്ന് റോഡ്സൈനുകൾ പറഞ്ഞു തന്നു .ഭക്ഷണം കഴിക്കാനായി കാർ എവിടെയെങ്കീലുമൊന്ന പാർക്ക് ചെയ്യണം. സ്പീഡ് വളരെ കുറച്ച് ഓടിച്ചു. വിശ്വസിക്കാനായില്ല, ദൂരെ തെളിഞ്ഞ് വരുന്ന കാഴ്ച..!.&lt;br /&gt;&lt;br /&gt;&lt;a href="http://4.bp.blogspot.com/_HzExPDo9cVs/TC0gTzFRQ7I/AAAAAAAAANk/JRYD69HOewg/s1600/Stonehenge.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 213px;" src="http://4.bp.blogspot.com/_HzExPDo9cVs/TC0gTzFRQ7I/AAAAAAAAANk/JRYD69HOewg/s400/Stonehenge.jpg" border="0" alt=""id="BLOGGER_PHOTO_ID_5489079045336417202" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;a href="http://en.wikipedia.org/wiki/Stonehenge"&gt;സ്ടോൺഹെൺജ്&lt;/a&gt;.. ചരിത്ര പുസ്തകങ്ങളിലും, Windox XP വാൾപേപ്പറായിട്ടും, ട്രാവൽ ഗൈഡുകളിലും, ഈയടുത്ത്, മോഹൻലാലിന്റെ  “ആകാശഗോപുരം” സിനിമയിൽ പോലും കണ്ട അതേ സ്റ്റോൺഹെഞ്ജ്..! ഇംഗ്ലണ്ടിൽ വന്നപ്പോൾ മുതൽ കാണണമെന്നാഗ്രഹിച്ച സ്ഥലങ്ങളിലൊന്ന് അപ്രതീക്ഷിതമായി മുന്നിൽ കണ്ടതിന്റെ സന്തോഷത്തിൽ കാർ അങ്ങോട്ട് തന്നെ തിരിച്ച് വിട്ടു. നോക്കെത്താ ദൂരത്തോളം പച്ച പുതച്ച മൈതാനത്ത് BC3000 കാലഘട്ടത്തിൽ  കൂറ്റൻ കല്ലുകളിൽ തീർത്ത ആദിമ മനുഷ്യന്റെ നിർമ്മിതി!. സ്കൂൾ -യൂണിവേർസ്റ്റി വിദ്യാർഥികളെ കൊണ്ട് വന്ന ബസുകളും, സാധാരണ ടൂറിസ്റ്റ്കളുടെ കോച്ചുകളും, കാറുകളും കൊണ്ട് പാർക്കിംഗ് ഏരിയ നിറഞ്ഞിരിക്കുന്നു. അല്ലങ്കിലും, 3പൌണ്ട് കൊടുത്ത് പർക്ക് ചെയ്യാനുള്ള പിശുക്ക് കാരണം, അല്പ ദൂരം മാറി പുറത്ത് റോഡ് സൈഡിൽ കാറൊതുക്കി എല്ലാവരും ഇറങ്ങി. &lt;br /&gt;&lt;br /&gt;സ്റ്റോൺഹെഞ്ജിനെപറ്റിയുള്ള വിവരണങ്ങളടങ്ങിയ ബൂക്കുകൾ, ലീഫ്ലെറ്റുകൾ, ഗൈഡിന്റെ സേവനം എല്ലാം ലഭ്യമാണന്ന് മനസിലായി, ഇൻഫൊർമേഷൻ കൌണ്ടറിൽ ചെന്നപ്പോൾ. ഒരാൾക്ക് 5 പൌണ്ടിന്റെ ടിക്കറ്റും വേണം മുൾവേലി കെട്ടി തിരിച്ചിരിക്കുന്ന ‘ബ്രിട്ടീഷ് ഹെറിറ്റേജിന്റെ’ നിയന്ത്രണത്തിലുള്ള ഗ്രൌണ്ടിനുള്ളിൽ കയറാൻ. റിസപ്ഷൻ കൌണ്ടറിൽ നിന്നു തുടങ്ങുന്ന ഭൂമിക്കടിയിലൂടെയുള്ള ചെറിയ ഇടനാഴിയിലൂടെയാണ് റോഡിനെതിർവശത്തുള്ള മുൾവേലിക്കുള്ളിൽ ചെല്ലുക. ഉള്ളിൽ കയറിയാലും, സ്ടോൺഹെഞ്ജ് പാറകൾക്ക് അടുത്ത് വരെ പോയി കാണാമെന്നല്ലാതെ, അതിൽ തൊടാനോ, ഉള്ളിലേക്ക് കയറാനോ സാധിക്കുകയുമില്ല. വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രമാണ് സ്ടോൺഹെഞ്ജ് പൂർണ്ണമായും ജനങ്ങൾക്ക് തുറന്ന് കൊടുക്കുന്നത്. Summer Solstice എന്നറിയപ്പെടുന്ന,വർഷത്തിലെ ഏറ്റവും നീണ്ട പകലുള്ള ദിവസം (സാധാരണയായി ജൂൺ പകുതിയിലൊരു ദിവസം) സൂര്യോദയം കാണാൻ വരുന്ന ആയിരകണക്കിനായ &lt;a href="http://en.wikipedia.org/wiki/Recent_history_of_Stonehenge"&gt;‘പേഗൻസ്’&lt;/a&gt;എന്ന പ്രാചീന മത വിഭാഗത്തിന്റെ ആരാധനക്ക്. &lt;a href="http://www.youtube.com/watch?v=AbMQSUZdENE"&gt;മന്ത്രോച്ചാരണങ്ങളും, സ്ടോൺഹെഞ്ജിന് ചുറ്റുമുള്ള പ്രദിക്ഷണവുമായി &lt;/a&gt;സൂര്യരാധന നടത്തുന്ന ഒരു സമൂഹം ഇപ്പോളും ഇംഗ്ലണ്ട് പോലൊരു രാജ്യത്തുണ്ടന്നുള്ളത് പുതിയൊരറിവായിരുന്നു എനിക്ക്!&lt;br /&gt;&lt;br /&gt;“പത്ത് മൂപ്പത് പൌണ്ട് കൊടുത്ത് ഈ കല്ലുംകൂട്ടം കാണാനോ. വേറെ പണിയൊന്നുമില്ലേടാ നിനക്ക്.. നമ്മ്ടെ രാജഗിരിലെ കമ്മാളി കല്ല്ല് ഇതിനേക്കാൾ പത്തിരട്ടിയുണ്ട്. നയാ പൈസേം കൊടുക്കണ്ട.” ടിക്കറ്റെടുക്കണമെന്നറിഞ്ഞപ്പോൾ പപ്പയുടെ പ്രതികരണം!  &lt;br /&gt;&lt;br /&gt;ഇത്രേം പൈസ് മുടക്കി അകത്ത് കയറിയാലും, അത് പ്രയോജനപ്പെടുത്താൻ മാത്രം ചരിത്രത്തിലും, പൌരാണികതയിലും താല്പര്യമുള്ളവരല്ല കൂടെയുള്ളതെന്നറിയാവുന്നതിനാൽ ഞാൻ ആ പരിപാടി ഉപേക്ഷിച്ചു. മുള്ള് വേലിക്കരികിലൂടെ അല്പദൂരം നടന്നപ്പോൾ സ്റ്റോൺഹെഞ്ജിനെ കുറച്ച് കൂടെ അടുത്ത് കാണാൻ സാധിച്ചു. ടൺ കണക്കിന് ഭാരമുള്ള കൂറ്റൻ പാറകൾ വ്രത്താക്രതിയിൽ കുത്തി നിർത്തി, ഒന്നിനു മുകളിൽ മറ്റൊന്നായുള്ള ചരിത്രാതീത കാലത്തെ ഈ നിർമ്മിതി ഇന്നും പുരാവസ്തു ഗവേഷകർക്കൊരു ചോദ്യചിഹ്നമാണ്. ‘നിയോലതിക് കാലഘട്ടത്തിൽ’ ജീവിച്ചിരുന്ന മനുഷ്യരുടെ സൂര്യാരാധനക്കുള്ള ക്ഷേത്രമോ, ശവപ്പറമ്പോ (burial site)ആയിരുന്നിരിക്കാമെന്ന നിഗമനത്തിലാണ് ഗവേഷകർ. സംഗതി എന്ത് തന്നെയായാലും, പ്രാചീന മനുഷ്യർ നൂറ്കണക്കിന് മൈലുകൾക്കകലെ നിന്ന് എങ്ങനെ, എന്തിന് ഈ കൂറ്റൻ കല്ലുകൾ ഇവിടെ കൊണ്ട് വന്ന് ഇത് നിർമ്മിച്ചു എന്നത് ഇന്നും എല്ലാവരെയും വിസ്മയിപ്പിക്കുന്നു. &lt;br /&gt;&lt;br /&gt;&lt;a href="http://4.bp.blogspot.com/_HzExPDo9cVs/TC0SX_o9nrI/AAAAAAAAANM/x3nmeYaxDYA/s1600/DSC00352.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 238px;" src="http://4.bp.blogspot.com/_HzExPDo9cVs/TC0SX_o9nrI/AAAAAAAAANM/x3nmeYaxDYA/s400/DSC00352.jpg" border="0" alt=""id="BLOGGER_PHOTO_ID_5489063724264038066" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;മുൾ വേലിക്കരികിൽ ചാഞ്ഞും ചെരിഞ്ഞും കിടന്ന് കുറേ ഫോട്ടോകൾ എടുത്ത് തിരിഞ്ഞപ്പോൾ കൂടെയുണ്ടായിരുന്നവരെയൊന്നും കാണുന്നില്ല. പപ്പയും, അമ്മയുമൊക്കെ അവർക്ക് കൌതുകമുണർത്തുന്ന കാഴ്ച അതിനകം കണ്ടെത്തി കഴിഞ്ഞിരുന്നു. സ്ടോൺഹെൺജിനെതിർവശത്തായി, അല്പദൂരം മാറിയുള്ള പുൽമൈതാനത്ത് മേഞ്ഞ് നടക്കുന്ന നൂറുകണക്കിന് പശുക്കൾ. വേലിക്കരികിലേക്ക് വന്ന ചിലതിനെ തൊട്ടും തലോടിയും പപ്പയിലെ കർഷകൻ സ്നേഹം പ്രകടിപ്പിച്ചു. &lt;br /&gt;&lt;br /&gt;&lt;a href="http://1.bp.blogspot.com/_HzExPDo9cVs/TC0SZaO8HgI/AAAAAAAAANc/Rki5ox61iL4/s1600/DSC00380.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 225px;" src="http://1.bp.blogspot.com/_HzExPDo9cVs/TC0SZaO8HgI/AAAAAAAAANc/Rki5ox61iL4/s400/DSC00380.jpg" border="0" alt=""id="BLOGGER_PHOTO_ID_5489063748582514178" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;പ്ലാൻ ചെയ്തിരുന്നതിൽ നിന്നൊക്കെ ഒത്തിരി വൈകിയിരിക്കുന്നു. ഭക്ഷണം കഴിച്ചിട്ടുമില്ല. വഴിതെറ്റിച്ചാണങ്കിലൂം അപ്രതീക്ഷിതമായി സ്ടോൺഹെഞ്ജ് കാണിക്കാനിടയാക്കിയ നേവിഗേറ്ററിനോട് നന്ദി പറഞ്ഞ് ഞങ്ങൾ സ്ടോൺഹെൺജിനോട് വിട പറഞ്ഞു. നാട്ടിലെ റോഡരികിൽ കരിക്ക് വിൽക്കുന്നത്പോലെ, സന്ദർശകർക്ക് ലോക്കൽ ഫാമുകളിൽ നിന്നുള്ള സ്റ്റ്ട്രോബറി വില്ക്കുന്നവരെ കാണാമായിരുന്നു വഴിയരികിൽ. 2-3 മൈലോളം വീണ്ടും പോയപ്പോളാണ്, വിജനമായ ഒരു പുൽമൈതാനം കണ്ടത്. വണ്ടി നിർത്തി, എല്ലാവരും പായ വിരിച്ച് ഇരുന്നു. അലുമിനിയം ഫോയിൽ പൊതി തുറന്നപ്പോൾ, സ്കൂളരികിലെ തോട്ടിൻ കരയിലിരുന്ന് കൂട്ടുകാരൊപ്പം ഉച്ചക്ക് വാഴയിലപൊതി അഴിക്കുന്ന സ്കൂൾ ദിനങ്ങൾ ഓർമ്മ വന്നു.&lt;br /&gt;&lt;br /&gt;“ഉറക്കം കൺകളിൽ ഊഞ്ഞാല്കെട്ടുമ്പോൾ ഉദിക്കും നിൻ മുഖം ഞെഞ്ചത്തിൽ...” &lt;br /&gt;വയറ് നിറയെ കഴിച്ചതിന്റെ ക്ഷീണത്തിൽ ഇടക്കിടെ കൂമ്പിപ്പോകാൻ തുടങ്ങിയ കണ്ണുകളെ ഉണർത്താൻ ഉച്ചത്തിൽ പാടിക്കൊണ്ട് (കരഞ്ഞ്കൊണ്ട് എന്നും പറയാം) ഞാൻ ഡ്രൈവ് ചെയ്തു. &lt;br /&gt;&lt;br /&gt;“ഇങ്ങനെ പാടിയാൽ ഇത് കേൾക്കുന്ന ആരും പിന്നെ ഒരാഴ്ചത്തേക്ക് ഉറങ്ങില്ല”. &lt;br /&gt;ഭാര്യയുടെ കമന്റ് കേട്ടതോടെ ക്ഷീണമൊക്കെ മാറി. &lt;br /&gt;&lt;br /&gt;ഇനിയും 120 മൈലോളമുണ്ട് ലണ്ടനിലേക്ക്. നാലു മണിക്കെങ്കിലും ജെറിയുടെ വീട്ടിലെത്തിയാലേ, ഇന്നത്തെ ബാക്കി പ്രോഗ്രാമായ ഈസ്റ്റ് ലണ്ടൻ കാണൽ നടക്കുകയുള്ളു. പറ്റിയാൽ ബിലാത്തിപട്ടണം മുരളിചേട്ടനെ കാണുകയും വേണം. മണിക്കൂറുകൾ നീളുന്ന ഡ്രൈവിംഗിനിടക്ക് വീണ്ടും ക്ഷീണം തോന്നിയെങ്കിലും, എവിടെയെങ്കിലും നിർത്തിയാൽ വീണ്ടും വൈകുമെന്നുള്ളത്കൊണ്ട് ഡ്രൈവ് ചെയ്ത് കൊണ്ട് തന്നെ ഫ്ലാസ്കിലെ കട്ടൻ കാപ്പി കുടിച്ചു. &lt;br /&gt;&lt;br /&gt;ലണ്ടൻ നഗരത്തെ സമീപിക്കും തോറും, ഒരു ദിശയിലേക്ക് തന്നെ 4ഉം 5ഉം ട്രാ‍ക്കുകളിൽ നിറഞ്ഞോടുന്ന വാഹനങ്ങൾക്കിടയിലൂടെ കാറോടിക്കുമ്പോൾ അല്പം ഭയം തോന്നാതിരുന്നില്ല. ഇടക്കിടെ ട്രാഫിക് സിഗ്നലുകളിൽ കുരുങ്ങിയെങ്കിലും, ലണ്ടൻ സിറ്റിക്കുള്ളിൽ കയറാതെ തന്നെ ‘വെംബ്ലിയിൽ’ നിന്നും നോർത്ത് സർകുലർ റോഡിലൂടെ ജെറിയുടെ വീടിരിക്കുന്ന ‘ഇൽഫോർഡിലേക്ക്’ നാവിഗേറ്റർ ക്രിത്യമായി എത്തിച്ചു. മൂന്നു മണി കഴിഞ്ഞിരിക്കുന്നു. സ്ടോൺഹെഞ്ചിലും, ഭക്ഷണം കഴിക്കാനമായി ചിലവഴിച്ച ഒന്നര മണിക്കൂറുൾ‌പ്പടെ, ആറു മണിക്കൂർ കൊണ്ട് ഏകദേശം കണ്ണൂർ മുതൽ എറണാകുളം വരെ പോകുന്ന ദൂരം പോന്നിരിക്കുന്നു.! ഇനി അല്പം നേരം വിശ്രമം ജെറിയുടെ വീട്ടിൽ.&lt;br /&gt;&lt;span style="font-weight:bold;"&gt;(തുടരും..?)&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5391874275288128299-2913614413157991903?l=sijogeorge.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sijogeorge.blogspot.com/feeds/2913614413157991903/comments/default' title='Post Comments'/><link rel='replies' type='text/html' href='http://sijogeorge.blogspot.com/2010/07/1.html#comment-form' title='10 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5391874275288128299/posts/default/2913614413157991903'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5391874275288128299/posts/default/2913614413157991903'/><link rel='alternate' type='text/html' href='http://sijogeorge.blogspot.com/2010/07/1.html' title='ലണ്ടനിലേക്ക് - ‘ശിലായുഗത്തിലൂടെ’യൊരു യാത്ര -1'/><author><name>sijo george</name><uri>http://www.blogger.com/profile/00297956689815434179</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='32' src='http://1.bp.blogspot.com/_HzExPDo9cVs/TCpU1IW8A8I/AAAAAAAAAMc/rf_CLQ7ikX4/S220/DSC00455.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_HzExPDo9cVs/TC0P4arSr-I/AAAAAAAAAM8/kDFhNqKoCbA/s72-c/Rapsfeld_Rapeseed_Brassica_napus.jpg' height='72' width='72'/><thr:total>10</thr:total></entry><entry><id>tag:blogger.com,1999:blog-5391874275288128299.post-2146682954332410685</id><published>2010-05-21T04:03:00.000-07:00</published><updated>2010-05-21T04:04:54.396-07:00</updated><title type='text'>‘കണ്ണോട് കാൺപതെല്ലാം ..’ - ഒരു നീണ്ട (പ്രണയ)കഥ</title><content type='html'>അരണ്ട വെളിച്ചത്തിൽ തിളങ്ങുന്ന വുഡൻ റാക്കിനുള്ളിൽ നിരന്നിരിക്കുന്ന കുപ്പികളിലൂടെ ഞാൻ വെറുതെ വിരലോടിച്ചു. ബ്ലൂലേബൽ വിസ്കി മുതൽ നമ്മ്ടെ സ്വന്തം കിംഗ്ഫിഷ് ബിയർ വരെ, ‘നോക്കി വെള്ളമിറക്കാതെ സ്ഥലം കാലിയാക്കെടേ’ എന്ന ഭാവത്തോടെ എന്നെ നോക്കി പുഛിച്ച് ചിരിക്കുന്നതായി എനിക്ക് തോന്നി...&lt;br /&gt;&lt;br /&gt;ഇതൊന്നും കുടിക്കാനുള്ള യോഗം നമ്മുക്കില്ലങ്കിലും, പ്രതിസന്ധിയിലായികൊണ്ടിരിക്കുന്ന എന്റെ ജീ‍വിതത്തിൽ മരുഭൂമിയിലെ മരുപ്പച്ച പോലെ മനസിനൊരു കുളിർമ നൽകുന്ന നയനാനന്ദകരമായ കാഴ്ചയായിരുന്നു അത്.&lt;br /&gt;&lt;br /&gt;AD 2007 ആഗസ്റ്റ്.&lt;br /&gt;സ്ഥലം - പ്രിയ റെസ്റ്റോറന്റ്, ഈസ്റ്റ് ഹാം - ലണ്ടൻ. &lt;br /&gt;(‘ഒതന്റിക് സൌത്ത് ഇൻഡ്യൻ &amp; ശ്രീലങ്കൻ റെസ്റ്റോറന്റ്’ എന്ന് സൈൻ ബോർഡും, പിന്നെ തമിഴ്പുലികളെ പേടിച്ച് വർഷങ്ങൾക്ക് മുൻപ് നാട് വിട്ട് ഇവിടെ അഭയം തേടിയ ‘തിലകൻ’ എന്ന് ഞങ്ങൾ വിളിക്കുന്ന (കാണാൻ നമ്മ്ടെ തിലകനെപ്പോലെ തന്നെ)‘തിലക് രത്ന’ എന്ന ശ്രീലങ്കൻ ഓണറും മാത്രം പറയുന്ന സ്ഥാപനം)&lt;br /&gt;&lt;br /&gt;കറുത്ത പാന്റ്സും, വെള്ള ഷർട്ടും, ആറെസ്സുസ്സുകാർ കുറി തൊടുന്നപോലെ നീളത്തിൽ ‘പ്രിയ റെസ്റ്റോറന്റ്’ എന്നെഴുതിയ ടൈയും തൂക്കി റിസപ്ഷൻ കം ബാർ കൌണ്ടറിനകത്ത് നിൽക്കുകയാണ് ഞാൻ. റെസ്റ്റോറന്റ് ശൂന്യമാണ്, എന്റെ മനസ് പോലെ തന്നെ. പകുതി ടിന്റ് പേപ്പർ ഒട്ടിച്ച ചില്ല് ഭിത്തിക്ക് പുറത്ത് തെരുവിൽ ഒരുവിധം തിരക്ക് കാണാം. ഇടക്കിടെ വന്ന് പോകുന്ന രണ്ട് നിലയുള്ള ചുവന്ന ലണ്ടൻ സിറ്റി ബസിൽ നിന്നും യാത്രക്കാർ ഇറങ്ങുന്നു, കയറുന്നു. എല്ലാം ഏഷ്യൻ,അല്ലങ്കിൽ ആഫ്രിക്കൻ നിറങ്ങൾ തന്നെ. ഇടക്കെങ്ങാനും ഒരു വെള്ള നിറം കണ്ടാലും അതും ദാരിദ്ര്യം പിടിച്ച ഏതേലും പോളണ്ടോ ചെക്ക് കാരോ ആയിരിക്കുമെന്നുറപ്പിക്കാം.&lt;br /&gt; &lt;br /&gt;ഇംഗ്ലണ്ടിലേക്കുള്ള വിസ അടിച്ചതിനു ശേഷം, ഗൂഗിൾമാപ്പിൽ വലുതാക്കിയും ചെറുതാക്കിയും ഒരു നൂറ്പ്രാവശ്യം ഞാൻ കണ്ട ലണ്ടൻ തന്നെയാണോ ഇത്.? കാനറി വാർഫിലെ കൂറ്റൻ ബിൽഡിംഗുകളുടെ പടം ഗൂഗിളിൽ കാണിച്ച്, ‘ജയിംസ് ബോണ്ട് പടങ്ങൾ ഷൂട്ട് ചെയ്യുന്ന സ്ഥലമാ, ഇതിലേതെങ്കിലുമൊരു ഓഫീസിലായിരിക്കും മിക്കവാറും ഞാൻ ജോലിചെയ്യാൻ പോകുന്നത്’ എന്നൊക്കെ മസ്കറ്റിൽ വച്ച് കൂട്ട്കാരോട് തട്ടിവിട്ടതിനുള്ള ശിക്ഷയാണോ ഇത്? &lt;br /&gt;&lt;br /&gt;ചിന്തകൾ കാട് കയറാൻ തുടങ്ങിയപ്പോൾ, കാട്ടിൽ നിന്ന് അവരെ തിരിച്ച് കൊണ്ട് വരാൻ (ചിന്തകളെ) ഞാനൊരു സി.ഡി എടുത്ത് പ്ലയറിൽ ഇട്ടു. ‘..കണ്ണോട് കാൺപതെല്ലാം തലൈവാ..കൺകളുക്ക് ശൊന്തമല്ലൈ..’ റഹ്മാന്റെ മാന്ത്രിക സംഗീതം റെസ്റ്റോറന്റിന്റെ നിശബ്ദദയിൽ അലയടിച്ചു.&lt;br /&gt;&lt;br /&gt;നമ്മുടെ ഭാഷയിൽ കേട്ടാൽ ‘അസഭ്യമെന്ന്’ തോന്നാവുന്ന വാക്കുകൾ വച്ച് മുറി തമിഴിൽ, താഴെ കിച്ചണിലുള്ള തമിഴ് ജോലിക്കാരോട് ടോമി കത്തി വക്കുന്നത് അവ്യക്തമായി കേൾക്കാം. ടൺ കണക്കിന് സ്വപ്നങ്ങളുമായി സ്റ്റുടന്റ് വിസയിൽ ലണ്ടനിലെത്തിപെട്ട മറ്റനേകം മലയാളിപയ്യൻസിൽ പെടുന്നവരാണ് ടോമിയും, ഞാനുമെല്ലാം. ഒന്നര വർഷത്തെ ഹോട്ടൽ മാനേജ്മെന്റ് പഠനം കഴിഞ്ഞ് നാട്ടിൽ തേരാ പാരാ നടന്ന്, 16+ പെൺകുട്ടികളുടെ മാതാപിതാക്കളുടെ ഹാർട്ട് ബീറ്റ്സ് കൂട്ടിയതിനു ശേഷം, ‘ന്നാ ഇനി കുറച്ച് നാൾ ലണ്ടനിലാകാം എന്റെ സേവനം’എന്ന് ചിന്തിച്ച്, അപ്പന്റെ അഞ്ചെട്ട് ലക്ഷവും പൊടിച്ച് ഇവിടെയെത്തിയ അവന് പ്രിയ റെസ്റ്റോറന്റിലെ ജോലി ‘മോർ ദാൻ എക്സ്പക്റ്റഡ്’ കാറ്റഗറിയായതിനാൽ കക്ഷി നല്ല ഹാപ്പിയാണ്. പക്ഷെ, അതുപോലെയാണോ ഗൾഫിലെ തരക്കേടില്ലാത്തൊരു പരസ്യ ഏജൻസിയിൽ 'ഡിസൈനർ' ചെയറിലിരുന്ന്, ബംഗാളിയായ ഓഫീസ് ബോയിയോട് ഓരോ മണിക്കുറിലും ‘വൺ കോഫീ പ്ലീസ്, ഇമ്രാൻ’ എന്നൊക്കെ ഓർഡർ ചെയ്ത് പാട്ടും കേട്ട് സുഖിച്ചിരുന്ന എന്റെ അവസ്ഥ.&lt;br /&gt;&lt;br /&gt;‘ഈസ്റ്റ് ഹാമിലൊരു റൂം ശരിയാക്കിട്ടുണ്ട്. പാകിസ്ഥാനികളുടെ കൂടെയാ, 50പൌണ്ടേ ആഴ്ചയിൽ വാടകയുള്ളു ’ എന്ന് പറഞ്ഞ് സുഹ്രത്ത് ഷമീർ വിളിച്ചപ്പോൾ ലണ്ടനിലെത്തിയതിന് ശേഷമുള്ള ആദ്യ ഞെട്ടൽ ഞാൻ ഞെട്ടി  - പിന്നീടൂള്ള ഞെട്ടൽ പരമ്പരകളുടെ തുടക്കമാണതെന്നറിയാതെ. “ഹെയ്..പാക്കികളുടെ കൂടെയൊ..നോ വെ.”&lt;br /&gt;&lt;br /&gt;“ങ്ഹും. ആഴ്ചയിൽ ഒരു നൂറ്-നൂറ്റമ്പത് പൌണ്ട് മുടക്കാൻ റെഡിയാണോ നീ? എന്നാ സെന്റ്റ്ൽ ലണ്ടനിൽ, നല്ല സായിപ്പന്മാരുടെയൊക്കെ കൂടെ അക്കമഡേഷൻ ശരിയാക്കി തരാം’ എന്ന ഷമീറിന്റെ മറുപടി കേട്ട് തളർന്ന് പോയ ഞാൻ വേറെ വഴികളൊന്നുമില്ലാതെ കാശ്മീർ അതിർത്തിയിൽ കഴിയുന്ന ഇൻഡ്യൻ പട്ടാളക്കാരനെപ്പോലെ, തീപ്പെട്ടി കൂട് പോലെയൊരു റൂമിൽ താമസം തുടങ്ങി. പകൽ മുഴുവനും ‘ഡേ ട്രാവൽ കാർഡ്’ ടിക്കറ്റെടുത്ത് ഈസ്റ്റ് ലണ്ടൻ മുഴുവൻ ജോലി തെണ്ടി അലയും.&lt;br /&gt;&lt;br /&gt;പഴ്സിന്റെ കനം മിനിറ്റുകൾ വച്ച് കുറഞ്ഞ് തുടങ്ങി. ആദ്യ ദിവസങ്ങളിൽ രാവിലെ സാൻഡ് വിച്ച്, ഉച്ചക്ക് ഏതേലും ഇൻഡ്യൻ റെസ്റ്റോറന്റിൽന്ന് ബിരിയാണി, വൈകിട്ട് ‘ചെന്നൈ ദോശ’യിൽ നിന്ന് മസാല ദോശ-ഈ രീതിയിൽ പൊയ്ക്കോണ്ടിരുന്ന എന്റെ മെനു വളരെ പെട്ടന്ന് തന്നെ രാവിലെ ഒരു കാപ്പി, ഉച്ചക്ക് ഒരു പഴം, വൈകിട്ട് ഒരു ചെറിയ സാൻഡ് വിച്ച് എന്ന ലെവലിലേക്ക് മാറ്റിയത് ദേഹമനങ്ങിയുള്ള ജോലിയൊന്നും നമ്മൾ ചെയ്യുന്നില്ലല്ലോ, അല്പം ഡയറ്റിംഗ് ഒക്കെയാവാം എന്ന് തോന്നിയത്കൊണ്ടായിരുന്നു. ജോബ്സെന്റർ വെബ്സൈറ്റ് തപ്പി ഡൈലി 50 അപേക്ഷകളെങ്കിലും അയക്കും. ഒന്നുരണ്ട് കമ്പനികളിൽ നിന്ന് ഫോണിലേക്ക് കോളും വന്നു. പക്ഷെ അവരുടെ ഇംഗ്ലീഷ് എന്റെയത്ര നിലവാരമില്ലാത്തതായകൊണ്ട് കൂടുതലൊന്നും സംഭവിച്ചില്ല.&lt;br /&gt;&lt;br /&gt;വിശപ്പ് സഹിക്കാനാകാതെ ഞാൻ, അവന്മാരുണ്ടാക്കി കിച്ചണിൽ വക്കുന്ന ബിരിയാണിയും ചപ്പാത്തിയുമൊക്കെ അടിച്ച്മാറ്റുമെന്ന്  പേടിച്ചിട്ടാണോ എന്തോ, ഒടുവിൽ അടുത്ത റൂമിൽ താമസിക്കുന്ന പാകിസ്താനിയായ ഷാഹുലാണ്, ഈ റെസ്റ്റോറന്റിൽ കൊണ്ടാക്കിയത്. &lt;br /&gt;&lt;br /&gt;“എക്സ്ക്യൂസ് മീ, ടേബിൾ ഫോർ ടു..?”&lt;br /&gt;&lt;br /&gt;വീണ്ടും കാട് കയറിയ ചിന്തകളിൽനിന്നും ഒരു കിളി നാദമാണെന്നെയുണർത്തിയത്.. പോളണ്ട്കാരിയാണന്ന് ഒറ്റ നോട്ടത്തിൽ തന്നെ മനസിലാകുന്ന ഒരു സുന്ദരിയും, ഒന്നു നോക്കുക പോലും ചെയ്യാതെ തന്നെ ആന്ധ്രക്കാരനാണന്ന് മനസിലാക്കാവുന്ന ഒരു യുവാവും.&lt;br /&gt;&lt;br /&gt;“പ്ലീസ് ബീ സീറ്റഡ്..” ഞാൻ രണ്ട് മെനു ഫോൾഡർ എടുത്ത് കൊടുത്ത് അവരെ ആസനസ്ഥരാക്കി.&lt;br /&gt;കാലമാടൻ. ദരിദ്രവാസിയായ ഏതോ പോളണ്ട്കാരിയെ വളച്ച് കൊണ്ട് വന്നിരിക്കുന്നു. എന്നിൽ ധാർമ്മിക രോഷം തിളച്ചു.(അസൂയകൊണ്ടൊന്നുമല്ല)&lt;br /&gt;&lt;br /&gt;“ഡാ തോമാ.. ഡേഷേ..എന്നാ കോപ്പൊണ്ടാക്കുവാ നീയവിടെ. കസ്റ്റമേർസ് വന്നിരിക്കണ കണ്ടില്ലേ..” ഞാൻ കൌണ്ടറിനു പുറകിലേക്ക് പോയി ടോമിയെ വിളിച്ചു.&lt;br /&gt; &lt;br /&gt;“കെടന്ന് കാറാതെടാ.. ഞാനെന്റെ തമിൾ ഇമ്പ്രൂവ് ചെയ്യാൻ ശ്രമിക്കുവാരുന്നു.” ടോമി വന്നു. പതിവ്പോലെ, ഒരു പെൺ സാന്നിധ്യം മനസിലാക്കിയ അവൻ ആവേശത്തോടെ ടേബിളിലെത്തി കാര്യങ്ങൾ ഏറ്റെടുത്തു. ഞാൻ കൌണ്ടറിൽ ചെന്ന് പാട്ടിന്റെ വോള്യം അല്പം കുട്ടിയപ്പോളേക്കും ‘പാക്കരാ’ എന്ന് ഞങ്ങൾ സ്നേഹപൂർവം രഹസ്യമായി വിളിക്കുന്ന ‘ഭാസ്കർ - റെസ്റ്റോറന്റ് മാനേജർ' ഡോർ തുറന്ന് കയറിവന്നു. &lt;br /&gt;&lt;br /&gt;“ഏൻഡാ ഇത്..നൈറ്റ് ക്ലബാ?.. ലൌഡ് ഫിലിം സോംഗ്സ് ഇങ്ക നോട്ട് അലൌഡ്. അന്ത സോഫ്റ്റ് മ്യുസിക് പ്ലെ പണ്ണ്..’ പാക്കരണ്ണൻ ബോസിന്റെ അധികാരമെടുത്തു.&lt;br /&gt;&lt;br /&gt;“സോറി സർ..ബോറടിച്ചപ്പോ..” &lt;br /&gt;പ്രധാനമന്ത്രിയെ വരെ മിസ്റ്റർ ബ്രൌൺ എന്ന് അഭിസംബോധന ചെയ്യാവുന്ന ഈ രാജ്യത്ത് വന്നിട്ട് ഇവനെയൊക്കെ സാറേന്ന് വിളിക്കേണ്ടി വന്ന എന്റെ വിധിയെ പഴിച്ച്കൊണ്ട് ഞാൻ സി.ഡി മാറ്റിയിട്ടൂ. കെന്നി-ജിയുടെ സാക്സഫോൺ സംഗീതം പതിഞ്ഞ ശബ്ദത്തിൽ റെസ്റ്റോറന്റിൽ നിറഞ്ഞു. 6മണിയായതെയുള്ളു. ഇനിയും 5മണിക്കുർ ഈ നില്പ് നില്കേണ്ടി വരുമല്ലോ എന്നോർത്തപ്പോൾ ശരീരവും മനസും തളർന്നു. ആന്ധ്രക്കാരൻ പയ്യൻ ടോയ്ലറ്റിലെങ്ങാണ്ട് പോയ തക്കത്തിന് ടോമി ആ പോളണ്ട് സുന്ദരിയുടെ അടുത്ത് പോളിഷ് പഠനം തുടങ്ങികഴിഞ്ഞിരുന്നു. &lt;br /&gt;&lt;br /&gt;കൌണ്ടറിൽ ചാരി നിന്ന് പുറത്തെ തെരുവിലേക്ക് നോക്കികൊണ്ടിരുന്ന എന്റെ സൈറ്റ് സീയിംഗിന് വിരാമമിട്ട്കൊണ്ട് നാലു പെൺകൊടികൾ വാതിൽ തുറന്ന് കയറി വന്നു. ജീൻസും ടോപ്പും ധരിച്ച തമിഴോ അതോ തെലുങ്കോ ആയ മൂന്ന് പേരും, അവരിൽ നിന്ന് വ്യതസ്ഥമായി മഞ്ഞ ചുരിദാറിട്ട മലയാളിമുഖമുള്ള ഒരു പെൺക്കുട്ടിയും. ആസ് യുഷ്വൽ, പെൺകുട്ടികളെ കണ്ടതോടെ പോളണ്ടിനൊരു ബ്രേക്ക് കൊടുത്ത്, ടോമി അങ്ങോട്ട് തിരിഞ്ഞു.&lt;br /&gt;&lt;br /&gt;“സിജ്..കേൻ യു ..?” പോളണ്ടിന്റെയത്രേം നിറമില്ലാഞ്ഞിട്ടോ, ഓർഡർ എടുക്കാൻ തുടങ്ങിയത്കൊണ്ടോ എന്തോ, ടോമി അവരെ സ്വീകരിച്ച് എന്നെയേല്പിച്ചു. ടേബിൾ കാണിച്ച് കൊടുത്ത്, മെനു ഫോൾഡറുമായി ഞാൻ ചെന്നു .&lt;br /&gt;&lt;br /&gt;“ഗുഡ് ഈവനിംഗ്..” &lt;br /&gt;മൂന്ന് ദിവസത്തെ പരിചയമെ ഈ ജോലിയുമായിട്ടുള്ളത്കൊണ്ട് കൂടുതലൊന്നും പറയാതെ മെനു ടേബിളിൽ വച്ച് ഞാൻ തിരിച്ച് നടക്കാൻ തുടങ്ങവെ..&lt;br /&gt;“എക്സ്ക്യൂസ് മീ, വി വിൽ ഓർഡർ ഡ്രിങ്ക്സ് ഫസ്റ്റ്.. 2 ഗ്ലാസസ് ഓഫ് റെഡ് വൈൻ, വൺ ബകാഡി ബ്രീസർ.. വാട്ട് എബട്ട് യു, ലച്ചൂ..?”കൂട്ടത്തിലെ ലീഡർ എന്ന് തോന്നിച്ച കക്ഷി മെനു മഞ്ഞ ചുരിദാറുകാരിക്ക് പാസ് ചെയ്തു. &lt;br /&gt;&lt;br /&gt;“ഒരു ഓറഞ്ച് ജ്യൂസ്.” മെനു എന്റെ നേരെ നീട്ടികൊണ്ട് അവൾ പറഞ്ഞപ്പോളാണ് ആ മുഖം ശ്രദ്ധിച്ചത്... മെനു ഫോൾഡർ എന്റെ കൈയിലിരുന്ന് വിറച്ചു.&lt;br /&gt;&lt;br /&gt;“ഹെയ് ..ആർ യു ഓൾറൈറ്റ്?”  ആ മുഖത്ത് നോക്കി ഷോക്കടിച്ചപോലെ നിന്ന എന്നെ തെലൂങ്കത്തി പെണ്ണിന്റെ ചോദ്യമാണ് ഉണർത്തിയത്. ഒരു സോറി പറഞ്ഞ് ഞാൻ തിരിഞ്ഞ് നടന്നു. സ്ഥലത്തിന്റെ പേരു ടൈപ്പ് ചെയ്യുമ്പോൾ ഗുഗിൾ എർത്ത് കറങ്ങി പോകുന്നപോലെ എന്റെ മനസ് ഒരു നിമിഷം കൊണ്ട് ലണ്ടനിൽ നിന്നും 9വർഷം പുറകോട്ട് പോയി പാലക്കാട് കോട്ട മൈതാനിയിൽ ക്രാഷ് ലാൻഡ് ചെയ്തു.&lt;br /&gt;--------------------------------&lt;br /&gt;&lt;br /&gt;2001 ഇന്റർ പോളിടെക്നിക് കലോത്സവ വേദി. പാലക്കാട്.&lt;br /&gt;&lt;br /&gt;“ഡാ കോപ്പെ, നീ എന്തെട്ക്കുവാ..അവിടെ ബെസ്റ്റ് പരിപാടി നടക്കുന്നു. ഓർകസ്ട്രയും ഗാനമേളയും. നീ വാ‍ടാ” &lt;br /&gt;പോസ്റ്റർ ഡിസൈനിംഗ് മത്സരത്തിനായി ബ്രഷ് ഒക്കെ നന്നായി കഴുകി, പെൻസിലിനൊക്കെ മൂർച്ചയുണ്ടോ എന്ന് പരിശോധിച്ച് തയ്യാറെടുത്ത്കൊണ്ടിരിക്കുന്ന എന്റെയടുത്തേക്ക് സുഹ്രത്തും, ഞങ്ങളുടെ കണ്ണൂർ പോളിയിലെ ആസ്ഥാന പഞ്ചാരയുമായ ജുനൈദ് വന്ന് പറഞ്ഞു.&lt;br /&gt;&lt;br /&gt;“നിനക്കൊന്നും വേറെ പണിയില്ലേടാ.. ഓർകസ്ട്ര പോലും.”&lt;br /&gt;“ഡാ, അതല്ല, നീയൊന്ന് വന്നു കണ്ട് നോക്ക്..ആ കൊച്ചിന്റെയൊരു പാട്ട്..ഹെന്റമ്മോ എന്തൊരൈശ്വര്യമാടാ അവളെ കാണാൻ..”&lt;br /&gt;“ഹോ ഓർകസ്ട്രയാ...ഡാ ഞാൻ കേട്ടത് ലളിത ഗാന മത്സരമാന്നാ” ഞാൻ ചാടിയെണീറ്റ് ജുനുവിന്റെ പുറകെ ഓടി.&lt;br /&gt;&lt;br /&gt;സ്റ്റേജ് നമ്പർ 7നു അടുത്തെത്തിയപ്പോളേ മൈക്കിൽ കൂടി കേട്ടു തുടങ്ങി ‘...കണ്ണോട് കാൺപതെല്ലാം തലൈവാ ..കൺകളുക്ക് ശൊന്തമല്ലൈ.. നീയെന്നെവിട്ട് പിരിവതില്ലൈ..’&lt;br /&gt;സ്റ്റേജിന്റെ മുൻപിൽ ഒരു സൈഡിലായി നിന്ന്കൊണ്ട് കേട്ടു, അല്ല കണ്ടു.. പച്ച ലേസ് തുന്നിയ മഞ്ഞ പാവാടയും, ബ്ലൌസുമിട്ട് സ്റ്റേജിൽ, മുല്ലപ്പൂ ചൂടിയ, വെളുത്ത് മെലിഞ്ഞ, നിഷ്കളങ്കമായ മുഖ ഭാവത്തോടെ ഒരു കൊച്ച് പെൺകുട്ടി പാടുന്നു.. ആ മുഖത്തുന്ന് കണ്ണെടുക്കാതെ അവളുടെ പാട്ട് മുഴുവൻ കേട്ടു.&lt;br /&gt;&lt;br /&gt;“ഡാ, എനിക്കവളെയൊന്നു പരിചയപ്പെടണം. എന്താടാ വഴി..?” തിരിച്ച് പോസ്റ്റർ ഡിസൈനിംഗ് മത്സരം നടക്കുന്ന ഹാളിലേക്ക് നടക്കുന്നതിനിടയിൽ ഞാൻ ജുനുവിനോട് ചോദിച്ചു.&lt;br /&gt;“എന്റിഷ്ടാ, അവള് പാലക്കാട് പോളിലെയാ.. നല്ല കിടു പയ്യന്മാരിഷ്ടം പോലെയുണ്ട് അവരുടെ ടീമിൽ. അവന്മാര് നിന്നെ പോസ്റ്ററ് പോലെയാക്കുവേ.”&lt;br /&gt;&lt;br /&gt;മനസ് നിറയെ ആ മഞ്ഞപാവാട കുട്ടിയായിരുന്നത് കൊണ്ടാവാം,മത്സരത്തിന് ഞാൻ ഡിസൈൻ ചെയ്ത പോസ്റ്ററിന്റെ മെയിൻ കളർപോലും മഞ്ഞയായിരുന്നു. ജുനുവും, മറ്റ് കൂട്ട്കാരും കലോത്സവ വേദികളിലൂടെ കളറ്കളെണ്ണി നടക്കുമ്പോൾ മീൻ ചട്ടിക്ക് ചുറ്റും നടക്കുന്ന പൂച്ചയെപോലെ ഞാൻ പാലക്കാട് പോളിക്കാരുടെ പ്രാക്സീസ് റൂമിനു പുറത്ത് ചുറ്റിതിരിഞ്ഞു; അവളോടൊരു വാക്ക് മിണ്ടാനൊരവസരം നോക്കി. കുറേ കറങ്ങി തിരിഞ്ഞ് എന്നെയന്വേഷിച്ച് വന്ന ജുനുവിനു മനസിലായി, ഞാൻ വിടാനുള്ള ഭാവമില്ലന്ന്. നീണ്ട കാത്തിരിപ്പിനൊടുവിൽ റൂമിൽ നിന്ന് അവളും കൂട്ട്കാരികളും പുറത്തിറങ്ങി വരാന്തയിലൂടെ നടന്നു. &lt;br /&gt;&lt;br /&gt;“എടാ പോയി മുട്ടടാ.. വേറെ ചാൻസിനി കിട്ടില്ല” ജുനു എന്നെ ഉന്തി തള്ളി അവരുടെ മുന്നിലേക്കിട്ടു.&lt;br /&gt;തമിഴ് സിനിമകളിലെ നാട്ടിൻപുറത്ത്കാരിയായ നായികക്ക് ചുറ്റുമുള്ള തോഴിമാരെപ്പോലെ ഒരു കൂട്ടമുണ്ട് അവളുടെ ചുറ്റിനും.&lt;br /&gt;&lt;br /&gt;“എന്താ വേണ്ടെ?” തൂണിന്റെ മറവിൽ നിന്ന് പെട്ടന്ന് ചാടി വീണ ഞങ്ങളോട് കൂട്ടുകാരികളിലൊരാൾ ചോദിച്ചു. എന്റെ ധൈര്യമെല്ലാം ചോർന്ന് പോയി.&lt;br /&gt;“അത്.. അത് നിങ്ങൾടെ ടീം കാപ്റ്റനെവിടെയാ‍.” അവളോട് പറയാൻ മനസിൽ ആലോചിച്ച് വച്ച ഡയലോഗ്കളൊക്കെ ഞാൻ മറന്നു.&lt;br /&gt;“ആ റുമിലുണ്ട്” അവർ നടത്തം തുടർന്നു.&lt;br /&gt;&lt;br /&gt;“ഹെയ് ഒരു മിനിറ്റ്. ഇവനു ആ കുട്ടിയെയൊന്ന് പരിചയപ്പെടണംന്ന്”.. ജുനൈദ് ഇടപെട്ടു. അവർ സംശയത്തോടെ ഞങ്ങളെ നോക്കി നിന്നു. &lt;br /&gt;“കുട്ടിടെ പ്.പേരെന്താ..?” രണ്ടും കല്പിച്ച് ഞാൻ ചോ‍ദിച്ചു. &lt;br /&gt;“രാജലക്ഷ്മി..” പതിഞ്ഞ ശബ്ദത്തിൽ അവൾ പറഞ്ഞു. &lt;br /&gt;“നല്ല പാട്ടായിരുന്നു കേട്ടോ”.. എനിക്ക് കുറച്ച് ധൈര്യം വന്നു.&lt;br /&gt;“താങ്ക്സ്.. ഞങ്ങൾക്ക് പ്രാക്ടീസുണ്ട്. ലച്ചു, വാ പോകാം”. അവളെന്തോ പറയാൻ വാ തുറന്നപ്പോളേക്കും തോഴി ഇടക്ക് കയറി മറുപടി പറഞ്ഞ് അവളുടെ കയിൽ പിടിച്ച് നടന്നകന്നു.&lt;br /&gt;&lt;br /&gt;“രാജലക്ഷ്മി. പേരിനിച്ചിരി നീളം കൂടുതലാ,അല്ലേടാ? ലക്ഷ്മി എന്നാ അവക്ക് കൂടുതൽ ചേരുന്നത്.” തിരിച്ച് നടക്കുമ്പോ ഞാൻ ജുനൈദിനോട് പറഞ്ഞു.&lt;br /&gt;“സാരല്ലടാ. നീ മതം മാറ്റി ഷേർളിന്നോ, സിസിലിന്നോ പേരിട്ടിട്ട് കെട്ടിയാ മതി.” ഉടൻ വന്നു ജുനൈദിന്റെ മറുപടി.&lt;br /&gt;&lt;br /&gt;ലച്ചു പങ്കെടുത്ത പരിപാടികൾ - ശാസ്ത്രീയ സംഗീതം, വയലിൻ എല്ലാം ഞാൻ സ്റ്റേജിന്റെ മുന്നിൽ പോയിരുന്നു കണ്ടു. ഒന്നുടെ ഒന്ന് സംസാരിക്കാനൊരവസരം നോക്കി കുറേ നടന്നെങ്കിലും, അവരുടെ കൂടെയുള്ള പയ്യന്മാരുടെ എണ്ണവും സൈസും കണ്ട് പിന്മാറി. കലോത്സവത്തിന്റെ അവസാന ദിവസം. സമ്മാന ദാനത്തിന്റെ സമയമായി. ലച്ചു എന്ന രാജലക്ഷ്മിയാണ് കലാതിലകം. പോസ്റ്റർ ഡിസൈനിംഗിന് എനിക്ക് രണ്ടാം സമ്മാനമുണ്ട്. സമ്മാനം കിട്ടിയതിനേക്കാൾ ഞാൻ സന്തോഷിച്ചത്, സ്റ്റേജിന്റെ പുറകിൽ വച്ചെങ്കിലും ഒന്നുടെ സംസാരിക്കാനൊരു ചാൻസ് കിട്ടാൻ സാധ്യതയുണ്ടല്ലോയെന്നോർത്തായിരുന്നു. പ്രതീക്ഷിച്ചത്പോലെ തന്നെ, സമ്മാനം സ്വീകരിക്കാൻ കൂട്ടുകാരികളും ശല്യങ്ങളുമില്ലാതെ സ്റ്റേജിന്റെ പുറകിൽ വന്ന് നിന്ന ലച്ചുവിനോട് ഞാൻ പോയി സംസാരിച്ചു. &lt;br /&gt;&lt;br /&gt;“ലച്ചുവിന്റെ എല്ലാ പരിപാടികളും നന്നായിരുന്നു, കൺഗ്രാറ്റ്സ്..” ഇത്രയൊക്കെയേ പറയാൻ പറ്റിയുള്ളുവെങ്കിലും, മറുപടിയായി ‘ഏത് പോളിന്നാ, ഏതിനാ പ്രൈസുള്ളത്’ ഇത്രയുമേ അവളും ചോദിച്ചുള്ളുവെങ്കിലും സൂപ്പർ ലോട്ടോ അടിച്ചവനെപ്പോലെ ഞാൻ സന്തോഷിച്ചു.&lt;br /&gt;&lt;br /&gt;തിരിച്ച് കണ്ണൂർക്കുള്ള യാത്രയിൽ കൂട്ട്കാരെല്ലാം ട്രയിനിൽ പാട്ടും ബഹളവുമായി അടിച്ച്പൊളിക്കുമ്പോൾ, എന്റെ മനസ് പാലക്കാട് പോളിടെക്നികിലും, ഒരിക്കലും കണ്ടിട്ട്പോലുമില്ലാത്ത ഏതോ അഗ്രഹാരത്തിലുമൊക്കെയായിരുന്നു..(ലച്ചു പാലക്കാട്ടെ ഏതോ അഗ്രഹാരത്തിൽനിന്നുള്ള ബ്രാഹ്മിൺ കുട്ടിയായിരിക്കുമെന്ന് ജുനൈദ് പറഞ്ഞത് കേട്ട്, ഞാനും അങ്ങനെ സങ്കല്പിച്ചു). കലോത്സവ വാർത്തകളും വിജയികളുടെ ഫോട്ടോകളുമായി പാലക്കാട് എഡിഷനിൽ ഇറങ്ങിയ ആ ദിവസത്തെ പത്രങ്ങൾ മുഴുവനുണ്ടായിരുന്നു എന്റെ കൈയിൽ. ഇടക്കിടെ ഓരോ പത്രവും തുറന്ന് വിവിധ പോസുകളിലുള്ള ലച്ചുവിന്റെ ഫോട്ടോകൾ നോക്കി നെടുവീർപ്പെട്ടു.&lt;br /&gt;&lt;br /&gt;ദിവസങ്ങൾ കഴിഞ്ഞു. സാധാരണ ഇമ്മാതിരി അസുഖങ്ങൾ പിടിപെട്ടാൽ, ഒന്നു രണ്ട് ദിവസത്തിനുള്ളിൽ മാറുന്നതാണു എന്റെ പൂർവകാല ചരിത്രം.(നമ്മ്ക്ക് ആക്സസബിളായ കേസല്ലങ്കിൽ). പക്ഷെ ഇത്തവണ ലച്ചു എന്റെ മനസിന്റെ അന്തരാളങ്ങളിലെവിടെയോ അനുരാഗത്തിന്റെ വിത്ത് വിതച്ച് മനസിനെ അസ്വസ്ഥമാക്കികൊണ്ടിരുന്നു.(ഹോ.!). രണ്ട് വീതം മൂന്ന് നേരവും ‘ജീൻസ്’ സിനിമയിലെ ‘കണ്ണോട് കാൺപതെല്ലാം.. കേൾക്കാൻ തുടങ്ങി. ഒടുവിൽ എന്റെ അവസ്ഥ കണ്ട് ജുനൈദ് ഒരു ഐഡിയയുമായി വന്നു. പത്രങ്ങളിൽ നിന്ന് കട്ട് ചെയ്തെടുത്ത് സൂക്ഷിച്ച് വച്ചിരിക്കുന്ന അവളുടെ ഫോട്ടോ നോക്കി ഒരു ചിത്രം വരക്കുക. ഒരു കലാകാരിയെ വീഴിക്കാനുള്ള ഏറ്റവും നല്ല വഴി കല തന്നെയാണ്!&lt;br /&gt;&lt;br /&gt;ഉച്ചക്ക് ക്ലാസ് കട്ട് ചെയ്ത് ഹോസ്റ്റൽ റൂമിലെത്തി.‘കണ്ണോട് കാൺപതെല്ലാം..‘ ബാക്ഗ്രൌണ്ടിൽ കേട്ട്കൊണ്ട്, ‘മാത്രഭൂമിയിൽ’ നിന്ന് വെട്ടിയെടുത്ത, വയലിൻ വായിച്ച്കൊണ്ടിരിക്കുന്ന പോസിലുള്ള അവളുടെ ഫോട്ടോയിൽ ഗ്രാഫുകളിട്ട് ഞാൻ വര തുടങ്ങി. രണ്ടാം ദിവസമായപ്പോഴേക്കും വാട്ടർ കളറിൽ ഒരുവിധം വരച്ചൊപ്പിച്ചു.&lt;br /&gt;&lt;br /&gt;“ഡാ, ഇത് കണ്ടാൽ അവൾടെ ചേച്ചിനെപ്പോലെയിരിക്കും. ഒരു കാര്യം ചെയ്യ്. നമ്മടെ സിവിലിലെ  അമേഷ് നിന്നേക്കാ നന്നായി പെൻസിൽ സ്കെച്ച് ചെയ്യും. അവനൊരു ബിയറ് മേടിച്ച് കൊടുത്ത് ഒരെണ്ണോടെ വരപ്പിക്ക്.”&lt;br /&gt;ചിത്രം കണ്ട ജുനൈദിന്റെ പ്രതികരണം. അവനെ കുറേ തെറിവിളിച്ചെങ്കിലും, ഒരു പെർഫക്ഷന്റെ കുറവ് വരണ്ടാ എന്നോർത്ത് അമേഷിനെകൊണ്ട് ഒരു പെൻസിൽ സ്കെച്ചും ചെയ്യിപ്പിച്ചു. (വരച്ചതിന്റെ താഴെ അവന്റെ പേരെഴുതാതിരിക്കാൻ രണ്ടാമതൊരു ബിയറ്കൂടി കൊടുത്തു.) ഇനി എങ്ങനെ ഇതവിടെ എത്തിക്കും.? പോസ്റ്റിലയച്ചാലും, അവളുടെ കൈയിൽ കിട്ടണമെന്നില്ല. കലുങ്കഷമായ ചർച്ചകൾക്കൊടുവിൽ, ഞാനും ജുനൈദും (അവന്റെ ചിലവ് ഞാൻ വഹിക്കാമെന്ന വ്യവസ്ഥയിൽ) പാലക്കാട് പോയി ലച്ചുവിന് നേരിട്ട്  കൊടുക്കാമെന്ന തീരുമാനത്തിലെത്തി. നേരിട്ട് കണ്ട് സംസാരിക്കുകയുമാവാമല്ലോ. പ്രൊജക്ട് വർക്കിന് പോകുന്നെന്ന് വീട്ടിൽ വിളിച്ച് പറഞ്ഞ് പുലർച്ചെയുള്ള ട്രയിനിൽ ഞങ്ങൾ പാലക്കാടേക്ക് തിരിച്ചു. &lt;br /&gt;&lt;br /&gt;പാലക്കാട് പോളിടെക്നിക്കിനു വെളിയിൽ ഓട്ടോ നിർത്തിയിറങ്ങുമ്പോൾ ഓട്ടോയുടെ ശബ്ദത്തേക്കാളുച്ചത്തിലായി എന്റെ ഹ്രദയമിടിപ്പ് . എക്സാം അടുത്തിരുന്നതിനാലും, വിദ്യാർത്ഥികളെല്ലാം തന്നെ പ്രൊജക്റ്റ് വർക്കിന്റെ തിരക്കുകളിലുമായിരുന്നതിനാലും അങ്ങിങ്ങ് കുറച്ച് കുട്ടികൾ മാത്രമേ കോമ്പൌണ്ടിലുണ്ടായിരുന്നുള്ളു. ഫൈനലിയർ ഇലക്ട്രോണിക്സ് ബ്രാഞ്ചിന്റെ ക്ലാസ്സെവിടെയാണന്ന് പ്യുണെന്ന് തോന്നിയ ഒരാളോട് ചോദിച്ചു മനസിലാക്കി. രണ്ടാം നിലയിലെ ക്ലാസ്സ് റൂമിനു വെളിയിലെത്തിയതോടെ എന്റെ ടെൻഷൻ അതിന്റെ മാക്സിമത്തിലെത്തി. കൈയിലെ വിറയലൊന്ന് കുറയ്ക്കാനായി ജുനൈദിന്റെ കയിൽനിന്ന് ഞാൻ ചെയ്ത പെയിന്റിംഗിന്റെ കവർ വാങ്ങി പിടിച്ചു. വരാന്തയിൽ നിന്ന് ജനലിലൂടെ നോക്കിയപ്പോളെ കണ്ടു, റൂമിന്റെ ഏറ്റവും പുറകിലെ ഡസ്കിൽ ലച്ചുവും രണ്ട് പെൺകുട്ടികളുമിരുന്ന് റെക്കോർഡ് വരക്കുന്നു. വേറെ കുറച്ച് ആൺകുട്ടികൾ ബഹളമുണ്ടാക്കിയിരിക്കുന്നുമുണ്ട്.&lt;br /&gt;&lt;br /&gt;“ഡാ, നമ്മൾ നേരിട്ട് ഇവ്ടെ നിന്ന് വിളിച്ചാൽ ഈ പയ്യന്മാര് വന്ന് ചോദിക്കും. നമ്മൾ ഈ പോളിലെയല്ലന്നു അവന്മാർക്ക് ഈസിയായിട്ട് മനസിലാകും, സംഗതി പാളും. ഓഫീസിൽ പോയി പറഞ്ഞ് പ്യൂൺ വഴി അവളെ വിളിപ്പിക്കുവാരിക്കും നല്ലത്.” &lt;br /&gt;ജുനു പറഞ്ഞത് ശരിയാണെന്നെനിക്കും തോന്നി. ഓഫീസിലേക്ക് നടന്നു. ആദ്യം കണ്ട ടേബിളിലെ, ഫയലുകൾക്കിടയിൽ തലകുമ്പിട്ടിരിക്കുന്ന താടിക്കാരനായ ക്ലർക്കിനോട് ഞങ്ങൾ കാര്യം പറഞ്ഞു.‘ഫൈനലിയർ ഇലക്ട്രോണിക്സിലെ രാജലക്ഷ്മിനെ കാണണം.’&lt;br /&gt;&lt;br /&gt;“നിങ്ങളാരാ. എവിടുന്നാ. എന്താ കാര്യം.?” താടിക്കാരൻ ക്ലർക്ക് ഫയലിൽനിന്ന് മുഖമുയർത്തി.&lt;br /&gt;&lt;br /&gt;“ഞങ്ങളവൾടെ കസിൻസാ. പ്രൊജക്ട് വർക്കിന്റെ കുറച്ച് പേപ്പേർസ് അവൾ വീട്ടിൽ മറന്ന് വച്ചൂ. അത്കൊണ്ട് കൊടുക്കാൻ അവൾടെ അമ്മ പറഞ്ഞിട്ട് വന്നതാ.” ജുനു പെട്ടന്ന് മറുപടി പറഞ്ഞു. ക്ലെവർ ബോയ്. ജുനുവിനെപറ്റി എനിക്കഭിമാനം തോന്നി. താടിക്കാരൻ ഞങ്ങളെയൊന്നു സൂക്ഷിച്ച് നോക്കി. പേന ഫയലിൽ വച്ച് ആൾ എണീറ്റു.&lt;br /&gt;&lt;br /&gt;“സാർ വരണമെന്നില്ല. പ്യൂണിനെ വിട്ടൊന്ന് വിളിപ്പിച്ചാ മതി.” ജുനു വിനയാന്വിതനായി പറഞ്ഞു.&lt;br /&gt;“സാരമില്ല. ആട്ടെ, കസിൻസിന്റെ വീടെവിടെയാണ്?” ഓഫീസിന് വെളിയിലേക്ക് നടക്കുമ്പോൾ അയാൾ ചോദിച്ചു. &lt;br /&gt;“കഞ്ചിക്കോട്’ ഞാൻ പറഞ്ഞു.&lt;br /&gt;&lt;br /&gt;അയാൾ അല്പനേരം ഞങ്ങൾ രണ്ടാളെം മാറി മാറി നോക്കി. എന്നിട്ട് പറഞ്ഞു :&lt;br /&gt;“ഞാൻ രാജലക്ഷ്മിടെ അഛനാണ്. ഞാനറിയാത്ത ഈ കസിൻസ് ആരാന്ന് അവളോടൊന്ന് ചോദിക്കണമെല്ലോ. ആ പേപ്പറിങ്ങ് തരൂ.” &lt;br /&gt;ആ കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് തലയിൽ വീണപോലെ ഞങ്ങൾ നിൽക്കുമ്പോൾ ജുനൈദിന്റെ കൈയിലിരുന്ന അമേഷ് വരച്ച പെൻസിൽ ഡ്രോയിംഗിന്റെ കവർ അയാൾ തട്ടിപറിച്ചെന്നവണ്ണം മേടിച്ചു. ഒരു നിമിഷംകൊണ്ട് ജുനൈദ് അപ്രത്യക്ഷനായി. സ്ഥലകാലബോധം വീണ്ടെടുത്ത ഞാൻ മൂന്ന് സ്റ്റെപ്പ് ഒറ്റ ചാട്ടത്തിനെന്ന നിരക്കിൽ സ്റ്റെപ്പിറങ്ങി ജുനുവിന്റെ പിന്നാലെയോടി. ഗേറ്റിനടുത്ത് മരച്ചുവട്ടിൽ കിതച്ച്കൊണ്ട് നിന്ന് ഞങ്ങൾ തിരിഞ്ഞ് നോക്കിയപ്പോൾ കണ്ടു - രണ്ടാം നിലയിലെ വരാന്തയിൽ ക്ലാസ്സ് റൂമിനുവെളിയിലായി അയാളും ലച്ചുവും കവർ പൊട്ടിച്ച്കൊണ്ട്, താഴെ മരചുവട്ടിൽ നിൽക്കുന്ന ഞങ്ങളെ നോക്കുന്നു. ക്ലാസ് റൂമിൽ നിന്നും അവളുടെ കൂടെയുണ്ടായിരുന്ന കുട്ടികളും പുറത്തേക്ക് വരുന്നുണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;“ഡാ, വിട്ടോ..ഇനി നിന്നാ പ്രശ്നമാ” ജുനു ഗേറ്റിനു വെളിയിലേക്കോടി. പുറകെ ഞാനും.&lt;br /&gt;-------------------------&lt;br /&gt;&lt;br /&gt;“ഏതവളെ കിനാവ് കണ്ട് നിക്കുവാടാ നീ. ആ ടേബിള് പോയി ക്ലിയർ ചെയ്തേ..” &lt;br /&gt;&lt;br /&gt;ആരോ പുറത്ത് തട്ടി. ഞാൻ ഞെട്ടി തിരിഞ്ഞ് നോക്കി. ടോമിയാണ്. അവൻ വീണ്ടും എ.ആർ റഹ്മാൻ ഹിറ്റ്സ് സി.ഡി ഇട്ടു. ഭാസ്കരണ്ണൻ പുറത്ത് പോയിട്ടുണ്ടാവും. ഒരു ദീർഘനിശ്വാസത്തോടെ ഞാനവരുടെ ടേബിളിനടുത്തേക്ക് ചെന്നു. അവർ ഭക്ഷണം കഴിച്ച് കഴിഞ്ഞിരുന്നു. തമാശകളൊക്കെ പറഞ്ഞ് ചിരിച്ച്, ഐസ്ക്രീം കഴിക്കുകയാണ് ലച്ചു. അല്പം വണ്ണം വെച്ചിട്ടുണ്ട്. മുല്ലപ്പൂ ചൂടിയിരുന്ന ആ നീണ്ട മുടി ഇപ്പോൾ കഴുത്തിനു താഴെവരെ മാത്രം . നെറ്റിയിലെ ചന്ദനകുറിയില്ല, പകരം നിറുകെയിൽ സിന്ദൂരം.!&lt;br /&gt;&lt;br /&gt;“യു കാൻ കീപ് ദിസ്.” ബിൽ പേ ചെയ്തതിന്റെ ബാക്കി, ബിൽ ഫോൾഡറിനുള്ളിൽ വച്ച് ടേബിളിൽ വച്ചപ്പോൾ എന്നെ നോക്കി ലച്ചു പറഞ്ഞു. വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്ന ഞാൻ ഒന്നും പറയാതെ 2പൌണ്ടിന്റെ ആ കോയിനെടുത്ത് പോക്കറ്റിലിട്ടു. ലച്ചു എനിക്ക് തന്ന ടിപ്സ്!. അവർ പോകാനെണീറ്റു.&lt;br /&gt; &lt;br /&gt;“രാജലക്ഷ്മിയല്ലേ..? പാലക്കാട് പോളിയിൽ പഠിച്ചിരുന്ന..?” ഞാൻ അടുത്ത് ചെന്ന് ചോദിച്ചു.&lt;br /&gt;“അതെ..എന്നെ എങ്ങനെയറിയാം.? അവിടെ പഠിച്ചിരുന്നോ ഇയാൾ?’. അത്ഭുതത്തോടെ ലച്ചു ചോദിച്ചു.&lt;br /&gt;&lt;br /&gt;‘ഇല്ല. പക്ഷെ അറിയാം. ഇന്റർപോളി കലോത്സവത്തിന് കണ്ടിട്ടുണ്ട്. ഈ പാട്ടല്ലേ അന്ന് ഓർകസ്ട്ര മത്സരത്തിനു പാടിയത്.?’ ഞാൻ പറഞ്ഞു. &lt;br /&gt;‘ഈശ്വരാ.. എന്റെ ക്ലാസ്മേറ്റ്സിനെ പലരെപോലും ഞാനിപ്പോ ഓർക്കുന്നില്ല. കലോത്സവത്തിനൊരു ദിവസം കണ്ടിട്ട് ഇയാളെന്നെയോർക്കുന്നെന്നോ! ഞാൻ പാടിയ പാട്ട് പോലും...ഹോ.. വാട്ട് ടു സെ.. ഇറ്റ്സ് സർപ്രൈസിംഗ്!”  ലച്ചുവിന് അത്ഭുതമടക്കാനായില്ല.&lt;br /&gt;&lt;br /&gt;“ഒരിക്കൽ എന്റെ എത്ര രാത്രികളെ നിദ്രാവിഹീനമാക്കിയതാ ഈ മുഖം. വയലിൻ വായിച്ചിരിക്കുന്ന നിന്റെ ചിത്രം ഞാൻ വരച്ചത് കാൻ വാസിൽ മാത്രമല്ല, എന്റെ ഹ്രദയത്തിൽകൂടിയായിരുന്നു. പത്രങ്ങളിൽ നിന്ന് വെട്ടിയെടുത്ത് ഞാൻ സൂക്ഷിച്ച നിന്റെ ഫോട്ടോകൾ എന്റെ പഴയ ഡയറികൾക്കുള്ളിലെവിടെയോ ഇപ്പോളുമുണ്ടാകും.. പിന്നെ എങ്ങനെ മറക്കാനാ ഈ മുഖം” - ഇങ്ങനെയൊന്നും  ഞാൻ പറഞ്ഞില്ല, പകരമൊന്നു ചിരിച്ചു.&lt;br /&gt;&lt;br /&gt;കുറച്ച് നേരം കൂടി ഞങ്ങൾ സംസാരിച്ച് നിന്നു. ലച്ചുവിന്റെ വിവാഹം കഴിഞ്ഞിട്ട്  1 വർഷമാകുന്നു. രണ്ട് പേരും ലണ്ടനടുത്തുള്ള റെഡിംഗിലെ ഒരു സോഫ്റ്റ്വെയർ കമ്പനിയിൽ ജോലി ചെയ്യുന്നു. കൂട്ടുകാരെ കാണാനായി വന്നതാണ് ഈസ്റ്റ് ഹാമിൽ. അല്പനേരത്തിനുള്ളിൽ ഹസ്ബൻഡ് പിക് ചെയ്യാൻ വരും. എപ്പോളെങ്കിലും കാണാമെന്ന് പറഞ്ഞ് ഷേക് ഹാൻഡ് തന്ന് ലച്ചു ഇറങ്ങി. ഇനിയും ഓർമിക്കാനായി, ആ 2പൌണ്ടിന്റെ കോയിൻ സൂക്ഷിച്ച് വക്കണമെന്ന് തമാശ പറഞ്ഞ്, പുറത്തിറങ്ങി അല്പം നടന്ന അവൾ വീണ്ടൂം തിരിഞ്ഞ് എന്നെ നോക്കിയതെന്തിനായിരിക്കും.!&lt;br /&gt;&lt;br /&gt;“&lt;a href="http://http://www.youtube.com/watch?v=ufqn1We9hVU"&gt;കണ്ണോട് കാൺപതെല്ലാം തലൈവാ കൺകളുക്ക് ശൊന്തമല്ലൈ&lt;/a&gt;. ഡാ തോമാ, നീയിപ്പോ തമിഴിൽ നല്ല എക്സ്പെർട്ടായില്ലെ. ഈ ലൈനിന്റെ അർത്ഥമെന്താടാ.?” &lt;br /&gt;രാത്രി വൈകി, റെസ്റ്റോറന്റിൽ നിന്നെടുത്ത ബിയറുമടിച്ച് വിജനമായ ഈസ്റ്റ് ഹാം ഹൈസ്ട്രീറ്റിലെ ബഞ്ചിലിരിക്കുമ്പോൾ ഞാൻ ടോമിയോട് ചോദിച്ചു. &lt;br /&gt;&lt;br /&gt;“ഇത് സിമ്പിളല്ലേ.. കണ്ടത്കൊണ്ട് മാത്രം കാണുന്നതെല്ലാം നമ്മുക്ക് സ്വന്തമാകില്ലന്ന്. അതിന് തലേവര കൂടി വേണമെന്ന് പൊട്ടാ‍!.” അവൻ ബീയറെടുത്ത് എന്റെ നേരെ തെറിപ്പിച്ചു.&lt;br /&gt;---------------------------------------------------&lt;br /&gt;&lt;br /&gt;&lt;a href="http://1.bp.blogspot.com/_HzExPDo9cVs/S_Zj0xl98wI/AAAAAAAAAMI/lwGmZ-F-44E/s1600/sjo.jpg"&gt;&lt;img style="cursor:pointer; cursor:hand;width: 400px; height: 273px;" src="http://1.bp.blogspot.com/_HzExPDo9cVs/S_Zj0xl98wI/AAAAAAAAAMI/lwGmZ-F-44E/s400/sjo.jpg" border="0" alt=""id="BLOGGER_PHOTO_ID_5473672155432350466" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;ലോകപ്രശസ്ത ചിത്രകാരനായിരുന്ന ഞാൻ 1998-2001 കാലയളവിൽ ചെയ്ത ചില പെയിന്റിംഗുകൾ.&lt;br /&gt;മാർക്ക് ചെയ്തിരിക്കുന്നതാണ്, ലച്ചുവിന്റെ ചിത്രം. :)&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5391874275288128299-2146682954332410685?l=sijogeorge.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sijogeorge.blogspot.com/feeds/2146682954332410685/comments/default' title='Post Comments'/><link rel='replies' type='text/html' href='http://sijogeorge.blogspot.com/2010/05/blog-post_21.html#comment-form' title='16 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5391874275288128299/posts/default/2146682954332410685'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5391874275288128299/posts/default/2146682954332410685'/><link rel='alternate' type='text/html' href='http://sijogeorge.blogspot.com/2010/05/blog-post_21.html' title='‘കണ്ണോട് കാൺപതെല്ലാം ..’ - ഒരു നീണ്ട (പ്രണയ)കഥ'/><author><name>sijo george</name><uri>http://www.blogger.com/profile/00297956689815434179</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='32' src='http://1.bp.blogspot.com/_HzExPDo9cVs/TCpU1IW8A8I/AAAAAAAAAMc/rf_CLQ7ikX4/S220/DSC00455.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_HzExPDo9cVs/S_Zj0xl98wI/AAAAAAAAAMI/lwGmZ-F-44E/s72-c/sjo.jpg' height='72' width='72'/><thr:total>16</thr:total></entry><entry><id>tag:blogger.com,1999:blog-5391874275288128299.post-4192660869457759869</id><published>2010-05-04T06:27:00.001-07:00</published><updated>2010-05-04T07:13:26.700-07:00</updated><title type='text'>‘ഫിയസ്റ്റ ബാർ’</title><content type='html'>‘ഡാ..ദെവഡ്യാ ഗഡ്ഡീ നീ.. കൊറേ നാളായിട്ട് നിന്റനക്കമൊന്നുമില്ലല്ലോ..’&lt;br /&gt;&lt;br /&gt;ഒരു വെള്ളിയാഴ്ച വൈകുന്നേരത്തിന്റെ ആലസ്യത്തിൽ സോഫയിൽ ചുരുണ്ട് കൂ‍ടിയിരുന്ന് ഇൻഡ്യാവിഷനിലെ നിതീഷ് കുമാറിന്റെ കുസ്രുതികൾ കണ്ട്കൊണ്ടിരിക്കുമ്പോളാണ് ത്രശ്ശൂർകാരനായ സുഹ്രത്ത് ജിനിയുടെ ഫോൺ വന്നത്.&lt;br /&gt;&lt;br /&gt;‘ഓ. എന്നാ പറയാനാ മാഷെ..ചുമ്മാ ടിവി കണ്ടിരിക്കുവാ.’ ഞാൻ പറഞ്ഞു.&lt;br /&gt;&lt;br /&gt;‘ദെന്ത് പറ്റിഡാ നിനക്ക്.. അല്ലേ വെള്ളിയാഴ്ച ഉച്ചക്കേ ഇന്നേത് ബ്രാൻഡാന്നും ചോദിച്ച് വിളിക്കണ നീ..’ ജിനിക്ക് എന്റെ നിസംഗത സഹിക്കണില്ല.&lt;br /&gt;&lt;br /&gt;‘ഓ..അതൊക്കെ നിന്നില്ലേ അളിയാ‍.. ഞാൻ കുരിശും വരച്ച് എന്തേലും കഴിച്ച് ഉറങ്ങാൻ നോക്കുവാ. വരുവാണേൽ കപ്പേം ബീഫും അടിക്കാം’&lt;br /&gt;&lt;br /&gt;‘ആ..നിന്റെ കാർന്നോമ്മാര് വന്നല്ലേ.. ഒരു സ്മാള് പോലുമില്ലാതെ നിന്റെ ഒണക്ക കപ്പ തിന്നാൻ വരുവല്ലേ ഞാൻ. ’ ജിനിക്ക് കാര്യം പിടികിട്ടി. ‘ഡാ, ഇതാ പറേണത് തലക്കകത്ത് കിഡ്നി വേണം എന്ന്.’&lt;br /&gt;&lt;br /&gt;‘എന്തോന്നാ ചേട്ടാ.കാര്യം പറ.’ ഞാൻ കൺഫ്യൂഷനിലായി..&lt;br /&gt;&lt;br /&gt;‘നിന്റെ കാറിന് ഡിക്കിയില്ലേ..അതിലൊരു പൈന്റ് വക്കാനുള്ള സ്ഥലം പോലുമില്ലേ.. എന്നെ കണ്ട് പടി. അല്ലേ വേണ്ട. ഐഡിയ ഞാൻ പറഞ്ഞ് തരാം. നീ ജോലി കഴിഞ്ഞ് വരുന്ന വഴി ഒരു കുപ്പിയും സോഡയും മേടിച്ച് കാറിൽ വക്കുക. വീട്ടിലെത്തി കുളീം കുരിശ് വരേമൊക്കെ കഴിഞ്ഞ് വണ്ടീടെ പാർക്കിംഗ് ശരിയല്ല, അല്ലേ ഓയിലു മാറ്റാനുണ്ട് അങ്ങനെ എന്തേലും തട്ടിവിട്ട് താഴെയിറങ്ങി വന്ന് രണ്ട് നില്പൻ കാച്ചീട്ട് പോണം.ഹല്ല പിന്നെ.’&lt;br /&gt;&lt;br /&gt;എന്റമ്മോ...എന്തൊരു പുത്തി. ഞാൻ തലയിൽ കൈവച്ച് പോയി. മറ്റാരും കേക്കണ്ട എന്ന് കരുതി ഫോണുമെടുത്ത് പതുക്കെ പുറത്തിറങ്ങി. &lt;br /&gt;&lt;br /&gt;‘അല്ല ചേട്ടാ, അങ്ങനെ രണ്ട് നില്പനടിച്ചാലും തിരിച്ച് ചെല്ലുമ്പോൾ മണമടിക്കില്ലേ? ഒരു ബീയറ് കുപ്പി കണ്ടാൽ ബിൻ ലാദനെ കണ്ട ഒബാമെയെ പോലെ പെരുമാറുന്ന അമ്മയും, കഴിഞ്ഞ വർഷം ഒരു ബിയറടിച്ചു, ഇനി 6 മാസം കുടിയില്ല എന്ന് പറയുന്ന പപ്പേടെം അടുത്ത് അതൊന്നും ശരിയാകില്ലന്നെ.’ എനിക്ക് ഐഡിയ അങ്ങട് പൂർണ്ണമായി ദഹിച്ചില്ല.&lt;br /&gt;&lt;br /&gt;‘ഡാ നീയേത് സ്കൂളിന്നാ കള്ള്കുടി പടിച്ചെ. വോഡ്ക അടിച്ചാ മതി.ഒരു സ്മെല്ലും വരില്ല. വേണേൽ ഒരു ബബിൾഗമെടുത്ത് ഒന്ന് ചവച്ചിട്ട് കേറണം.’&lt;br /&gt;&lt;br /&gt;‘പക്ഷെ..എന്നാലും ഒറ്റക്ക് കള്ള്കുടി പരമ ബോറാ മാഷെ..എനിക്കത് ശീലമില്ല’ ഞാൻ ഒഴിഞ്ഞ് മാറാൻ നോക്കി.&lt;br /&gt;&lt;br /&gt;‘അതിന് നിന്നോടാരാ ഒറ്റക്കടിക്കാൻ പറഞ്ഞത്. വണ്ടിയെടുത്ത് നേരെയിങ്ങ് വിട്. ഞാൻ ഫ്രീയാ.’ അപ്പോ അതാണ് കാര്യം. കക്ഷിയുടെ വീടും മദ്യനിരോധിത മേഘലയിലാണ്.&lt;br /&gt;&lt;br /&gt;വെള്ളിയാഴ്ചയല്ലേ. ഒന്ന് പരീക്ഷിച്ച് നോക്കമെന്ന് തീരുമാനിച്ചു. പപ്പയും അമ്മയും നാട്ടിൽ നിന്ന് വിസിറ്റിംഗിന് വന്നതിന് ശേഷം വീകെൻഡ് കൂടലുകളൊന്നുമില്ല. രണ്ട്മൂന്നാഴ്ചയായി ഒരു ബീയർ പോലും തൊട്ടിട്ട്.&lt;br /&gt;&lt;br /&gt;“ഡീയെ, നമ്മടെ വണ്ടീടെ ആ ലൈറ്റിന്റെ ബൾബ്  പോയികിടക്കുവല്ലേ.. ജിനിയിപ്പോ ഫ്രീയാന്ന്. ഞാനൊന്നു കൊണ്ട്പോയി ഫിക്സ് ചെയ്തിട്ട് വരാം.’ ഭാര്യയോട് അനൌൺസ് ചെയ്ത് ഞാൻ കീയുമെടുത്തിറങ്ങി.&lt;br /&gt;&lt;br /&gt;‘ഡാ നിന്റെ ഗ്ലോബോ..ബ്ലോഗോ..എന്തൂട്ട് തേങ്ങയാ. ഞാൻ കണ്ടാരുന്നു. നീയിനി ബാറ്റൺ ബോസിനെപോലെയൊക്കെ എഴ്തി ജ്നാന  പീടമൊക്കെ മേടിക്കുമോ.. പക്ഷെ നീളം കൂടുതലാ.അത്രക്കങ്ങട് വായിക്കാനൊള്ള ക്ഷമയൊന്നും റീഡേർസിനൊണ്ടാകില്ല.’ കാറിലിരുന്ന് രണ്ടാമത്തെ പെഗ്ഗൊഴിച്ച്കൊണ്ട് ജിനി പറഞ്ഞു.&lt;br /&gt;&lt;br /&gt;‘ഈ ഗ്ലാസ്സ് കാലിയാക്കി നിങ്ങൾ ഈ പീടം ഒന്നൊഴിഞ്ഞ് തന്നാൽ എനിക്ക് പോയേക്കാമായിരുന്നു. ഹും. അല്ലേലും ബ്ലോഗെന്താ ഗ്ലോബെന്താന്നറിയാത്ത നിങ്ങളെപോലെയുള്ള കൺഡ്രി ഫെല്ലോസിനെ ഉദ്ദേശിച്ചല്ല ഞാനെഴുതുന്നത്. ബൌദ്ധികമായി ഉയർന്ന നിലവാരമുള്ളവരാണ് എന്റെ വായനക്കാർ’. ജിനിയുടെ മിണ്ടാട്ടം മുട്ടി.&lt;br /&gt;&lt;br /&gt;“നീ ഈ ഫോർഡ് ഫിയസ്റ്റ മാറ്റി , കുപ്പിയും സോഡയുമൊക്കെ സൂക്ഷിക്കാനൊക്കെ  സ്ഥലമുള്ള  നല്ലൊരു വണ്ടിയെട്ക്ക്.” ബാക്കിയുള്ള സ്മിർനോഫ് കുപ്പി വളരെ ശ്രദ്ധയോടെ കാറിന്റെ ഡിക്കിയിൽ മാറ്റിനടിയിൽ വക്കുമ്പോൾ ജിനി പറഞ്ഞു.&lt;br /&gt;&lt;br /&gt;വീട്ടിലെത്തി. ചൂടോടെ കപ്പയും ബീഫും കഴിച്ചു. സുഖമായി ഉറങ്ങി.&lt;br /&gt;--------------------------------&lt;br /&gt;&lt;br /&gt;ഒരാഴ്ച കഴിഞ്ഞു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ്, 5മണിയാകാൻ ഇനി എത്ര മിനിറ്റുകളും സെക്കന്റ്കളുമുണ്ടന്ന് കാൽകുലേറ്റ് ചെയ്ത് ഓഫീസിലിരിക്കുമ്പോൾ ജിനിയുടെ വിളി വന്നു.&lt;br /&gt;&lt;br /&gt;“ഡാ നിന്റെ ഫിയസ്റ്റ ബാറിൽ കഴിഞ്ഞയാഴ്ചത്തേതിന്റെ ബാക്കിയിരിപ്പില്ലേ.. ഈ വഴി വരണട്ടാ.”&lt;br /&gt;ഹോ..ഈ മനുഷ്യൻ ഒരാഴ്ച്ചയായി ഇത് തന്നെയാലോചിച്ചിരിക്കുവരുന്നോ പോലും! 5 മണിയായി. ജിനിയുടെ വീട് വഴി വണ്ടി തിരിച്ച് വിട്ടു. ദൂരെ നിന്നേ കണ്ടു - കടലിൽ പോയ അരയനെ കാത്തിരിക്കുന്ന അരയത്തിയെപ്പോലെ, ഗേറ്റിന് വെളിയിൽ ഒരു സിഗരറ്റും പുകച്ച് ആളുണ്ട്.&lt;br /&gt;&lt;br /&gt;“നിന്റെ ഗ്ലോബിൽ പുതിയ കതകളൊന്നും കാണുന്നില്ലല്ലോടാ..”&lt;br /&gt;ഡിസ്പോസിബിൾ ഗ്ലാസ്സിലേക്ക് ശ്രദ്ധയോടെ സ്മിർനോഫ് പകരുന്നതിനിടെ ജിനി പറഞ്ഞു.&lt;br /&gt;&lt;br /&gt;“മാഷെ, കഴിഞ്ഞ രണ്ട് മൂന്നാഴ്ചയായിട്ട് ഓഫീസിൽ വല്ല്യ പണിയൊന്നുമില്ലാരുന്നു. നേരം പോകാൻവേണ്ടി ചെയ്ത പരിപാടിയാ അത്. അല്ലാതെ നമ്മളെക്കൊണ്ട് പറ്റുന്ന പരിപാടിയൊന്നുമല്ല എഴുത്ത്.”&lt;br /&gt;&lt;br /&gt;“ഡാ‍.. നിനക്ക് എഴുതാൻ പറ്റിയ ഒരു ഐഡിയ തരാം. പൈങ്കിളി മാത്രമെഴുതാതെ നമ്മ്ടെ ഈ ഫിയസ്റ്റ ബാറിനെകുറിച്ച് ഒരു കാച്ചങ്ങ്ട് കാച്ച്. വീട്ടുകാരറിയാണ്ട് എങ്ങനെ സ്മാളടിക്കാമെന്നാലോചിച്ച് വിഷമിക്കുന്ന ആർക്കേലും കൊണമുണ്ടാകട്ടെ.” &lt;br /&gt;&lt;br /&gt;ശരിയാണ്. കുറേ നാളായി പരോപകാരപ്രദമായ എന്തെങ്കിലും ചെയ്യണമെന്നാലോചിക്കുന്നു. സംഗതി എനിക്കിഷ്ടപെട്ടു. സ്മിർനോഫ് അല്പം ബാക്കിയുള്ളത് സുരക്ഷിതമായി ‘ഫിയസ്റ്റ മൊബൈൽ ബാറിന്റെ’ ഡിക്കിയിൽ വച്ചു. വീട്ടിലെത്തി. ഭക്ഷണം കഴിച്ചു.&lt;br /&gt;&lt;br /&gt;ജിനി പറഞ്ഞ ഐഡിയ മോശമില്ല. ഫിയസ്റ്റ ബാറിനെപറ്റി എഴുതാം. ബ്ലോഗിൽ പോസ്റ്റിയില്ലങ്കിലും, ‘പെണ്ണ് കെട്ടിയതോടെ നിന്റെ കട്ടേം പടോമൊക്കെ മടങ്ങിയില്ലേടാ’ എന്നും പറഞ്ഞ് വെബ്കാമിൽ കൂടി ലൈവായി വെള്ളമടി മീറ്റ് നടത്തി കൊതിപ്പിക്കുന്ന ഗൾഫിലെ ഗഡീസിനൊരു മറുപടിയെങ്കിലും കൊടുക്കാം. ലാപ്ടോപ് എടുത്ത്  blogger.com/home തുറന്നു. സ്മിർനോഫിന്റെ ശക്തിയായിരിക്കും, ആവശ്യത്തിൽ കൂടുതൽ എരിവും പുളിയും മസാലയുമൊക്കെ ചേർത്ത് പട പടെന്ന് വാക്കുകൾ വന്നു. 12മണിയായി. ബാക്കി നാളെ. ഉറങ്ങാൻ കിടന്നു.&lt;br /&gt;&lt;br /&gt;നല്ല ചെമ്മീൻ കറി വേകുന്ന മണമടിച്ചാണ് ഉറക്കമുണർന്നത്. ക്ലോക്കിൽ നോക്കിയപ്പോൾ 10 മണി.!ഈശ്വരാ..ഓഫീസിൽ പോകാൻ ലേറ്റ് ആയല്ലോന്നോർത്ത് ചാടിയെണീറ്റപ്പോളാ ഓർമ്മ വന്നത് - ഇന്ന് ശനിയാഴ്ചയാണല്ലോ.  എന്തായാലും യവളു കൊള്ളാമല്ലൊ..കുറെ നാളായി ചെമ്മീൻ കറി കൂട്ടിയിട്ട് എന്ന് ഇന്നലെ വെറുതെ പറഞ്ഞതെയുള്ളു, അപ്പോളെക്കും ദേ ഉണ്ടാക്കിയിരിക്കുന്നു.  ഭാര്യയെപ്പറ്റി പതിവില്ലാത്തവിധം അഭിമാനം തോന്നി. ‘ബ്രഞ്ചിന്’ (ശനി-ഞായർ ദിവസങ്ങളിലെ ബ്രേക് ഫാസ്റ്റും ലഞ്ചും ചേർന്നയൊരു സങ്കരയിനം) കുത്തരിച്ചോറും, ചെമ്മീൻ കറിയും കൂട്ടിയൊന്നു പെടക്കാമെന്നുള്ള സന്തോഷപ്രദമായ ചിന്തയിൽ ചാടി എണീറ്റു. കണ്ണും തിരുമ്മി ചെല്ലുമ്പോൾ കക്ഷി ലാപ്ടോപിനു മുന്നിലിരിക്കുന്നു. ങും. ‘പാചകം.കോം’  നോക്കിയിട്ടാണ് ചെമ്മീൻ കറിയുണ്ടാക്കുന്നത്. സാരമില്ല, എങ്ങനെയായലും നമ്മുക്ക് ചെമ്മീൻ കൂട്ടിയാൽ മതി. &lt;br /&gt;&lt;br /&gt;‘പപ്പാ, നാട്ടില് ചെറുപുഴയിലൊക്കെ ഒക്കെ ബാറുണ്ടോ..?’ ചോറും ചെമ്മീനും കൂട്ടി ഉരുട്ടി വിഴുങ്ങുന്നതിനിടയിലാണ്, ഭാര്യയുടെ വക അസാധാരണമായൊരു സംശയം പപ്പയോട്. &lt;br /&gt;&lt;br /&gt;‘ഇതെന്താ പതിവില്ലാത്ത രീതിയിലൊരു സംശയം?’ പപ്പക്കും അദ്ഭുതം. ‘ചെറുപുഴയിൽ ബാറുണ്ടന്ന് തോന്നുന്നു..’&lt;br /&gt;‘അതിന്റെ പേരെന്താ’? അടുത്ത ക്വസ്റ്റ്യൻ. &lt;br /&gt;‘വോൾവോ ബാർ എന്നാന്നാ തോന്നുന്നെ.. ഇതെന്താ മോളെ നീയിപ്പോൾ നാട്ടിലെ ബാറിന്റെയൊക്കെ പേരന്വേഷിക്കാൻ’?&lt;br /&gt;‘ങും. അപ്പോൾ നാട്ടിലും കാറിന്റെയൊക്കെ പേരിൽ ബാറുകൾ ഉണ്ട് അല്ലേ..’&lt;br /&gt;എന്നെ നോക്കി പതുക്കെ ചിരിച്ച്കൊണ്ടുള്ള ആ മറുപടി കേട്ടതോടെ ചോറ് എന്റെ തൊണ്ടയിൽ കുടുങ്ങി. ഈശ്വരാ..ഇതെന്താ ഇവളിങ്ങനെ മുന വച്ചുള്ള സംസാരം.. &lt;br /&gt;&lt;br /&gt;ഊണു കഴിഞ്ഞു. അല്പം വിശ്രമത്തിനു ശേഷം, പതിവ് വീക്കെൻഡ് ഷോപ്പിംഗിനായി ‘ടെസ്കോ’യിലേക്ക് പുറപ്പെട്ടു. ടെസ്കോ ഒരറ്റം മുതൽ മറ്റേയറ്റം വരെ നിരങ്ങി കറിവേപ്പില മുതൽ ഷേവിംഗ് സെറ്റ് വരെ പറക്കിയിട്ടു - കൂട്ടത്തിൽ, പള്ളിൽ കുർബാനക്ക് കൊടുക്കുന്ന അതേ ഐറ്റമാ, ഈസ്റ്ററൊക്കെയല്ലേ എന്ന് പറഞ്ഞ് അമ്മയെ സോപ്പിട്ട് ഒരു കുപ്പി വൈനും. ഷോപ്പിംഗ് ബാഗുകൾ നിറഞ്ഞ ട്രോളിയും തള്ളി കാർ പാർക്കിലെത്തി, കൊച്ചിനും അമ്മക്കും കയറിയിരിക്കാനായി ഡോർ തുറന്നു. അപ്പോളാണ്,പതിവില്ലാത്തവിധം, കൊച്ചിനെ കാർ സീറ്റിലിരുത്തി ബെൽറ്റൊക്കെയിട്ട് ഭാര്യയതാ ഷോപ്പിംഗ് ബാഗുകൾ ഡിക്കിയിലെടുത്ത് വക്കാൻ സഹായിക്കാൻ വരുന്നു. ഇതെന്താ ഇവൾക്ക് പതിവില്ലാത്തവിധമുള്ള ഹെല്പിംഗ് മെന്റാലിറ്റി എന്നാലോചിച്ച് സന്തോഷിച്ചെങ്കിലും ഉടൻ തന്നെ ഞാൻ അപകടം മണത്തു. ഡിക്കിയുടെ ഒരു മൂലക്കുള്ള സ്മിർനോഫ്.! &lt;br /&gt;&lt;br /&gt;‘ഡീ, തണുപ്പല്ലേ..നീ കേറിയിരുന്നോ.. ഞാൻ എല്ലാം എടുത്ത് വച്ചോളാം.’ സ്മിർനോഫ് കുപ്പി ഒരു മൂലയിലേക്ക് ഒതുക്കി വച്ച്കൊണ്ട് ഞാൻ പറഞ്ഞു. &lt;br /&gt;&lt;br /&gt;‘സാരമില്ലന്നേ.. എന്റെ കെട്ടിയോൻ മാത്രമല്ലേ എന്നും തണുപ്പ് കൊള്ളുന്നെ. സുഖവും ദുഖവും ഷെയർ ചെയ്യണമന്നല്ലെ ബൈബിളിൽ പോലും പറഞ്ഞിരിക്കുന്നെ..’&lt;br /&gt;&lt;br /&gt;സംഗതി കൈവിട്ട് പോയി. ട്രോളിയിനിന്നും ഒരു ബാഗെടുത്ത് ഡിക്കിയിൽ വച്ച് കഴിഞ്ഞു കക്ഷി. &lt;br /&gt;&lt;br /&gt;‘പപ്പാ ..ദേ ഇങ്ങോട്ടൊന്ന് നോക്കിക്കേ..’ പരീക്ഷാ ഹാളിൽ നിന്നും കോപ്പിയടി കടലാസ് പൊക്കിയെടുക്കുന്ന ടീച്ചറെപ്പോലെ ക്രൂരമായ ചിരിയോടെ സ്മിർനോഫ് കുപ്പിയെടുത്ത് അവൾ അതിനകം കാറിൽ കയറിക്കഴിഞ്ഞ പപ്പയെ വിളിച്ചു.&lt;br /&gt;&lt;br /&gt;‘ദ് .. ദെങ്ങനെ ഇവിടെ..ഹെയ്..എന്റെയൊന്നുമല്ല.. ഇന്നാളെപ്പോളൊ ഓഫീസിന്ന്.. അവന്മാരു..പാർട്ടി നടത്തിയപ്പോ..’. കോപ്പിയടി പിടിക്കപ്പെട്ട വിദ്യാർത്ഥിയായി ഞാൻ. ഹെഡ്മാസ്റ്ററും ടീച്ചറും ഇറങ്ങി. ഞാൻ നിന്ന് പരുങ്ങി.&lt;br /&gt;&lt;br /&gt;‘ന്നാലും നിനക്കെങ്ങനെ എന്നെ ഒറ്റുകൊടുക്കാൻ മനസ് വന്നെടീ പാരേ..സോറി ഭാര്യേ.. ഇടക്കൊക്കെ രണ്ട് ബിയർ, അല്ലേ രണ്ട് പെഗ് ഒക്കെ നമ്മുടെ കുടുംബ ഭരണ ഘടനയിൽ നീ അനുവദിച്ചതായിരുന്നല്ലോ.’ അതിവേഗ കോടതിയിലെ വിചാരണയും ശിക്ഷവിധിക്കലും കഴിഞ്ഞ് - (ശിക്ഷ കടിനമാണ്-ഡൈലി കാർ മെറ്റൽ ..സോറി ബോട്ടിൽ ഡിറ്റക്ടർ വച്ച് പരിശോധനയുണ്ടാകും, യമഹാ, സ്വാഹ തുടങ്ങിയ കേരളാ പോലീസ് കണ്ട്പിടിച്ച മന്ത്രങ്ങൾ ജപിച്ചതിനു ശേഷമേ വീട്ടിൽ എൻഡ്രി അനുവദിക്കു..etc.)തളർന്നുറങ്ങാൻ തുടങ്ങുമ്പോൾ ഞാൻ ദയനീയമായി ഭാ‍ര്യയോട് ചോദിച്ചു. &lt;br /&gt;&lt;br /&gt;ചെമ്മീൻ കറിയുടെ റെസിപി നോക്കാനായി രാവിലെ കമ്പ്യുട്ടറിനു മുന്നിലെത്തിയപ്പോളാണ്, തലേദിവസം ഞാൻ പകുതി ടൈപ്പ് ചെയ്ത് ക്ലോസ് ചെയ്യാൻ മറന്ന ബ്ലോഗ് പേജ് ഭാര്യ കണ്ടത്. രണ്ട് കാര്യങ്ങളാണ് ഈ കടുംകൈ ചെയ്യാൻ കക്ഷിയെ പ്രേരിപ്പിച്ചത്.&lt;br /&gt;1. ഞാൻ ബ്ലോഗെഴുത്ത് തുടങ്ങിയതും, ഒന്നു രണ്ട് പോസ്റ്റിട്ടതും ആൾ അറിഞ്ഞിരുന്നില്ല. അത് രഹസ്യമാക്കി വച്ചതിലുള്ള പ്രതിഷേധം. (ചമ്മൽകൊണ്ടായിരുന്നു ഞാൻ പറയാതിരുന്നത്).&lt;br /&gt;2. ഇടക്കൊരു സ്മാളടിക്കണമെന്നുണ്ടായിരുന്നെങ്കിൽ, അവളോട് തന്നെ കാര്യം പറഞ്ഞ്, പപ്പയും അമ്മയുമറിയാതെ ഒരു കുഞ്ഞി കുപ്പി റൂമിനുള്ളിൽ മേടിച്ച് വച്ചാൽ പോരായിരുന്നോ..എന്തിനാ വല്ല്യ കുടിയന്മാരെപ്പോലെ കാറിലിരുന്നൊക്കെ കുടിക്കാൻ പോയെ..? &lt;br /&gt;&lt;br /&gt;‘ശരിയാണ്. എല്ലാം എന്റെ തെറ്റ്. നാളെ തന്നെ ഞാനൊരു കുപ്പി മേടിച്ച് റൂമിൽ വച്ചേക്കാം. പോരെ?.’ ഞാൻ ചോദിച്ചു. മറുപടി എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളത്കൊണ്ട്, പുതപ്പ് വലിച്ച് ചെവി മൂടി ഞാൻ ഉറങ്ങി.&lt;br /&gt;&lt;br /&gt;അങ്ങനെ ‘ഫിയസ്റ്റ ബാർ’ പൂട്ടി.&lt;br /&gt;-----------------------------------&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5391874275288128299-4192660869457759869?l=sijogeorge.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sijogeorge.blogspot.com/feeds/4192660869457759869/comments/default' title='Post Comments'/><link rel='replies' type='text/html' href='http://sijogeorge.blogspot.com/2010/05/blog-post.html#comment-form' title='14 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5391874275288128299/posts/default/4192660869457759869'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5391874275288128299/posts/default/4192660869457759869'/><link rel='alternate' type='text/html' href='http://sijogeorge.blogspot.com/2010/05/blog-post.html' title='‘ഫിയസ്റ്റ ബാർ’'/><author><name>sijo george</name><uri>http://www.blogger.com/profile/00297956689815434179</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='32' src='http://1.bp.blogspot.com/_HzExPDo9cVs/TCpU1IW8A8I/AAAAAAAAAMc/rf_CLQ7ikX4/S220/DSC00455.jpg'/></author><thr:total>14</thr:total></entry><entry><id>tag:blogger.com,1999:blog-5391874275288128299.post-167980971229532933</id><published>2010-04-15T09:38:00.000-07:00</published><updated>2010-04-15T12:47:45.342-07:00</updated><title type='text'>‘ഗോനുവിന്റെ’ ഓർമ്മകളിൽ...</title><content type='html'>ഒന്നര മാസത്തെ അവധിയിൽ നാട്ടിലെത്തി കറങ്ങി നടക്കുമ്പോളാണ്, ജോലി ചെയ്തിരുന്ന ബഹറൈനിലെ പരസ്യ ഏജൻസിയിൽ നിന്നും വിളി വരുന്നത് - നിന്റെ സേവനം തൽക്കാലം ഇനി ബഹറൈനിൽ വേണ്ട. &lt;br /&gt;ഒരു നിമിഷം നിലച്ച് പോയ ശ്വാസം വീണ്ടും വന്നത് മുഴുവനും കേട്ടപ്പോളാണ്..&lt;br /&gt;കമ്പനി മസ്കറ്റിൽ പുതിയതായി ഒരു ബ്രാഞ്ച് തുടങ്ങുന്നു. ഒറ്റപ്പാലംകാരനായ ഓഫീസ് അഡ്മിനിസ്ട്രേറ്റർ മോഹനേട്ടനെയും,എന്നെയുമാണ് മസ്കറ്റിലെ ബ്രാഞ്ചിലേക്ക് ആദ്യം വിടുന്നത്. അവിടെ ഓഫീസ് തുറന്നു കഴിഞ്ഞു. അവിടെ ചെന്ന് ക്ലയന്റ്സിനെ കണ്ട് പിടിക്കണം, ബിസിനസ്സ് ജെനറേറ്റ് ചെയ്യണം.. ഇൻഡ്യൻ മിലിട്ടറിയിലും, പിന്നീട് വർഷങ്ങളോ‍ളം സൌദി അറേബ്യയിലും ഓഫീസ് അഡ്മിനിസ്ട്രേഷൻ ,പബ്ലിക് റിലേഷൻ വിഭാഗങ്ങളിൽ ജോലി ചെയ്ത് അനുഭവപരിചയമുള്ള മോഹനേട്ടൻ കൂടെയുള്ളത്കൊണ്ട് എനിക്ക് ഒരു ടെൻഷനും തോന്നിയില്ല. സഹായത്തിന് ഒമാനികളായ 2 പേരുമുണ്ടാകും. &lt;br /&gt;&lt;br /&gt;അങ്ങനെ, അവധി കഴിഞ്ഞ് തിരിച്ച് ചെല്ലുമ്പോൾ, മിനറൽ വാട്ടർ കുപ്പിയിൽ നിറച്ച്, ലഗേജിലിട്ട് കൊണ്ട് ചെല്ലാമെന്നേറ്റ ‘നൊസ്റ്റാൾജിക് സ്മരണകളുണർത്തുന്ന ’ രണ്ട് ഹണിബീ ബോട്ടിലും കാത്തിരിക്കുന്ന ബഹറൈനിലെ കൂട്ടുകാരെ നിരാശരാക്കികൊണ്ട് 2006 ഒക്ടോബർ മാസത്തിൽ ഞാനും മോഹനേട്ടനും മസ്കറ്റിലേക്ക് വിമാനം കയറി. മസ്കറ്റ് എയർപോർട്ടിലിറങ്ങിയതേ മനസിലായി -ഞങ്ങളുടെ സഹായത്തിനായുള്ള ഒമാനി സഹപ്രവർത്തകർ ‘നല്ല ബുദ്ധിയും, വിവരവുമുള്ളവരാണന്ന്.’ ഞങ്ങളെ കൂട്ടികൊണ്ട് പോകാൻ വന്ന സയിദ്, ഞങ്ങളിലാരുടെയും പേരുപോലും നേരെ ചൊവ്വെ ഓഫീസിൽ നിന്ന് ചോദിച്ചറിയാതെ, പേരെഴുതിയ ഒരു പ്ലകാർഡ്പോലും കരുതാതെ, ആദ്യമായി മസ്കറ്റിൽ വന്നിറങ്ങി, ഭാഷയറിയാതെ വിഷമിച്ച് നിന്ന രണ്ട് ബംഗാളികളെ കൂട്ടികൊണ്ട് ഓഫീസിലെത്തിയെന്നറിഞ്ഞപ്പോൾ, കരയണോ ചിരിക്കണമോ എന്ന കൺഫ്യൂഷനിലായി ഞങ്ങൾ. മോഹനേട്ടൻ ഉണർന്ന് പ്രവർത്തിച്ചത്കൊണ്ട് അല്പം കഷ്ടപ്പെട്ടിട്ടാണങ്കിലും രാത്രി വൈകി ഞങ്ങൾക്ക് ഏർപ്പാടാക്കിയിരുന്ന താമസ സ്ഥലത്ത് ഒരു ടാക്സി പിടിച്ച് എത്തി.&lt;br /&gt;&lt;br /&gt;ദിവസങ്ങൾ കടന്നു പോയി.. ബിസിനസ് മീറ്റിംഗുകളും, പ്രസന്റേഷൻസുമായി മോഹനേട്ടൻ തിരക്കിലായി. എനിക്കുള്ള ഡിസൈനിംഗ് ജോലികൾ എത്തി തുടങ്ങുന്നതേയുള്ളു. കാര്യമായ പണികളൊന്നുമില്ലാതെ ഓഫീസിലിരുന്ന് ഓർക്കുട്ടിംഗും, ചാറ്റിംഗും,പിന്നെ ഇടക്കൊക്കെ കയറി വരുന്ന, ഇംഗ്ലീഷിൽ പത്തിരുപത്തഞ്ച് വാക്കുകൾ മാത്രമറിയുന്ന സയിദിനോട് ആംഗ്ഗ്യഭാഷയിൽ കത്തി വച്ചും, ഓഫീസ് സമയത്തിന്റെ 80%ഉം മൊബൈൽ ഫോണിൽ ആരോടൊക്കെയോ കൊഞ്ചികുഴയുന്ന ഓഫീസ് സെക്രട്ടറി കം റിസപ്ഷനിസ്റ്റ് ലൈലയുടെ ലീലാവിലാസങ്ങൾ നോക്കിയിരുന്നും ഞാൻ സമയം കളഞ്ഞു. &lt;br /&gt;&lt;br /&gt;4.45ആകുമ്പോഴെ ‘വൈകിട്ടെന്താ പരിപടി’ എന്നും ചോദിച്ച്, അടുത്ത സുഹ്രുത്തും ജീവൻ ടി.വിയുടെ ഫ്രാഞ്ചൈസി നടത്തുന്ന,മസ്കറ്റിലെ ‘അറിയപ്പെടുന്ന മീഡിയാ പേർസണാലിറ്റിയിലൊരാൾ’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന, പ്രേംജിത്തിന്റെ ഫോൺ വരും. 5.30 ആകുന്നതോടെ, മോഹനേട്ടന്റെ ജോലികളെല്ലാം കഴിഞ്ഞ് ‘വൈകിട്ടത്തെ പരിപാടിക്കായി’ മസ്കറ്റിന്റെ സിരാകേന്ദ്രമായ ‘റൂവി’യിലേക്ക്. 2 പെഗ്ഗ് ചെന്നു കഴിഞ്ഞാൽ പ്രേംജിത്തിലെ കവി ഉണരും. പ്രേംജിത്ത് വഴി പരിചയപെട്ട സത്യേട്ടൻ, &lt;a href="http://rasaaayanam.blogspot.com"&gt;മനോഹരേട്ടൻ&lt;/a&gt;, ഉണ്ണിയേട്ടൻ അങ്ങനെ ഒരുപാട് നല്ല സൌഹ്രദങ്ങളും, കവിയരങ്ങുകളും നിറഞ്ഞ വൈകുന്നേരങ്ങൾ.. ജീവൻ ടി.വിയിൽ സമ്പ്രേഷണം ചെയ്ത്കൊണ്ടിരിക്കുന്ന പ്രേംജിത്തിന്റെ ‘ഒമാനീയം’ പരിപാടിയുടെ ഷൂട്ടിംഗ് ജോലികൾക്കായി കൂറ്റൻ പാറകെട്ടുകളും, മലനിരകളും, മരുഭൂമികളും നിറഞ്ഞ, മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്ന് വ്യതസ്തമായ ഒമാനിന്റെ ഭൂപ്രക്രതിയിലൂടെയുള്ള ദൂര യാത്രകളും ഒക്കെയായി ജോലിയുടെ കാര്യമായ ടെൻഷനൊന്നുമില്ലാതെ ജീവിതം മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു, മസ്കറ്റ് ജീവിതത്തിനു കർട്ടനിടാൻ സമയമടുത്തു എന്ന മുന്നറിയിപ്പോടെ ഇംഗ്ലണ്ടിൽ നിന്നും ചേച്ചിയുടെ വിളി വരുന്നത് വരെ. മസ്കറ്റിൽ ഒരുവിധം സെറ്റിലായി വരികയായിരുന്നു.. എങ്കിലും, ലണ്ടൻ എന്ന പേരിന്റെ ആകർഷണം കൊണ്ട് അധികം വൈകാതെ തന്നെ മസ്കറ്റിലെ ബ്രിട്ടിഷ് എംബസിയിൽ വിസക്ക് അപേക്ഷിച്ചു. &lt;br /&gt;&lt;br /&gt;അങ്ങനെ,ജുൺ മാസത്തിലെ ഒരു ചൊവ്വഴ്ച ഉച്ചതിരിഞ്ഞ്, മസ്കറ്റിലെ അവസാന നാളുകൾ എങ്ങനെ പരമാവധി ആഘോഷിക്കാം എന്നുള്ള ആലോചനയിൽ ഒഫീസിനു പുറത്തെ ബാൽക്കണിയിൽ നിൽക്കവെ , സയിദ് ഓഫീസിലേക്ക് പാഞ്ഞ് പോകുന്നത് കണ്ടു. ഇവനിതെന്ത് പറ്റി, പറയാൻ പറ്റാത്ത എവിടെയേലും ഉറുമ്പ് കടിച്ചോ എന്നാലോചിച്ച് ഞാനും കാര്യമെന്തന്നറിയാനുള്ള ആകാംക്ഷയോടെ ഓഫീസിനുള്ളിലേക്ക് ചെന്നു. കിതപ്പോടെ, മോഹനേട്ടനോട് അറബിയിൽ എന്തൊക്കെയോ പറയുന്നുണ്ട്. ഇടക്കിടെ വീണ ഒന്നു രണ്ട് ഇംഗ്ലീഷ് വാക്കുകൾ - വിൻഡ്,റെയിൻ-മാത്രം എനിക്ക് മനസിലായി. അറബിക് ഒരുവിധം നന്നായി അറിയാവുന്ന മോഹനേട്ടൻ എന്തൊക്കെയോ തിരിച്ചും പറയുന്നുണ്ട്. മോഹനേട്ടൻ കാര്യങ്ങൾ എനിക്ക് വിശദീകരിച്ച് തന്നു. ‘ഗോനു’എന്ന പേരിട്ട സൈക്ലോൺ - കനത്ത മഴയും, ചുഴലിക്കാറ്റും ഒമാനിലെമ്പാടും, പ്രത്യേകിച്ചും മസ്കറ്റ് ഏരിയയിൽ അടുത്ത മൂന്ന് നാല് ദിവസങ്ങളിൽ കനത്ത നാശം വിതക്കാൻ പോകുന്നു. ഗവണ്മെന്റ് അടുത്ത 4 ദിവസത്തേക്ക് പ്രൈവറ്റ് സ്ഥാപനങ്ങൾക്കുൾപ്പടെ അവധി പ്രഖ്യാപിച്ചിരിക്കുന്നു. വാർത്തയുടെ സത്യാവസ്ഥ ഒന്നുറപ്പിക്കാനായി മോഹനേട്ടൻ ഒമാൻ ട്രൈബ്യൂൺ , അൽ-വതാൻ ഉൾപ്പടെ അറിയാവുന്ന പത്രമോഫീസകളീലെല്ലാം ഫോൺ ചെയ്ത് വിവരം തിരക്കി. എല്ലാവരും പറഞ്ഞത് ഒരേ കാര്യമാണ്-കനത്ത മഴയും , കാറ്റൂം മസ്കറ്റിനെ ബാധിക്കാൻ പോകുന്നു., ജനങ്ങൾ കരുതിയിരിക്കണം. &lt;br /&gt;&lt;br /&gt;‘ഓ ..ഇത്രെയുള്ളോ. പേമാരിയും, കൊടുങ്കാറ്റും, ഉരുൾപൊട്ടലും നമ്മളെത്ര കണ്ടിരിക്കുന്നു. ഒരു ഗോനു പോലും. അമേരിക്കയിലൊക്കെ കാറ്റും മഴയും ഉണ്ടായപ്പോൾ കത്രീനയെന്നോ, സെലീനയെന്നോ ഇട്ടത് പോലെ വല്ല സ്റ്റൈലൻ പേരു വല്ലോമിടാനുള്ളതിനു..ഇതൊരുമാതിരി ഓമനത്തം തോന്നിക്കുന്ന മോനു..ഗോനു.’ ഞാൻ മോഹനേട്ടനോട് പറഞ്ഞു.&lt;br /&gt;&lt;br /&gt;മുന്നാല് ദിവസം അവധിയെന്നു കേട്ടപ്പോൾ ഞങ്ങൾ ശരിക്കും സന്തോഷിച്ചു.അപ്പോൾ തന്നെ ഓഫീസ് അടച്ച് ഞങ്ങളിറങ്ങി. പോകുന്ന വഴി സാധനങ്ങൾ വാങ്ങാനായി ലുലു സൂപ്പർമാർക്കറ്റിൽ കയറിയ ഞങ്ങൾ , ഭക്ഷണ-പാനീയങ്ങളുടെ സെക്ഷനിലെ തിക്കും തിരക്കും കണ്ടമ്പരന്നു. ഒരുവിധം അകത്ത് കടന്ന് ചെന്നപ്പോളെക്കും 2 പാകറ്റ് ബ്രെഡ് ഒഴികെ ആ സൈഡ് കാലിയായിരിക്കുന്നു. പാൽ, പച്ചക്കറി, മീറ്റ് എല്ലാം തീർന്നിരിക്കുന്നു.. ഒടുവിൽ ഗതികെട്ട് കുറച്ച് ടിൻ ഫുഡും, തൈരും മേടിച്ച് ഞങ്ങൾ സ്ഥലം വിട്ടു. പുറത്ത് റോഡിലിറങ്ങിയപ്പോൾ എല്ലാ റോഡുകളും വാഹനങ്ങൾകൊണ്ട് നിറഞ്ഞിരിക്കുന്നു. മഴയും,കാറ്റും വരുന്നെന്ന് കേട്ടപ്പോൾ,ഇതൊന്നും കാണാത്ത പാവം അറബികൾ പേടിച്ച് നെട്ടോട്ടമോടുന്നത് കണ്ടപ്പോൾ തമാശയാണ് തോന്നിയത്. &lt;br /&gt;&lt;br /&gt;പ്രേംജിത്തിനെയും മറ്റ് കൂട്ട്കാരെയും ഫോണിൽ വിളിച്ച് അപ്രതീക്ഷിതമായി വീണു കിട്ടിയ അവധി ദിവസങ്ങൾ എങ്ങനെ പ്രയോജനപെടുത്താമെന്ന് ഡിസ്കസ് ചെയ്തു. ‘നീയെന്തായലും,ആദ്യം തന്നെ മല്ല്യയെ വിളിച്ച് 3 ദിവസത്തേക്കുള്ള അവശ്യസാധനങ്ങൾ സ്റ്റോക് ചെയ്ത് വക്ക്. ബാക്കിയൊക്കെ നമ്മുക്ക് പിന്നെയാലോചിക്കാം.’ കള്ളുകുടിയാണ് അജണ്ടയിൽ ആദ്യമെന്ന് പ്രേംജിത്തിന്റെ മറുപടിയിൽ നിന്ന് മനസിലായി.&lt;br /&gt;&lt;br /&gt;ഏത് പാതിരാക്കും, മസ്കറ്റിന്റെ നഗര പരിധിയിലെവിടെയും ‘എനർജി ഡ്രിങ്കുകൾ’ വീ‍ട്ടിൽ ഡെലിവറി ചെയ്യുന്ന, വിജയ് മല്ല്യ എന്നറിയപെടുന്ന പാതി മലയാളിയായ ബാംഗ്ലൂർക്കാരൻ മണിയെ വിളിച്ച് ഓർഡർ കൊടുത്തു. ഡെലിവറി 15 മിനിട്ടിനുള്ളിൽ വീട്ടിലെത്തും. മോഹനേട്ടൻ കാറിന്റെ സ്പീഡ് കൂട്ടി.. വീട്ടിലെത്തി അല്പം കഴിഞ്ഞ് ഞാൻ ജനൽ തുറന്ന് നോക്കി.. പേമാരിയും കൊടുങ്കാറ്റും പോയിട്ട് ഒരു ചാറ്റൽ മഴയുടെ പോലും ലക്ഷണമില്ല. &lt;br /&gt;&lt;br /&gt;‘മോഹനേട്ട, മഴയുമില്ല, ഒരു കോപ്പുമില്ല.. ഷട്ടിൽ കളിക്കാനിറങ്ങാം.’  ദിവസവും ജോഗിംഗ്, അല്ലെങ്കിൽ എന്തെങ്കിലും വ്യായാമം ശീലമുള്ള മോഹനേട്ടനോട് ഞാൻ പറഞ്ഞു. സമീപത്തുള്ള, ഗൾഫ്  രാജ്യങ്ങളിലെ ഏറ്റവും വലിയ മുസ്ലീം പള്ളികളിലൊന്നായ സുൽത്താൻ കാബൂസ് പള്ളിയൂടെ വിശാലമായ പച്ച വിരിച്ച മൈതാനത്ത് ഞങ്ങൾ ബാഡ്മിന്റൺ കളിച്ചൂകൊണ്ടിരുന്നപ്പോളേക്കും ദൂരെ മല നിരകളിൽ നിന്നും കാർമേഘങ്ങൾ ഉരുണ്ട് കൂടുന്നത് കണ്ടു. ചെറിയ ചാറ്റൽ മഴയോടൊപ്പം കാറ്റും വീശാൻ തുടങ്ങിയതോടെ ഞങ്ങൾ കളി മതിയാക്കി തിരിച്ച് പോകാൻ തീരുമാനിച്ചു. പോകുന്ന വഴിയിൽ കണ്ട ഒന്നു രണ്ട് കടകൾക്ക് മുൻപിലും എന്തെങ്കിലും കിട്ടുമോന്നറിയാൻ വണ്ടി നിറുത്തി നോക്കിയെങ്കിലും, അതെല്ലാം നേരത്തെ തന്നെ ഷട്ടറിട്ട് കഴിഞ്ഞിരുന്നു. &lt;br /&gt;&lt;br /&gt;പ്രേംജിത്തും കൂട്ടുകാരും എത്തി, ‘വൈകിട്ടത്തെ പരിപാടി’ തുടങ്ങി. പ്രതീക്ഷിച്ചതിനു വിരുദ്ധമായി പുറത്ത് മഴയുടെ ശക്തി കൂടി..തിരിച്ച് ഡ്രൈവ് ചെയ്ത് പോകാനുള്ളത്കൊണ്ടും മഴയും കാറ്റും ശക്തി പ്രാപിച്ചതിനാലും, പ്രേംജിത്തും സത്യേട്ടനും അതികം വൈകാതെ തിരിച്ചു പോയി.രാത്രിയെപ്പോളോ ഉണർന്ന ഞാൻ, പുറത്ത് നിന്നുള്ള ശബ്ദം കേട്ട് ജനൽ പകുതി തുറന്നതും അടച്ചതും ഒരുമിച്ചായിരുന്നു.അത്രക്ക് ശക്തിയിലായിരുന്നു കാറ്റും മഴയും.. വിചാരിച്ചത് പോലയല്ല, ‘ഗോനു’പ്രശ്നക്കാരനാണന്ന് തോന്നുന്നു.  മോഹനേട്ടനും അതിനിടയിൽ ഉണർന്നു. മലനിരകളും,അറബിയിൽ ‘വാദി’ എന്നറിയപ്പെടുന്ന താഴ്വരകളും നിറഞ്ഞ ഇവിടെ എത്ര മഴ പെയ്താലും വെള്ളപ്പൊക്കമൊന്നുമുണ്ടാകില്ല എന്ന് ആശ്വസിച്ച് ഞങ്ങൾ വീണ്ടും ഉറങ്ങി.&lt;br /&gt;&lt;br /&gt;മോഹനേട്ടന്റെ ഫോ‍ണിലുള്ള ഉച്ചത്തിലുള്ള സംസാരം കേട്ടാണ് ഞാൻ ഉണർന്നത്. മോഹനേട്ടനും കട്ടിലിൽ തന്നെയാണ്. കസിനും, മസ്കറ്റിൽ നിന്നുമകലെ, ‘ഇബ്രി’ എന്ന സ്ഥലത്ത് ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ അകൌണ്ടന്റുമായ സുനിലുമായി ‘ഗോനു സൈക്ലോണിനെ’കുറിച്ച് ചർച്ചയിലാണ്. ഗോനുവിന്റെ അവസ്ഥ എന്തായെന്നറിയാനായി സ്റ്റെപ്പിറങ്ങി മെയിൽ ഡോർ തുറന്ന് നോക്കിയ ഞാൻ ശരിക്കും ഞെട്ടിപോയി. ഞങ്ങളുടെ ഫ്ലാറ്റ് ഇരിക്കുന്ന കെട്ടിടത്തിന്റെ കോമ്പൌണ്ടിലുള്ള മരങ്ങളെല്ലാം തന്നെ ശക്തമായ കാറ്റിൽ ഒടിഞ്ഞും, കടപുഴകിയും കിടക്കുന്നു. പാർക്ക് ചെയ്തിരിക്കുന്ന രണ്ട് കാറുകൾക്ക് മുകളിലേക്കാണ് ഒരു മരം വീണ് കിടക്കുന്നത്. അതിന്റെ ചില്ലൊക്കെ തകർന്ന്, ചളുങ്ങിയിരിക്കുന്നു. ഭാഗ്യത്തിന് ഞങ്ങളുടെ കാർ അല്പം മാറി സുരക്ഷിതമായി കിടപ്പുണ്ട്.ദൂരെ മലഞ്ചെരുവിൽ നിന്നും വെള്ളച്ചാട്ടം പോലെ മഴവെള്ളം ശക്തിയിൽ കുത്തിയൊലിച്ച് വന്ന് റോഡെല്ലാം തകർന്ന് കിടക്കുന്നു.. ഇപ്പോഴും മഴ പെയ്ത്കൊണ്ടിരിക്കുകയാണ്.‘ഇത് നമ്മൾ പ്രതീ‍ക്ഷിച്ചത് പോലെയല്ലസിജോ..കുഴപ്പമാകുമെന്നു തോന്നുന്നു..’ അതിനിടയിൽ താഴെ ഇറങ്ങി വന്ന മോഹനേട്ടൻ പറഞ്ഞു.&lt;br /&gt;&lt;br /&gt;ഉച്ചവരെ ടി.വി കണ്ടും, ഭക്ഷണം കഴിച്ചും സമയം കളഞ്ഞു.മഴ കാരണം പൂറത്തിറങ്ങാനുമാകുന്നില്ല.അടുക്കളയിലെ സാധനങ്ങളെല്ല്ലാം തീരാറാകുന്നു. ഇന്നും കടകളിൽ നിന്നൊന്നും കിട്ടിയില്ലങ്കിൽ സംഗതി കുഴയും..‘നമുക്കെന്തായാലും ഏതെങ്കിലും കടകളുണ്ടോന്ന് ഒന്നു കറങ്ങി നോക്കാം. കുടി വെള്ളവും ഒരു കാനിന്റെ പകുതി മാത്രമേ ബാക്കിയുള്ളൂ.’ മോഹനേട്ടൻ പറഞ്ഞു.&lt;br /&gt;&lt;br /&gt;വീണ്കിടക്കുന്ന മരങ്ങൾക്കിടയിലൂടെ ഒരു വിധം കാർ പുറത്തിറക്കി. റോഡ് മിക്കവാറും തകർന്ന് കിടക്കുന്നു.. വെള്ളം കെട്ടികിടക്കുന്ന റോഡിലൂടെ മോഹനേട്ടൻ കഷ്ടപെട്ട് ഡ്രൈവ് ചെയ്തു. മഴയും കാറ്റും തകർക്കുകയാണ്. അല്പദൂരം പോയപ്പോളെ മനസിലായി,പ്രശ്നമാകുമെന്ന്. എങ്കിലും ഒരു കാൻ വെള്ളമെങ്കിലും എവിടെനിന്നെങ്കിലും ഒപ്പിക്കണമെല്ലോ എന്നോർത്ത് മുൻപോട്ട് തന്നെ പോയി. എല്ലാ കടകളും, ഹോട്ടലുകളും അടഞ്ഞ് കിടക്കുകയാണ്. റോഡിൽ വളരെ അപൂർവ്വമായി ഒന്നോ രണ്ടോ വാഹനങ്ങൾ. ഇടക്കിടെ സൈറൺ മുഴക്കി വെള്ളകെട്ടിനെ കീറി മുറിച്ച് സ്പീഡിൽ പോകുന്ന പോലീസ് വാഹനങ്ങളും. ഞങ്ങൾ താമസിക്കുന്ന, അൽ-ക്വയർ എന്ന ആ ഏരിയയിലെങ്ങും ഒരു കടപോലും തുറന്നിട്ടില്ല. കാലാവസ്ഥ കൂടുതൽ വഷളായികൊണ്ടിരിക്കുന്നു. കാർ റോഡ് സൈഡിൽ നിർത്തി, എന്ത് ചെയ്യണമെന്നാലോചിച്ചിരിക്കുമ്പോൾ സുനിലിന്റെ വിളി മോഹനേട്ടന്റെ ഫോണിൽ വീണ്ടും വന്നു. ഞങ്ങളുടെ അവസ്ഥ അറിഞ്ഞപ്പോൾ സുനിൽ അങ്ങോട് ക്ഷണിച്ചു. അവിടെ അത്രയും ഗുരുതരമല്ല സ്ഥിതി. ‘ഗോനു’ ഒന്നടങ്ങുന്നത് വരെ അവിടെ താമസിക്കുകയും ചെയ്യാം. ഭക്ഷണവും,വെള്ളവുമെല്ലാം ആവശ്യത്തിനു സ്റ്റോക്കുമുണ്ട്. അത് വലിയൊരു ആശ്വാസമായി തോന്നി. മോഹനേട്ടൻ വണ്ടി തിരിച്ചു. പക്ഷെ,മസ്കറ്റ് നഗരാതിർത്തി വിട്ട് ആ വഴിയിൽ അല്പദൂരം പോയപ്പോളെക്കും കാര്യങ്ങൾ കൂടുതൽ വഷളാകാൻ തുടങ്ങി.ദൂരെയുള്ള മലനിരകളിൽ നിന്നും, ഉരുൾപൊട്ടൽ പോലെ വെള്ളവും ചെളിയും കുത്തിയൊലിച്ച് വന്ന് റോഡ് മിക്കവാറും അപ്രത്യക്ഷമായി തുടങ്ങി. കാറ്റും മഴയും രൂക്ഷമായി തുടരുന്നു.. ഒട്ടും മുൻപോട്ട് പോകാൻപറ്റാതായി. ഞങ്ങൾക്ക് മുകളിൽ ആകാശത്ത് എയർഫോർസിന്റെ രണ്ട് ഹെലികോപ്ടറുകൾ കറങ്ങുന്നത് കാണാമയിരുന്നു. വണ്ടി നിറുത്തി എന്ത് ചെയ്യണമെന്നാലോചിച്ച്കൊണ്ടിരുന്നപ്പോൾ ഒരു ഹെലികോപ്ടറിൽ നിന്നും ഞങ്ങൾക്ക് നേരെ തുടരെ ഫ്ലാഷ് ലൈറ്റ് വരുന്നത് കണ്ടു. അവർ മുന്നറിയിപ്പ് തരുന്നതാണ്. തിരിച്ച് പോകുന്നതാണ് നല്ലതെന്ന് മനസിലായി. ചെളികുഴിയായി മാറികൊണ്ടിരുന്ന റോഡിൽ കാർ തിരിക്കാൻ മോഹനേട്ടൻ ശരിക്കും കഷ്ടപെട്ടു.&lt;br /&gt;&lt;br /&gt;തിരിച്ച് പോകുമ്പോൾ പ്രേംജിത്തിന്റെ ഫോൺ വന്നു.അവിടെ എത്തിയാൽ വെള്ളം എങ്ങനെയെങ്കിലും കിട്ടുമോന്ന് നോക്കാമെന്ന്. സംഗീത പരിപാടികളും,വല്ലപ്പോളും കിട്ടുന്ന ചരമ/അപകട വാർത്തകളും മാത്രം സമ്പ്രേഷണം ചെയ്ത് തട്ടിമുട്ടി പോകുന്ന പ്രേംജിത് , അപ്രതീക്ഷിതമായി വീണുകിട്ടിയ വാർത്താപ്രാധാന്യമുള്ള സംഭവമായ ‘ഗോനു’ പരമാവധി ഉപയോഗപ്പെടുത്താനായി കാമറയുമായി മസ്കറ്റിലെമ്പാടും കറങ്ങുകയാണ്.അല്പ ദൂരം പോയപ്പോൾ എതിരെ ഒരു പോലീസ് വാൻ വരുന്നത് കണ്ടു. ഞങ്ങൾക്കടുത്തെത്തി ലൈറ്റ് ഫ്ലാഷ് ചെയ്ത് നിറുത്താൻ പറഞ്ഞു. ഞങ്ങൾ പോയ റോഡ് അല്പദൂരം കൂടി കഴിഞ്ഞുള്ള സ്ഥലത്ത് രണ്ട് കാറുകൾ ഉൾപ്പടെ ഉരുൾപൊട്ടലിൽ കുത്തിയൊലിച്ച് പോയന്നും,എത്രയും പെട്ടന്ന് തിരിച്ച് വീട്ടിൽ പോകാനും അവർ പറഞ്ഞു. പുറകിലേക്ക് തിരിഞ്ഞ് നോക്കിയ ഞങ്ങളുടെ ഉള്ളൊന്ന് കിടുങ്ങി..മഴവെള്ളം കുത്തിയൊലിച്ച് ആ പ്രദേശമാകെ വലിയൊരു പുഴയായ് മാറികൊണ്ടിരിക്കുകയാണ്.. എത്രയും പെട്ടന്ന് വീട്ടിലെത്തിയാൽ മതിയെന്നായി.. ചെളികുളമായ റോഡിലൂടെ മോഹനേട്ടൻ സാഹസികമായി കാറോടിച്ചു. ഒമാനിലെ ഏറ്റവും വലിയ കാർ ഡീലറായ ‘ഭവാൻസിന്റെ’ ഗോഡൌണിനു മുന്നിലൂടെ പോയ ഞങ്ങൾ, അവിടെ കണ്ട കാഴ്ച കണ്ട് അമ്പരപ്പോടെ കാർ നിർത്തി. ഷോറുമകളിലേക്ക് കൊണ്ട്പോകാനായി പാർക്ക് ചെയ്തിരിക്കുന്ന നൂറ്കണക്കിന് ടയോട്ട കാറുകളും, വാനുകളും പുറകിലെ മതിലും ഗേറ്റും തകർത്ത് വന്ന ചെളിവെള്ളപാച്ചിലിൽ മണ്ണിൽ പുതഞ്ഞ് കിടക്കുന്നു. പല കാറുകളും തലകീഴായി മറിഞ്ഞും, ഒന്നു മറ്റൊന്നിന്റെ മുകളിലുമായി കിടക്കുന്ന കാഴ്ച ഭയാനകമായിരുന്നു..&lt;br /&gt;&lt;br /&gt;പോകുന്ന വഴിയിൽ തന്നെയാണ് ഞങ്ങളുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടം. പെട്ടന്നാണോർമ്മ വന്നത് - ഓഫീസിൽ വെള്ളത്തിന്റെ കുപ്പികളിരുപ്പുണ്ട്. ഞങ്ങളുടേതുൾപ്പടെ,ആ ബിൽഡിംഗിലെ മിക്കവാറും എല്ല കമ്പനികളുടെയും സൈൻ പോസ്റ്റുകളും, ബോർഡ്കളും താഴെ വീണു ചിതറി കിടക്കുന്നുണ്ടായിരുന്നു. വണ്ടി നിർത്തി ഞങ്ങൾ ഓഫീസിനുള്ളിലേക്ക് കയറി.ശക്തമായ കാറ്റിൽ അടുത്ത ഏതൊ ബിൽഡിങിൽ നിന്ന് ടൈത്സ് വന്നടിച്ച് ജനൽ പൊട്ടിയിരിക്കുന്നു. എത്രയും പെട്ടന്ന് വീട്ടിലെത്തിയാൽ മതിയെന്നുള്ളത്കൊണ്ട് കൂടുതലൊന്നും നോക്കാൻ നിന്നില്ല, വെള്ളവുമെടുത്ത് സ്ഥലം വിട്ടു. അല്പദൂരം ചെന്നപ്പോളേക്കും, ഉച്ചത്തിൽ അലാം മുഴക്കികൊണ്ട് പോലീസ് വാനുകളും, ആംബുലൻസും പുറകിൽ നിന്ന് വരുന്നത് കണ്ട് മോഹനേട്ടൻ അവർക്ക് പോകാനായി വണ്ടി സൈഡിലൊതുക്കി,വീണ്ടും അല്പദൂരം പോയ ഞങ്ങൾ, മുന്നിലെ കാഴ്ച കണ്ട് തരിച്ചിരുന്നു. മുൻപിലെ റോഡ് വലിയൊരു ഗർത്തമായി രൂപാന്തരപ്പെട്ടിരിക്കുന്നു.നിരവധി കാറുകളും, വാനുകളും അതിൽ തലകീഴായ് മറിഞ്ഞ് കിടക്കുന്നു..ഞങ്ങളെ കടന്ന് പോയ പോലീസ് വാഹനം, റോഡിനു കുറുകെ നിർത്തിയിട്ട് തിരികെ പോകാൻ ആംഗ്യം കാണിക്കുന്നു. ഏതൊക്കെയൊ വഴികളിലൂടെ ഒരുവിധം വീട്ടിലെത്തി..&lt;br /&gt;&lt;br /&gt;കുറെ നേരത്തേക്ക് പരസ്പരമൊന്നും സംസാരിക്കാൻ പോലും തോന്നിയില്ല. വല്ലാത്തൊരു ഭയം ഞങ്ങളെ കീഴ്പെടുത്തിയിരിക്കുന്നു. സുനാമി ഉൾപ്പടെ, പ്രക്രതി ദുരന്തങ്ങളൊക്കെ പത്രത്തിലും, ടി.വിയിലും കണ്ടിട്ട് മാത്രമുള്ള ഞങ്ങളെ ‘ഗോനു’ ശരിക്കും തളർത്തി. എന്തെങ്കിലും വാർത്തകളുണ്ടോന്നറിയാനായി ടി.വി ഓൺ ചെയ്തു.. ഒരു നീല സ്ക്രീൻ മാത്രം. ബിൽഡിംഗിന്റെ ടെറസ്സിൽ വച്ചിരിക്കുന്ന ഡിഷ് ഒക്കെ കാറ്റിൽ എവിടെയൊ പോയിട്ടുണ്ടാകും. ആരെയെങ്കിലും വിളിച്ച് നോക്കാമെന്ന് കരുതി ഫോണെടുത്തു. സമാധാനമായി. നെറ്റ്വർക്ക് ബിസി. പരിഭ്രാന്തരായ ആളുകളുടെ ഫോൺ വിളികൾ കാരണം മൊബൈൽ സർവീസുകൾ ജാമായി. ആ കെട്ടിടത്തിലെ തന്നെ മറ്റ് ഫ്ലാറ്റ്കളിൽ ഒന്ന് പോയി മുട്ടി നോക്കാം, എന്താ സ്ഥിതി എന്നറിയാമല്ലോ എന്ന് പറഞ്ഞ് മോഹനേട്ടൻ പുറത്തിറങ്ങി. എന്തെങ്കിലും സഹായം ചോദിച്ചങ്കിലോ എന്ന് കരുതിയാകണം, ആരും വാതിൽ തുറന്നില്ല. പക്ഷെ, പുറത്തെ ഞങ്ങളുടെ ശബ്ദം കേട്ട് തൊട്ടടുത്ത ഫ്ലാറ്റിലെ ജർമ്മൻ യുവതിയും, ലബനോൻ കാരനായ അവരുടെ ഭർത്താവും വാതിൽ തുറന്നു. മുന്നറിയിപ്പുകളെ അർഹിക്കുന്ന ഗൌരവത്തോടെ കണ്ട അവരൊക്കെ എല്ലാം സ്റ്റോക് ചെയ്ത് വച്ച് കാര്യമായ പ്രശ്നങ്ങളൊന്നുമില്ലാതെയിരിക്കുന്നു. &lt;br /&gt;&lt;br /&gt;6 മണി കഴിഞ്ഞതേയുള്ളു. എങ്ങനെയെങ്കിലും ഉറക്കമെങ്കിലും വരട്ടെ എന്നോർത്ത് അല്പം ‘മരുന്നും’, ബാക്കിയിരുന്ന ചോറും കഴിച്ച് ഞങ്ങൾ കിടന്നു. ഉറങ്ങാൻ ശ്രമിച്ചങ്കിലും പറ്റുന്നില്ല. അടുത്ത ആഴ്ച ലണ്ടൻ നഗരത്തിൽ കറങ്ങി നടക്കുന്നതും സ്വപ്നം കണ്ടിരുന്ന എന്റെ അന്ത്യവിശ്രമം മിക്കവാറും ഇവിടെ തന്നെയാരിക്കും എന്നൊക്കെ ആലോചിച്ച് കിടന്നു. നേരം കഴിയുംതോറും വയറിന്റെ വിളി അസഹ്യമായി. ആകെ അവശേഷിച്ച അല്പം ഭക്ഷണമാണ് വൈകിട്ട് കഴിച്ചത്. കഴിക്കനൊന്നുമില്ല എന്ന അറിവ് വിശപ്പ് കൂട്ടി. മോഹനേട്ടൻ നല്ല ഉറക്കത്തിലാണ്. കഴിക്കാൻ പറ്റുന്ന എന്തെങ്കിലുമുണ്ടോ എന്നറിയാൻ ഞാനെഴുന്നേറ്റ് കിച്ചണിൽ ചെന്ന് ഷെൽഫ്കളെല്ലാം പരിശോധിച്ചു. പണ്ടെപ്പോഴോ വാങ്ങി, ഉപയോഗിക്കാൻ മറന്ന നാടൻ അവലിന്റെ പാക്കറ്റിൽ അല്പം ബാക്കിയിരിക്കുന്നു. കെറ്റിലിൽ വെള്ളം ചൂടാക്കിയൊഴിച്ച്, ഫ്രിഡ്ജിലിരുന്ന ഒരു തക്കാളിയുമെടുത്ത് ഞെരടി,പഞ്ചസാരയും കൂട്ടി ജീവിതത്തിലന്ന് വരെ അനുഭവിക്കത്ത രുചിയോടെ അവൽ നനച്ച് കഴിച്ചു. ഓഫീസിൽ നിന്നെടുത്ത അവസാന കുപ്പിയിൽ ബാക്കിയുള്ളതിൽ നിന്നു കുറച്ച് വെള്ളം കുടിച്ച്, കൈ കഴുകാനയി ടാപ്പ് തുറന്നപ്പോളാണ്,അടുത്ത ദുരന്തം വന്നെത്തിയിരിക്കുന്നു എന്ന് മനസിലായത്. നാട്ടിലെ പബ്ലിക് ടാപ്പ് തുറന്നത്പോലെ ഒരു പൊട്ടലും ചീറ്റലോടെ അല്പം കലങ്ങിയ വെള്ളം വന്നു. കൈ നനഞ്ഞ് വന്നപ്പോളെക്കും അതും നിന്നു. ജല വിതരണവും തകരാറിലായിരിക്കുന്നു. ഇനി ഇലക്ട്രിസിറ്റി കൂടെ നിലച്ചാൽ എല്ലാം പൂർത്തിയായി.! വീണ്ടും ഉറങ്ങാനൊരു ശ്രമം നടത്താനൊരുങ്ങുമ്പോൾ..ടോയ്ലറ്റിൽ പോകാനൊരു തോന്നൽ.. പൂപ്പൽ പിടിച്ച അവലും,പഴകിതുടങ്ങിയ തക്കാളിയും ചതിച്ചതായിരിക്കണം. ഈശ്വരാ..എന്തൊരു പരീക്ഷണമാണിത് എന്നോർത്ത് കിച്ചണിൽ ചെന്ന് വെള്ളകുപ്പിയെടുത്ത് നോക്കി. പകുതിയിൽ താഴെ മാത്രം. അതെടുത്ത് ടോയ്ലെറ്റിൽ ഉപയോഗിച്ചാൽ, പിന്നീട് അല്പം കുടിക്കണമെന്ന് തോന്നിയാൽ.? യു.കെ യിൽ എത്തിയതോടെ ആ രീതികളുമായൊക്കെ പൊരുത്തപെട്ടെങ്കിലും,ടിഷ്യു മാത്രമുപയോഗിച്ച് കാര്യം നടത്താൻ അന്നൊന്നും ആലോചിക്കാൻ കൂടി സാധിക്കില്ലായിരുന്നു. ദ്രാവക രൂപത്തിൽ പിന്നെ വീട്ടിൽ ആകെയുള്ളത് കുറച്ച് ബീയർ കുപ്പികളാ‍ണ്. അതെടുത്ത് കൊണ്ട് പോയാലോ എന്നയി അടുത്ത ചിന്ത. നടൻ ദിലീപ് മിനറൽ വാട്ടറിലാണ് കുളിക്കുന്നതെന്നു കേട്ടിട്ടുണ്ട്. എന്തായാലും അത്രക്ക് അങ്ങട് പോകണ്ട. നിവർത്തിയില്ലാതെ, ടിഷ്യുബോക്സ് എടുത്ത് ടോയ്ലറ്റിൽ പോയി..&lt;br /&gt;&lt;br /&gt;നേരം വെളുത്തു. പ്രഭാതക്രത്യങ്ങളൊന്നും നിർവഹിക്കാനാകാതെ, ബാക്കിയുള്ള അല്പം വെള്ളമിരിക്കുന്ന കുപ്പിയിലും നോക്കി ഞങ്ങളിരിക്കുമ്പോൾ ആരോ ഡോർബെൽ അടിച്ചു. തുറന്ന് നോക്കിയപ്പോൾ, അയൽക്കാരായ ലബനീസ്കാരനാണ്. തലേന്ന് കണ്ടപ്പോൾ, ഞങ്ങളുടെ ദുരവസ്ഥയെക്കുറിച്ചൊന്നും പറഞ്ഞിരുന്നില്ലങ്കിലും, എങ്ങനെയോ മനസിലാക്കി അര ബക്കറ്റ് വെള്ളവും, കുറച്ച് ബ്രെഡ് പീസ്കളും, രണ്ട് മുട്ടയുമായി നിൽക്കുന്ന ആ മനുഷ്യനെ കണ്ടപ്പോൾ ദൈവ ദൂതൻ മുന്നിൽ പ്രത്യക്ഷപെട്ടത്പോലെ തോന്നി. അത്യവശം പ്രഭാത ക്രത്യങ്ങളൊക്കെ നിർവഹിച്ച്, ഓംലറ്റും, ബ്രെഡും കഴിച്ചുകൊണ്ടിരുന്നപ്പൊഴേക്കും, ഞങ്ങൾ പേടിച്ചത്പോലെ തന്നെ കരണ്ടും പോയി. ‘എല്ലാം പൂർത്തിയായി. അവസാന അത്താഴമായിരുന്നിരിക്കണം കഴിച്ചത്. ’ മോഹനേട്ടൻ പറഞ്ഞു. പക്ഷെ ഉച്ച കഴിഞ്ഞ്, ജനൽ തുറന്ന് പുറത്തേക്ക് നോക്കി നിന്ന ഞാൻ പ്രതീക്ഷയുടെ ചില ദ്രശ്യങ്ങൾ കണ്ടു. വെള്ളം നിറച്ച വലിയ ടാങ്കുകളുമായി മുനിസിപ്പാലിറ്റിയുടെ ഒരു ലോറി ദൂരെ നിന്ന് വരുന്നു. മഴയുടെയും കാറ്റിന്റെയും ശക്തി കുറഞ്ഞും തുടങ്ങി. കലങ്ങിയതാണങ്കിലും ബകറ്റുകളിലും,കന്നാസുകളിലും അത്യാവശത്തിനുള്ള വെള്ളം ശേഖരിച്ചു. &lt;br /&gt;&lt;br /&gt;ദിവസങ്ങൾ കഴിഞ്ഞു.. ജനജീവിതം പതുക്കെ സാധാരണ നിലയിലേക്ക് മടങ്ങിവന്നുകൊണ്ടിരുന്നു. എത്ര പേർ മരിച്ചെന്നും, നാശനഷ്ടങ്ങളുടെ കണക്കുകളും അറിവായി വരുന്നതേയുള്ളു. ഒരു കെട്ടിടം പൂർണ്ണമായി ഒലിച്ച് പോയി, അതിലുണ്ടായിരുന്ന ഏഴ് മലയാളികളുൾപ്പടെ നിരവധി പേർ മരിച്ചെന്നറിയാൻ കഴിഞ്ഞു. തകർന്ന റോഡുകളും, പാലങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ നന്നാക്കിയെടുക്കുന്നതിനിടയിൽ, മണിക്കൂറുകൾ നീണ്ട ട്രാഫിക് ജാമിലൂ‍ടെയും സഞ്ചരിച്ച് ‘ഗോനു ബോംബിംഗിൽ’ തകർന്ന മസ്കറ്റ് നഗരം ഞങ്ങൾ കണ്ടു. ഗോനു സ്പെഷ്യൽ എപിസോഡുകളുമായി പ്രേംജിത്ത് ചാനലിൽ നിറഞ്ഞ് നിന്നു. അടച്ചിട്ടിരുന്ന മസ്കറ്റ് എയർപോർട്ട് തുറന്ന്, വിമാന സർവീസുകൾ സാധാരണ നിലയിലായി അധികം വൈകാതെ ഞാൻ മസ്കറ്റിനോട് വിട പറഞ്ഞു. ടേക്ക് ഓഫ് ചെയ്ത എമിറേറ്റ്സ് വിമാനത്തിലിരുന്ന് ജനലിലൂടെ ‘ഗോനു’ താംഡവമാടിയ മസ്കറ്റ് നഗരത്തിലേക്ക് നോക്കിയപ്പോൾ ഓർമ്മ വന്നത്, ‘ജുറാസിക് പാർക്ക്’ സിനിമയുടെ ക്ലൈമാക്സ് സീനിൽ ,ദുരന്തങ്ങൾ വേട്ടയാടിയ ദ്വീപിൽ നിന്നും എങ്ങനെയൊ രക്ഷപെട്ട് ഹെലികോപ്ടറിൽ ഇരുന്ന് താഴേക്ക് നോക്കുന്ന ജോൺ ഹാമണ്ടും കൂട്ടരെയുമാണ്.. പക്ഷെ ഒരുപാട് നല്ല സൌഹ്രദങ്ങളും, അനുഭവങ്ങളും സമ്മാനിച്ച മസ്കറ്റ് ഇന്നും എനിക് പ്രിയപെട്ടതാണ്...&lt;br /&gt;&lt;br /&gt;&lt;strong&gt;ചില ഗോനു ദ്രശ്യങ്ങൾ..(&lt;/strong&gt;)&lt;br /&gt;&lt;br /&gt;&lt;a href="http://2.bp.blogspot.com/_HzExPDo9cVs/S8dAG3NFUAI/AAAAAAAAALQ/LYtuoaOwngQ/s1600/m1cz2l7a2n2d.jpg"&gt;&lt;img style="cursor:pointer; cursor:hand;width: 400px; height: 300px;" src="http://2.bp.blogspot.com/_HzExPDo9cVs/S8dAG3NFUAI/AAAAAAAAALQ/LYtuoaOwngQ/s400/m1cz2l7a2n2d.jpg" border="0" alt=""id="BLOGGER_PHOTO_ID_5460403559852232706" /&gt;&lt;/a&gt;&lt;br /&gt;&lt;a href="http://4.bp.blogspot.com/_HzExPDo9cVs/S8dAGohs-zI/AAAAAAAAALI/OnZC5JK6r_U/s1600/535254486_a881248c01.jpg"&gt;&lt;img style="cursor:pointer; cursor:hand;width: 400px; height: 300px;" src="http://4.bp.blogspot.com/_HzExPDo9cVs/S8dAGohs-zI/AAAAAAAAALI/OnZC5JK6r_U/s400/535254486_a881248c01.jpg" border="0" alt=""id="BLOGGER_PHOTO_ID_5460403555912186674" /&gt;&lt;/a&gt;&lt;br /&gt;&lt;a href="htt
